വട്ടിയൂർകാവിൽ പീതാംബരകുറുപ്പ് വേണമെന്ന് മുരളി ശഠിച്ചപ്പോൾ മോഹൻകുമാറിനെ ഇറക്കാൻ നിർബന്ധിതമായത് സുകുമാരൻ നായർ പറഞ്ഞതു കൊണ്ട്; അടൂർ പ്രകാശിനെ തള്ളി കോന്നിയിൽ മോഹൻരാജിനെ ഇറക്കിയതും എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് വേണ്ടി; വീടുവീടാന്തരം കയറി ഇറങ്ങി എൻ എസ് എസ് വോട്ട് ചോദിച്ചിട്ടും കച്ചിയടിച്ചില്ല; ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ താരമായ ചങ്ങനാശ്ശേരിയിലെ പോപ്പിന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ജി സുകുമാരൻ നായരായിരുന്നു. കോന്നിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പഴകുളം മധുവായിരുന്നു. അടൂർ പ്രകാശ് റോബൻ പീറ്ററെ മുന്നോട്ട് വച്ചപ്പോൾ അത് രമേശ് ചെന്നിത്തല അംഗീകരിക്കാത്തതും പഴകുളം മധുവിന് വേണ്ടി. ഒടുവിൽ എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ സുകുമാരൻ നായർ വിലിച്ചു. കോന്നിയിലെ സ്ഥാനാർത്ഥി മോഹൻരാജാണെന്ന് അങ്ങോട്ട് പറഞ്ഞു. ഇതിനെ എൻ എസ് എസിനെ പിണക്കാതിരിക്കാൻ വേണ്ടി ഏവരും ഇത് അംഗീകിച്ചു. അങ്ങനെ പഴകുളത്തെ വെട്ടി മോഹൻരാജ് സ്ഥാനാർത്ഥിയായി. വട്ടിയൂർക്കാവിൽ കെ മോഹൻകുമാറിന് പരസ്യ പിന്തുണയാണ് എൻ എസ് എസ് പ്രഖ്യാപിച്ചത്. 45 ശതമാനം നായന്മാരുള്ള മണ്ഡലം. അതുകൊണ്ട് തന്നെ സിപിഎമ്മിനെ വട്ടിയൂർകാവിൽ തോൽപ്പിക്കുമെന്ന് വീമ്പു പറഞ്ഞു. അതും വെറുതെയായി. കോന്നിയിലും വട്ടിയൂർകാവിലും സിപിഎം ജയിക്കുമ്പോൾ തോൽക്കുന്നത് സുകുമാരൻ നായരാണ്. പെരുന്നയിലെ പോപ്പ് തോറ്റുവെന്ന പരാമർശം വീണ്ടും ഈ തോൽവികൾ സജീവമാക്കും.
അടൂരിന് സമാനമായിരുന്നു വട്ടിയൂർകാവിലേയും സാഹചര്യം. ഇവിടെ സീറ്റൊഴിഞ്ഞ കെ മുരളീധരൻ ആവശ്യപ്പെട്ടത് പീതാംബര കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു. ഇതും നടക്കാതെ പോയത് സുകുമാരൻ നായരുടെ താൽപ്പര്യ പ്രകാരമാണ്. മനുഷ്യാവകാശ കമ്മീഷൻ അംഗമായ മോഹൻ കുമാറിന് വേണ്ടി സുകുമാരൻ നായർ വാദിച്ചു. ഇതോടെ മോഹൻകുമാർ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയായി. എറണാകുളത്ത് ഹൈബി ഈഡന്റെ താൽപ്പര്യ പ്രകാരമാണ് ടിജെ വിനോദ് സ്ഥാനാർത്ഥിയായത്. അരൂരിൽ ഷാനിമോൾ ഉസ്മാനും കോൺഗ്രസിന്റെ കണ്ടെത്തലായിരുന്നു. അതായത് സുകുമാരൻ നായർ പറഞ്ഞ രണ്ട് പേരും കൈപ്പത്തി ചിഹ്നത്തിൽ തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20ൽ 19ഉം ജയിച്ചത് യുഡിഎഫായിരുന്നു. സുകുമാരൻ നായരുടെ ശബരിമല പ്രയോഗങ്ങൾ അതിൽ നിർണ്ണായകവുമായി. അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ താരമായിരുന്നു സുകുമാരൻ നായർ. ഈ തിളക്കം മായുകയാണ് ഉപതെരഞ്ഞെടുപ്പിൽ.
