ഉറ്റഅനുചരനായി വർഷങ്ങളോളം ഒപ്പം നിന്നിട്ടും മൂന്നാറിലെ കയ്യേറ്റക്കാരെ തൊട്ടപ്പോൾ കൈവിട്ടു; മനസ്സിൽ പക സൂക്ഷിച്ച വി എസ് അവസരം വന്നപ്പോൾ തിരിച്ചടിച്ചു; എംഎം മണിക്ക് അനുകൂലമാണ് പാർട്ടിയുടെ മനസ്സെങ്കിലും വി എസ് നിലപാട് കർശനമാക്കിയാൽ പുറത്ത് പോവേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എംഎം മണിയുടെ വിശ്വസ്തനായിരുന്നു വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയാകും വരെ പ്രിയങ്കരൻ. ഇടുക്കിയെ തന്നോട് അടുപ്പിച്ച് നിർത്തിയ പ്രിയ സഖാവായിരുന്നു വിഎസിന് എംഎം മണി. മലപ്പുറം സമ്മേളനത്തിന് ശേഷം ജില്ലകളോരോന്നായി കൈവിട്ടപ്പോഴും മണിയാശാൻ നേതാവിനെ കൈവിട്ടില്ല. ഇതിനിടെയാണ് മൂന്നാർ ദൗത്യത്തിന് വി എസ് അച്യുതാനന്ദൻ ഇടുക്കിയിലെത്തിയത്. ജെസിബി ഉപയോഗിച്ച് റിസോർട്ട് മാഫിയയെ സുരേഷ് കുമാറും ഋഷിരാജ് സിംഗും രാജു നാരായണ സ്വാമിയും ഇടിച്ചിട്ടപ്പോൾ മണിക്ക് തീരെ പിടിച്ചില്ല. ഓപ്പറേഷൻ മൂന്നാർ വേണ്ടെന്ന് പറഞ്ഞെങ്കിലും വി എസ് കേട്ടതുമില്ല. ഇതോടെ മണി മറുകണ്ടം ചാടി. വിഎസിന് മൂന്നാർ ദൗത്യം വിജയിപ്പിക്കാനായില്ലെന്നത് മറ്റൊരു യാദൃശ്ചികത. ഇതിൽ വിഎസിനുണ്ടായ നഷ്ടം എംഎം മണിയായിരുന്നു.
അന്ന് മുതൽ വിഎസും മണിയും ശത്രുക്കളായി. പാർട്ടിയെ വഴങ്ങാതെ ആരും നീങ്ങരുതെന്ന ഒളിയമ്പുമായി വിഎസിനെ ആക്രമിച്ച നേതാവ്. എംഎം മണി പതിയെ പിണറായി വിജയന്റെ വിശ്വസ്തനായി. പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായി. ഇതിനിടെയാണ് അഞ്ചേരി ബേബിക്കേസിൽ വൺ ടു ത്രീ പ്രസംഗമെത്തിയത്. അപ്പോഴും മണിക്ക് വി എസ് പണികൊടുത്തു. അങ്ങനെ പാർട്ടിയിൽ നടപടിയുണ്ടായി. മണിക്ക് താൽക്കാലത്തേക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും നേതൃത്വത്തിൽ സജീമായി. തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയും പിന്നെ മന്ത്രിയും. ഇപി ജയരാജൻ അഴിമതിക്കേസിൽ കുടുങ്ങിയപ്പോൾ കിട്ടിയ മന്ത്രിപദവി. അതിനിടെയാണ് കോടതി വിധിയോടെ അഞ്ചേരിക്കേസിൽ മണിക്ക് വിചാരണ നേരിടേണ്ടി വരുന്നത്.
