പുതിയ പഞ്ചായത്ത് രൂപീകരണം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടന്നാൽ മലബാറിൽ കോൺഗ്രസിനെ ലീഗ് വിഴുങ്ങും; നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിലപേശി വാങ്ങാൻ അവസരം ഒരുങ്ങും; ഭരണ മാറ്റമുണ്ടായാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിൽ നിന്നും പിടിച്ചു വാങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളാ രാഷ്ട്രീയത്തിലെ അതിനിർണ്ണായകമായ ഗതിമാറ്റങ്ങൾക്ക് ഇടയാക്കുന്നതാകുമോ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്? ഹൈക്കോടതിയുടെ മുന്നിൽ എത്തിനിൽക്കുന്ന തെരഞ്ഞെടുപ്പ് വിഷയം അതിപ്രാധാന്യം അർഹിക്കുന്നുണ്ട് എന്നതാണ് പൊതുവേയുള്ള രാഷ്ട്രീയ വിലയിരുത്തൽ. പുതിയ വാർഡ് വിഭജനത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടക്കണമെന്ന മുസ്ലിംലീഗിന്റെ പിടിവാശിയാണ് വിഷയത്തെ കോടതിയുടെ മുന്നിലേക്ക് എത്തിച്ചത്. എന്നാൽ, കോൺഗ്രസിനെ വരച്ച വരയിൽ നിർത്തിയുള്ള ലീഗിന്റെ വിലപേശലിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം അടുത്തതായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്.
പുതിയതായി രൂപം നൽകിയ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ മലബാറിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മുസ്ലിംലീഗ് മാറും. ഇതോടെ മലബാറിൽ കോൺഗ്രസിനെ പൂർണ്ണമായും വിഴുങ്ങുന്ന വിധത്തിലേക്ക് ഇത് മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകരുതേയെന്നാണ് കോൺഗ്രസ് നേതാക്കളുടെ മനസിലിരുപ്പ്. കെപിസിസി അടക്കം ഈ വിഷയത്തിൽ പഴയ കണക്കുകൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് വാദിക്കുന്നതിന്റെ പൊരുളും ഇതു തന്നെയാണ്. മലബാറിലെ യുഡിഎഫ് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ലീഗാണെന്ന വിധത്തിലേക്ക് മാറുന്ന അവസ്ഥയുണ്ട്. അവിടെ ലീഗ് നേതാക്കൾ പറയുന്നത് തന്നെയാണ് യുഡിഎഫിലെ അവസാന വാക്കും.
ഇപ്പോഴത്തെ വാർഡ് വിഭജനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുസ്ലിംലീഗാണെന്ന കാര്യത്തിൽ ആർക്കുമൊരു തർക്കവുമില്ല. പുതുതായി രൂപീകരിച്ച 58 പഞ്ചായത്തുകളിൽ ഭൂരിപക്ഷവും മലബാർ മേഖലയിൽ ആണ്. ലീഗിന് സ്വാധീനമുള്ള മേഖലകളിലാണ് ഈ പഞ്ചായത്തുകളുടെ രൂപീകരണം. മുസ്ലിംലീഗിന്റെ പ്രത്യേക താൽപ്പര്യത്താലായിരുന്നു ഇങ്ങനെ വിഭജനം ഉണ്ടായത്. ഇതിനെതിരെ മലബാറിലെ കോൺഗ്രസ് നേതാക്കൾ ശ്ബദമുയർത്തിയിരുന്നു. എന്നാൽ, ലീഗിന്റെ പിന്തുണയാൽ ഭരിക്കുന്നതിനാൽ മന്ത്രിസതലത്തിൽ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ല. കോൺഗ്രസിന് ഗുണം ചെയ്യുമായിരുന്നത് തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ വിഭജിച്ച് മുൻസിപ്പാലിറ്റികൾ രൂപീകരിച്ച കാര്യമായിരുന്നു. ഇതാകട്ടെ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിക്കാൻ ലീഗ് രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയപ്പോഴാണ് ലീഗ് ഉടനടി ഇടപെട്ടതും മുഖ്യമന്ത്രിയെ കണ്ട് സമ്മർദ്ദം ചെലുത്തിയതും ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന തീരുമാനത്തിലേക്ക് എത്തിയതും. വാർഡു വിഭജനത്തിനെതിരെ നിരവധി പരാതികളാണ് ഉയർന്ന് വന്നിട്ടുള്ളത്. സമുദായ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് വാർഡ് വിഭജനം ഉണ്ടായിട്ടുള്ളതെന്നായിരുന്നു പ്രധാന ആക്ഷേപം. ഹിന്ദുമുസ്ലിം പഞ്ചായത്തുകളെന്ന വിധത്തിലാണ് വിഭജനമെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങളോട് മൗനം പാലിക്കുകയാണ് ലീഗ് നേതാക്കൾ ചെയ്തത്. ഇപ്പോഴത്തെ അവസ്ഥയിൽ കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായി, പുതിയ പഞ്ചായത്തുകൾ രൂപീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടന്നാൽ മലപ്പുറത്തെ മിക്ക പഞ്ചായത്തുകളിലും ലീഗിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള അവസരം ഒരുങ്ങും. മലബാർ മേഖലയിൽ കൂടുതൽ പിടിമുറുക്കാനും സാധിക്കും.
ഇങ്ങനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ തന്നെയാണ് മുസ്ലിംലീഗ്. ഇങ്ങനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്താൽ മലബാർ മേഖലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിച്ചു വാങ്ങാനുള്ള വിലപേശൽ ശേഷി ഇതോടെ ലീഗിന് കൈവരിക്കാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളിൽ എല്ലാം വിജയിക്കുക എന്നതാണ് ലീഗിന്റെ തന്ത്രം. കഴിഞ്ഞ തവണ 22 സീറ്റുകളിലാണ് ലീഗ് മത്സരിച്ചതെങ്കിൽ ഇത്തവണ 30 സീറ്റെങ്കിലും വേണമെന്ന അവകാശവാദമായിരിക്കും ലീഗ് ഉന്നയിക്കുക. ഇതിൽ തന്നെ 27 ഇടങ്ങളിലെങ്കിലും വിജയിച്ചു കയറാമെന്നും ലീഗ് കണക്കൂട്ടുന്നു. രാഷ്ട്രീയ കാലാവസ്ഥ ഇടതിന് അനുകൂലമായി എൽഡിഎഫ് അധികാരത്തിൽ എത്തിയാലും അംഗബലത്തിൽ മുന്നിലെത്തുക എന്നതാണ് ലീഗ് തന്ത്രം.
അടുത്തിടെ പുറത്തുവന്ന ചാനൽ സർവേകളിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്. ഇതിന് സാധിച്ചാൽ ഒരുപക്ഷേ യുഡിഎഫ് പ്രതിപക്ഷ സ്ഥാനത്ത് ആയാൽ തന്നെയും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തരത്തിൽ അംഗസംഖ്യ ഉണ്ടാക്കുക എന്നതാണ് ലീഗ് ലക്ഷ്യം. നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന് പങ്കാളിത്തമുള്ള ടി വി ന്യൂ ചാനൽ നടത്തിയ സർവേയിൽ പി കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകുമെന്ന പ്രവചനം നടത്തിയിരുന്നു. ഗ്രൂപ്പ് യുദ്ധത്തിലും മറ്റും ഉഴറുന്ന കോൺഗ്രസിനാകും തെരഞ്ഞെടുപ്പിൽ ക്ഷീണമെന്നാണ് സർവേയിൽ വിലയിരുത്തിയത്. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസിനെയാണ് ബാധിക്കുക. അതേസമയം ഇത് മുസ്ലിം വോട്ടുകൽ ഏകീകരിക്കാനും പാർട്ടിക്ക് കരുത്തു പകരുമെന്നും ലീഗ് വിലയിരുത്തുന്നു.