നായർ സമുദായാംഗങ്ങൾക്കിടയിൽ എൻ എസ് എസിന് വലിയ സ്വാധീനം ഉണ്ടെന്ന് ആരും പറയുമായിരുന്നില്ല. ഇതിന് മാറ്റം വരുത്തിയ സുകുമാരൻ നായരായിരുന്നു. മാതൃഭൂമിയിലെ മീശ നോവലോടെ സുകുമാരൻ നായർ ചില നിലപാടുകൾ എടുത്തു. അത് വിശ്വാസവുമായി ബന്ധപ്പെട്ടതുമായിരുന്നു. ഇത് സമുദായംഗങ്ങൾ ഏറ്റെടുത്തു. മാതൃഭൂമി പ്രതിസന്ധിയിലുമായി. ഇതിന് പിന്നാലെയാണ് ശബരിമലയിലെ യുവതി പ്രവേശനം. ഇതോടെ സുകുമാരൻ നായർ വിശ്വാസ സംരക്ഷകരുടെ നേതാവായി. ആർ എസ് എസിനൊപ്പം നിലകൊണ്ടു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പക്ഷത്തായി. ശബരിമലയിൽ കേന്ദ്രവും സംസ്ഥാനവും വഞ്ചിച്ചുവെന്ന നിലപാടും എടുത്തു. ലോക്സഭയിൽ ജയിച്ചതോടെ കോൺഗ്രസും സുകുമാരൻ നായരെ പ്രതീക്ഷയോടെ കണ്ടു. ഇതിനാണ് വട്ടിയൂർകാവിലും കോന്നിയിലും അവസനാമാകുന്നത്. സുകുമാരൻ നായരെ കേട്ടതു കൊണ്ടാണ് തോറ്റതെന്ന് കോൺഗ്രസുകാരും സമ്മതിക്കുന്നു. ലോക്സഭയിൽ മികച്ച സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. അങ്ങനെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കി. ഉപതെരഞ്ഞെടുപ്പിൽ എൻ എസ് എസ് വാക്കു കേട്ടപ്പോൾ അത് പാളിയെന്നും വിലയിരുത്തൽ എത്തുന്നു.
അതിനൊപ്പം സിപിഎമ്മിന്റെ പ്രധാന ശത്രുവായി സുകുമാരൻ നായർ മാറും. വട്ടിയൂർകാവിൽ പ്രശാന്തിനെ തോൽപ്പിക്കുമെന്ന എൻ എസ് എസിന്റെ പരസ്യ വെല്ലുവിളിയായിരുന്നു ഇതിന് കാരണം. മുന്നാക്കസമുദായത്തിനുവേണ്ടി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് എൻഎസ്എസ് ചെയ്യേണ്ടതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻവേണ്ടിയുള്ളതാണെന്ന് പോലും സുകുമാരൻ നായർ വിശദീകരിച്ചിരുന്നു. ഈ സർക്കാർ മുന്നാക്കസമുദായങ്ങൾക്കോ എൻഎസ്എസ്സിനോ വേണ്ടി എന്തു നന്മയാണു ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം. എൻഎസ്എസ് ഈ ഗവൺമെന്റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. നായർസമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞു വയ്ക്കുകയാണ് സർക്കാർ ചെയ്തതെന്നും ജി. സുകുമാരൻ നായർ ആരോപിച്ചിരുന്നു. പലപ്പോഴും സുകുമാരൻ നായരെ അനുനയിപ്പിക്കാനും സിപിഎം ശ്രമിച്ചു. എന്നാൽ അടുക്കാൻ പോലും കൂട്ടാക്കിയില്ല. അങ്ങനെ സമദൂരം വിട്ട് ശരിദൂരമെന്ന് പറഞ്ഞ് കോൺഗ്രസിനെ അനുകൂലിക്കുകയാണ് സുകുമാരൻ നായർ ചെയ്തത്.
