ഗ്രൂപ്പ് തർക്കം ഒഴിഞ്ഞിട്ട് പുനഃസംഘടന നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഒറ്റമൂലിയുമായി സുധീരൻ; സംസ്ഥാനത്തിൽ ആയിരത്തിൽ ഏറെ ഡിസിസി സെക്രട്ടറിമാർ; 100 സെക്രട്ടറിമാർ ഉള്ള ജില്ലകൾ വരെ ഏറെ; എന്നിട്ടും തൃപ്തി പോരാതെ നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വരാനിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ താഴെ തട്ടിലെ എല്ലാവരും പ്രചരണത്തിൽ സജീവമാകണം. ഗ്രൂപ്പ് പോരുകൾക്ക് അതീതമായി ഡിസിസി പുനഃസംഘടന നടക്കില്ലെന്ന് കെപിസിസി തിരിച്ചറിയുകയാണ്. കടുംപിടത്തത്തിലൂടെ കാര്യങ്ങൾ നീക്കിയാൽ അസംതൃപ്തർ കൂടും. ഈ സാഹചര്യത്തിൽ എല്ലാവരേയും ഉൾ്പ്പെടുത്തി പുനഃസംഘടനയാണ് സുധീരന്റെ ലക്ഷ്യം. എ-ഐ ഗ്രൂപ്പുകൾ നൽകുന്ന പട്ടികയിൽ ഉള്ളവരെല്ലാം ഭാരവാഹികളാകും. ഒപ്പം തന്റെ പക്ഷത്തുള്ളവരും. ഇതോട ജംമ്പോ ഭാരവാഹി പട്ടികയാകും എല്ലാ ജില്ലകളിലും കോൺഗ്രസ് നേതൃത്വത്തിനായി പുറത്തുവരിക. നൂറിലധകം ഭാരവാഹികൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഉണ്ടാകും. വയനാട് പോലുള്ള ജില്ലകൾക്കായുള്ള പട്ടികയിൽ പോലും എഴുപതോളം പേരുണ്ടാകുമെന്നാണ് സൂചന.
ഇതല്ലാതെ പ്രശ്ന പരിഹാരത്തിന് മറ്റൊരു മാർഗ്ഗമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സുധീരന്റെ പക്ഷം. ചെറു ഭാരവാഹിപട്ടികയിലൂടെ നേതാക്കളെ പിണക്കിയാൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. എല്ലാവരേയും ഉൾക്കൊള്ളിക്കാനാകും പുനഃസംഘടനയുടെ ലക്ഷ്യം. ഇത് തന്നെയാകും കെപിസിസി പുനഃസംഘടനയിലും നിഴലിക്കുകയെന്നാണ് സൂചന. ആരേയും പിണക്കാതെ പുനഃസംഘടന നടത്തിയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തനിക്ക് വെല്ലുവിളിയില്ലാതെ തുടരാമെന്നാണ് സൂധീരന്റെ കണക്ക് കൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തിലേക്ക് അടുക്കാൻ കെപിസിസി അധ്യക്ഷ സ്ഥാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കത്ത് വിവാദത്തിലൂടെ രമേശ് ചെന്നിത്തല ദുർബ്ബലനായതും സുധീരന് പ്രതീക്ഷ നൽകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സുധീരൻ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനയും.
തിരുവനന്തപുരമടക്കമുള്ള ചില ജില്ലകളിൽ ഡിസിസി ഭാരവാഹിപട്ടിക നൂറും കഴിയുമെന്നാണ് സൂചന. ഭീമൻ ഭാരവാഹിപ്പട്ടിക അംഗീകരിച്ചാണ് ഡി.സി.സി. പുനഃസംഘടന പാർട്ടി പൂർത്തിയാക്കുന്നത്. എണ്ണം നിയന്ത്രിച്ചാൽ ഭാരവാഹിനിർണയം നടത്താൻ കഴിയാതെവരുമെന്നതാണ് സ്ഥിതി. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് ബൂത്ത്, മണ്ഡലം കമ്മിറ്റി പുനഃസംഘടന വരെ നടന്നു. ഡി.സി.സി. തലമായപ്പോഴേക്കും തർക്കം മൂത്തു. ജനവരി 4ന് കെപിസിസി. പ്രസിഡന്റിന്റെ കേരളയാത്ര തുടങ്ങുകയാണ്. അതിനുമുമ്പ് ഭാരവാഹികളെ നിശ്ചയിക്കണം. തർക്കം ഒഴിവാക്കുകയും വേണം. ഈ സാഹചര്യത്തിൽ കൂടിയാണ് ജംമ്പോ പുനഃസംഘടനയുമായി എല്ലാവരേയും തൃപ്തിപ്പെടുത്താനുള്ള നീക്കം. പരാതിയുള്ളവരെ എല്ലാം ഡിസിസി സെക്രട്ടറിമാരാക്കാനാണ് നീക്കം.
