പ്രതിപക്ഷ ഐക്യത്തിന് ചൂട് പിടിപ്പിക്കാൻ ഒരുക്കിയ അവിശ്വാസം ഗുണം ചെയ്തത് മോദിക്കും ബിജെപിക്കും; മോദി വിരുദ്ധരായ ശിവസേനയെ പോലും ഒപ്പം നിർത്താനാവാതെ കോൺഗ്രസ്; അണ്ണാ ഡിഎംകെയുടെ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തും; ഐക്യം പൊളിച്ചത് അമിത് ഷായുടേയും മോദിയുടേയും നീക്കങ്ങൾ; മോദി വിമർശനം കൊണ്ട് നേടിയ കൈയടിയുടെ തിളക്കവും തകർത്ത് മറുപടി പ്രസംഗം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒന്നര മണിക്കൂർ ബോളിവുഡ് സിനിമ പോലെ ആയിരുന്നു. പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഏവരേയും ഞെട്ടിച്ചു. ഇതിനെ സിനിമാ അഭിനയമെന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച തെലുങ്കുദേശം പാർട്ടിക്കാർ പറഞ്ഞ്. എന്നാൽ അവിശ്വാസ പ്രമേയ ചർച്ചയിലെ മറുപടി പ്രസംഗത്തിലൂടെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രചരണം തുടങ്ങുകയായിരുന്നു പ്രധാനമന്ത്രി മോദി. തന്റെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഓരോന്നായി എടുത്ത് കാട്ടി. പ്രതിപക്ഷത്തെ ഐക്യമില്ലായ്മ പുതിയ തലത്തിലെത്തിക്കാൻ പഴയ പലതും പറഞ്ഞ് കോൺഗ്രസിനെ ഒറ്റപ്പെടുത്തി. സൈനികരെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ആക്രമിച്ച് രാജ്യ സ്നേഹവും ഉയർത്താൻ ശ്രമിച്ചു. ചർച്ചയ്ക്കിടെ കെട്ടിപ്പിടിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലുർത്തി അതിനെ കളിയാക്കുകയും ചെയ്തു. ഇതിന് ശേഷം അവിശ്വാസത്തെ മോദി അതിജീവിച്ചത് പ്രതിപക്ഷം പോലും കരുതാത്ത ഭൂരിപക്ഷത്തോടെയാണ്.
സഭയിൽ ബിജെപിക്കുള്ളത് 273 പേരുടെ പിന്തുണയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272ഉം. എൻഡിഎയ്ക്കുള്ളത് 300ഓളം അംഗങ്ങൾ. കടുത്ത മോദി വിരോധികളായി ശിവസേന മാറിയിട്ടുണ്ട്. എന്നാൽ ശിവസേനയെ ഒപ്പം കൂട്ടാൻ കോൺഗ്രസിനായില്ല. അപ്പോഴും മോദിക്ക് വോട്ട് ചെയ്യാതെ വിട്ടു നിൽക്കാൻ ശിവസേന തീരുമാനിച്ചു. അതുകൊണ്ട് തന്നെ ബിജെപിക്ക് വോട്ട് കുറയുമെന്ന് ഏവരും കരുതി. എന്നാൽ തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ രക്ഷയ്ക്കെത്തി. അവർ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ 314 വോട്ടുകൾ ബിജെപി നേടുമെന്ന് വിലയിരുത്തലെത്തി. എന്നാൽ അന്തിമ ചിത്രത്തിൽ കിട്ടിയത് 325 വോട്ടും. ഇതോടെ തെലുങ്കാനയിലെ ടിആർഎസും മോദിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രതിപക്ഷത്ത് വീണ്ടും ചോർച്ച. ഇത് കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.
