കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ഉയർത്തി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഒതുക്കാൻ സിപിഎമ്മിലെ പിണറായി-കോടിയേരി പക്ഷങ്ങൾ നീക്കം ശക്തമാക്കി. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം സജീവമായി ചർച്ചയാക്കാനാണ് നീക്കം. കൊലപാതക രാഷ്ട്രീയം മൂലം സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടമായെന്ന തരത്തിലെ വിവാദമാകും ഉയർത്തുക. ഫലത്തിൽ പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിക്കാനുള്ള കണ്ണൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ നീക്കത്തിന് തടയിടാനാണ് ശ്രമം. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ജയരാജൻ അടുക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ദുബായിൽ ചെക്ക് കേസുകൾ ഉണ്ടായത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. മക്കളെ കയറൂരി വിടുന്ന കോടിയേരി സിപിഎമ്മിന് അപമാനമുണ്ടാക്കുന്നവെന്ന വിലയിരുത്തലും എത്തി. ഇതിനിടെയാണ് ഇപി ജയരാജന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിലെ കൊല. കോടിയേരിയെ മാറ്റി ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സീതാറാം യെച്ചൂരി ചരടുവലികൾ നടത്തുന്നുവെന്ന സൂചനയും ഇതിനിടെ സജീവമായിരുന്നു. ജയരാജന്റെ സാധാരണക്കാരോട് ചേർന്നുള്ള പ്രതിച്ഛായ പാർട്ടിക്ക് ഗുണകരമാകുമെന്നും ഏവരും വിലയിരുത്തി. വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ പാർട്ടി ശാസിച്ചിരുന്നു. കണ്ണൂരിൽ ജയരാജനെ ഒതുക്കാനായിരുന്നു ഇത്. എന്നാൽ ജില്ലാ സമ്മേളനത്തിലും ജയരാജൻ താരമായി. ഇതോടെ കൊലപാതക രാഷ്ട്രീയത്തിലെ ചർച്ചകൾ ജയരാജനെതിരെ ഉയർത്താൻ ചിലർ തീരുമാനിക്കുകയായിരുന്നു.
ഷുഹൈബിന്റെ സിപിഎം. കണ്ണൂർ നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയെന്ന് സൂചന. കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് തന്ത്രപൂർവ്വം കരുക്കൾ നീക്കി അന്വേഷണത്തിന് സിബിഐയെ എത്തിച്ചു. അന്ന് ഇതിനെ സിപിഎം എതിർത്തു. പ്രാദേശിക രാഷ്ട്രീയ കൊല സിബിഐയെ അന്വേഷിക്കുന്നത് സിപിഎം നേതാക്കളെ കുടുക്കാനാണെന്ന വാദമുയർത്തി. ഈ ആശങ്ക സംഭവിക്കുകയും ചെയ്തു. സിബിഐ അന്വേഷിച്ച കൊലയിലെല്ലാം ജയരാജൻ പ്രതിയായി. ഇതിന് സമാനമായി ഷുഹൈബ് വദത്തിലും സിബിഐ അന്വേഷണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു. ഇതിന് കേരളാ പൊലീസ് പിന്തുണയ്ക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് സൂചന.
കതിരൂർ മനോജ് വധക്കേസിൽ സിബിഐയെ എതിർത്ത ഇടതുപക്ഷമാണ് അധികാരത്തിൽ. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് സിബിഐയെ എത്തിക്കാൻ പൊലീസും നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ കേരളാ പൊലീസ് അതിനെ എതിർക്കില്ല. ഫലത്തിൽ സിബിഐ അന്വേഷണം ജില്ലയിലെ നേതാക്കളിലേക്കും കടക്കും. ജയരാജനെ വീണ്ടും പ്രതിയാക്കാനും സാധ്യതയുണ്ട്. ഇതോടെ കണ്ണൂരിലെ സഖാവ് അഴിക്കുള്ളിലാകുമെന്ന് പിണറായി-കോടിയേരി പക്ഷങ്ങൾ കണക്ക് കൂട്ടുന്നു. കൊലപാതകരാഷ്ട്രീയത്തെ എതിർക്കുന്ന തരത്തിൽ ജയരാജനെ കണ്ണൂരിലെ ചുമതലയിൽ നിന്ന് പാർട്ടി മാറ്റുകയും ചെയ്യും. ഇതിനുള്ള തന്ത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതോടെ ജയരാജനെ സെക്രട്ടറിയാക്കാനായി യെച്ചൂരി നടത്തുന്ന നീക്കം പൊളിയുകയും ചെയ്യും.
സംഘർഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 14-ന് സർവകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരുവർഷം തികയുന്നതിന്റെ തൊട്ടുതലേന്നായിരുന്നുണ്ടായ ഷുഹൈബ് വധം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തൽ. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പേരിൽ നേരത്തേതന്നെ ബിജെപി. ദേശീയനേതൃത്വം സംസ്ഥാനത്തിനെതിരേ ശക്തമായി രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വവും സംസ്ഥാന സർക്കാരിനെതിരേ മുമ്പൊരിക്കലുമില്ലാത്ത വിധം അതിശക്തമായി സമരത്തിനിറങ്ങിയതും ക്രമസമാധാനം തകർന്നെന്ന പ്രചാരണം ശക്തമായതുമാണ് മുഖ്യമന്ത്രിയെയും സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിക്കുന്നത്. ഈ ന്യായമാകും ജയരാജനെതിരെ ചർച്ചയാക്കുക.
താൻ നേരിട്ട് നൽകിയ നിർദ്ദേശം അവഗണിക്കപ്പെട്ടതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. ഇതിൽ കണ്ണൂർ നേതൃത്വത്തോട് രോഷം പ്രകടിപ്പിച്ചുവെന്നാണറിയുന്നത്. പാർട്ടി സംസ്ഥാനസമ്മേളനം നടക്കുന്ന ഘട്ടത്തിൽ ക്രമസമാധാനപ്രശ്നം ഉയർന്നുവന്നത് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നാണ് വിലയിരുത്തൽ. ഇത് സംസ്ഥാനസമ്മേളനത്തിലും കണ്ണൂർ നേതൃത്വത്തിനെതിരേ വിമർശനമുയർത്തിയേക്കും. ഈ ചർച്ച ജയരാജന്റെ രാജിയിലേക്ക് എത്തിക്കാനും ശ്രമിക്കും. ഇതിലൂടെ കോടിയേരിയുടെ മക്കൾക്കെതിരായ ആരോപണങ്ങൾ ശ്രദ്ധനേടാതെ പോവുകയും സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് തുടരാനുമാകും. അതിന് വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചതാണ് ഷുഹൈബിന്റെ കൊലയെന്ന വാദവും ശക്തമാണ്.
കണ്ണൂരിലെ സിപിഎം. നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്ന് ഏതാനും മാസംമുൻപ് പാർട്ടി സംസ്ഥാനകമ്മിറ്റി വിലയിരുത്തിയിരുന്നു. ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ വിമർശനവുമുയർന്നു. വ്യക്തിപൂജ വളർത്തുന്നുവെന്നതായിരുന്നു വിമർശനം. സമ്മേളനകാലത്ത് പാർട്ടിക്കകത്താകെ അത് റിപ്പോർട്ട് ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ നടപടി. ജില്ലാ സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത കുറേപ്പേർ ജില്ലാ സെക്രട്ടറിയെ സമ്മേളനകാലത്ത് സംസ്ഥാന കമ്മിറ്റി വിമർശിച്ചത് ശരിയായില്ലെന്ന വിമർശമുന്നയിച്ചു. മറുപടിപ്രസംഗത്തിൽ പിണറായി ആ വിമർശത്തെ തള്ളി. ആരും ആരോടും ചേർന്നുനിൽക്കേണ്ടെന്ന് താക്കീത് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയരാജനെ ഒതുക്കാൻ പുതിയ നീക്കം സജീവമാകുന്നത്.
കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോഴും പൊറോട്ട അടിക്കുന്ന ജയരാജന്റെ മക്കളുടെ കാര്യം സഖാക്കൾ ഉയർത്തിക്കാട്ടി. ഇതും സംസ്ഥാന നേതൃത്വത്തിന് പിടിച്ചിട്ടില്ല. സർക്കാർ അധികാരത്തിലെത്തി ഏതാനും മാസത്തിനുശേഷം പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ജില്ലാ സെക്രട്ടറി സ്റ്റേഷൻ വരാന്തയിൽ പ്രസംഗിച്ചതിനെയും ആ ഘട്ടത്തിൽ സംസ്ഥാനകമ്മിറ്റി ശക്തിയായി വിമർശിച്ചിരുന്നു. പിണറായിയും കോടിയേരിയുമായി കൃത്യമായ അകലം ജയരാജൻ പാലിക്കുന്നുണ്ട്. ഇതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം ജയരാജനെ ഒതുക്കാൻ കള്ളക്കളി നടത്തുന്നത്. പൊലീസിന്റെ വിശദീകരണങ്ങളും ജയരാജനെ ലക്ഷ്യമിട്ട് കരുതലോടെയാണ് നടത്തുന്നതെന്നാണ് വിലയിരുത്തൽ.
ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായ രണ്ടുപേരും സിപിഎമ്മുകാരാണെന്ന് ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാൻ വിശദീകരിച്ചു. ഇതോടെ പാർട്ടി കൊലയാണ് ഇതെന്ന് വരുത്തുകയും ചെയ്തു. കേസിൽ നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം (യു.എ.പി.എ.) ചുമത്താൻ നിലവിൽ കാരണങ്ങളൊന്നുമില്ല. ആവശ്യമെങ്കിൽ, അതിനുള്ള തെളിവുകിട്ടുകയാണെങ്കിൽ പിന്നീട് ചുമത്തും. ഒരു നിരപരാധിപോലും കേസിൽ കുടുങ്ങരുതെന്ന് നിർബന്ധമുണ്ട്. അതിനാൽ, കൃത്യമായ പരിശോധന നടത്തിയാണ് അറസ്റ്റ്. പ്രതികൾ എത്രപേരുണ്ടെന്നോ അവർ ആരൊക്കെയാണെന്നോ ഇപ്പോൾ പറയാനാകില്ല. എല്ലാവരെയും കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പുനൽകുന്നു. അഞ്ചോ ആറോ പേർ ഒന്നിച്ചെത്തി ഒരു കുറ്റകൃത്യം ചെയ്യണമെങ്കിൽ അതിൽ ഗൂഢാലോചനയുണ്ടെന്ന കാര്യം ഉറപ്പാണ്. അതും അന്വേഷണ പരിധിയിലുണ്ടാകും. ഈ ഘട്ടത്തിൽ ഗൂഢാലോചനയിൽ പങ്കുള്ളവരെക്കുറിച്ച് പറയാൻ ഒരു തെളിവുമില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.
കണ്ണൂരിൽ വർഷങ്ങളായി ഒട്ടേറെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇതും. മറ്റ് പ്രത്യേകതകൾ ഒന്നുംതന്നെയില്ല. കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല. നിലവിലെ അന്വേഷണത്തിൽ പരാതിയുള്ളവർക്ക് മറ്റ് വഴികൾ തേടുന്നതിന് നിയമപരമായി അവകാശമുണ്ട്. ഏത് ഏജൻസി അന്വേഷിക്കാനെത്തുന്നതിനും തടസ്സമില്ല. അതുവരെ പൊലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഡിജിപി വിശദീകരിച്ചു. ഇതും ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമൊരുക്കാനായി ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടെയുമാണ് ഡിജിപി സിപിഎമ്മിനെതിരെ ആരോപണം ഉയർത്തിയതെന്നാണ് ജയരാജ പക്ഷത്തിന്റെ വിലയിരുത്തൽ. തന്നെ കേസിൽ കുടുക്കാൻ സിബിഐയെ എത്തിക്കാനാണ് നീക്കമെന്ന് ജയരാജനും തിരിച്ചറിയുന്നുണ്ട്.
ഷുഹൈബിന്റെ കൊലപാതകത്തിൽ ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പങ്കുണ്ടെന്ന ആരോപണം രാജേഷ് ദിവാൻ നിഷേധിച്ചിട്ടുണ്ട്. പരോളിലിറങ്ങിയ ഒരാൾക്കും ഈ കൊലപാതകത്തിൽ പങ്കില്ല. അതിനുള്ള സാധ്യതയുമില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. അതായത് ജയിലിനുള്ളിൽ നടന്ന ഗൂഢാലോചനയല്ലെന്ന് പൊലീസ് പറയുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ഇതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്