മറിച്ച് യുഡിഎഫിന് അധികാരം കിട്ടിയാൽ കടുതൽ ശക്തമായി തന്നെ ഭരണത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ള വകുപ്പുകളും വിലപേശി നേടാമെന്നതാണ് ലീഗ് കണക്കു കൂട്ടൽ. എന്നാൽ, ലീഗിന്റെ മനസിലിരുപ്പ് അതേപടി നടത്തിക്കൊടുക്കാൻ മലപ്പുറത്തെ കോൺഗ്രസുകാർ തയ്യാറല്ല. ലീഗിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വഴിവിട്ട് സഹായിക്കുന്നു എന്ന പരാതി ആര്യാടൻ മുഹമ്മദിനെ പോലുള്ള നേതാക്കൾക്ക് ഉണ്ട്. മലബാർ മേഖലയിൽ കോൺഗ്രസ് വളരാതിരിക്കാനുള്ള പ്രധാന കാരണം ലീഗ് തന്നെയാണെന്നാണ് ആര്യാടന്റെ വാദം. മുസ്ലിം ചെറുപ്പക്കാരെയെല്ലാം തുടക്കത്തിൽ തന്നെ ലീഗ് പാർട്ടിയിലേക്ക് റാഞ്ചുകയാണ്. അതുകൊണ്ട് കോൺഗ്രസിൽ ന്യൂനപക്ഷ സ്വാധീനവും കുറയുന്നുവെന്ന പരാതിയുണ്ട്. അതുകൊണ്ട് ലീഗിന്റെ വളർച്ച തടയേണ്ടത് കോൺഗ്രസിന്റെ നിലനിൽപ്പിന് കൂടി അനിവാര്യമാണ്. യുഡിഎഫ് എന്ന് പൊതുവേ പറയുമെങ്കിലും ലീഗിന് മിടുക്ക് സ്വന്തം കാര്യം നോക്കുന്നതിൽ ആണെന്നും കോൺഗ്രസ് നേതാക്കൾക്ക് പരാതിയുണ്ട്.
അതേസമയം കോൺഗ്രസിനെ കുറിച്ച് ലീഗിനുള്ള പരാതിയും കുറവല്ല. കോൺഗ്രസുകാർ കാലുവാരുന്നവരാണെന്നാണ് ലീഗിന്റെ പരാതി. മലപ്പുറത്ത് അടക്കം കോൺഗ്രസുകാർ വോട്ട് മറിക്കുന്നുവെന്ന ആക്ഷേപതും ലീഗിനുണ്ട്. മലപ്പുറം ജില്ലയിൽ ലീഗ് ആധിപത്യം ഇല്ലാതാക്കാൻ ജനകീയ മുന്നണി എന്ന പേരിലും വികസന മുന്നണി എന്ന പേരിലും കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ സാമ്പാർ മുന്നണി രൂപീകരിച്ചതും മുസ്ലിം ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.
എല്ലാ കാലത്തും ലീഗ് പ്രവർത്തകർ കോൺഗ്രസ് ഉൾപ്പടെയുള്ള ഘടകകക്ഷി സ്ഥാനാർത്ഥികളുടെ വിജയത്തിനായി അരമുറുക്കി പണിയെടുക്കുമെങ്കിലും ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ തിരിച്ച് ഈ സഹകരണമില്ലെന്നതാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. നഗരസഭാ രൂപീകരണവും വാർഡ് വിഭജനവും മലബാറിൽ ലീഗിന് തിരിച്ചടിയായ സാഹചര്യത്തിൽ മുന്നണി സംവിധാനത്തിൽ വിള്ളൽ വന്ന ഇടങ്ങളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിന് അടിയന്തിര ഇടപെടൽ യുഡിഎഫ് നേതൃത്വത്തിൽ നിന്നും ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. പഴയ നിലയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ യുഡിഎഫ് ഒന്നായി നിന്ന് പ്രവർത്തിച്ചാൽ മാത്രമേ നേട്ടമുണ്ടാക്കാൻ സാധിക്കൂവെന്നുമാണ് വിലയിരുത്തൽ. എന്തായാലും മലബാറിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്ന വിധി യഥാർത്ഥത്തിൽ ഉണ്ടാകുക പുതിയ പഞ്ചായത്ത് രൂപീകരണ വിഷയത്തിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു: ആര്യാടൻ ഷൗക്കത്ത്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്