തിരുവനന്തപുരത്ത് അന്തിമ പട്ടികയായി വരുന്നതേയുള്ളൂവെങ്കിലും എണ്ണം നൂറ് കവിയും. കൊല്ലത്ത് ആദ്യം 52 പേരുടെ പട്ടികയായിരുന്നെങ്കിലും പിന്നീടത് 68 ആയി ഉയർന്നു. കോട്ടയത്ത് 42 പേരും മലപ്പുറത്ത് 32 പേരും ഡി.സി.സി. ഭാരവാഹികളാണ്. കോഴിക്കോട്ട് 81 പേർ കോൺഗ്രസിനെ നയിക്കാനുണ്ടാകും. കണ്ണൂരിൽ 79 പേരാണ് പുതിയ ഭാരവാഹികളായി എത്തുന്നത്. എന്നാൽ കോഴിക്കോടും കണ്ണൂരും ഇത് ഉയരുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസിൽനിന്ന് പ്രായക്കൂടുതൽ കാരണം മാറിയ കുറച്ച് ഭാരവാഹികൾക്ക് ഡി.സി.സി.കളിൽ നേരത്തെ സ്ഥാനം നൽകിയിരുന്നു. അവരുടെ എണ്ണം ഇതിന് പുറമെയാണ്. ഡി.സി.സി. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിൽ ഒന്നിലധികം പേരെ വയ്ക്കാൻ നിർവാഹമില്ലാത്തതിനാൽ ആ സ്ഥാനങ്ങളിലേക്ക് ഓരോരുത്തരെ മാത്രമേ നിയമിക്കൂ എന്നാണ് വിമർശനത്തിനുള്ള കെപിസിസിയുടെ മറുപടി.
വൈസ് പ്രസിഡന്റുമാർ അഞ്ചും ആറും പേരുണ്ട്. ബാക്കിയുള്ളവർ ജനറൽ സെക്രട്ടറിമാരാണ്. ഇതിനുപുറമെ മുതിർന്ന നേതാക്കളുടെ ശുപാർശയുണ്ട്. കൂടാതെ സാമുദായിക സന്തുലനത്തിന്റെ പേരിൽ കടന്നുവന്നവരുണ്ട്. ഭാരവാഹികളുടെ എണ്ണംതന്നെ നൂറിനടുത്ത ജില്ലകളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഇതിന്റെ രണ്ടരയിരട്ടി പേരെങ്കിലും വരും. ഒരു ബ്ലോക്കിൽനിന്ന് ആറുപേരാണ് പുതിയ നിബന്ധനയനുസരിച്ച് ഡി.സി.സി.യിലേക്ക് വരിക. ഇതിൽനിന്ന് ഡി.സി.സി. എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കണം. ജംമ്പോ സമിതികളിൽ ചർച്ചകൾ ബുദ്ധിമുട്ട് നിറഞ്ഞതാകും. അതിനാൽ ഡി.സി.സി.കളിൽ പ്രധാനപ്പെട്ട ഭാരവാഹികളെ ഉൾപ്പെടുത്തി കോർ കമ്മിറ്റിക്ക് രൂപംനൽകാനും ആലോചനയുണ്ട്. ജില്ലകളിൽനിന്നുള്ള പ്രധാന നേതാക്കളുമായി കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ ചർച്ച തുടരുകയാണ്.
അതിനിടെയിൽ ഡിസിസി പുനഃസംഘടനയിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എം ഐ ഷാനവാസ് എംപി പുനഃസംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇപ്പോഴത്തെ പുനഃസംഘടന പാർട്ടിയുടെ അന്തസ്സ് തകർക്കുന്നതാണെന്ന് ഷാനവാസ് കുറ്റപ്പെടുത്തി. സുധീരൻ സ്വന്തമായി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. എ-ഐ ഗ്രൂപ്പുകൾ ഈ നിലപാടിലാണ്. അതുകൊണ്ട് തന്നെയാണ് ജംമ്പോ പുനഃസംഘടന വേണ്ടിവരുന്നതെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് സംഘടാനവീഴ്ചയും കാരണമായെന്ന് വിലയിരുത്തിയതോടെയാണ് ഡിസിസി പുനഃസംഘടന അടിയന്തരമായി പൂർത്തിയാക്കാൻ കെപിസിസി തീരുമാനമെടുത്തത്.
സർവ്വവിധ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള പുനഃസംഘടന കോൺഗ്രസുകാരെ മുഴുവൻ ഞെട്ടിച്ചിരിക്കുയാണ്. ആർക്കും ഭാരവാഹിയാകാം എന്ന സാഹചര്യം ഡിസിസിയുടെ അന്തസ്സ് തകർക്കും. പാർട്ടിയെ പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിക്കുന്ന ഇപ്പോഴത്തെ പുനഃസംഘടന പൂർണ്ണമായും റദ്ദ് ചെയ്യണമെന്നും ഷാനവാസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വിവാദമായതിനെ തുടർന്ന് ഷാനവാസ് പോസ്റ്റ് പിന്നീട് പിൻവലിച്ചു. എന്നാൽ വിശാല ഐ ഗ്രൂപ്പിന്റെ നിലപാടാണ് അദ്ദേഹം പങ്കുവച്ചത്. അതേസമയം പുനഃസംഘടനക്കെതിരെ വിവിധ ഡിസിസികളിൽ നിന്നും എതിർപ്പുയർന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും രണ്ടു മൂന്നു പേരെ വീതം ഉൾപ്പെടുത്തി തന്റേതായ ഗ്രൂപ്പ് സുധീരൻ രൂപപ്പെടുത്തിയെന്നാണ് പ്രധാന വിമർശം. ഇതിന് വേണ്ടി ഇരുഗ്രൂപ്പുകളുടെയും ലിസ്റ്റിൽപ്പെട്ടവരെ കൂടുതലായി ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