തൃശ്ശൂർ കൂടുതൽ ഇടത്തോട്ട് ചെരിയാം; കോവളവും കാട്ടാക്കടയും കുണ്ടറയും വലത്തോട്ട് ചെരിയാം; എം ടി രമേശിന് വോട്ട് പിടിക്കുന്നത് കുറഞ്ഞാൽ വീണാ ജോർജ്ജ് വീഴാം: മറുനാടൻ സർവേയിലെ ചില ആശയക്കുഴപ്പങ്ങളുടെ കഥ
ടീം മറുനാടൻ
തിരുവനന്തപുരം: യങ് മീഡിയ കോഴിക്കോടുമായി ചേർന്ന് മറുനാടൻ മലയാളി നടത്തിയ സർവേയിൽ ഇടതു ഭരണം വരുമെന്നാണ് പ്രവചനം. 79 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കാമെന്ന് പ്രവചിക്കുമ്പോൾ തന്നെ ചില ജില്ലകളിൽ ഇടതു തരംഗവും ചില മണ്ഡലങ്ങളിൽ പ്രതീക്ഷിക്കാത്ത അട്ടിമറികളുമുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. വടക്കൻ മലബാറിൽ ഇടതുപക്ഷം മികച്ച നേട്ടം കൊയ്യുമെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. കാസർകോടും കോഴിക്കോടും എൽഡിഎഫ് മികച്ച വിജയം തന്നെ കരസ്ഥമാക്കിയേക്കും. അതേസമയം ഇവിടുങ്ങളിലേക്കാൾ തിളക്കമാർന്ന വിജയം ഇടതുമുന്നണി പ്രതീക്ഷിക്കുന്ന രണ്ട് ജില്ലകൾ കൂടിയുണ്ട്. പാലക്കാടും, തൃശ്ശൂരും. തൃശ്ശൂരിൽ പ്രത്യക്ഷത്തിൽ തുല്യനിലയിലാണ് ഇരു മുന്നണികളുമെന്ന് തോന്നുമെങ്കിലും ഇടതുപക്ഷത്തിനാണ് ജില്ലയിൽ കൂടുതൽ മുൻതൂക്കം.
മലപ്പുറത്ത് യുഡിഎഫ് തരംഗത്തിന് തന്നെ സാധ്യതയുള്ളപ്പോഴാണ് തൃശ്ശൂർ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായി മാറിയേക്കുമെന്നാണ് സൂചന. മറുനാടൻ സർവേയിൽ തൃശ്ശൂരിൽ 12 സീറ്റുകളിൽ ഏഴിടത്തും ഇടതുമുന്നണിയുടെ വിജയമാണ് പ്രവചിക്കുന്നത്. എന്നാൽ, ഇതിലും മെച്ചപ്പെട്ട വിജയം മുന്നണി കൈവരിച്ചേക്കുമെന്ന സൂചനയാണ് സർവേയ്ക്ക് ശേഷമുള്ള വിലയിരുത്തലുകളിലും വ്യക്തമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതു മുന്നേറ്റം പ്രകടമായിരുന്നു. ഇവിടെ സിപിഎമ്മിന് അടുത്തകാലത്ത് അടിത്തറ വിപുലപ്പെടുത്തിയിരുന്നു. കൂടാതെ യുഡിഎഫിലെ തമ്മിലടികളും ഫലത്തിൽ ഇടതിന് നിയമസഭാ തെരഞ്ഞെടുപ്പിലും മുൻതൂക്കം നൽകി.
തൃശ്ശൂർ ജില്ലകളിൽ യുഡിഎഫ് ഇഞ്ചോടിച്ച് പോരാട്ടത്തിന് ഒടുവിൽ തിരിച്ചു പിടിക്കുമെന്ന് പറയപ്പെടുന്ന സീറ്റാണ് കുന്ദംകുളം. ഇവിടെ സിഎംപിയുടെ സി പി ജോൺ യുഡിഎഫിന് വേണ്ടി മത്സരത്തിന് ഇറങ്ങുമ്പോൾ സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി എ സി മൊയതീനാണ് ഇവിടെ മത്സരിക്കുന്നത്. ഈ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണെന്ന് പറയേണ്ടി വരും. കാരണം എ സി മൊയ്തീൻ എംഎൽഎയായി വിജയിച്ച വേളയിൽ വടക്കാഞ്ചേരിയിലെ ചില പഞ്ചായത്തുകൾ കൂടി കുന്ദംകുളത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊയ്തീൻ സ്ഥാനാർത്ഥിയാകുമ്പോൾ ഇവിടങ്ങളിൽ ഇടതുമുന്നണി കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നു. മറുനാടൻ സർവേയിൽ സിപി ജോണിനാണ് സാധ്യത കൂടതൽ നൽകിയതെങ്കിലും ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ ഇപ്പോഴത്തെ യുഡിഎഫ്എൽഡിഎഫ് നില പരിശോധിക്കുമ്പോഴും ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥിക്ക് വിജയിച്ചാലും അതിൽ അത്ഭുതപ്പെടാനില്ല.
