മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേന്ദ്രഭരണത്തിൽ മൂന്ന് വർഷം പിന്നിടുന്ന ബിജെപി സർക്കാറിനെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തിയ സർവേ പൂർണമാകുമ്പോൾ ഭരണത്തിനും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ. കേന്ദ്രത്തിലെ ബിജെപി ഭരണവും പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനങ്ങളും വളരെ മികച്ചു നിൽക്കുന്നതാണെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. 13811 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും മോദിക്കും കേന്ദ്രസർക്കാറിനും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ പരിഷ്ക്കരണ നടപടികൾക്ക് പിന്തുണ നൽകുന്നതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലം വ്യക്തമാക്കുന്നതു മോദിയുടെ ജനപ്രീതിയാണെന്ന് സർവേയിൽ പങ്കെടുത്ത വോട്ടർമാർ വിധിയെഴുതി.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പോലും ബിജെപി ഭരണം ഗുണപ്രദമായെന്നും മോദിയുടെ നേതൃത്വത്തിലുള്ള ഭരണം കേരള സർക്കാറിന് പോലും ഗുണകരമായി എന്നുമാണ് സർവേഫലം വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ ഭരണത്തിൽ പോരായ്മ്മകൾ പലതുണ്ടെങ്കിലും മോദിയുടെ ജനപ്രീതി ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സർവേഫലം. 16 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മറുനാടൻ സർവേ സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന വോട്ടെടുപ്പിന് ശേഷമാണ് ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
മറുനാടൻ സർവേയിലെ ആദ്യ ചോദ്യമായിരുന്നു മോദി സർക്കാറിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നത്. സർവേയിൽ പങ്കെടുത്തവരിൽ 50.1 ശതമാനം പേരാണ് മോദി സർക്കാറിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചത് എന്ന് ഈ ചോദ്യത്തോട് പ്രതികരിച്ച് അഭിപ്രായം ഉന്നയിച്ചത്. 16.7 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരിയെന്ന് 11.2 ശതമാനം പേർ വ്യക്തമാക്കി. മോശമാണെന്ന് 9.3 ശതമാനം പേരും വളരെ മോശമാണെന്ന് 12.6 ശതമാനം പേരും അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ പ്രവർത്തനം എങ്ങനെ എന്നതായിരുന്നു സർവേയിൽ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. മോദിയുടെ ജനപ്രീതയിയിൽ ഇടിവു തട്ടിയോ എന്നറിയുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഈ ചോദ്യത്തോടും അനുകൂലമായ അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. വളറെ മികച്ച പ്രവർത്തനം പ്രധാനമന്ത്രി മോദി കാഴ്ച്ചവെച്ചു എന്ന 60.1 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മികച്ചത് എന്ന അഭിപ്രായം 9.9 ശതമാനം പേർ രേഖപ്പെടുത്തി. 11.1 ശതമാനം പേർ ശരാശരി എന്ന് രേഖപ്പെടുത്തിയപ്പോൾ മോശം എന്ന് 7.8 ശതമാനം പേർ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 11.1 ശതമാനവും പറഞ്ഞു.
കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും ശ്രദ്ധിക്കപ്പെട്ടതായ നടപടി 500, 1000 നോട്ടുകളുടെ നിരോധനമായിരുന്നു. അപ്രതീക്ഷിതമായ നോട്ട് പിൻവലിക്കൽ ജനകോടികളെ ശരിക്കും വലച്ചു. എന്നാൽ, കള്ളപ്പണക്കാർക്കെതിരായ സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്നു ഇത്. കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും കനത്ത പ്രഹരമായി മാറി കേന്ദ്രസർക്കാറിന്റെ അപ്രതീക്ഷിതമായ ഈ നീക്കം. നോട്ടു പിൻവലിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് സർവേയിലുണ്ടായത്. നോട്ട് നിരോധനത്തിന്റെ ഫലം രാജ്യത്തിന് ലഭിച്ചുവെന്ന് 41.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഒരു പരിധി വരെ എന്ന് 26.5 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ രാജ്യത്തിന് ഇതുകൊണ്ട് പ്രയോജനം ലഭിച്ചില്ലെന്ന് 16 ശതമാനം പേർ പറഞ്ഞു. തിരിച്ചടിയായെന്ന് 15.8 ശതമാനവും അഭിപ്രായപ്പെട്ടു.
