16 മണ്ഡലത്തിൽ മനസ്സ് യുഡിഎഫിനൊപ്പമെന്ന് വ്യക്തം; തിരുവനന്തപുരത്ത് പിന്തുണ തരൂർ അവകാശപ്പെടുമ്പോൾ നിഷേധിച്ച് താലൂക്ക് യൂണിയനും; പത്തംതിട്ടയിലും തൃശൂരിലും പാലക്കാടും 'സമദൂരം' പാലിക്കുന്നത് ഇടതിനെതിരെ വോട്ടുകൾ ഉറപ്പിക്കാൻ; ശബരിമല വിവാദത്തിൽ സർക്കാരിന് വോട്ടിലൂടെ മറുപടി നൽകാൻ ഉറച്ച് എൻ എസ് എസ്; ഒരേ സമയം പാർട്ടി ചുതമലയിലും സമുദായ ഭാരവാഹിത്വത്തിലും നിൽക്കുന്ന വനിതാ പ്രതിനിധികൾക്ക് ശാസന; സുകുരമാൻ നായരുടെ മനസ്സ് അടുപ്പിക്കാൻ കോൺഗ്രസും ബിജെപിയും നെട്ടോട്ടത്തിൽ
എം.എസ് ശംഭു
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടത് സർക്കാരിന് പോളിങ് ബൂത്തിൽ മറുപടി നൽകാനുറച്ചാണ് എൻ.എസ്.എസ് നീക്കമെന്ന് സൂചന. എന്നാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും എൻ എസ് എസിന്റെ പിന്തുണ ആർക്കാരുമെന്നാണ് ഉയരുന്ന ചോദ്യം. കേരളത്തിലെ 20 മണ്ഡലത്തിലും എൻ എസ് എസ് നിലപാട് ഇടതുപക്ഷത്തിന് എതിരാണ്. യുഡിഎഫിന് അനുകൂല നിലപാട് എടുത്താൽ മാത്രമേ ഇടതുപക്ഷം തോൽക്കൂവെന്നാണ് എൻ എസ് എസിന്റേയും വിലയിരുത്തൽ.
എന്നാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് വിലയിരുത്തൽ. തൃശൂരിലും പാലക്കാടും ബിജെപി അതിശക്തമായി പ്രചരണ രംഗത്തുണ്ട്. ഈ നാല് മണ്ഡലത്തിലും എൻ എസ് എസിന്റെ മനസ്സ് എങ്ങോട്ടാണെന്ന് ആർക്കും ഉറപ്പില്ല. ബിജെപിയും കോൺഗ്രസും അവകാശ വാദങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലടക്കം എൻ.എസ്.എസ് നടത്തിയ പ്രതിഷേധങ്ങളോട് സഹകരിക്കാത്ത സർക്കാരിന് പോളിങ് ബൂത്തിൽ മറുപടി നൽകാൻ എൻ.എസ്.എസ് താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന സൂചന.
58 താലൂക്ക് യൂണിയനുകൾ നേതൃത്വം നൽകുന്ന 5300 കരയോഗങ്ങളിൽ ഇടത് വിരുദ്ധ വികാരമാണ് ആളിക്കത്തിച്ചിരിക്കുന്നത്. ഇതിന് പുറമേ സിപിഎമ്മിന്റെ പരമ്പരാഗത പാർട്ടി വോട്ടുകൾ കൂടി തിരിച്ചു പിടിക്കാൻ സമുദായ മുഖപത്രത്തിലടക്കം അതിരൂക്ഷ ഭാഷയിലുള്ള ലേഖനങ്ങൾ ഇറക്കിയാണ് എൻ എസ് എസ് തിരിച്ചടി നൽകുന്നത്.
വനിതാ സമാജം വഴി ഓപ്പറേഷന് താലൂക്ക് യൂണിയനുകൾ
എൻ.എസ്.എസിന്റെ കീഴിലായി 4232 വനിതാ സമാജങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടുകളും ഒരോ മണ്ഡലത്തിലും എൻ.എസ്.എസിന് ഈ രീതിയിൽ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഒരേസമയം പാർട്ടി അംഗങ്ങളും സമുദായ സംഘടനയിലെ ഭാരവാഹിത്വവുമുള്ള സ്ത്രികളെ ഉപയോഗിച്ച് വോട്ടുനേടാൻ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ നടത്തുന്ന ചരടുവലിയും എൻ.എസ്.എസ് കടിഞ്ഞാണിടാനാണിട്ടു കഴിഞ്ഞു.
