ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിൽ എത്തുമോ എന്ന് ഭയന്ന് ഐ ഗ്രൂപ്പ്; ഹസനെ കൊണ്ട് കരുണാകര വികാരം ആളിക്കത്തിക്കുന്നത് മുൻ മുഖ്യമന്ത്രി ഹൈക്കമാണ്ടിന്റെ ഭാഗമാകുന്നത് തടയാൻ; ദേശീയ നേതൃത്വത്തിൽ സ്ഥാനം ഉറപ്പിച്ച് ശശി തരൂരും; മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന ചെന്നിത്തല അങ്കലാപ്പിലോ? ആന്റണിയുടെ പിന്തുണയിൽ കെപിസിസി അധ്യക്ഷ സ്ഥാനം സ്വപ്നം കണ്ട് ഹസനും; ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അസമയത്ത് ഉമ്മൻ ചാണ്ടിയെ എംഎം ഹസൻ തള്ളിപ്പറഞ്ഞത് എന്തിന് കെപിസിസി അധ്യക്ഷപദം ഉറപ്പാക്കാൻ ഐ ഗ്രൂപ്പിലേക്ക് ചുവടു മാറ്റുകയാണ് ഹസൻ. രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ ചുവടുപിടിച്ച് നടത്തുന്ന പാർട്ടി പുനഃസംഘടനയിൽ കേരളത്തിന് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്ന് സൂചന. എ.കെ. ആന്റണിക്കുപുറമേ ഉമ്മൻ ചാണ്ടിയും ശശി തരൂരും കോൺഗ്രസ് പ്രവർത്തകസമിതിയിൽ അംഗങ്ങളായേക്കുമെന്ന് സൂചനയുണ്ട്. ഉമ്മൻ ചാണ്ടിയെ ഹൈക്കമാണ്ടിലെത്തുന്നത് തടയാനാണ് ഹസൻ വിവാദ പ്രസ്താവന നടത്തിയതെന്നാണ് എ ഗ്രൂപ്പിന്റെ പൊതു നിലപാട്.
ഐഎസ്ആർഒ ചാരക്കേസിനെ തുടർന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്പ്പിച്ചതിൽ ദുഃഖമുണ്ടെന്നായിരുന്നു എം.എം. ഹസൻ പറഞ്ഞത്. കരുണാകരനെ രാജിവയ്പ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നും ഹസൻ പറഞ്ഞു. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്ന്ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നതായും കെ. കരുണാകരൻ അനുസ്മരണ ദിനത്തിൽ ഹസൻ വ്യക്തമാക്കി. ആന്റണിയെ തൃപ്തിപ്പെടുത്തി കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാനാണ് ഹസന്റെ ശ്രമം. ഇതിനായി ഐ ഗ്രൂപ്പിന് വേണ്ടി ഉമ്മൻ ചാണ്ടിയുടെ സാധ്്യതയും തകർക്കുന്നു.
മുഖ്യമന്ത്രിയാവുകയെന്നതാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. അതിന് ഹൈക്കമാണ്ട് പിന്തുണ അനിവാര്യമാണ്. സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഐ ഗ്രൂപ്പാണെന്ന് എ ഗ്രൂപ്പ് കരുതുന്നു. ഇതിന് പിന്നിലെ ഗൂഢാലോചനയിലും അവർക്ക് വ്യക്തമായ സൂചനകളുണ്ട്. അതിനാൽ ചെന്നിത്തലയുടെ മോഹത്തെ വെട്ടാൻ എ ഗ്രൂപ്പ് ശക്തമായി തന്നെ രംഗത്തുണ്ട്. ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിലെത്തിയാൽ വലിയ തിരിച്ചടിയാകും ഉണ്ടാവുക. ഉമ്മൻ ചാണ്ടിക്ക് പുറമേ ശശി തരൂരും പ്രവർത്തക സമിതിയുടെ ഭാഗമാകും. ആന്റണിയും ഐ ഗ്രൂപ്പിന് എതിരാണ്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ടിലെ സ്വാധീനം ചെന്നിത്തലയ്ക്ക് നഷ്ടമാകും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി ഹൈക്കമാണ്ടിലെത്തുന്നത് തടയാനാണ് ഐ വിഭാഗത്തിന്റെ ശ്രമം.
സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന തുടർചലനങ്ങളുടെ ആദ്യപടിയാകും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തകസമിതിയംഗത്വം എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുമാത്രമായി ഒതുങ്ങിനിന്ന ഉമ്മൻ ചാണ്ടിയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായി അത് മാറും. കാലങ്ങളായി പാർട്ടി അധ്യക്ഷസ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും പ്രബലമായ എ, ഐ ഗ്രൂപ്പുകൾക്കായി പങ്കുവെക്കുന്ന രീതിയാണ് നിലവിലുള്ളത്. ഉമ്മൻ ചാണ്ടിക്ക് സ്ഥാനക്കയറ്റം ലഭിച്ചാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് സമവാക്യത്തിൽ മാറ്റംവരും. ശശി തരൂരും ഉമ്മൻ ചാണ്ടിയും പ്രവർത്തക സമിതിയിൽ എത്തുന്നത് ഐ ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ്. ശശി തരൂരിന് രാഹുലുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ തരൂരിനെ തടയാനാകില്ല.
