പൗരത്വത്തിന് മത വിവേചനം പാടില്ല; അത് മതേതര രാഷ്ട്രമെന്ന സങ്കൽപ്പത്തിന് വിരുദ്ധം; യോജിച്ച പ്രക്ഷോഭമാണ് ഉയർന്നു വരേണ്ടത്; എന്നാൽ യോജിപ്പ് എന്നു കേൾക്കുമ്പോൾ തന്നെ വേവലാതിയുള്ള ചിലർ പ്രതിപക്ഷത്തുണ്ട്; കെപിസിസി അധ്യക്ഷനെതിരെ ഒളിയമ്പ്; പരിവാറിനെതിരെ കടന്നാക്രമണം; നിയമസഭയിൽ രാജഗോപാലിനൊപ്പം ഒറ്റപ്പെട്ടത് മുല്ലപ്പള്ളി; സ്വന്തം നേതാവിനെ മുഖ്യമന്ത്രി നുള്ളി നോവിച്ചിട്ടും ഒന്നും മിണ്ടാതെ പ്രതിപക്ഷവും; പൗരത്വ ഭേദഗതി പ്രമേയത്തിൽ പിണറായി ഒറ്റ അമ്പിൽ എയ്ത് വീഴ്‌ത്തിയത് രണ്ട് പക്ഷികളെ!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നേരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. പ്രസംഗത്തിലുടനീളം സംഘപരിവാറിനേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയിലും കെപിസിസി അധ്യക്ഷനെ വെറുതെ വിടാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയുടെ പ്രസംഗം കെപിസിസി അധ്യക്ഷനെതിരെയാണെന്ന് വ്യക്തമാക്കിയിട്ടും അതിനെതിരെ ശബ്ദമുയർത്താൻ പോലും നിയമസഭയിൽ പ്രതിപക്ഷം ശ്രമിച്ചതുമില്ല. അങ്ങനെ നിയമസഭയിൽ പ്രമേയത്തെ എതിർത്ത ബിജെപി അംഗം രാജഗോപാലിനൊപ്പം സഭയിൽ ഇല്ലാത്ത മുല്ലപ്പള്ളിയും ഒറ്റപ്പെട്ടു.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. അത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. മതേതര രാഷ്ട്രമെന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭമാണ് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ യോജിപ്പ് എന്നു കേൾക്കുമ്പോൾ തന്നെ വേവലാതിയുള്ള ചിലർ പ്രതിപക്ഷത്തുണ്ട്. എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേർക്ക് ഒളിയമ്പെയ്തു. ഇത് ശരിയല്ല. പരമാവധി യോജിപ്പ് വളർത്തിയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി നിയമം പൊരുത്തപ്പെടുന്നതല്ല. ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലർത്തുന്നതിനാലാണ് പ്രമേയം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള ബിജെപി വിരുദ്ധ കക്ഷികൾ കൂട്ടായ പ്രതിഷേധസമരങ്ങൾ നടത്തണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ യോജിച്ചുള്ള സമരത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവരികയായിരുന്നു. യോജിച്ചുള്ള സമരത്തിന് കോൺഗ്രസ് തയ്യാറല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാൽ യോജിച്ചുള്ള സമരമാകാമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുലർത്തിയത്.
പൗരത്വ ഭേദഗതി നിയമം - മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ നിന്ന്
രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉൾപ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണം. ഈ സർക്കാർ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. മുസ്ലിം വിഭാഗത്തിനെതിരായി നടന്ന നീക്കങ്ങൾ. വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്തലാഖിന്റെ പേരിൽ മുസ്ലീങ്ങൾക്ക് മാത്രം അത് ക്രിമിനൽ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥർക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിവിൽ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങൾക്ക് സവിശേഷ നിയമങ്ങൾ നിലനിൽക്കവെ ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370-ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
സവിശേഷ അധികാരങ്ങൾ എന്നുപറഞ്ഞ് ജമ്മു കാശ്മീരിന്റെ 370-ാം വകുപ്പ് എടുത്തു മാറ്റുകയായിരുന്നു കേന്ദ്ര സർക്കാർ. അതേ സമയം പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയരുന്ന ഘട്ടത്തിൽ ഐ.എൽ.പി. അധികാരം സംസ്ഥാനങ്ങൾക്ക് ഇതേ സർക്കാർ നൽകി. മണിപ്പൂർ, തൃപുര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആ പദവി നൽകി. ഇതുപ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് അവിടെ പോകണമെങ്കിൽ പ്രത്യേ അനുമതി ലഭിക്കേണ്ടതുണ്ട്. ഭൂമി ഉൾപ്പെടെ വാങ്ങാൻ വേണ്ടി മറ്റു സംസ്ഥാനക്കാർക്ക് പറ്റില്ല എന്ന കാര്യവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശം നൽകുന്ന രീതിയാണ് ഈ സർക്കാർ പിന്തുടരുന്നത്. ഇത്തരം നയങ്ങൾ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്ട്രീയപാർട്ടിയല്ല. അത് ആർഎസ്എസ്സിനാൽ നയിക്കപ്പെടുന്നതാണ്.