വനിതാ സമാജങ്ങളുടെ യോഗങ്ങളിൽ പ്രത്യക്ഷമായിട്ടല്ലെങ്കിൽ പോലും പരോക്ഷമായി ഇടത് വികാരത്തെ ആളിക്കത്തിച്ചാണ് എൻ.എസ്.എസ് വനിതാ വോട്ടുകൾ ചോരാതിരിക്കാനുള്ള ശഅരമം നടത്തുന്നത്. ഏത് മുന്നണിക്ക് വോട്ട് നൽകിയാലും ഇടതിന് ഇത്തവണ വേണ്ടെന്ന തീരുമാനമാണ് മേൽത്തട്ടിൽ നിന്ന് നടപ്പിലാക്കുന്നത്. വനിതാ അംഗങ്ങളുടെ പാർട്ടി പ്രവർത്തനങ്ങളേയും താലൂക്ക് യൂണിയനുകൾ നിരീക്ഷിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വീടുകൾ തോറും നോട്ടീസ് വിതരണം ചെയ്യാനും ഇറങ്ങിയ പല വനിതാ അംഗങ്ങളും എൻ.എസ്.എസ് വനിതാസഭയുടെ പ്രതിനിധികൾ കൂടിയാണ്. ഇവർക്ക് പ്രത്യക്ഷമായി താക്കീത് നൽകാൻ കഴിയുന്നില്ലെങ്കിൽ പോലും ഇവർക്കും നിയന്ത്രണം ഏർപ്പെടുത്താൻ യൂണിയനുകൾ ശ്രമം നടത്തുന്നുണ്ട്.
മാവേലിക്കരയിൽ ഇടത് സസ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി മാലയിട്ട സംഭവത്തിന് പിന്നാലെ താലൂക്ക് യൂണിയൻ പിരിച്ചുവിട്ട എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നടപടിക്ക് പിന്നാലെ സ്ത്രീവോട്ടുകൾക്കായുള്ള പാർട്ടിയുടെ ക്യാമ്പയിനുകളും വിഫലമായിട്ടുണ്ട്. പാർട്ടിയുടെ ഉന്നതസ്ഥാനത്ത് തുടരുമ്പോഴും കരോഗഭാരവാഹിത്വത്തിലുള്ള വനിതാ പ്രതിനിധികൾ ത്രിശങ്കുവിൽ നിൽക്കുകയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ നായർ സർവീസ് സൊസൈറ്റി നടത്തിയ നാമജപ ഘഷയാത്രക്കെതിരെ കടുത്തഭാഷയിലാണ് പാർട്ടി നേതൃത്വവും സൈബർ സഖാക്കളും പ്രചരണം നടത്തിയത്. സംഘപരിവാർ തൊഴുത്തിലേക്ക് ചേക്കേറാനുള്ള എൻ.എസ്.എസ് തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് അടക്കമുള്ള പരിഹാസങ്ങളാണ് ഉയർന്നത്.
നായർ സമുദായത്തിലെ നല്ലൊരു വിഭാഗം വോട്ടുകളും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ വോട്ടുകളാകട്ടെ പലതും പരമ്പരാഗത പാർട്ടി വോട്ടുകളും. കുലസ്ത്രീ പ്രയോഗമുൾപ്പെട സൈബർ ഇടങ്ങളിൽ എൻ.എസ്.എസിനെതിരെ പ്രയോഗിച്ചതോടെ പാലറ്റ് ബോക്സിൽ ഇത് പ്രതിഫലിപ്പിക്കാനാണ് സമുദായ നീക്കം. സിപിഎമ്മിന്റെ നല്ലൊരു വിഭാഗം വോട്ടുകളുടെ അടിത്തറ കുടുംബ ശ്രീ മഹിളാസംഘം അടക്കമുള്ള സ്ത്രീകൂട്ടായ്മകളാണ്. ഒരേ സമയം കുടുംബശ്രീ വഴിയുള്ള ഓപ്പറേഷൻ പാർട്ടി കീഴ്ഘടകങ്ങൾ നടത്തുമ്പോൾ ഇതിന് തടയിടാൻ താലൂക്ക് യൂണിയനുകളുടെ മിന്നൽ സ്ട്രൈക്കുമുണ്ട്.
