അവസാനം ജോസഫിനെ തള്ളിയത് ഗ്രൂപ്പുകാർ ഒന്നടങ്കം എതിരായതോടെ; മാണിയുടെ തട്ടകത്തിൽ റിബലായാൽ നാണക്കേടാകുമെന്ന ഭയം കൊണ്ട് ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ ജോസഫിന് ആശയക്കുഴപ്പം; പഴയ ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനുള്ള നീക്കവുമായി മോൻസ് ജോസഫ്; എപ്പോഴും മറുകണ്ടം ചാടുന്നുവെന്ന പേരുദോഷം ഒഴിവാക്കാൻ യുഡിഎഫിൽ തന്നെ തുടരാൻ ജോസഫിന്റെ നീക്കം; മാണിയും ജോസഫും തമ്മിൽ തല്ലുമ്പോൾ വിജയം ഉറപ്പിക്കാൻ വിഎൻ വാസവനും; യുഡിഎഫിന് ഉറച്ച കോട്ടയിൽ ഇക്കുറി കാലിടറുമോ?
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതിനിർണ്ണായക തീരുമാനമാണ് കെ എം മാണി ഇന്നലെ എടുത്തത്. കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കണമെന്ന പിജെ ജോസഫിന്റെ വാശി തള്ളിക്കളഞ്ഞത് മാണിയുടെ തന്ത്രപരമായ നീക്കമാണ്. കോട്ടയത്തെ കേരളാ കോൺഗ്രസ് നേതാക്കളുടെ മനസ്സ് ജോസഫിന് എതിരാണെന്ന് വരുത്തിയുള്ള നീക്കം. പിജെ ജോസഫ് പോലും ഇത്തരമൊരു രാഷ്ട്രീയ നീക്കം പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ തന്ത്രപരമായി കേരളാ കോൺഗ്രസിന്റെ കടിഞ്ഞാൺ മാണി പൂർണ്ണമായും ഏറ്റെടുക്കുകയാണ്. ഇതിന് കരുത്താകുന്നത് കോട്ടയത്തെ പ്രവർത്തകരുടെ മനസ്സാണ്. അങ്ങനെ കോട്ടയത്ത് യുഡിഎഫിലെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ എത്തുകയാണ്. കേരളാ കോൺഗ്രസിലെ തമ്മിലടിയുടെ ഗുണം കിട്ടുമെന്ന പ്രതീക്ഷയിൽ ഇടത് സ്ഥാനാർത്ഥിയായ സിപിഎം നേതാവ് വിഎൻ വാസവനും കോട്ടയത്ത് കളം നിറയുന്നു. അങ്ങനെ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ സിപിഎമ്മിന് പ്രതീക്ഷയാവുകയാണ് കേരളാ കോൺഗ്രിസിലെ തമ്മിലടി.
പിജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കി പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് ഉറപ്പിക്കാൻ മാണി തന്നെ നീക്കം നടത്തിയിരുന്നു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രിപദം മോഹിക്കരുതെന്ന വ്യവസ്ഥയും ഉണ്ടാക്കി. കോട്ടയത്തോ ഇടുക്കിയിലോ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച് തൊടുപുഴയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മകനെ സ്ഥാനാർത്ഥിയായി ജയിപ്പിച്ചെടുക്കുകയായിരുന്നു ജോസഫിന്റെ ആഗ്രഹം. ഈ ഫോർമുലയെ അട്ടിമറിച്ചത് കേരളാ കോൺഗ്രസിലെ കോട്ടയത്തെ നേതാക്കളാണ്. ഇടുക്കിയിൽ താരമായ ജോസഫിനെ കോട്ടയത്ത് അംഗീകരിക്കില്ലെന്ന് നേതാക്കൾ തുറന്നു പറഞ്ഞു. ഇതോടെ ജോസഫിനെ മാറ്റി വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കാൻ മാണിയും ജോസ് കെ മാണിയും തീരുമാനിച്ചു. എന്നാൽ ഇതും ചില നേതാക്കളുടെ എതിർപ്പ് മൂലം നടക്കാതെ പോയി.