വട്ടിയൂർക്കാവിൽ ഫോട്ടോ ഫിനിഷാകുമെന്ന സാധ്യതയാണ് എക്സിറ്റ് പോളുകൾ മുന്നോട്ട് വച്ചത്. എക്സിറ്റ് പോളുകൾക്ക് പിന്നാലെ കടുത്ത ആത്മവിശ്വാസത്തിലായി സിപിഎമ്മും. ഒരു സമുദായ സംഘടനകളുടേയും കുത്തകയല്ല വട്ടിയൂർക്കാവ് എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിക്കുകയും ചെയ്തു. വട്ടിയൂർക്കാവിൽ തങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കാണെന്ന് എൻഎസ്എസ് പരസ്യമായി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പരസ്യപ്രചരണം തന്നെ നടത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായർ സമുദായം ഇപ്പോൾ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ ആത്മാർത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. ഇതെല്ലാം വിനയായി മാറുകയാണ്. കേരള രാഷ്ട്രീയത്തിൽ ഇനി കുറച്ചു കാലത്തേക്ക് പെരുന്നയിലെ വാക്കുകൾക്ക് പ്രസക്തിയുണ്ടാകില്ല. ശബരിമലയിലും മീശ നോവലിലും ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് സുകുമാരൻ നായർക്ക് ഇതോടെ കൈമോശം വരുന്നത്. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ കളിയാക്കലും നേരിടേണ്ടി വരും. പരസ്യമായി യുഡിഎഫിനെ പിന്തുണച്ചത് ശരിയായില്ലെന്ന് കരയോഗം നേതാക്കൾ പോലും പറഞ്ഞു. അപ്പോഴും തീകഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു സുകുമാരൻ നായർ. അതാണ് തകരുന്നത്.
ഇതിനിടെ തെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി എൻഎസ്എസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും നേർക്കുനേർ എത്തുകയും ചെയ്തു. എൻഎസ്എസിനെതിരായ പരാതിയിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകുകയും ചെ്തു. സമീപകാല തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ച എൻഎസ്എസ് ഇക്കുറി ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യുഡിഎഫ് സ്ഥാനാർത്ഥിക്കനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻഎസ്എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും സമദൂരത്തിൽ ശരിദൂരത്തിലേക്ക് എൻഎസ്എസ് പോയതാണ് പ്രശ്നമെന്നും ടിക്കാറാം മീണ നിലപാടെടുത്തു. ഇതോടെ കേരളത്തിൽ എൻഎസ്എസ് വർഗീയമായ പ്രവർത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സുകുമാരൻ നായർ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസയച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് എൻഎസ്എസിനെതിരായ പരാതിയിൽ റിപ്പോർട്ട് നൽകാൻ ഡിജിപിയോടും കളക്ടറോടും ടിക്കാറാം മീണ നിർദ്ദേശം നൽകിയത്. അങ്ങനെ അതും സുകുമാരൻ നായർക്ക് കുരുക്കാകാനാണ് സാധ്യത.
എൻഎസ്എസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണുകിടക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ സമ്പൂർണ തൃപ്തിയില്ല. എന്നാൽ, കഴിഞ്ഞ യുഡിഎഫ് സർക്കാരിനേക്കാൾ മെച്ചമാണ്. തമ്മിൽ ഭേദം തൊമ്മൻ. കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതും വരും ദിവസങ്ങളിൽ വെള്ളാപ്പള്ളിയെ പോലുള്ളവർ ഉയർത്തും. അങ്ങനെ എൻ എസ് എസിന് സമ്പൂർണ്ണ നാണക്കേടിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്