മോദി സർക്കാറിന്റെ ഏറ്റവും മികച്ച തീരുമാനം ഏതെന്ന ചോദ്യത്തിനും നോട്ടുപിൻവലിക്കലാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. 37.4 ശതമാനം പേരാണ് ഈ വിഷയം തിരഞ്ഞെടുത്തത്. ജൻധൻ യോജനയെ 7.2 ശതമാനം പേരും സ്വച്ഛ് ഭാരതിനെ9.9 ശതമാനം പേരും പിന്തുണച്ചു. ജിഎസ്ടി നടപ്പിലാക്കാനുള്ള തീരുമാനത്തിനും മികച്ച പിന്തുണ ലഭിച്ചു. 30.2 ശതമാനം പേർ ഈ തീരുമാനത്തെ അനുകൂലിച്ചപ്പോൾ 15.2 ശതമാനം പേർ പാക്കിസ്ഥാനെതിരായ മിന്നലാക്രമണമാണ് ഏറ്റവും മികച്ച നടപടിയായി അഭിപ്രായപ്പെട്ടത്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ മോദി സർക്കാറിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് 55.8 ശതമാനം പേർ പറഞ്ഞത്. 20.5 ശതമാനം അല്ലെന്നും 15.6 ശതമാനം പേർ ആയിരിക്കാം എന്നും അഭിപ്രായപ്പെട്ടു. സ്വാധീനിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത് 7.9 ശതമാനം പേരാണ്. അതേസമയം കാർഷിക മേഖലയിലാണ് ഈ സർക്കാറിന് ഏറ്റവും അധികം വീഴ്ച്ച പറ്റിയതായി സർവേയിൽ അഭിപ്രായം ഉണ്ടായത് കാർഷിക മേഖലയിൽ തന്നെയാണ്. 41.3 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. ഭീകരവാദത്തെ ചെറുക്കുന്നതിൽ സർക്കാറിന് വീഴ്ച്ച പറ്റിയെന്ന് 28.1 ശതമാനം പേരും ധനകാര്യത്തിൽ വീഴ്ച്ചയെന്ന് 15.2 ശതമാനവും അഭിപ്രായപ്പെട്ടു. അഴിമതി നിർമ്മാർജ്ജം ചെയ്യുന്നതിൽ വീഴ്ച്ചയെന്ന് 12.7 ശതമാനവും അഭിപ്രായപ്പെട്ടു.
മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന വാദം ശക്തമായി ഉയരുമ്പോൾ തന്നെ സർവേയിലെ ഫലം മറ്റൊന്നാണ്. ന്യൂനപക്ഷങ്ങൾ മോദിയുടെ ഭരണത്തിൽ തൃപ്തരാണെന്നാണ് 36.7 ശതമാനതത്തിന്റെ അഭിപ്രായം. ഒരു പരിധിവരെയെന്ന് 28 ശതമാനം പേരും തൃപ്തരല്ലെന്ന് 14.7 ശതമാനവും ഭീതിയിൽ എന്ന് 20.6 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടു.
മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു എന്നാണ് സർവേയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. 65.3 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. മെച്ചപ്പെട്ടെന്ന് 12 ശതമാനവും ഇല്ലെന്ന് 22.7 ശതമാനവും അഭിപ്രായപ്പെട്ടു. മോദിക്ക് തന്നെ ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് സർവേയിലെ മറ്റൊരു അഭിപ്രായം. 63.6 ശതമാനം ഇനിയും ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.20.3 ശതമാനം പേർ സാധ്യതയുണ്ടെന്നും പറയുമ്പോൾ ഇല്ലെന്ന് അഭിപ്രായപ്പെടുന്നത് 8.8 ശതമാനം പേരാണ്. ഒരിക്കലുമില്ലെന്ന് 7.3 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മോദി സർക്കാറിന് എത്രമാർക്കു നൽകാം എന്നതായിരുന്നു മറുനാടൻ സർവേയിൽ ഉൾപ്പെടുത്തിയ ഒരു ചോദ്യം. 80 ശതമാനത്തിന് മുകളിൽ നൽകി ഡിസ്റ്റിങ്ഷൻ നൽകാമെന്ന് അഭിപ്രായപ്പെട്ടത് 55.9 ശതമാനം പേരാണ്. 60-80 മാർക്ക് നൽകാമെന്ന് 10.8 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 50-60 മാർക്ക് നൽകാമെന്ന് 7.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 50ൽ താഴെ മാർക്ക് നൽകാൻ 25.4 ശതമാനം പേരും അഭിപ്രായപ്പെട്ടു.\
മൂന്നു ദിവസം നീണ്ട മറുനാടൻ മലയാളി സർവേയ്ക്ക് ഒടുവിലാണ് കേന്ദ്രസർക്കാറിനെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നത്. കേന്ദ്രത്തിൽ പ്രതിപക്ഷം ദുർബലമായി വരികയും മോദി ശക്തിപ്രാപിക്കുകയും ചെയ്യുന്നു എന്ന വസ്തുത വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേ ഫലം. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അധികാരം തന്നെ ലക്ഷ്യമിട്ടാണ് മോദിയുടെ അമിത് ഷായും ഇപ്പോഴും കരുക്കൾ നീക്കുന്നത്. ഇപ്പോഴത്തെ നിലയിൽ എൻഡിഎ തന്ന വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പൊതുവിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