സമുദായഅംഗങ്ങൾ നേർക്കു നേർ പോരടിക്കുന്നിടത്ത് ആശങ്ക
നായർ സമുദായ അംഗങ്ങൾ നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്ന പലമണ്ഡലങ്ങളിലും ആർക്കൊപ്പം നിൽക്കണമെന്ന് അറിയാതെ ആശങ്കയിലാണ് താലൂക്ക് യൂണിയനുകളും പ്രതിനിധികളും. രഹസ്യധാരണയൊ നിർദ്ദേശമോ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരം, കൊല്ലം അടക്കമുള്ള മണ്ഡലത്തിലെ വോട്ടുകൾ വിഭജിച്ച് മാറാനാണ് സാധ്യത. കൊല്ലത്തെ സ്ഥിതി എടുത്താൽ സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ കെ.എൻ ബാലഗോപാൽ സമുദായത്തിനും പ്രിയങ്കരനാണ്.
എന്നാൽ പ്രേമചന്ദ്രനെയാകട്ടെ കഴിഞ്ഞ തവണ ഭൂരിപക്ഷം ഉറപ്പിച്ചതുകൊല്ലത്തെ സമുദായ വോട്ടുകൾ കൊണ്ടും. ഇത്തവണ കൊല്ലം താലൂക്ക് യൂണിയൻ ആർക്കൊപ്പം നിൽക്കുമെന്ന് തീരുമാനം എടുക്കാതെ നിൽക്കുമ്പോൾ തിരുവനന്തപുരത്തെ അവസ്ഥയും ഇതൊക്കെ തന്നെ. ജനസമ്മതനായ ശശി തരൂരിനൊപ്പം നായർ സമുദായ വോട്ടുകൾ നിലനിൽക്കുമ്പോൾ കുമ്മനം രാജശേഖരൻ കളത്തിലേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കുറയ്ക്കാനും നായർ വോട്ടുകൾ ഭിന്നിക്കാനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ പിന്തുണ ശശി തരൂരിനാണെന്ന് പറഞ്ഞ് ഡെക്കാൺ ക്രോണിക്കളിൽ വാർത്ത വന്നിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം താലൂക്ക് യൂണിയൻ ഇത് നിഷേധിക്കുകയാണ്.
കൊല്ലത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൻ എസ് എസ് നിലപാട് ആർക്കൊപ്പമാണെന്ന് ആർക്കുമറിയില്ല. സുകുമാരൻ നായരുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കലഞ്ഞൂർ മധുവിന്റെ സഹോദരനാണ് ബാലഗോപാൽ. അതുകൊണ്ട് തന്നെ ബാലഗോപാലിനെ സുകുമാരൻ നായർ കൈവിടില്ലെന്നും സൂചനയുണ്ട്. തൃശൂരിലും എൻ എസ് എസ് നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് ബിജെപി നേതാവ് സുരേഷ് ഗോപി ഹെലികോപ്ടറിൽ പറന്നെത്തിയത്.
ബിജെപി പാളയത്തിൽ ഇത്തവണ ആത്മവിശ്വാസം
ശബരിമല യുവതി പ്രവേശനവിഷയത്തിൽ എൻ.എസ്.എസ് സർക്കാരിനെതിരെ തിരിഞ്ഞത് ബി.ജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറിയായിരുന്നു. മീശ നോവൽ വിവാദം മുതൽ ഇടതിന് എതിരായ പ്രതിഫലനം എൻ.എസ്.എസിൽ തുടരുമ്പോൾ ബിജെപി ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പരസ്യ പ്രമേയം ഇറക്കിയ സുകുമാരൻ നായർക്ക് ജയ് വിളിച്ചും ഫ്ളക്സ് ബോർജ് വെച്ചുമാണ് പല ബി.ജെപി സൈബർഗ്രൂപ്പുകളും ആഹ്ലാളം പ്രകടിപ്പിച്ചത്.
ബിജെപിക്ക് ജയപ്രതീക്ഷയുള്ള പത്തനംതിട്ട, തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിൽ ഇത്തവണ എൻ.എസ്.എസ് ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്. നായർ സമുദായ അംഗം കൂടിയായ പി.എസ് ശ്രീധരൻപിള്ളയുടെ ഓപ്പറേഷൻ വഴി മധ്യതിരുവിതാംകൂറിലേയും തെക്കൻ കേരളത്തിലേയും നായർ വോട്ടുകൾ ബി.ജെപിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി മേൽഘടകങ്ങളുടെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്