കടുത്തുരുത്തിയിലെ മുൻ എംഎൽഎ സറ്റീഫൻ ജോർജിനോടായിരുന്നു മാണിയുടെ താൽപ്പര്യം. യുത്ത് ഫ്രണ്ടിന്റെ പ്രിൻസ് ലൂക്കോസായിരുന്നു രണ്ടാമൻ. എന്നാൽ തോമസ് ചാഴിക്കാടൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് സിഎഫ് തോമസ് നിർബന്ധം പിടിച്ചു. ഇതിന മാണി വഴങ്ങി. ഇങ്ങനെയാണ് കോട്ടയത്തെ സർവ്വ സമ്മതനായ ചാഴിക്കാടന് മത്സരിക്കാൻ നറുക്ക് വീഴുന്നത്. അപ്പോഴും സീറ്റ് ജോസഫിന് കൊടുക്കാത്തത് നേട്ടമായെന്നാണ് മാണിയുടെ വിലയിരുത്തൽ. പിളരും തോറും വളരുമെന്ന പഴയ സിന്താദ്ധം കോട്ടയത്ത് നടക്കില്ലെന്നും തിരിച്ചറിഞ്ഞു. ഇത് ജോസഫിന് വലിയ തിരിച്ചടിയാണ്. എങ്ങനേയും മത്സരിക്കാൻ കച്ചകെട്ടിറങ്ങിയ നേതാവിന്റെ അടുത്ത നീക്കങ്ങൾ നിർണ്ണായകമാണ്. യുഡിഎഫിൽ ഉറച്ചു നിന്നുള്ള പോരാട്ടത്തിനാണ് ജോസഫ് തയ്യാറെടുക്കുന്നത്. കോൺഗ്രസ് നേതാക്കളുമായി ജോസഫ് ചർച്ച തുടങ്ങിയിട്ടുണ്ട്. കേരളാ കോൺഗ്രസിലെ ഉൾപാർട്ടി പ്രശ്നങ്ങളിൽ കണ്ണുവച്ച് സിപിഎം കോട്ടയം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്.
കേരള കോൺഗ്രസിലെ സീറ്റ് തർക്കത്തിൽ ഇടപെട്ട് കോൺഗ്രസ് ചില നീക്കങ്ങൾ നടത്തിയിരുന്നു. കോട്ടയം സീറ്റ് ജോസഫിന് വാങ്ങി നൽകാനായിരുന്നു ശ്രമം. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാണിയോട് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പി.ജെ. ജോസഫിനെ പൂർണമായ അവഗണിക്കാനുള്ള നീക്കം ഒഴിവാക്കണം. പിളർപ്പിലേക്ക് നീങ്ങരുതെന്നും നേതാക്കൾ മാണിയോട് ആവശ്യപ്പെട്ടു. ഇതെല്ലാം തള്ളിയായിരുന്നു മാണിയുടെ പ്രഖ്യാപനം. ഇതിൽ ജോസഫ് നിരാശനാണ്. ഇപ്പോഴും കോൺഗ്രസ് ഇടപെടലിലാണ് പ്രതീക്ഷ. സ്ഥാനാർത്ഥിത്വം സംബന്ധിച്ചു ശുഭാപ്തി വിശ്വാസത്തിലാണെന്നു പി.ജെ. ജോസഫ് പറഞ്ഞു. സീറ്റില്ലെന്ന അറിയിപ്പൊന്നും ഇതു വരെ തനിക്കു ലഭിച്ചിട്ടില്ല. അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് നിരാശയുടെ വാക്കുകളാണ്. കോട്ടയത്ത് റിബലായി നിന്നാൽ വലിയ മെച്ചമുണ്ടാകില്ലെന്ന് ജോസഫിന് അറിയാം. കോട്ടയത്ത് മാണിയുടെ വിഭാഗത്തിനാണ് പ്രാമുഖ്യം. അതിനാൽ സ്വതന്ത്രനായി മത്സരിച്ച് നാണംകേടാനും താൽപ്പര്യമില്ല.
ഈ സാഹചര്യത്തിലാണ് കോട്ടയത്തെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് പി.ജെ.ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിൽ ജോസഫ് വിഭാഗം നേതാക്കൾ യോഗം ചേർന്നു. മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള, ഇടുക്കി ജില്ലാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ.എം.മാണിയുടെ കത്തുമായി ദൂതൻ പി.ജെ. ജോസഫിന്റെ വീട്ടിലെത്തി. ജോസഫ് പിന്മാറണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്താണിതെന്നാണ് സൂചന. ഈ കത്ത് കിട്ടിയപ്പോൾ മാത്രമാണ് മാണിയുടെ മനസ്സ് വ്യക്തമായത്. നിമിഷങ്ങൾക്ക് അകം തന്നെ തോമസ് ചാഴിക്കാടനാണഅ സ്ഥാനാർത്ഥിയെന്ന് കാട്ടിയുള്ള കത്തും കിട്ടി. ഇതോടെ ജോസഫ് ഗ്രൂപ്പിലെ തിരിക്കട്ട ചർച്ചകൾക്ക് പുതിയമാനവും വന്നു. ജോസഫിന് കേരള കോൺഗ്രസ് ലോക്സഭാ സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് തിരക്കിട്ട ചർച്ചകൾ.