പ്രസംഗത്തിന് ശേഷമെത്തി മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നീക്കം ഏവരേയും ഞെട്ടിച്ചു. എന്നാൽ പ്രസംഗ ശേഷം കണ്ണിറുക്കി കാട്ടി ഇതു വെറുമൊരു നമ്പരായിരുന്നുവെന്ന ചർച്ചകൾക്ക് കോൺഗ്രസ് അധ്യക്ഷൻ തന്നെ തുടക്കമിട്ടു. ഇത് ബിജെപിക്ക് ഗുണകരമായി. റാഫേൽ ഇടപാടിൽ ഫ്രാൻസിനെ കൊണ്ടു തന്നെ പ്രസ്താവന ഇറക്കി. റാഫേൽ കരാർ രാജ്യങ്ങൾ തമ്മിലാണെന്നും അതിന് പിന്നിൽ കമ്മീഷന് സാധ്യതയില്ലെന്നും ഫ്രഞ്ച് ഭരണാധികാരി മാക്രോൺ പരസ്യമായി പറഞ്ഞു. സൈനിക കരാറിനെ അപമാനിക്കുന്ന പ്രതിപക്ഷ നിലപാടിൽ മാക്രോണിന്റെ അതൃപ്തിയാണ് ചർച്ചയാത്. മോദിയുടെ പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച മോദി സ്ത്രീ സുരക്ഷയിലെ വിയങ്ങളും വിട്ടുകളഞ്ഞില്ല. ഇതിനൊപ്പം എല്ലാ വിഷയത്തിനും മറുപടി പറയുകയും ചെയ്തു.
വെറുമൊരു തെരഞ്ഞെടുപ്പ് പ്രസംഗമാണെന്ന് പറഞ്ഞ് മോദിയെ കളിയാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ അവിശ്വാസം കൊണ്ടു വന്ന തെലുങ്ക് ദേശത്തെ പോലും വെട്ടിലാക്കുന്ന തരത്തിൽ എല്ലാ ഉത്തരവാദിത്തവും കോൺഗ്രസിന് നൽകി. വാജ്പേയ് സർക്കാരിന്റെ കാലത്ത് ചത്തീസ് ഗഡും ഉത്തരാഖണ്ഡും ജാർഖണ്ഡും സംസ്ഥാനമായി. ഇതെല്ലാം എല്ലാവരേയും വിശ്വാസത്തിലെടുത്താണ് ചെയതത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങൾ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നു. എന്നാൽ തെലുങ്ക് നാടിനെ വെട്ടിമുറിച്ചത് ഒരു സംസ്ഥാനത്തെങ്കിലും അധികാരം നേടാനുള്ള കോൺഗ്രസ് തന്ത്രമായിരുന്നു. എന്നാൽ രണ്ടിടത്തും കോൺഗ്രസ് മൂന്നാമത് പോയി. ആന്ധ്രാ പ്രദേശ് വലിയ പ്രതിസന്ധിയിലുമായി. ജെ എസ് ടിയിൽ നിന്ന് പെട്രോളിനെ ഒഴിവാക്കിയത് കോൺഗ്രസാണെന്നും മോദി ആരോപിച്ചു.
അങ്ങനെ സർക്കാരിനെ ന്യായീകരിച്ച് കോൺഗ്രസിനെ മാത്രം തള്ളി പറഞ്ഞ് മുന്നോട്ട് പോയി. സഭയിലുണ്ടായിരുന്ന ദേവഗൗഡയേയും മുലായം സിംഗിനേയുമെല്ലാം കോൺഗ്രസ് വഞ്ചിച്ചതും ചർച്ചയാക്കി. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പ്. ഇതിൽ പതിനൊന്ന് വോട്ടുകൾ ബിജെപിക്ക് കൂടുതലായി കിട്ടിയെന്നത് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തുടരും. ഇനി അവിശ്വാസം ചർച്ചയാക്കാത്തതിന്റെ പേരിൽ സഭ തടസ്സപ്പെടുത്താനും കോൺഗ്രസിന് കഴിയില്ല. 126 പേരുടെ പിന്തുണ മാത്രമാണ് ഈ ബഹളങ്ങൾക്കുള്ളതെന്ന് മോദി തെളിയിക്കുകയായിരുന്നു ചെയ്തത്. പ്രതിപക്ഷ ചേരിയിലെ ഐക്യമില്ലായ്മയാണ് മോദിക്ക് ഇതിലൂടെ ചർച്ചയാക്കാനായത്.
മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തിയ നീക്കങ്ങളാണ് നിർണ്ണായകമായത്. എല്ലാ നേതാക്കളേയും നേരിട്ട് ഫോണിൽ വിളിച്ച് മോദി തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതോടെയാണ് പല വോട്ടുകളും ബിജെപിക്ക് അനുകൂലമായത്.