കരുണാകരനെ പുറത്താക്കാൻ പരസ്യമായി രംഗത്തിറങ്ങിയത് എ ഗ്രൂപ്പും അതിനു നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയുമായിരുന്നു. ചാരക്കേസിൽ അന്നത്തെ പ്രതിപക്ഷത്തേക്കാൾ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയതും ഉമ്മൻ ചാണ്ടിയാണ്. ആ നീക്കത്തിനെതിരേ ഉമ്മൻ ചാണ്ടിക്ക് എ.കെ. ആന്റണി മുന്നറിയിപ്പു നൽകിയിരുന്നെന്നാണു ഹസന്റെ വെളിപ്പെടുത്തൽ. പ്രശ്നത്തിന്റെ പൂർണ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയുടെ തലയിൽ കെട്ടിവയ്ക്കുകയാണു ഹസൻ ചെയ്തതെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.
സോളാർ കേസിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. ഹസന്റെ വെളിപ്പെടുത്തൽ അതിനു തിരിച്ചടിയാകും. ഉമ്മൻ ചാണ്ടി കോൺഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അമ്പുകൾ കൊള്ളുന്നതു പാർട്ടിക്കായിരിക്കുമെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. 'പടയൊരുക്ക'ത്തിനുശേഷം സർക്കാരിനെതിരേ ശക്തമായ നിലപാടുമായി മുന്നേറുന്ന യു.ഡി.എഫിനെത്തന്നെ ഹസന്റെ പ്രസ്താവന പ്രതിസന്ധിയിലാക്കുമെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽനിന്ന് വി.ഡി. സതീശൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. കെപിസിസി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറേണ്ടിവന്നാൽ എം.എം. ഹസ്സൻ യു.ഡി.എഫ്. കൺവീനറായേക്കും. എന്നാൽ ഹസന് താൽപ്പര്യം കെപിസിസി അധ്യക്ഷ പദം തന്നെയാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണയും ആന്റണിയുടെ ശുപാർശയും ഉണ്ടെങ്കിൽ കെപിസിസി അധ്യക്ഷനാകാനാകുമെന്നാണ് ഹസന്റെ വിലയിരുത്തൽ. സാമുദായികസന്തുലനവും പാലിക്കണം. ഈ പരിഗണനകളുടെയൊക്കെ അടിസ്ഥാനത്തിലാണ് പുനഃസംഘടനാ ചർച്ചകൾ മുന്നേറുന്നത്.
അന്താരാഷ്ട്രതലത്തിൽ വലിയ സ്വാധീനമുള്ള തരൂരിന്റെ സേവനം കോൺഗ്രസ് ദേശീയതലത്തിൽ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് തരൂർ പ്രവർത്തകസമിതിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. പ്രവർത്തകസമിതിയിൽ അദ്ദേഹം പ്രത്യേക ക്ഷണിതാവാകാനാണ് സാധ്യത. എന്നാൽ ഉമ്മൻ ചാണ്ടിയെ സ്ഥിരാംഗവുമാക്കും. ഇതോടെ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി മാറും. ഇത് ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുണാകരൻ അനുകൂലികളുടെ വികാരം ഉമ്മൻ ചാണ്ടിക്ക് എതിരാക്കാനുള്ള ബോധപൂർവ്വമായ നീക്കം ഹസൻ നടത്തിയത്. താൻ ഐ ഗ്രൂപ്പിലേക്ക് മാറിയെന്ന വ്യക്തമായ സൂചന കൂടിയാണ് ഇത്. ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും ഗൗരവത്തോടെയാണ് ഹസന്റെ മലക്കം മറിച്ചിലിനെ കാണുന്നതും.
ലീഡറെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു നീക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ചതിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു ഹസൻ പറഞ്ഞത്. ലീഡറോടു കാണിച്ചതു കടുത്ത അനീതിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്തു കാലാവധി പൂർത്തീകരിക്കാൻ കരുണാകരന് അവസരം കൊടുക്കേണ്ടതായിരുന്നു. ലീഡറെ താഴെയിറക്കാൻ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രചാരണം നടക്കുമ്പോൾ ഒരു കാരണവശാലും ലീഡറെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ.കെ. ആന്റണി. തന്നോടും ഉമ്മൻ ചാണ്ടിയോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ലീഡറെ രാജിയിലേക്ക് നയിച്ചത് എ.കെ. ആന്റണിയാണെന്നു മാധ്യമങ്ങൾ വാർത്ത നൽകിയ ഘട്ടത്തിലും അദ്ദേഹം മൗനംപാലിച്ചു. എന്നാലതു ശരിയായിരുന്നില്ല. പിന്നീട് പി.ടി. ചാക്കോയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയപ്പോഴാണു പാർട്ടിയിൽ ഭിന്നത ഉണ്ടായത്. ലീഡറെ പുറത്താക്കിയാൽ കോൺഗ്രസിന് അതു ദൂഷ്യമുണ്ടാക്കുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നീട് അതു സത്യമായി. ലീഡറെ പുറത്താക്കിയതിനു കോൺഗ്രസിനു കനത്ത തിരിച്ചടിയാണു നേരിടേണ്ടി വന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിർദ്ദേശത്തെത്തുടർന്നാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് എ.കെ ആന്റണി തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. പിന്നീട് മനസില്ലാ മനസോടെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും ഹസൻ കൂട്ടിചേർത്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