രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഞ്ച് കൊല്ലം അധികാരം പൂർത്തിയാക്കി വീണ്ടും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന നേതാവാവുകയാണ് നരേന്ദ്ര മോദി. മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമ്പോൾ ഇത് അമിത് ഷായുടെ കൂടെ വിജയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദിയുടെ വിശ്വസ്തനായ അമിത് ഷാ ഇന്നും തന്ത്രങ്ങളിലൂടെ നേതാവിനെ വിജയിപ്പിക്കുകയാണ്. പ്രതിപക്ഷം ഒന്നടങ്കം കടന്നാക്രമണം നടത്തിയിട്ടും പതറാതെ മോദി മുന്നോട്ട് നീങ്ങി. ഭരണത്തിൽ മോദി ശ്രദ്ധിച്ചപ്പോൾ പാർട്ടിയെ ആകെ അമിത് ഷാ കൈപ്പിടിയിൽ ഒതുക്കി. മധ്യപ്രദേശിലും രാജസ്താനും ചത്തീസ് ഗഡിലും തോറ്റതോടെ മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലെത്തി. ഉത്തർ പ്രദേശിൽ സീറ്റ് കുറയുമെന്ന് അമിത് ഷായ്ക്കുറപ്പായിരുന്നു. അതിന് അനുസരിച്ച് തന്ത്രങ്ങൾ നടപ്പാക്കി. അങ്ങനെ വീണ്ടും മോദി അധികാരത്തിൽ. ഇനി നമോയുടെ രണ്ടാം പതിപ്പ്.
റഫാലിലൂടെ അഴിമതിയും നോട്ട് നിരോധനത്തിന്റെ സാമ്പത്തികവും ഏകാധിപത്യത്തിന്റെ രാഷ്ട്രീയവുമാണ് പ്രതിപക്ഷം മോദിക്കെതിരെ ആയുധമാക്കിയത്. ഇതിനെ എല്ലാം ദേശീയതയെന്ന ഒറ്റ മുദ്രാവാക്യത്തിൽ മോദി തകർത്തു. ബലാക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കും മോദിക്ക് പുതിയ ദേശീയ നേതാവിന്റെ ഇമേജ് നൽകി. റാഫേലിന് പകരം ബോഫോഴ്സും സിഖ് വിരുദ്ധ കലാപവും ചർച്ചയാക്കി കോൺഗ്രസിനെ ആക്രമിക്കാൻ മോദി തയ്യാറായി. ഇതും വിജയമായി. ഇതിനൊപ്പം ബംഗാളിലും ഒഡീഷയിലും സംഘടന അതിശക്തമായി ചലിപ്പിച്ചും ബിജെപിക്കായി അമിത് ഷാ അണിയറയിൽ തന്ത്രങ്ങളൊരുക്കി. അങ്ങനെ മോദിയും അമിത് ഷായും ചേർന്ന് ബിജെപിയെ വിജയവഴിയിൽ എത്തിക്കുകയാണ്. ശിവസേനയേയും നിതീഷ് കുമാറിനേയും ഒരുമിച്ച് നിർത്തിയായിരുന്നു സഖ്യത്തെ അമിത് ഷാ രക്ഷിച്ചെടുത്തത്.
രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയിലെ വർദ്ധനവും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ ചർച്ചയാക്കിയത് വെറുതെയായി. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട് കുതിക്കുകയാണ് മോദിയും ബിജെരിയും. രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോയാണ് രാജ്യം കാത്തിരിക്കുന്നത്. ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി മാറുകയാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻ.ഡി.എയാണ് മുന്നേറിയത്. നിയമസഭയിൽ തോറ്റ രാജസ്ഥാനും മധ്യപ്രദേശും ചത്തീസ് ഗഡിൽ പോലും ബിജെപി വമ്പൻ തിരിച്ചു വരവ് നടത്തി. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിലും അമിത് ഷായുടെ തന്ത്രങ്ങൾ ഫലം കണ്ടു. രണ്ട് സീറ്റിൽ നിന്ന് വമ്പൻ കുതിപ്പ് ബംഗാളിൽ ബിജെപി നടത്തി. നോർത്ത് ഈസ്റ്റിൽ പിടിമുറുക്കിയതും ഫലം കണ്ടു. എല്ലാത്തിനും പ്രധാനം ഉത്തർപ്രദേശിൽ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തി 50ൽ അധികം സീറ്റ് നേടിയ അമിത് ഷായുടെ നീക്കമാണ് ബിജെപിക്ക് ഗുണകരമായത്. ഉത്തർപ്രദേശ് പിടിച്ചാൽ അധികാരം എന്ന സമവാക്യം വീണ്ടും തെരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമായി.
തുടർച്ചയായ ഭരണമെന്ന മുദ്രാവാക്യവുമായാണ് മോദി അധികാരം ഏറ്റെടുത്ത്. അത് നേടിയെടുക്കുകയാണ് മോദി. അതിന് തോളോട് തോൾ ചേർന്ന് അമിത് ഷാ നിന്നു. രാഹുൽ ഗാന്ധിയും കൂട്ടരും സർവ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചു. ഉത്തർ പ്രദേശിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ എസ് പിയും ബിഎസ്പിയും ഒരുമിച്ചു. അപ്പോഴും യുപിയിൽ വിജയം നേടാനായത് ബിജെപിയുടെ കരുത്താണ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ വിജയമായും ഇതു വിലയിരുത്തപ്പെടും. ബിജെപിക്ക് അധികാരമുള്ളിടത്തെല്ലാം എൻഡിഎ തന്നെ മുന്നിലെത്തി. എന്നാൽ കോൺഗ്രസിന് അധികാരമുള്ള പഞ്ചാബിൽ മാത്രമാണ് ബിജെപിയെ തോൽപ്പിക്കാൻ അവർക്ക് കഴിഞ്ഞത്. ആംആദ്മി പാർട്ടിയുടെ തകർച്ചയും കണ്ടു. ഇടതുപക്ഷവും തോറ്റ് തുന്നമ്പാടി. ബീഹാറിൽ ലല്ലു പ്രസാദ് യാദവിനും ഒന്നും ചെയ്യാനായില്ല.
ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്നും എന്നാൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നുമായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇതെല്ലാം അപ്രസക്തമായി മോദി വീണ്ടും ജയിക്കുമ്പോൾ കേന്ദ്ര ഭരണത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം മോദിക്ക് തന്നെ നൽകുകയാണ് ജനങ്ങൾ. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും ബീഹാറിൽ നീതീഷിനും ഇനി ബിജെപിക്ക് മേൽ സമ്മർദ്ദം ചെലുത്താനാകില്ല. മഹാരാഷ്ട്രയിൽ ശിവസേനയേക്കാൾ സീറ്റുകൾ ബിജെപി നേടുന്നുണ്ട്. ബീഹാറിലും ഒപ്പത്തിനൊപ്പം. ബിജെപിയിൽ നിന്ന് കൂടുമാറി കോൺഗ്രസിലെത്തിയ ശത്രുഘനൻ സിൻഹയുടെ പരാജയവും ബിജെപിക്ക് ആഹ്ലാദിക്കാൻ വക നൽകുന്നതാണ്. വിമത പരിവേഷവുമായി മോദിയെ വെല്ലുവിളിച്ചവരെല്ലാം തോറ്റു. തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും തെലുങ്കാനയിലും ഒഴികെ എല്ലായിടത്തും മോദി സർവ്വ സൈനാധിപന്റെ സാന്നിധ്യം അറിയിച്ചു.
2014ൽ മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എത്തിയത് അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ്. കോൺഗ്രസ് സർക്കാരിനെതിരെയുള്ള അഴിമതി കഥകൾ. നിർഭയ കൂട്ടബലാൽസംഗത്തിനു ശേഷമുള്ള യുവരോഷം. മുസഫർ നഗർ കലാപം ഉയർത്തിയ അപകടകരമായ ധ്രുവീകരണം. എന്നാൽ ഇത്തവണ ഇതെന്നും ബിജെപിക്ക് തുണയായി ഉണ്ടായിരുന്നില്ല. പാർലമെന്റ് കവാടത്തിൽ നമസ്കരിച്ച് അകത്ത് കയറിയ മോദി പക്ഷേ പാർലമെന്ററി മര്യാദകൾക്ക് വലിയ വില നല്കിയിവ്വെന്നും അധികാരം തന്നിൽ കേന്ദ്രീകരിക്കുന്ന സംവിധാനത്തിനു രൂപം നല്കിയെന്നും പ്രതിപക്ഷ ആരോപണവുമായി എത്തി. മോദി അമിത് ഷാ കൂട്ടുകെട്ട് എല്ലാം നിർണ്ണയിച്ചു. ഇവരെ പിടിച്ചു കെട്ടാൻ ഇപ്പോഴും കഴിയുന്നില്ല. അങ്ങനെ പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് ബിജെപി അധികാരത്തിൽ എത്തുകയാണ്.
അവിശ്വസനീയ വിജയങ്ങൾ അഞ്ചുവർഷത്തിൽ മോദി പാർട്ടിക്ക് സമ്മാനിച്ചു. ഉത്തർപ്രദേശ് പിടിച്ചെടുത്തു. രാഷ്ട്പതി കസേരയിൽ ഇതാദ്യമായി ഒരു സംഘപരിവാർ നേതാവിനെ എത്തിച്ചു. എന്നാൽ 2018- അവസാനത്തോടെ മോദി പുറത്തേക്കെന്ന പ്രതീതി ഉണ്ടാക്കി. ഇതു വെറും പ്രതീക്ഷയാണെന്ന് മോദി തെളിയിക്കുകയാണ്. ഹിന്ദുത്വ വികാരവും ദേശീയതയും തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചു. സംസ്ഥാന നിയമസഭകളിലെ മുൻതൂക്കം ഹിന്ദു ഹൃദയഭൂമിയിൽ നിലനിറുത്തി. അങ്ങനെ മോദി വീണ്ടും അധികാരത്തിൽ. അമിത് ഷായുടെ ചടുലമായ തന്ത്രങ്ങളാണ് ബിജെപിയെ രക്ഷിച്ചത്. ഹിന്ദി ഹൃദയഭൂമിയിൽ മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കുന്നത്.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എൻഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനിൽ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് തിരിച്ചടിയാണ് ലോക്സഭ നൽകിയത്. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോർത്ത മഹാരാഷ്ട്രയിൽ എൻഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും. ഇതിന് പിന്നിലും അമിത് ഷായുടെ കരുതലായിരുന്നു. ഇനി കർണ്ണാടകയിലും രാജസ്ഥാനിലും അട്ടിമറികളിലൂടെ അധികാരം പിടിക്കാൻ മോദിയും ബിജെപിയും ശ്രമിക്കും. ബിജെപിക്ക് ഇനി രണ്ട് നേതാക്കളേ ഉള്ളൂ. മോദിയും പിന്നെ അമിത് ഷായും. ആർഎസ്എസ് നിർദ്ദേശങ്ങൾ പോലും ഇവർ എങ്ങനെ ഇനി കൈകാര്യം ചെയ്യുമെന്നതാണ് ഉയരുന്ന വിഷയം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്