മാവോയിസ്റ്റു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന പി മോഹനന്റെ വാദത്തിൽ വെട്ടിലാകുന്നത് സിപിഎം തന്നെ; ഇസ്ലാമിസ്റ്റുകളുമായി തെരഞ്ഞെടുപ്പു കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന ചോദ്യത്തിൽ സ്വയം പ്രതിരോധത്തിലായി പാർട്ടി; പോപ്പുലർ ഫ്രണ്ടുമായുള്ള രഹസ്യ ബാന്ധവമെന്ന ആക്ഷേപവും സജീവ ചർച്ചയാകുന്നു; തീവ്രവാദ സംഘടനകളുടെ കൂട്ടുകെട്ട് സിപിഎം നേതാക്കൾ അറിഞ്ഞിട്ടും പൊലീസ് അറിഞ്ഞില്ലേയെന്നും ചോദ്യങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാക്കി വിവാദങ്ങളുടെ കുടം പി.മോഹനൻ മാസ്റ്റർ തുറന്നിടുമ്പോൾ കെണിയിലാകുന്നതും സിപിഎം തന്നെ. തിരഞ്ഞെടുപ്പുകളിൽ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കിയത് സിപിഎമ്മാണ്. ഇസ്ലാമിക തീവ്രവാദികളുമായി സിപിഎമ്മിനുണ്ടായിരുന്ന ബന്ധം തന്നെയാണ് ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റകളും തമ്മിൽ ബന്ധമുണ്ടെന്ന മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിലും ചർച്ചയാകുന്നത്. രാഷ്ട്രത്തിനു വൻ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന, രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു അപകടകരമായ കൂട്ടുകെട്ടിനെക്കുറിച്ചാണ് ജില്ലാ സെക്രട്ടറി പുറത്ത് പറഞ്ഞത്. ഈ കൂട്ടുകെട്ടിൽ ഒരു ഭാഗത്തുള്ളവരുമായാണ് സിപിഎം ഒളിഞ്ഞും തെളിഞ്ഞുമുള്ള തിരഞ്ഞെടുപ്പ് ബന്ധങ്ങൾ ഉണ്ടാക്കിയിരുന്നത്. അതുകൊണ്ട് തന്നെയാണ് മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദബന്ധം ബന്ധം ചർച്ചയാകുമ്പോൾ സിപിഎമ്മിന് ഇവരുമായുള്ള ബാന്ധവം കൂടി ചർച്ചയാകുന്നത്.
മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദികൾ എന്ന് ആദ്യം പറഞ്ഞ മോഹനൻ മാസ്റ്റർ പ്രസ്താവന വിവാദമായതോടെ എൻഡിഎഫ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ സംഘടനകളെയാണ് താൻ ഉന്നംവെക്കുന്നത് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഒട്ടനവധി മുസ്ലിം സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നതിനാൽ ഏത് സംഘടന എന്ന് വ്യക്തമാക്കണമെന്നു ആവശ്യം ഉയർന്നപ്പോഴാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പേര് മോഹനൻ മാസ്റ്റർ എടുത്ത് പറഞ്ഞത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന പാർട്ടി പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം പിബിയിൽ വിമർശനമുയരുകയും യുഎപിഎ കരിനിയമമാണെന്ന് പാർട്ടി ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവാദ പ്രസംഗം വന്നിരിക്കുന്നത്.
സിപിഎം പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെങ്കിൽ അതറിഞ്ഞിട്ടും ഒരു നടപടിയും സിപിഎം സ്വീകരിച്ചിരുന്നില്ലെന്നു അലന്റെയും താഹയുടെയും അറസ്റ്റ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മുൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി.കുഞ്ഞിക്കണ്ണന്റെ പുസ്തകത്തിലും ഇസ്ലാമിക തീവ്രവാദ-മാവോയിസ്റ്റ് ബന്ധം പരാമർശിക്കുന്നുണ്ട്. സജീവ സിപിഎം പ്രവർത്തകരായിരിക്കുമ്പോഴാണ് അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലാകുന്നത്. ഇതോടെ പാർട്ടി പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റും തമ്മിൽ ബന്ധമുണ്ടെന്ന പ്രസ്താവനയോടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി തന്നെ രംഗപ്രവേശം ചെയ്യുന്നത്.