ഈ സംഘടനയുടെ ആശയപരമായ കാഴ്ചപ്പാട് ജർമ്മനിയെപ്പോലുള്ള രാജ്യങ്ങളിൽ ഹിറ്റ്ലർ ഉൾപ്പെടെ നടപ്പിലാക്കിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിന്റെ സംഘടനാ സംവിധാനം രൂപപ്പെട്ടതാവട്ടെ മുസ്സോളനിയിൽ നിന്നാണ്. ആർഎസ്എസ്സിന്റെ സ്ഥാപകനേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്നതിൽ ഒരാളായ ബി.എസ്. മുംഞ്ചെ തന്റെ ഡയറിക്കുറിപ്പിൽ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. മുസ്സോളനിയുടെ കരിങ്കുപ്പായക്കാരിൽ നിന്നാണ് സംഘടനാ സംവിധാനം പകർത്തിയെടുക്കുന്നത്. ആശയപരമായത് ഹിറ്റ്ലറിൽ നിന്നും. ആർഎസ്എസ്സിന്റെ താത്വിക ഗ്രന്ഥങ്ങളിൽ ഈ സമീപനം വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. മാത്രമല്ല, ഹിറ്റ്ലറുടെ ജർമ്മനി തന്നെയാണ് തങ്ങളുടെ വഴിയെന്നും പരസ്യമായി തന്നെ അവർ പ്രഖ്യാപിക്കുന്നുണ്ട്.
നാം നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്ന എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എം.എസ്. ഗോൽവാക്കറിന്റെ വി ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്, വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്) എന്നീ പുസ്തകങ്ങളിൽ നിന്നും പൗരത്വത്തെപ്പറ്റിയും വംശീയതയെപ്പറ്റിയും ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഇവ ഈ അവസരത്തിൽ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും. 'ഒരു വംശത്തിന്റെയും (race) സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിർത്താൻ ജർമ്മനി ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ രാജ്യത്തിലെ സെമിറ്റിക് വംശജരായ യഹൂദന്മാരെ പിഴുതെറിഞ്ഞു. വംശാഭിമാനം (race pride) അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ് ഇവിടെ കാണപ്പെട്ടത്. അടിസ്ഥാനപരമായി വ്യത്യസ്തകളുള്ള വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഒരു ഐക്യരൂപത്തിൽ ഉൾപ്പെടാൻ കഴിയില്ല എന്ന് ജർമ്മനി തെളിയിച്ചിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും പ്രയോഗിക്കാനും കഴിയുന്നതാണ്.' (വി ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്) അതായത്, ഹിറ്റ്ലറുടെ പാതയാണ് തങ്ങളുടെ പാതയെന്നും ആർഎസ്എസ്സ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ന്യൂനപക്ഷ വിഭാഗങ്ങളും മറ്റും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. നാം നമ്മുടെ ദേശീയത നിർവചിക്കുന്നു എന്ന പുസ്തകത്തിൽ നിന്നും ഒരു ഉദ്ധരണി കൂടി അവതരിപ്പിക്കട്ടെ;