കോട്ടയം സീറ്റിൽ പി.ജെ.ജോസഫ് സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കെ കോട്ടയം ജില്ലാ ഘടകം എതിർപ്പുമായി രംഗത്തെത്തിയതാണ് ജോസഫിന് വിനയായത്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജോസഫിനോടുള്ള എതിർപ്പ് പരസ്യമാക്കി. ഇതിനിടെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാണി വിഭാഗം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞാലിക്കുട്ടിയോട് പാർട്ടിക്കാരുടെ മനസ്സ് ജോസഫ് വിശദീകരിച്ചു. കോട്ടയം സീറ്റ് ജോസഫിന് നൽകിയാൽ തന്റെ രാഷ്ട്രീയം തന്നെ പ്രതിസന്ധിയിലാകും. അതുകൊണ്ട് കോട്ടയത്തെ പാർട്ടിക്കാരുടെ മനസ്സ് അറിഞ്ഞി തീരുമാനം എടുക്കുമെന്നും വിശദീകരിച്ചു. ഇതിന് ശേഷമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയത്. അതേസമയം സ്ഥാനാർത്ഥി നിർണയത്തിന് യുഡിഎഫിൽ നിന്ന് സമ്മർദമില്ലെന്ന് പാർട്ടി വ്യക്തമാക്കി.
വാർത്താക്കുറിപ്പിലൂടെയാണ് പാർട്ടി ചെയർമാൻ കെ.എം മാണി പ്രഖ്യാപനം നടത്തിയത്. പി.ജെ.ജോസഫിന് സീറ്റ് നൽകാനാകില്ലെന്ന നിലപാടിൽ മാണിവിഭാഗം ഉറച്ചുനിന്നു. നാലു തവണ ഏറ്റുമാനൂർ എംഎൽഎയായിരുന്നു തോമസ് ചാഴിക്കാടൻ. നീതിപൂർവമായ തീരുമാനമല്ല പാർട്ടി എടുത്തതെന്നു പി.ജെ.ജോസഫ് പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത വിധമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതിൽ കടുത്ത അമർഷമുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. ജില്ലയ്ക്ക് പുറത്തുനിന്നൊരാൾ മത്സരിക്കാൻ പാടില്ലെന്നത് അംഗീകരിക്കാനിവില്ല. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നു ജോസഫ് ചോദിച്ചു. പിണക്കത്തിനിടയിലും യുഡിഎഫിൽ തുടരാനാണ് ജോസഫിന് താൽപ്പര്യം. മന്ത്രികസേരയ്ക്ക് വേണ്ടി ഇപ്പോഴും കൂറുമാറുന്ന നേതാവെന്ന പേരുദോഷം ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ഇത്.
തീരുമാനം പാർട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. താൻ യുഡിഎഫിലെ ശക്തനായ ആളാണ്. യുഡിഎഫുമായി കൂടിയാലോചിച്ച് തുടർതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പി.ജെ.ജോസഫുമായി പറഞ്ഞു. അതായത് യുഡിഎഫ് വിടില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതുപക്ഷത്തുള്ള ഫ്രാൻസിസ് ജോർജിനേയും കൂട്ടി പഴയ ജോസഫ് ഗ്രൂപ്പെന്ന പാർട്ടി സജീവമാക്കാൻ മോൻസ് ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷം മാണിയുമായി പൂർണ്ണമായും പിണങ്ങി പുതിയ പാർട്ടിയായി ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ തുടരും. മറ്റ് സാധ്യതകളും തേടും. അതേസമയം, കേരള കോൺഗ്രസ് ഒന്നാകെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് തോമസ് ചാഴികാടൻ പ്രതികരിച്ചു. യുഡിഎഫിന് ജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സീറ്റില്ലെന്ന അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ജോസഫ് പറഞ്ഞിരുന്നു. കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാണിയോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പി.ജെ.ജോസഫിനെ പൂർണമായി അവഗണിക്കാനുള്ള നീക്കം ഒഴിവാക്കണം. പിളർപ്പിലേക്ക് നീങ്ങരുതെന്ന് നേതാക്കൾ മാണിയോട് ആവശ്യപ്പെട്ടു. ഇതും മാണി മുഖവിലയ്ക്കെടുത്തില്ല. കോട്ടയം മാണിയുടെ സ്വന്തം തട്ടകമാണ്. ഇവിടെ ആരെ നിർത്തിയാലും ജയിക്കാമെന്നാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസിലെ ഒരു വിഭാഗം വോട്ട് മറിക്കാതിരിക്കാൻ കൂടിയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസുകാർക്കും ചാഴിക്കാടൻ പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് വിജയത്തിനായി കോൺഗ്രസ് കൂടെ നിൽക്കുമെന്നാണ് മാണി വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.
അതിനിടെ ജോസഫിനെ റിബലായി നിർത്താൻ സിപിഎമ്മും ശ്രമം നടത്തുന്നുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയായ വിഎൻ വാസവന്റെ വിജയം സിപിഎമ്മിന് അനിവാര്യതയാണ്. ന്യൂനപക്ഷങ്ങളിൽ സിപിഎമ്മിനുള്ള സ്വാധീനം കൂടിയെന്ന് തെളിയിക്കാൻ കൂടിയാണ് കോട്ടയത്ത് വാസവനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്