പ്രധാനമന്ത്രി തൃപ്പൂണിത്തുറയിൽ പ്രചാരണത്തിന് എത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമോ? തുറവൂർ വിശ്വംഭരന്റെ വ്യക്തിപ്രഭാവം വോട്ടാകുമെന്ന് പ്രതീക്ഷ; അടിയൊഴുക്കുകൾ ആരെ ബാധിക്കുമെന്ന ആശങ്കയിൽ എൽഡിഎഫും യുഡിഎഫും
തൃപ്പൂണിത്തുറ: ശക്തമായ ത്രികോണ പ്രതീതിയിലാണ് തൃപ്പൂണിത്തുറ മണ്ഡലം. ബാർകോഴ ആരോപണത്തിന്റെ നിഴലിൽ കെ ബാബു മത്സരത്തിന് ഇറങ്ങുമ്പോൾ മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി യുവാവായ എം സ്വരാജിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. മറുവശത്ത് മാഹാരാജാസ് കോളേജ് മുൻപ്രിൻസിപ്പളും സംഘപരിവാർ നേതാവുമായ തുറവൂർ വിശ്വംഭരനെയാണ് ബിജെപി കളത്തിലിറക്കിയത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി കൂടി പ്രചരണത്തിനായി എത്തിയതോടെ ബിജെപി വലിയ പ്രതീക്ഷയിലാണ്. രണ്ടാം സ്ഥാനത്തേക്കെങ്കിലും എത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
വളരെ ചിട്ടയോടെ തയ്യാറാക്കിയ പരിപാടിയായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്പൂണിത്തുറയിൽ പങ്കെടുത്ത റാലി. ഇതിനു ദിവസങ്ങൾക്കു മുൻപ് തന്നെ സ്ഥാനാർത്ഥി പ്രചാരണ പരിപാടികൾക്കൊപ്പം മണ്ഡലത്തിലെ എല്ലാ ആളുകളെയും മോദിയുടെ പ്രസംഗം കേൾക്കാൻ കൃത്യമായി ഓരോ വീടുകൾ കയറി ക്ഷണക്കത്തുകൊടുത്ത് ഓരോ ആളുകളെയും നേരിട്ടുകണ്ടു തൃപ്പൂണിത്തുറ ബിജെപി ഘടകം ക്ഷണിച്ചിരുന്നു.
മോദി വരുന്ന സമയം, പ്രസംഗം തുടങ്ങുന്ന സമയം തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം വോട്ടർമാരെ അറിയിച്ചു .ഒപ്പം ലോകം മുഴുവൻ പ്രസംഗിക്കുന്ന മോദിയുടെ പ്രസംഗം നാട്ടിൽ ഉണ്ടായിട്ടും കാണാതെ ഇരിക്കുന്നതു വലിയ നഷ്ടം ആണെന്നുള്ള ട്രെൻഡ് നാട്ടിൽ ഉണ്ടാക്കാനും ബിജെപിക്കു സാധിച്ചതാണ് ഇന്നലെ നടന്ന മോദി പ്രസംഗത്തിന് ആളുകൂടാൻ കാരണമായി കാണുന്നത്.
തൃപ്പൂണിത്തുറയിൽ അടിയൊഴുക്കു ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. ഈ അടിയൊഴുക്കുകൾ ആരെയാണ് തുണയ്ക്കുക എന്നതാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേരളത്തിലെ അവസാന തിരഞ്ഞെടുപ്പ് റാലി തൃപ്പൂണിത്തുറയിൽ ആകാൻ കാരണം ഇതുവരെയുള്ള ശക്തമായ പ്രചാരണത്തിൽ ബിജെപി ക്കു കിട്ടിയ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എന്നാണു സൂചന. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലം തൃപ്പൂണിത്തുറ ആയതിനാൽ ആദ്യ ഘട്ടം മുതൽക്കേ ഇലക്ഷൻ പ്രചാരണ പരിപാടികൾ ഉഷാറായിരുന്നു. ഒപ്പം തൃപ്പൂണിത്തുറയിൽ ചെറിയ അടിയൊഴുക്കുകൾ ഉണ്ടെന്നു മൂന്നു മുന്നണികളും സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്.
ഹിന്ദു വോട്ടുകൾ പോക്കറ്റിൽ ആകാനും അതോടൊപ്പം കെ ബാബുവിന് വന്നു ചേരുന്നുവെന്ന് പറയുന്ന ഈഴവ വോട്ടുകൾ ലക്ഷ്യം വച്ചുമാണ് ഇവിടെ പ്രൊഫ. തുറവൂർ വിശ്വംഭരനെ സ്ഥാനാർത്ഥി ആകിയതും. ഇപ്പോൾ ബിജെപി കേന്ദ്ര നേതാക്കൾക്ക് കിട്ടിയ റിപ്പോർട്ടുകൾ അനുസരിച്ചു പ്രൊഫ. തുറവൂർ വിശ്വംഭരനാണ് മുന്നേറ്റം നടത്തുന്നതും. അതുകൊണ്ടു തന്നെയാണ് മോദിയെ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിക്കാൻ തയ്യാറായതും എന്നാണ് സൂചന.
തൃപ്പൂണിത്തുറയിലെ ഹിന്ദു വോട്ടുകൾക്ക് പിന്നാലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ കൂടി ലാക്കാക്കിയാണ് ബിജെപി ഇന്നലത്തെ പരിപാടി സംഘടിപ്പിച്ചത്. കാരണം ക്രിസ്ത്യൻ കുടുംബങ്ങളിൽ നേരിട്ട് ബിജെപി നേതാക്കൾ ക്ഷണക്കത്ത് വോട്ടർമാരെ കണ്ടു എത്തിക്കുകയായിരുന്നു. ഇതിലെ വിജയവും മോദി പങ്കെടുത്ത എൻഡിഎ മഹാസമ്മേളനത്തിൽ വ്യക്തമായിരുന്നു. ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ഒരുപാട് ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു.