ഈ അവസം വീണ്ടും വി എസ് ഉരയോഗിക്കുകയാണ്. അഞ്ചേരി ബേബി വധക്കേസിൽ രണ്ടാം പ്രതിയായ എം.എം മണി രാജി വയക്കണമെന്ന മുതിർന്ന നേതാവ് വി എസ് അച്യുദാന്ദന്റെ കത്ത് മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിനാണ് വഴി തുറക്കുന്നത്. മൂന്നാർ വിഷയത്തിനു ശേഷം വി എസ് പ്രത്യക്ഷപ്പെടുന്ന വേദികളിൽ നിന്നൊക്കെ എം.എം. മണി അകന്ന് നിന്നിരുന്നു. മുല്ലപ്പെരിയാർ സമരത്തിൽ പങ്കെടുക്കാൻ ഇടുക്കിയിൽ എത്തിയപ്പോൾ പോലും മണി വി.എസിൽ നിന്നും അകന്ന് നിന്നു. നയ്യാറ്റികര ഇലക്ഷൻ സമയത്ത് വി,എസ്, ടി.പിയുടെ വീട് സന്ദർശിച്ചതും ടി.പി ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നുള്ള വി.എസിന്റെ അഭിപ്രായവും അന്ന് പാർട്ടിക്കകത്ത് വൻ ചർച്ചാ വിഷയമായിരുന്നു. അതിനിടെയാണ് വി,എസിനെതിരെ മണി ആഞ്ഞടിച്ചത്.
ടി പി ചന്ദ്രശേഖരൻ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി എസ് അച്യുതാനന്ദന്റെ പറഞ്ഞത് ശരിയായില്ലെന്ന് മണി വ്യക്തമാക്കിയിരുന്നു. ചന്ദ്രശേഖരന്റെ അമ്മായിയപ്പനാണോ വി എസ് എന്നും മണി പരിഹസിച്ചിരുന്നു. മണിയെപോലുള്ള എമ്പോക്കികളുടെ പ്രസതാവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നായിരുന്ന മണിയുടെ ഈ പ്രസതാവനയ്ക്കെതിരെ വി എസ് മറുപടി നൽകിയത്. പിന്നീട് വൺ ടു ത്രീ പ്രസംഗത്തെ തുടർന്ന് സിപിഎമ്മിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജില്ലാ സെക്രട്ടറി ആയ എം.എം. മണി ആ സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. അതിന് പിന്നിലും വി എസ് അച്യുതാനന്ദനാണെന്ന് മണിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മണി വി.എസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വി എസ് ലക്ഷ്യം വച്ചാൽ പുറത്താകുന്ന ആളല്ല താൻ എന്നായിരുന്നു മണിയുടെ പ്രസതാവന. തുടർന്ന് വി.എസും പിണണറായിയുടെയും പാരമ്പര്യം രണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുന്നപ്ര വയലാർ സമരം സർ.സിപിക്കെതിരെയായിരുന്നെന്നും സാമ്രാജത്വ വിരുദ്ധ സമരത്തിന്റെ പാരമ്പര്യമാണ് കണ്ണൂരിനെന്നും പിണറായിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയുടെ വരവ ശരിയായവഴിയിലൂടെയായിരുന്നെന്നും മണി പറഞ്ഞു. ഈ വൈരാഗ്യമാണ് ഇപ്പോഴത്തെ വിഎസിന്റെ കത്തെഴുത്തിനും കാരണം. കൊലക്കേസിൽ വിചാരണ നേരിടുന്ന പ്രതി മന്ത്രിയാകുന്നതിനെ വി എസ് ചോദ്യം ചെയ്യുന്നു. എന്നാൽ ഒരു കുഴപ്പവുമില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് ഉചിതമല്ലെന്ന് വി എസ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഐ(എം) നേതാക്കളും സിപിഐയും മണിയെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നതിനിടെയാണ് വി എസ് വിഭിന്ന നിലപാട് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.
ബേബി വധക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണി നൽകിയ വിടുതൽ ഹർജി കോടതി തള്ളിയതോടെ മണി പ്രതിയാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ മന്ത്രിസഭയിൽ തുടരുന്നത് തന്നെ ധാർമികതയ്ക്ക് നിരക്കുന്നതല്ല. മണി ഇനി മന്ത്രിസഭയിൽ തുടരുന്നത് തന്നെ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിക്കുന്നതാണെന്നും വി എസ് കത്തിൽ ചൂണ്ടിക്കാട്ടി. ഈ കത്ത് സിപിഐ(എം) കേന്ദ്ര നേതൃത്വം പരിഗണിക്കും. പരസ്യമായി കൂടി വി എസ് ഇത്തരത്തിലൊരു നിലപാട് ആവർത്തിച്ചാൽ കാര്യങ്ങൾ പ്രശ്നത്തിലാകും. മണിക്ക് രാജിവയ്ക്കേണ്ടി വരുമെന്നും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