ചർച്ച നീണ്ടത് 12 മണിക്കൂർ; പാതിരാത്രി വോട്ടെടുപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ ഏറ്റുമുട്ടിയ അവിശ്വാസപ്രമേയ ചർച്ച, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചനയായി. താൻ നടപ്പാക്കിയ പദ്ധതികളും ചെയ്യാനിരിക്കുന്ന കാര്യങ്ങളും നിരത്തി പ്രതിപക്ഷത്തെ ആക്രമിച്ച മോദി, അക്ഷരാർഥത്തിൽ നടത്തിയതു തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം. മോദിയുടേതു തട്ടിപ്പ് സർക്കാരെന്നു പ്രതിപക്ഷവും ആവർത്തിച്ചു. പന്ത്രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ രാത്രി പതിനൊന്നിനാണ് വോട്ടെടുപ്പ് നടന്നത്. സഭാ നടപടികൾ ആരംഭിച്ചതിനു പിന്നാലെ ബിജെഡി എംപിമാർ ഇറങ്ങിപ്പോയി. തെലങ്കാന രാഷ്ട്രസമിതി നിഷ്പക്ഷത പാലിച്ചു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ശിവസേന നേരത്തേ ബിജെപിക്കു പിന്തുണയറിയിച്ചിരുന്നെങ്കിലും ഇന്നലെ സഭയിൽനിന്നു വിട്ടുനിന്നു. എന്നിട്ടും ബിജെപിക്ക് വോട്ട് കൂടി. ഇത് തെലുങ്കാനാ രാഷ്ട്രീയ സമിതിയുടെ പിന്തുണ മൂലമാണെന്നാണ് വിലയിരുത്തൽ.
അണ്ണാ ഡിഎംകെയുടെ പിന്തുണ സർക്കാരിനു ലഭിച്ചു. അണ്ണാ ഡിഎംകെ വിപ്പ് നൽകിയിരുന്നില്ല; സഭയിലുണ്ടായിരുന്നവർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ഇതുവഴി, പ്രതീക്ഷിച്ചതിലേറെ വോട്ട് ഭരണപക്ഷത്തിനു നേടാൻ കഴിഞ്ഞു. കോൺഗ്രസിന്റേതുൾപ്പെടെ ചില അംഗങ്ങൾ എത്താതിരുന്നതിനാൽ പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ഇപ്പോൾ സഭയിലുള്ളത്. 11 പേരുടെ ഒഴിവുണ്ട്.
രാവിലെ 11നു ടിഡിപി എംപി: ജയദേവ് ഗല്ല തുടങ്ങി വച്ച പ്രമേയ ചർച്ചയിൽ ഇരു പക്ഷവും രൂക്ഷ ആരോപണങ്ങളും മുന വച്ച പരിഹാസങ്ങളുമായി ഏറ്റുമുട്ടി. പ്രതിപക്ഷ നിരയിൽ കോൺഗ്രസ്, തൃണമൂൽ, സിപിഎം എന്നിവ ഒറ്റക്കെട്ടായി നിന്നു. ആന്ധ്ര വിഷയം മാത്രമുയർത്തി ടിഡിപി സർക്കാരിനെതിരെ അണിനിരന്നു. കേരളത്തിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ(ആർഎസ്പി) എന്നിവർ പ്രമേയത്തെ അനുകൂലിച്ചു പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ എന്താണ് ഇത്ര തിടുക്കമെന്നു മറുപടി പ്രസംഗത്തിൽ രാഹുലിനെ ലക്ഷ്യമിട്ടു മോദി ചോദിച്ചു.
കെട്ടിപ്പിടത്തവും കണ്ണിറുക്കലും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കമാണ് അവിശ്വാസ പ്രമേയ ചർച്ചയെ പുതിയ തലത്തിലെത്തിച്ചത്. പതിനഞ്ചു വർഷത്തിനിടെ ലോക്സഭ സാക്ഷ്യംവഹിച്ച ആദ്യ അവിശ്വാസ പ്രമേയത്തിലെ തീപ്പൊരി ചർച്ചയിൽ, മോദിക്കെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തിയശേഷം രാഹുൽ നടത്തിയ അപ്രതീക്ഷിത നീക്കം പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും സ്തബ്ധരാക്കി.