മാവോയിസം തീവ്രവാദമാണ്. ഇസ്ലാമിലും തീവ്രവാദമുണ്ട്. ഇതു രണ്ടും കൈകോർത്താൽ സംഭവിക്കുന്ന അപകടമാണ് മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടിയത്. ഈ തീവ്രവാദ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സിപിഎം ബന്ധം വിവാദമായി തുടരുമ്പോൾ തന്നെയാണ് മാവോയിസവും തീവ്രവാദവും കൈകോർക്കുമ്പോഴുള്ള അപകടം മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകളാണ്. സർക്കാരിനെതിരെ ആയുധമെടുക്കാൻ ചിലർ ഇവരെ ഇറക്കിവിടുന്നു. ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.
തോക്കെടുക്കുന്ന തീവ്രവാദികളോട് തോക്കിൻ മുനകൊണ്ട് തന്നെ മറുപടി പറയുകയാണ് ഭരണകൂടങ്ങൾ ചെയ്യാറുള്ളത്. കേരളത്തിൽ പിണറായി വിജയൻ ഭരണകൂടവും ചെയ്തത് ഇത് തന്നെയാണ്. മാവോയിസ്റ്റ്കളെ ഇടത് സർക്കാരും ഇങ്ങിനെ എതിരിടെണ്ടതുണ്ടോ എന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ഉയർത്തുന്ന ചോദ്യം. ഇത് ഒരു വശത്ത് നിൽക്കുമ്പോൾ തന്നെയാണ് മാവോയിസ്റ്റ്കളും ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി മോഹനൻ മാസ്റ്റർ രംഗത്ത് വരുന്നത്. മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ നിലനിൽക്കുന്ന ബന്ധം മനസിലാക്കി തന്നെയാണ് മോഹനൻ മാസ്റ്ററുടെ പ്രസ്താവന വന്നത്. ഇത് വ്യക്തിപരമായ പ്രസ്താവനയല്ല പാർട്ടി നിലപാടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന് ആര്യാടൻ മുഹമ്മദിന് അഭിപ്രായമുണ്ട്. ഹൈദരാലി ശിഹാബ് തങ്ങൾക്കും അഭിപ്രായമുണ്ട്. ഇതേ അഭിപ്രായം തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറിയും പരസ്യമായി പറയുന്നത്.
മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ ബന്ധമുണ്ടെന്ന പി. മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനു എതിർപ്പുണ്ട്. സിപിഐയ്ക്കും എതിർപ്പുണ്ട്. ഇത് മനസിലാക്കിയിട്ടും തന്റെത് പാർട്ടി നിലപാടാണ് എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ഒട്ടനവധി ചോദ്യങ്ങളും ഇതോടൊപ്പം ഉയർന്നു വന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റും തമ്മിൽ ബന്ധമുണ്ടെങ്കിൽ അതറിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് സിപിഎം ആ വിവരങ്ങൾ പൊലീസിന് കൈമാറിയില്ല. ഇസ്ലാമിക തീവ്രവാദികളുമായി സിപിഎം തിരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയിരുന്നോ? ഇനി ഉണ്ടാകുമോ? മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ ബന്ധമുണ്ടായിട്ടും പൊലീസ് എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്. തുടങ്ങിയ ഒട്ടുവളരെ ചോദ്യങ്ങൾ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. സിപിഎം അണികൾ തിരഞ്ഞെടുപ്പ് കാലത്ത് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിച്ചിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണമെന്നാണ് സമൂഹ്യനിരീക്ഷകൻ എം.കാരശ്ശേരി ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് രഹസ്യബന്ധത്തിൽ ഏർപ്പെട്ടത് കാരണമാണ് ഇസ്ലാമിക തീവ്രവാദികളുമായി സിപിഎം അണികൾക്ക് ബന്ധം വരാൻ കാരണം. എൻഡിഎഫ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ തീവ്രവാദസംഘടനകൾ എന്ന് സിപിഎം മുൻപും പറഞ്ഞിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ രഹസ്യ ബന്ധം ഉണ്ടാക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മുസ്ലിം തീവ്രവാദ സംഘടനകൾ ആരും സിപിഎമ്മിന് വോട്ടു ചെയ്തിട്ടില്ല. ഇതാണ് കഴിഞ്ഞ ലോക്സഭാ സീറ്റിൽ ഒരു സീറ്റിൽ സിപിഎം ഒതുങ്ങിപ്പോകാൻ കാരണം. ഇസ്ലാമിക തീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളും കൈ കോർക്കുന്നെങ്കിൽ എന്തുകൊണ്ടാണ് സിപിഎമ്മിന്റെ പൊലീസ് നടപടി സ്വീകരിക്കാത്തത്? താഹയും അലനും എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തി എന്ന കാര്യവും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇനി ഈ തീവ്രവാദ സംഘടനകളുമായി സിപിഎം ബന്ധം പുലർത്തുമോ എന്നും ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ സിപിഎം തുറന്നു പറയണം-കാരശ്ശേരി ആവശ്യപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