'വിദേശീയരായ കൂട്ടർക്ക് രണ്ട് മാർഗ്ഗങ്ങൾ മാത്രമേ ഉള്ളൂ. ഒന്നുകിൽ ദേശീയവംശത്തിൽ സ്വയം ലയിക്കുകയും അതിന്റെ സംസ്‌കാരം സ്വീകരിക്കുകയും ചെയ്യുക. അല്ലെങ്കിൽ ദേശീയവംശം അനുവദിക്കുന്ന കാലത്തോളം അതിന്റെ ദയയിൽ കഴിയുകയും അതിന്റെ മധുരേച്ഛ പോലെ പിന്നെ നാടുവിടുകയും ചെയ്യുക. വിചക്ഷണങ്ങളായ പഴയ രാഷ്ട്രങ്ങളുടെ അനുഭവത്തന്റെ അനുമതിയുള്ള ഈ നിലപാടിൽ നിന്നു നോക്കിയാൽ ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തോട് ആദരവും ഭയഭക്തിയും ബഹുമാനവും കാട്ടാൻ പഠിക്കുകയും ഹിന്ദുവംശത്തേയും സംസ്‌കാരത്തേയും, അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവത്ക്കരിക്കുന്നവയ അല്ലാതെ മറ്റ് യാതൊരു ആശയവും വച്ചുപുലർത്താതിരിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുന്നതിനുവേണ്ടി തങ്ങളുടെ വേറിട്ടുള്ള നിൽപ് ഉപേക്ഷിക്കുകയും ചെയ്യണം. അല്ലെങ്കിൽ യാതൊന്നും അവകാശപ്പെടാതെ, യാതൊരു ആനുകൂല്യങ്ങൾക്കും- മുൻഗണന പരിഗണനയുടെ കാര്യം പറയുകയും വേണ്ട അർഹതയില്ലാതെ, എന്തിന് പൗരാവകാശങ്ങൾപോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് പൂർണ്ണമായും വഴങ്ങി വേണമെങ്കിൽ അവർക്ക് ഈ രാജ്യത്തു കഴിയാം. അവർക്ക് സ്വീകരിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ഉണ്ടായിരിക്കാനെങ്കിലും പാടില്ല. നമ്മൾ ഒരു പഴയ രാഷ്ട്രമാണ്; നമ്മുടെ നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചിട്ടുള്ള വിദേശവംശങ്ങളെ പഴയ രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ, ചെയ്യേണ്ടതുപോലെ നമുക്ക് കൈകാര്യം ചെയ്യാം.'
നാം നമ്മുടെ ദേശീയത നിർവചിക്കുന്നു എന്ന ഗോൽവാക്കറുടെ പുസ്തകത്തിൽ നിന്ന്. വിചാരധാരയിൽ ഒരു കാര്യംപറയുന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
'ജനാധിപത്യ ഇംഗ്ലണ്ടിലെ ഒരു ഉദാഹരണം പഠനാർഹമാണ്. 100 വർഷങ്ങൾക്കു മുമ്പ് കുറച്ചു ജർമ്മൻകാർ ഇംഗ്ലണ്ടിൽ കുടിയേറി പാർക്കുകയും അവർക്ക് പൗരത്വാവകാശം ലഭിക്കുകയും ചെയ്തു. അവിടെ അവരെ അന്യരായി കണ്ടിരുന്നില്ല. അവരിൽ ഒരാൾ ഒരു ഐ.സി.എസ്. ഉദ്യോഗസ്ഥനായി മധ്യപ്രദേശിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 1914 ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ അനുകൂല വികാരം ഉണ്ടാകുമോ എന്ന് കരുതി അദ്ദേഹത്തെ തടങ്കലിൽ വെയ്ക്കുകയുണ്ടായി. കേവലം ഒരു സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തടങ്കലിൽ വച്ചത്. ഇതാണ് ദേശീയതയെക്കുറിച്ചുള്ള അവരുടെ ശരിയായ നിലപാട്. നമ്മുടെ രാജ്യത്തേയും സ്ഥിതി ഇതുതന്നെയാണ്. കേവലം കൂട്ടായ താമസമോ ജനനമോ നമ്മുടെ രാജ്യത്ത് വളരുകയോ ചെയ്താൽ മാത്രം ഒരേ തരത്തിലുള്ള കൂറും ഗുണങ്ങളും ജീവിതരീതിയും എല്ലാവരിലും ഉണ്ടാകില്ല.' ഗോൽവാൽക്കറിന്റെ മേൽപ്പറഞ്ഞ ഉദ്ധരണികൾ നമ്മുടെ നാട്ടിൽ ഉയർന്നിരുന്ന ആശങ്കൾക്ക് മതിയായ അടിസ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ്.
