എല്ലായിടത്തും തോൽവി പ്രവചിച്ച് അഭിപ്രായ സർവേകൾ: സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധ കാമ്പയിനുകൾ; ദളിതരും കർഷകരും മോദിക്കെതിരെ തിരിഞ്ഞുവെന്ന പ്രചരണത്തിനും എങ്ങും കൈയടി; എന്നിട്ടും തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം വിജയം ബിജെപിക്കും മോദിക്കും; ഗുജറാത്തിലെ ഭരണം നിലനിർത്തിയപ്പോൾ യുപിയിലും ത്രിപുരയിലും തൂത്തുവാരി; ജെഡിഎസിനെ പിളർത്തി ഭരണം ഉറപ്പാക്കാൻ നിന്ന കർണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം; മോദിയും ഷായും ചേർന്ന് നടത്തിയത് എന്തു മാന്ത്രിക വിദ്യയെന്ന് ചോദിച്ചു ലോക മാധ്യമങ്ങൾ
മറുനാടൻ ഡെസ്ക്ക്
ബംഗളുരു: മോദി ഭരണത്തിന്റെ കീഴിൽ ഉത്തരേന്ത്യ മുഴുവൻ കാവിപുതച്ചു കഴിഞ്ഞു. ബിജെപി മുന്നേറ്റത്തിന് തടയിട്ടത് ദക്ഷിണേന്ത്യ മാത്രമായിരുന്നു. കോൺഗ്രസിന് അധികാരം നൽകിയ വലിയ സംസ്ഥാനം കർണാടക മാത്രമായിരുന്നു. അവിടെയാണ് ഇപ്പോൾ കാവിപുതപ്പിക്കാൻ മോദി-അമിത്ഷാ കൂട്ടുകെട്ടിന് സാധിച്ചത്. കർണാടകയിൽ എല്ലായിടത്തും ബിജെപിക്ക് തോൽവി എന്നായിരുന്നു ഭൂരിപക്ഷം അഭിപ്രായ സർവേകളും അഭിപ്രായം രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലും മോദി വിരുദ്ധ കാമ്പയിനുകൾ അതിശക്തമായിരുന്നു. ദളിതരും കർഷകരും അടക്കമുള്ളവർ മോദിക്കെതിരെ തിരിഞ്ഞുവെന്ന പ്രചരണവും അതിശക്തമായി. എന്തായാലും ഈ വിരുദ്ധ പ്രചരണങ്ങളെയെല്ലാം മറികടന്നാണ് ബിജെപി ഇപ്പോൾ വിജയം നേടിയിരിക്കുന്നത്.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെല്ലാം ബിജെപി വിജയം നേടുകയായിരുന്നു. ഗുജറാത്തിൽ ഭരണം നിലനിർത്തിയതിനൊപ്പം ഉത്തർപ്രദേശിൽ ഭരണം പിടിച്ചു. സിപിഎം ചെങ്കോട്ടയായ ത്രിപുരയിലും വിജയം കൊയ്തു. കർണാടകത്തിൽ തുടക്കത്തിൽ ബിജെപിക്ക് അനുകൂലമായിരുന്നു എല്ലാ കാര്യങ്ങളും. എന്നാൽ, അവിടെയും അട്ടിമറി വിജയമാണ് ബിജെപി ഇപ്പോൾ കൊയ്തിരിക്കുന്നത്. മോദിയും അമിത്ഷായും ഒത്തു ചേരുമ്പോൾ ബിജെപിക്ക് വിജയം എളുപ്പത്തിൽ സാധ്യമാകുകയായിരുന്നു. ഇപ്പോഴത്തെ നിലയിൽ മോദി- അമിത് ഷാ കൂട്ടുകെട്ടിന് എല്ലായിടത്തും വിജയം നേടാൻ സാദിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന ബഹുതിയും മോദിക്ക് തന്നെയാണ് ഇപ്പോൾ.
കർണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് അധികാരം പിടിക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്തായാലും ആ നീക്കത്തിന്റെ ആവശ്യംപോലും വേണ്ടി വന്നില്ല. ജനപ്രീതിയുടെ കാര്യത്തിൽ മോദി അനുനിമിഷം മുന്നോട്ടെന്നു തന്നെ വ്യക്തമാക്കുകയാണ് ഓരോ തെരഞ്ഞെടുപ്പുകളും. ഇന്ത്യൻ ഭരണം ആര് നിയന്ത്രിക്കണം എന്നു നിഷ്ക്കർഷിക്കുന്ന യുപിയിലെ ഒറ്റയ്ക്കുള്ള വിജയം നേടിയത് തന്നെ അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയപ്പോൾ ആണ് മോദിയുടെ വ്യക്തി പ്രഭാവം എത്ര കണ്ട് കരുത്തുറ്റതാണ് രാജ്യം തിരിച്ചറിയുന്നത്. ഇപ്പോഴും മോദി പ്രഭാവം നിലനിൽക്കുന്നുണ്ടെന്നതിന് തെളിവാണ് കർണാടക വിജയവും.
ബിജെപിയിൽ അമിത് ഷായേക്കാൾ സീനിയറായി നിരവധി പേരുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്നാഥ് സിംഗായിരുന്നു പാർട്ടി അധ്യക്ഷൻ. രാജ്നാഥ് സിംഗിന് ആഭ്യന്തര പദമോഹമെത്തിയതോടെ പ്രസിഡന്റ് സ്ഥാനത്ത് ഒഴിവു വന്നു. മോദി പിടിച്ച പിടിയാലെ അമിത് ഷായെ നിയോഗിച്ചു. പാർട്ടിയെ തന്റെ വിശ്വസ്തൻ തന്നെ നയിക്കണമെന്ന നിർബന്ധം മോദിക്കുണ്ടായിരുന്നു. ഗുജറാത്തിൽ സഹമന്ത്രിയായി പ്രവർത്തിക്കവേയാണ് അമിത് ഷായെന്ന രാഷ്ട്രീയക്കാരന്റെ കൗശലം മോദി തിരിച്ചറിഞ്ഞത്. ഷാ ബിജെപി അധ്യക്ഷനായ ശേഷം എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വെച്ചടി കയറ്റമായിരുന്നു.
ത്രിപുരയിൽ ബിജെപി പ്രതീക്ഷിച്ചത് 25 സീറ്റ് മാത്രമാണ്. അക്കൗണ്ട് തുറക്കുമ്പോൾ തന്നെ അധികാരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എത്താനാകുമെന്ന് എൻഡിഎ നേതാക്കൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. മണിക് സർക്കാരിന്റെ കളങ്കിത പ്രതിച്ഛായയെയാണ് ത്രിപുരയിൽ മോദി പ്രഭാവം തകർത്തത്. ഇത് ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയും ചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ത്രിപുരയിലെ അധികാരം പിടിച്ചെടുക്കലായും മാറി.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവിൽ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബിജെപി. ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരമുണ്ട്. എന്നാൽ അവിടെയും കോൺഗ്രസ് നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക കർണാടകയിലെ തോൽവിയോടെ ശക്തമാകുകയായണ്. കർണാടകയിൽ തോറ്റാൽ ജനവികാരം ബിജെപിക്ക് എതിരാണെന്ന വാദം പ്രതിപക്ഷം ശക്തമായി ഉയർത്തുമായിരുന്നു. എന്നാൽ, ഇവിടെ അതുണ്ടായില്ല. ബാങ്ക് കുംഭകോണത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ മോശമായിരുന്നു. സോഷ്യലിസ്റ്റുകളേയും ഇടതുപക്ഷത്തേയും അണിനിരത്തി വിശാല സഖ്യമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത്തെ തോൽവിയോടെ രാഹുൽ ദുർബലനായ നേതാവായി മാറിക്കഴിഞ്ഞു.
കർണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാർ പാർട്ടിയായി കോൺഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തിൽ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കർണാടകത്തിലെ തോൽവി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കർണാടകത്തിലെ ആറ് മേഖലകളിൽ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതിൽ മധ്യ കർണാടകത്തിലും ബെംഗളൂരുവിലും മുംബൈ കർണാടകത്തിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയിൽ ജെഡിഎസിനും കോൺഗ്രസിനുമായി സീറ്റുകൾ വിഭജിക്കപ്പെട്ടു.ഇവിടെ ബിജെപി വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തിൽ കോൺഗ്രസിന്റെ സീറ്റുകൾ കുറയ്ക്കുന്നതിൽ നിർണായകമായി. എന്തായാലും രാജ്യം കാതോർക്കുന്ന മോദി മാജിക്ക് ഇനിയും തുടരുമെന്ന് തന്നെയാണ് കന്നഡയിലെ വിധിയെഴുത്തും സൂചിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