ക്രിസ്ത്യൻ പുരോഹിതനെ അന്യരാജ്യത്തു നിന്ന് കേന്ദ്രസർക്കാർ നാട്ടിൽ എത്തിച്ച കഥകൾ മോദി ഇവിടെ പറഞ്ഞതും ഇവരുടെ വോട്ടുകൾ കൃത്യമായി ബിജെപിക്ക് അനുകൂലമാക്കാൻ ആണെന്ന് വ്യക്തം. എന്നാൽ, ഇതൊക്കെ വോട്ടായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള നാണയം ഇറക്കാൻ അനുമതിക്കായി ആദ്യം ആവശ്യം ഉന്നയിച്ചത് താനായിരുന്നുവെന്ന് ഇന്നലെ നടന്ന സമ്മേളനത്തിൽ പി സി തോമസും അവകാശപ്പെട്ടിരുന്നു. ഇത് സാധാരണ ബാബുവിന് ലഭിക്കാറുള്ള ഈഴവ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിയായ തുറവൂർ വിശ്വംഭരനു ലഭിക്കാൻ ആണെന്നുള്ളതും വ്യക്തമാണ്. 14 സ്ഥാനാർത്ഥികളെ വേദിയിൽ ഇരുത്തിയിരുന്നെങ്കിലും എല്ലാ നേതാക്കന്മാരുടെയും ശ്രദ്ധ തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയിൽ തന്നെ ആയിരുന്നു.
കെ ബാബു തന്നെ തൃപ്പൂണിത്തുറയിൽ ജയിക്കും എന്ന് നാട്ടുകാർ ഇപ്പോഴും പറയുന്നു എങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകൾ ആരെയാണ് ബാധിക്കുക എന്ന ആശങ്ക ശക്തമാണ്. തുറവൂർ വിശ്വംഭരൻ പഠിപ്പിച്ച ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ ഇദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. പക്ഷെ ബാബു ഇക്കുറിയും മണ്ഡലം പിടിക്കാൻ ആണ് സാധ്യതകൾ എന്ന് ഇവർ പറയുന്നു. എങ്കിലും ചെറിയ അടിയൊഴുക്കുകൾ ഉണ്ട് എന്ന് സമ്മതിക്കുന്നുമുണ്ട്.
സിപിഐ(എം) സ്ഥാനാർത്ഥി സ്വരാജും ഇവിടെ വിട്ടുകൊടുക്കാൻ മട്ടില്ലാത്ത വിധത്തിൽ പ്രചാരണത്തിൽ സജീവമാണ്. ഒരുകാലത്ത് ജില്ലയിലെ ഇടതുപക്ഷത്തിന്റെ കോട്ട ആയിരുന്ന തൃപ്പൂണിത്തറ കാൽനൂറ്റാണ്ടിനു ശേഷം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഐ(എം). യുവാക്കളെ ആകർഷിക്കുന്ന പ്രചാരണ പരിപാടികൾക്കൊപ്പം പാർട്ടിയിലെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ എത്തിച്ച് ആവേശമുണ്ടാക്കാൻ പാർട്ടിക്കു സാധിച്ചതിന്റെ ആത്മാവിശ്വാസവും തൃപ്പൂണിത്തുറ ഏരിയ കമ്മറ്റിക്കുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ എറണാകുളം ജില്ലയിൽ ബിജെപി ഏറ്റവും കൂടുതൽ വോട്ടുകൾ കൈക്കലാക്കിയ മുനിസിപ്പാലിറ്റി തൃപ്പൂണിത്തുറ ആയിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതകൾ ഇല്ല എന്നുറപ്പിച്ചായിരുന്നു ആദ്യം പ്രവർത്തനങ്ങൾ. രണ്ടാം സ്ഥാനം പോലും പ്രതീക്ഷിക്കാത്ത മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ മുന്നോട്ടു പോയപ്പോൾ സാധ്യതയേറി എന്ന കണക്കുകൂട്ടലിലാണു ബിജെപി. അതിനാൽ ഒരു അട്ടിമറി സാദ്ധ്യതകൾ പരീക്ഷിക്കാനാണ് മോദിയെ എത്തിച്ചത്. എന്നാൽ ബാബുവിനുള്ള വോട്ടുകൾ അട്ടിമറിക്കാൻ അത്ര എളുപ്പമല്ല എന്നു പല രാഷ്ട്രീയ നിരീക്ഷരും വിലയിരുത്തുന്നുണ്ട്.
രാജനഗരം ആർക്ക് എന്ന ചോദ്യത്തിന് ഉത്തരം 19നേ കൃത്യമായി അറിയാൻ കഴിയൂ എന്ന നിലയ്ക്കാണു കാര്യങ്ങൾ നീങ്ങുന്നത്. എറണാകുളം ജില്ലയിൽ വലിയ ത്രികോണ മത്സരത്തിലേക്കാണ് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ തൃപ്പൂണിത്തറ നീങ്ങുന്നത്. വോട്ടു ബാങ്കുകൾ ലക്ഷ്യം വച്ച് അട്ടിമറികൾ സൃഷ്ടിക്കാൻ ബിജെപിയും ഇടതു മുന്നണിയും ശ്രമിക്കുമ്പോൾ കയ്യിൽ ഇരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കില്ല എന്ന വാശിയിലാണു കോൺഗ്രസ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