ആർഎസ്എസ്സിന്റെ താത്വിക ഗ്രന്ഥമായ ഗോൽവാൽക്കറുടെ വിചാരധാരയിൽ ആന്തരീക ഭീഷണികൾ എന്ന നിലയിൽ മൂന്ന് വിഭാഗങ്ങളെ പറയുന്നുണ്ട്. 1) മുസ്ലീങ്ങൾ (2) ക്രിസ്ത്യാനികൾ, (3) കമ്യൂണിസ്റ്റുകാർ എന്നിവരെയാണ് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. ദേശീയപ്രസ്ഥാനത്തേയും അതിന്റെ പാരമ്പര്യത്തേയും പൂർണ്ണമായും നിഷേധിക്കുന്നതാണ് വിചാരധാരയിലെ നിലപാട്. അത്തരക്കാർക്ക് എങ്ങനെയാണ് ദേശീയപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാനാവുക. ഈ വിഭാഗങ്ങൾക്കു മാത്രമല്ല ആർഎസ്എസ്സ് എതിര് എന്ന് വിചാരിക്കരുത്. വർണ്ണവ്യവസ്ഥയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടിൽ വിചാരധാരയിൽ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. 'നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വർണ്ണവ്യവസ്ഥയാണ്. എന്നാൽ ഇതിനെ ജാതീയത എന്നു മുദ്രകുത്തി ചുച്ഛിച്ചു തള്ളുകയാണ്. വർണ്ണവ്യവസ്ഥയെന്നു പരാമർശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകൾക്ക് തോന്നിതുടങ്ങിയിട്ടുണ്ട്. അതിൽ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യവിവേചനമായി അവർ തെറ്റിദ്ധരിക്കുന്നു.' അതായത്, ഇന്ത്യയുടെ ശാപമെന്ന് മാർക്സ് ഉൾപ്പെടെയുള്ളവർ വിശേഷിപ്പിച്ച ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്.
എന്താണ് ഹിന്ദുവെന്നുള്ള കാര്യം വിചാരധാരക്കാരൻ പറയുന്നുണ്ട്. 'ബ്രാഹ്മണൻ തലയാണ്. രാജാവ് ബാഹുക്കളും വൈശ്യൻ ഊരുക്കളും ശൂദ്രൻ പാദങ്ങളുമാണ്. ഈ ചതുർവിധ വ്യവസ്ഥയുള്ള ജനത അതായത്, ഹിന്ദുജനതയാണ് നമ്മുടെ ദൈവം എന്നാണ് അതിന്റെ അർത്ഥം.' ഇത്തരത്തിൽ ഹിന്ദുവിശ്വാസികളെ പോലും ജാതീയമായ അടിസ്ഥാനത്തിൽ ധ്രുവീകരിക്കുന്നതവർ ഏത് വിഭാഗത്തിന്റെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തം. ചുരുക്കത്തിൽ സംഘപരിവാറിന്റെ അജണ്ട ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാം കിട പൗരന്മാരായി ആന്തരീക ഭീഷണികളായും പ്രഖ്യാപിച്ച് തകർക്കുന്നതാണ്. ഈ അജണ്ടയാണ് പൗരത്വപ്രശ്നത്തിൽഉയർന്നുവരുന്നത്. ഇത് എതിർത്തില്ലെങ്കിൽ ഇത്തരം അജണ്ടകൾ ഒന്നൊന്നായി നമ്മുടെ നാട്ടിൽ രൂപപ്പെടും. അത് തിരിച്ചറിഞ്ഞ് ഇടപെടാനാവണം.
പൗരത്വ ഭേദഗതി നേരത്തെ ഉണ്ടാകുന്ന ഘട്ടത്തിൽ പ്രതിഷേധം ഉയരാതിരുന്നത് ഇത്തരം അജണ്ടകളുടെ ഭാഗമായല്ല. അത് രൂപപ്പെടുത്തിയത് എന്നതുകൊണ്ടാണ്. 1955 ലാണ് പൗരത്വനിയമം രാജ്യത്തുണ്ടാകുന്നത്. ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ് അത് നിലവിൽ വന്നത്. പിൽക്കാലത്ത് ചില ഭേദഗതികൾ ഉണ്ടായി. 1985 ലും 2004 ലും 2005 ലും ആയിരുന്നു അത്. 1985ൽ ആസ്സാം അക്കോർഡിൽ അനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് ഭേദഗതി ഉണ്ടായിരുന്നത്.
2004ൽ വിദേശികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനായിരുന്നു. 2005 ൽ ഭേദഗതി ചെയ്തതാകട്ടെ ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായിരുന്നു. എന്നാൽ ഈ ഭേദഗതികളിലൊന്നും മതപരമായ വിവേചനത്തിന്റെ ലാഞ്ചനയോ മൗലിക അവകാശം ലംഘിക്കുന്നതിന്റെ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. അതിനാൽ ഈ ഭേദഗതികൾക്കൊന്നും രാജ്യവ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നില്ല.
Stories you may Like
- ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥ
- വിദേശ പൗരത്വം സ്വീകരിക്കുന്നതിൽ കുതിച്ചു ചാട്ടമുണ്ടായത് 2012 ലും 2013 ലും
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