'നിങ്ങൾ എന്നെ പപ്പു എന്നു വിളിക്കുന്നു. എനിക്കെതിരെ വിദ്വേഷം പരത്തുന്നു. പക്ഷേ, നിങ്ങളോട് എനിക്കു സ്നേഹം മാത്രം. വിദ്വേഷം പരത്തുന്നവരെ സ്നേഹിക്കുന്നവരാണു യഥാർഥ കോൺഗ്രസുകാർ, അവരാണു യഥാർഥ ഹിന്ദു. യഥാർഥ ഇന്ത്യക്കാരന്റെ അർഥം എന്നെ പഠിപ്പിച്ചതിനു നിങ്ങളോടു ഞാൻ നന്ദി പറയുന്നു. നിങ്ങളുടെയുള്ളിലെ വിദ്വേഷം മാറട്ടെ. കോൺഗ്രസുകാരുടെ മനസ്സ് നിങ്ങൾക്കു ലഭിക്കട്ടെ' ഈ വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ച രാഹുൽ, തുടർന്ന് തന്റെ ഇരിപ്പിടം വിട്ടു മോദിയെ കെട്ടിപ്പിടിച്ചു. ചിരിച്ചുകൊണ്ടു തന്നെ സമീപിക്കുന്ന രാഹുലിനോട് എന്താണിതെന്ന ഭാവത്തിൽ മോദിയുടെ ആംഗ്യം. ഇരിപ്പിടത്തിൽ ചാരിയിരുന്ന മോദിയെ രാഹുൽ കുനിഞ്ഞു കെട്ടിപ്പിടിച്ചു. രാഷ്ട്രീയ എതിരാളിയുടെ അപ്രതീക്ഷിത ആലിംഗനത്തിൽ മോദി ഒരുനിമിഷം സ്തബ്ധനായി. പിന്നെ, മടങ്ങാനൊരുങ്ങിയ രാഹുലിനെ തിരികെ വിളിച്ചു ഹസ്തദാനം ചെയ്തു; അഭിനന്ദനമട്ടിൽ പുറത്തുതട്ടി. ഏതാനും വാക്കുകളും പറഞ്ഞു.
ചരിത്രപരമായ ആലിംഗനം കഴിഞ്ഞു തിരികെ നടന്ന രാഹുലിനെ നോക്കി സോണിയ ഗാന്ധി നിറഞ്ഞു ചിരിച്ചു. കോൺഗ്രസ് നേതാക്കൾ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ഭരണപക്ഷത്തെ യുവ എംപിമാർ രാഹുലിനെതിരെ ബഹളംവച്ചു. ആദ്യം കയ്യടിച്ച വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അബദ്ധം മനസ്സിലാക്കി ബഹളത്തിൽ പങ്കുചേർന്നു. ഇരിപ്പിടത്തിൽ ഇരുന്നശേഷം അരികിലിരുന്ന കോൺഗ്രസ് എംപിമാരുടെ പ്രതികരണത്തിനു മറുപടിയായി രാഹുൽ ഇടംകണ്ണിറുക്കി! ഇതോടെ എല്ലാം നാടകമായിരുന്നുവെന്ന ചർച്ച സജീവമായി. രാഹുലിന്റെ പ്രവൃത്തി സഭാമര്യാദകൾക്കു ചേർന്നതല്ലെന്നായിരുന്നു സ്പീക്കർ സുമിത്ര മഹാജന്റെ പ്രതികരണവുമെത്തി.
ഇരിപ്പിടത്തിൽ നിന്നിറങ്ങി മോദിയെ കെട്ടിപ്പിടിക്കുകയും പിന്നാലെ കണ്ണിറുക്കുകയും ചെയ്തതു മര്യാദയ്ക്കു യോജിച്ച നടപടിയല്ല. അദ്ദേഹം മോദി എന്ന വ്യക്തിയല്ല, മറിച്ചു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ പദവിയെ ബഹുമാനിക്കേണ്ടതുണ്ട്. ഇതു പാർലമെന്റാണ്. ഇത്തരം ചേഷ്ടകൾക്കുള്ള (കണ്ണിറുക്കൽ) ഇടമല്ല. രാഹുൽ എന്റെ ശത്രുവല്ല, അദ്ദേഹം എനിക്കു മകനെ പോലെയാണ് സുമിത്ര പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്