അതുപോലെ തന്നെയാണ് ഒല്ലൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ നിലയും. നിലവിൽ എംഎൽഎയായ ഐ പി വിൻസന്റ് ഒല്ലൂരിൽ സിപിഐ സ്ഥാനാർത്ഥിയിൽ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി എന്നീ നാലു പഞ്ചായത്തുകളും തൃശൂർ കോർപറേഷൻ പരിധിയിലെ പതിനൊന്നു ഡിവിഷനുകളുമാണ് ഒല്ലൂർ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തദ്ദേശ ഭരണതെരഞ്ഞെടുപ്പിൽ ഈ നാലു പഞ്ചായത്തുകളും എൽ.ഡി.എഫ്. പിടിച്ചെടുത്തു. 27 കൊല്ലം തുടർച്ചയായി യു.ഡി.എഫ്. ഭരിച്ചിരുന്ന നടത്തറ പഞ്ചായത്തിലും എൽ.ഡി.എഫ്. ഭൂരിപക്ഷം നേടി. ഇങ്ങനെയാണ് തദ്ദേശത്തിലെ നില എങ്കിലും ഐപി വിൻസന്റ് വിജയിക്കുമെന്നതായിരുന്നു മറുനാടൻ സർവേയിൽ വ്യക്തമായത്. എന്നാൽ, ഇവിടെ കെ രാജനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എൽഡിഎഫ് മുൻതൂക്കം നേടിയെന്ന വിലയിരുത്തലുമുണ്ട്. ബിജെപി വലിയ തോതിൽ ഇവിടെ മുൻതൂക്കമുണ്ടാക്കിയെങ്കിലും അത് സിപിഐ(എം) മുന്നേറ്റത്തിന് തദ്ദേശത്തിൽ ക്ഷീണമായിരുന്നില്ല.
മറുനാടൻ സർവേ സാമ്പിൾ പരിശോധിക്കുമ്പോൾ ഒല്ലൂരിനൊപ്പം തന്നെ വടക്കാഞ്ചേരിയിലും ശക്തമായ മത്സരമാണ് നടക്കുന്നത്. വടക്കാഞ്ചേരിയിൽ ഇടതു സ്ഥാനാർത്ഥി മേരി ജോർജ്ജാണ്. യുഡിഎഫിന് വേണ്ടി അനിൽ ഐക്കരയും മത്സരിക്കുമ്പോൾ മുൻതൂക്കം അനിലനാണെങ്കിലും തദ്ദേശത്തിലെ ഇടതു മുന്നേറ്റവും ബിജെപിയുടെ വോട്ടുകളും ഇവിടുത്തെ ചിത്രങ്ങൾ മാറ്റിമറിച്ചേക്കാം.
മറുനാടൻ മലയാളി സർവേയിൽ എൽഡിഎഫ് ആധികാരികമായി വിജയിക്കുമെന്നന്ന സൂചന പുറത്തുവന്ന മണ്ഡലങ്ങളാണ് കോവളവും, കാട്ടാക്കടയും കുണ്ടറയും. എന്നാൽ, ഇവിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമായി മാറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നാടാർ അംഗമായ എൻ നീലലോഹിതദാസ് നാടാരുടെ ഭാര്യയും ഈഴ സമുദായംഗവുമായ ജമീലാ പ്രകാശമാണ് മത്സരിക്കുന്ത്. ലത്തീൻ നാടാർ സമുദായക്കാരനായ എം വിൻസെന്റ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ടി എൻ സുരേഷ് ആണ് എൻഡിഎ സ്ഥാനാർത്ഥി. ശക്തനായ സ്ഥാനാർത്ഥിയാണ് ടിഎൻ സുരേഷ് എന്നതിനാൽ ഈഴവ വോട്ടുകൾ ഈ മണ്ഡലങ്ങളിൽ എൽഡിഎഫിൽ നിന്നും അകന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം ഉണ്ടാകുന്ന ഘട്ടവും ഒരു പക്ഷേ ഉണ്ടായേക്കാം. നാടാർ വോട്ടുകൾ വിൻസന്റിലേക്ക് പോകാനുള്ള സാഹചര്യവും ജമീലാ പ്രകാശത്തിന് ഭീഷണിയാണ്.
രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ് കുണ്ടറയിൽ അദ്ദേഹം പിന്നിട്ടു നിൽക്കുന്നു എന്നായിരുന്നു മറുനാടൻ സർവേ ഫലം. ഇവിടെ മേഴ്സിക്കുട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ സിറ്റിങ് മൺലമാണെങ്കിലും സമുദായ വോട്ടുകൾ ഇവിടെയും വിധി നിർണ്ണയിക്കുന്ന അവസ്ഥ വരും. എൻഡിഎ സ്ഥാനാർത്ഥി കൂടുതൽ ഹിന്ദുവോട്ടുകൾ പിടിച്ചാൽ മണ്ഡലത്തിൽ ക്ഷീണം സംഭവിക്കുക രാജ്മോഹൻ ഉണ്ണിത്താനാകും. മറിച്ചാണെങ്കിൽ ഉണ്ണിത്താന് വിജയസാധ്യത കൂടുതലാണ് താനും.
ശക്തമായ ത്രികോണ മത്സരം നടത്തുന്ന കാട്ടാക്കടയിലും സമുദായ വോട്ടുകളുടെ ഭിന്നിപ്പ് എൻ ശക്തന് തുണയാകുമെന്ന വിലയിരുത്തലുണ്ട്. ശക്തനെതിരെ ഐബി സതീഷിനെയാണ് സിപിഐ(എം) സ്ഥാനാർത്ഥിയാക്കിയത്. ബിജെപി പികെ കൃഷ്ണദാസിനെയും. ഇവിടെ കൃഷ്ണദാസ് ഇവിടെ നായർ വോട്ടുകൾ തൂത്തുവാരാൻ സാധ്യതയുണ്ട്. ഒപ്പം ഈഴവ വോട്ടുകളും ഇയാളിൽ കേന്ദ്രീകരിച്ചാൽ ന്യൂനപക്ഷ നാടാർ വോട്ടുകളുടെ ബലത്തിൽ ശക്തൻ വെന്നിക്കൊടി പാറിച്ചേക്കാം. സമാനമായ സാധ്യതയാണ് ആറന്മുളലയിലുമുള്ളത്. ഇവിടെ വീണാ ജോർജ്ജ് വിജയിക്കണമെങ്കിൽ നായർ വോട്ടുകൾ കൂടുതലായി ബിജെപി സ്ഥാനാർത്ഥി എം ടി രമേശ് പിടിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളുടെ കൂടെ ക്രൈസ്തവ വോട്ടുകളുടെയും ബലത്തിൽ വീണയ്ക്ക് കാര്യങ്ങൾ അനുകൂലമാകും. മറിച്ചാണ് കാര്യങ്ങളെങ്കിൽ ശിവദാസൻ നായർ തന്നെ വിജയവഴിയിൽ എത്തിയേക്കമെന്ന സൂചനയുമുണ്ട്.
മറുനാടൻ സർവേയിൽ നടക്കുന്നതിന് ശേഷമാണ് കാന്തപുരം വിഭാഗം നിലപാട് പ്രഖ്യാപിച്ചത്. മണ്ണാർക്കാട് ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കണമെന്നും പരസ്യമായി ആഹ്വാനം ചെയ്തു. എ പി വിഭാഗത്തിന്റെ മനം മാറ്റം മലബാറിലെ പല മണ്ഡലങ്ങളിലെയും വിധിയെ മാറ്റിമറിച്ചേക്കാമെന്ന വിലയിരുത്തലുകളുമുണ്ട്. ഇകെ വോട്ടുകളുകളിൽ ഭിന്നിപ്പുണ്ടാകാതെ ലീഗിന് വേണ്ടി ഒരുമിക്കുമ്പോൾ എ പി വോട്ടുകൾ എൽഡിഎഫിലേക്ക് തന്നെയാണ് തിരിയുന്നത്. ഇതിന്റെ പ്രതിഫലനം എത്രത്തോളം ഉണ്ടാകുമെന്ന് അറിയണമെങ്കിൽ മെയ് 19 വരെ കാത്തിരിക്കേണ്ടി വരും. മധ്യതിരുവിതാം കൂറിലും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ ചില മണ്ഡലങ്ങളിൽ നടക്കുന്നുണ്ട്. പെരുമ്പാവൂർ, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളുടെ പ്രവചനങ്ങളും എളുപ്പമല്ല.
ഏറ്റവും അധികം പേരെ സംഘടിപ്പിച്ചുകൊണ്ടുള്ള സർവേയുടെ ഫലമാണ് മറുനാടൻ പുറത്തുവിട്ടത്. ഓരോ മണ്ഡലങ്ങളിൽ നിന്നും 200 പേരെയെങ്കിലും സർവേയിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നത് തന്നെയാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