40,000 രൂപ വരെ ഫീസ് കുറയ്ക്കാമെന്ന് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞ ഫസൽ ഗഫൂർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ മിണ്ടാതിരുന്നു; പ്രതിപക്ഷത്തിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയും; സമവായത്തിന് പ്രത്യേകം ഫോർമുല വെക്കാനാകാതെ യുഡിഎഫും; സ്വാശ്രയ മെഡിക്കൽ വിഷയം വരും ദിവസങ്ങളിലും പ്രക്ഷുബ്ധമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാർത്താ ചാനലിലെ പരിപാടിയിലൂടെ എംഇഎസ് പ്രസിഡന്റ് നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സ്വാശ്രയ കോളേജ് പ്രവേശന വിഷയം കത്തിനിൽക്കെയായിരുന്നു എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ പ്രസ്താവന.
മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് ഫീസിളവ് നൽകാൻ തയ്യാറാണെന്നായിരുന്നു ഫസൽ ഗഫൂറിന്റെ പ്രസ്താവന. വിദ്യാർത്ഥികൾക്കു 40,000 രൂപവരെ ഇത്തരത്തിൽ കുറച്ചു കൊടുക്കാൻ തയ്യാറാണ് എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ ഫസൽ ഗഫൂർ പറഞ്ഞിരുന്നത്.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയ ഫസൽ ഗഫൂർ ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്താൻ തയ്യാറായില്ല. മാനേജ്മെന്റ് കോളേജ് പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു ഫസൽ ഗഫൂർ ഉൾപ്പെടെയുള്ളവർ.
ഫീസിൽ കുറവു വരുത്താൻ മാനേജ്മെന്റുകൾ തയ്യാറാണെന്ന വാദം ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നു നടന്ന ചർച്ചയിൽ ഫീസിളവിന്റെ കാര്യത്തിൽ സർക്കാരിനോട് ഒന്നും മിണ്ടാതെ മാനേജ്മെന്റുകൾ മടങ്ങിയപ്പോൾ പ്രതിപക്ഷത്തിനാണു കനത്ത തിരിച്ചടിയായത്.
സമരം ഒന്നു കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദത്തിന്റെ ഫലമായാണു കഴിഞ്ഞ ദിവസം ഫസൽ ഗഫൂർ പ്രസ്താവന നടത്തിയതെന്ന ആരോപണമാണുയരുന്നത്. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളുടെ നിർബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രസ്താവന വന്നത്. എന്നാൽ, ഇന്നു നടത്തിയ ചർച്ചയിൽ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു കാര്യം പരാമർശിക്കുക പോലുമുണ്ടായില്ലെന്നാണു വിവരം.
ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയ പ്രതിനിധികൾക്കൊപ്പമുണ്ടായിരുന്ന ഫസൽ ഗഫൂർ ഇക്കാര്യത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞിരുന്നില്ല. ചാനൽ മൈക്കുകൾക്കും ക്യാമറകൾക്കും മുന്നിൽ നിന്ന് അകലം പാലിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഫീസിളവും സ്കോളർഷിപ്പും നൽകാൻ മാനേജ്മെന്റുകൾ തയാറാകുമെന്ന തരത്തിലായിരുന്നു രാവിലെ വാർത്തകൾ പുറത്തുവന്നത്. എന്നാൽ, അത്തരം നിർദ്ദേശം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മാനേജ്മെന്റുകൾ മുന്നോട്ടുവച്ചില്ല. മൂന്നുവട്ടം ആരോഗ്യമന്ത്രിയുമായും ഒരു വട്ടം മുഖ്യമന്ത്രിയുമായും അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തി. സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ഇനി ഒരു ചർച്ചയുമില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിക്കുകയും ചെയ്തോടെ വെട്ടിലായതു പ്രതിപക്ഷമാണ്.
ഇന്നത്തെ ചർച്ച കൂടി കഴിഞ്ഞതോടെ സമരം എങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണു പ്രതിപക്ഷം. ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നോ എങ്ങനെ സമരം തീർക്കുമെന്നോ ഉള്ള ചിന്തയാണു പ്രതിപക്ഷത്തെ അലട്ടുന്നത്. സമരത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ചു മുന്നോട്ടുള്ള നീക്കങ്ങൾ കൊഴുപ്പിക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവനയും അത്തരമൊരു സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. പ്രശ്നം വഷളാക്കുന്നതും ഇന്നതെത ചർച്ച അലസിപ്പോകാൻ കാരണവും മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ചർച്ചയ്ക്കു വന്നവരെ കടുത്ത ഭാഷയിൽ പിണറായി വിമർശിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
നിലവിൽ സഭയ്ക്കുള്ളിൽ നിരാഹാരം നടത്തിയിരുന്ന ഷാഫി പറമ്പിലും ഹൈബി ഈഡനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പെട്ടെന്ന് സമരം എങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ കുഴങ്ങിയ യുഡിഎഫ് നിരാഹാര സമരം തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി എംഎൽഎമാരായ വി ടി ബൽറാമും റോജി എം ജോണും നിരാഹാരം തുടങ്ങുകയും ചെയ്തു. ലീഗ് എംഎൽഎ മാരായ ടി വി ഇബ്രാഹിമും പി ഉബൈദുള്ളയും അനുഭാവസമരത്തിലാണ്. നിരാഹാരത്തിനൊരുങ്ങിയ വി ടി ബൽറാമിട്ട ഫേസ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചാണ്. 'ജനവികാരത്തെ അവഗണിച്ച് സ്വയം തോന്നലുകളിൽ അഭിരമിക്കുന്ന ഭരണാധികാരിയെ യാഥാർത്ഥ്യബോധത്തിന്റെ തുറവിയിലേക്ക്, ജനാധികാരത്തിന്റെ പച്ചമണ്ണിലേക്ക്, കൈപിടിച്ച് കൊണ്ടുവരാൻ നിങ്ങളെല്ലാമുണ്ടാവണം' എന്നാണു ബൽറാം കുറിച്ചത്. 'പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. ജനാധിപത്യ സമരങ്ങളെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിനെതിരെ, ന്യായമായ പരിഹാരങ്ങൾ പോലും അംഗീകരിക്കില്ലെന്ന അധികാര ധാർഷ്ട്യത്തിനെതിരെ, ജനകീയ പ്രശ്നങ്ങളിലെ ധാർമ്മികതയുടെ കരുത്തുമായി ഇനിയും നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്, ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കേണ്ടതുണ്ട്.' എന്നും ബൽറാം കുറിച്ചു. പ്രതിപക്ഷത്തിന്റെ പൊതുനിലപാടു മുഖ്യമന്ത്രിയെ കടന്നാക്രമിക്കുക എന്നതാണെന്നാണു ബൽറാമിന്റെ പോസ്റ്റും വ്യക്തമാക്കുന്നത്.
അതുകൊണ്ടു തന്നെ യുഡിഎഫിന്റെ സ്വാശ്രയസമരം വെറും രാഷ്ട്രീയ സമരമാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തു. വിദ്യാർത്ഥികളോ രക്ഷിതാക്കളോ സമരത്തിൽ പങ്കെടുക്കുന്നില്ല. ഫീസ് കുറയ്ക്കാൻ മാനേജ്മെന്റുകൾ തയ്യാറെന്ന് പറഞ്ഞതു യുഡിഎഫുകാരാണ്. എന്നാൽ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് അവർ ചർച്ചയിൽ പറഞ്ഞതെന്നും കോടിയേരി പ്രതികരിച്ചു.
ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. നിയമസഭ ആരംഭിക്കുമ്പോൾ മറ്റ് വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ തുടങ്ങിയ സമരമാണിത്. യുഡിഎഫ് ശിഥിലമായി കിടക്കുന്നു. ഒരു ഘടകകക്ഷിയായ മാണി വിഭാഗം പ്രത്യേക ബ്ളോക്ക് ആയി നിൽക്കുന്നു.യുഡിഎഫ് മന്ത്രിമാർ നടത്തിയ അഴിമതികളിൽ ശക്തമായ അന്വേഷണം നടക്കുന്നു. എൽഡിഎഫ് നേതൃത്വത്തിൽ സുശക്തമായ ഭരണം നടക്കുന്നു. ഇതൊന്നും സഭയിൽ ചർച്ചയ്ക്ക് വരാതിരിക്കാനുള്ള തന്ത്രമാണ് കോൺഗ്രസിന്റേത്. സ്വാശ്രയ കരാറിലൂടെ കുറഞ്ഞ ഫീസിൽ കൂടുതൽ കുട്ടികൾക്ക് പഠിക്കാനുള്ള അവസരമാണ് സർക്കാർ ഉണ്ടാക്കിയത്. തലവരിക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അത് പോര, ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോൾ അതും പ്രഖ്യാപിച്ചു.
ക്രമക്കേട് നടത്തിയ രണ്ട് കോളേജുകളുടെ പ്രവേശനം റദ്ദാക്കി. ഇത്രയും ശക്തമായ നിലപാട് എടുത്തതുകൊണ്ട് തന്നെ സമരത്തിൽ വിദ്യാർത്ഥികളില്ല. വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ പൊതുസമൂഹത്തിനോ വേണ്ടാത്ത സമരമായി മാറി. സമരത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ കാണുമ്പോൾ തന്നെ അത് വ്യക്തമാണ്. മാനേജ്മെന്റുകൾ ഫീസ് കുറക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവും മുന്മുഖ്യമന്ത്രിയുമെല്ലാം ചെന്ന് മുഖ്യമന്ത്രിയെക്കണ്ട് പറഞ്ഞു. അതിനായി മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അതും ചെയ്തു. യോഗത്തിനെത്തിയപ്പോൾ ഫീസ് കുറക്കാമെന്ന് പറഞ്ഞില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിക്കുകയായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. അപ്രായോഗികമായ നിലപാട് സ്വീകരിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. യാഥാർഥ്യബോധത്തോടെ പ്രശ്നത്തെ സമീപിച്ച് സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സ്വാശ്രയ കോളേജുകൾ യുഡിഎഫിന്റെ സൃഷ്ടിയാണ്. ഈസൃഷ്ടികളാണ് ഓരോ വർഷവും പ്രശ്നമുണ്ടാക്കുന്നത്. ഈ അപകടം ഞങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നിയമ നിർമ്മാണം കൊണ്ടുവന്നപ്പോൾ അത് സുപ്രീംകോടതി വരെ എത്തി. ഇനിയും ശാശ്വത പരിഹാരം കാണണമെന്നാണ് സിപിഐ എം നിലപാട്. അതിന് സുപ്രീംകോടതി മാർഗനിർദ്ദേശമനുസരിച്ച് നിയമനിർമ്മാണം കൊണ്ടുവരണം. അതിനായി എല്ലാവരും യോജിച്ച് നിൽക്കുകയും അഭിപ്രായ സമന്വയത്തിൽ എത്തുകയും വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്