ജോർജിന്റെ കത്തിലുള്ളത് തന്നോടു പറയാത്ത കാര്യങ്ങളെന്ന് ഉമ്മൻ ചാണ്ടി; സരിതയുടെ കത്തിൽ പല മഹാന്മാരും കാണുമെന്ന് മാണി; ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ പിള്ള: ജോർജ്-സരിത കത്തുകളിൽ കേരള രാഷ്ട്രീയം കീഴ്മേൽ മറിയുന്നതിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെയും പുറത്താക്കപ്പെട്ട ചീഫ് വിപ്പ് പി സി ജോർജിന്റെയും കത്തുകളിൽ കുരുങ്ങിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയം നീങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ പി സി ജോർജിന്റെയും സരിതയുടെയും വെളിപ്പെടുത്തലുകളാണോ കണക്കിലെടുക്കേണ്ടത് എന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി.ജോർജിനെ നീക്കിയത് മാണിക്ക് മുമ്പിലുള്ള കീഴടങ്ങലല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജോർജിന്റെ കാര്യത്തിൽ മുന്നണിയുടെ പൊതുതത്വം പാലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോർജിന്റെ കത്തുകിട്ടിയപ്പോൾ ഞെട്ടിയെന്നും കത്തിൽ പറയുന്നത് തന്നോട് ഇതുവരെ പറയാത്ത കാര്യങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ആർ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയത്. സരിതയുടെ കത്തു താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ താനല്ല അത് ജോർജിനു കൈമാറിയതെന്നും പറഞ്ഞ പിള്ള പൂഞ്ഞാറിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ ജോർജിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. അടുത്തു നടക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി ഇറങ്ങുമെന്ന സൂചന തന്നെയാണ് ബാലകൃഷ്ണ പിള്ള നൽകിയത്.
സരിതയുടെ കത്തിൽ പല മഹാന്മാരുടെയും പേരുകൾ കാണുമെന്നും എന്നാൽ ഇക്കാര്യങ്ങൾ പലരും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയുമാണെന്ന തരത്തിലാണ് കെ എം മാണി പ്രതികരിച്ചത്.
കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും അഴിമതികളെക്കുറിച്ചെല്ലാം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് പി സി ജോർജ് നേരത്തെ തന്നെ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം സത്യമാണെങ്കിൽ എല്ലാമറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും അഴിമതിക്ക് അനുമതി നൽകുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ.
എന്നാൽ, പിന്നീട് ജോർജിനെ തള്ളി മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജോർജ് കത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം താൻ ആദ്യമായി കേൾക്കുകയാണെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞ പല കാര്യങ്ങളും പച്ചക്കള്ളമാണെന്നാണ് കഴിഞ്ഞ ദിവസം സരിത എസ് നായരുടെ കത്തുവന്നപ്പോൾ വെളിപ്പെട്ടത്. ഇന്നു പി സി ജോർജ് നൽകിയ കത്തും പരോക്ഷമായി മുഖ്യമന്ത്രിയെത്തന്നെ ഉന്നംവയ്ക്കുന്നതാണ്. ബാർ കോഴക്കേസിലെ കാര്യങ്ങൾ ബിജു രമേശ് വെളിപ്പെടുത്തുന്നതിന് ഒരു മാസം മുമ്പേ തന്നെ താൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെന്നു ബാലകൃഷ്ണപിള്ളയും പറഞ്ഞിരുന്നതാണ്. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന തരത്തിലാണ് ഇന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചത്.
പി സി ജോർജിനെ പുറത്താക്കിയത് മുന്നണിയുടെ പൊതുതത്വം അനുസരിച്ചുള്ള നടപടി മാത്രമാണെന്നും മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ മുന്നണിയിൽ നിന്നോ, പാർട്ടിയിൽ നിന്നോ പുറത്താക്കിയിട്ടില്ല. ജോർജിനെ പുറത്താക്കണോ എന്ന് തീരുമാനിക്കേണ്ടത് കേരള കോൺഗ്രസ് എമ്മാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നണിയെ നല്ല നിലയിൽ കൊണ്ടു പോവേണ്ട ഉത്തരവാദിത്വം യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ തനിക്കുണ്ട്. അത് നിറവേറ്റുന്നതിന് എന്റേതായ ഒരു പ്രവർത്തന ശൈലിയുണ്ട്. അത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ജോർജിനാണ്. മുന്നണിയുടെ പൊതുതത്വം അനുസരിച്ചാണ് ജോർജിനെതിരെ നടപടി എടുത്തത്. മുന്നണിയാവുമ്പോൾ പല പാർട്ടികളുണ്ടാവും. അപ്പോൾ അതാത് പാർട്ടികളാണ് ആരൊക്കെ സ്ഥാനങ്ങളിൽ തുടരണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത്.
ജോർജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി കത്തു നൽകിയ ശേഷം നിരവധി തവണ ചർച്ച നടത്തി. അത് ശരിയാണോ എന്ന് പോലും ചോദിക്കുന്നവരുണ്ട്. പക്ഷേ അത് ശരിയാണെന്നാണ് എന്റെ വിശ്വാസം. അതിനെ കീഴടങ്ങലായി കാണരുത് മുഖ്യമന്ത്രി പറഞ്ഞു.
ജോർജിനെ തനിക്ക് ഭയമില്ല. മാണിക്കെതിരായി ജോർജ് തന്ന കത്ത് വായിച്ച താൻ ഞെട്ടിപ്പോയി. ഇതുവരെ തന്നോട് പറയാത്ത കാര്യങ്ങളാണ് കത്തിലുള്ളത്. കത്ത് കിട്ടിയപ്പോൾ തന്നെ ജോർജിനെ വിളിച്ച് എന്തൊക്കെയാ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാണി ചർച്ചയ്ക്ക് തയ്യാറല്ലെന്ന ജോർജിന്റെ ആരോപണം ശരിയല്ല. ഒത്തുതീർപ്പിന് തയ്യാറാവത്തതിന് മാണിയെ കുറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തോട് പലതവണ ചർച്ച നടത്തിയതാണ്. പിന്നീട് ചർച്ചയ്ക്ക് വിളിച്ചപ്പോൾ പാർട്ടിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് മാണി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരു കാര്യത്തിലും വീഴ്ച വരുത്തിയിട്ടില്ല. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്. എല്ലാ കാര്യങ്ങളും ജനം വിലയിരുത്തട്ടെ. വിവാദങ്ങൾ മാത്രം മതിയെന്ന് ആരെങ്കിലും ധരിച്ചാൽ, അതിനു പുറകേ പോകില്ല. ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ചെയ്യും. കടമകൾ നിർവഹിക്കും. ഒരു കാലതാമസവുമുണ്ടാക്കില്ല.
വിവാദങ്ങൾ ആഘോഷിക്കാൻ ആളുകളുണ്ടല്ലോ? എല്ലാം ആഘോഷിച്ചിട്ട് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്തു സംഭവിച്ചു. രാജ്യം മുഴുവൻ കോൺഗ്രസിനു തിരിച്ചടിയുണ്ടായപ്പോഴും കേരളത്തിൽ പിടിച്ചു നിന്നത് ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നതുകൊണ്ടാണ്. രാഷ്ട്രീയമായ പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികമാണ് മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ തിരിക്കാമെന്ന് ആരും കരുതേണ്ട. വിവാദങ്ങളുടെ പുറകെ ഈ സർക്കാർ പോവില്ല. കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റും. എല്ലാ കാര്യങ്ങളും ജനങ്ങൾ കാണുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ കോൺഗ്രസ് വിരുദ്ധ വികാരം ഉണ്ടായപ്പോൾ കേരളത്തിൽ കോൺഗ്രസ് പിടിച്ചു നിന്നു. ജനങ്ങൾ എല്ലാം നേരിട്ട് കണ്ടതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സരിത എസ് നായരുടെ കത്തിന്റെ വിശ്വാസ്യതയെ കുറിച്ച് എല്ലാവർക്കും അറിയാം. കത്ത് ഇപ്പോൾ എങ്ങനെ പുറത്തുവന്നു എന്നതാണ് ആലോചിക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്തായാലും രണ്ടു കത്തുകളുടെ പേരിൽ കേരള രാഷ്ട്രീയം കലങ്ങി മറിയുന്ന കാഴ്ചയാണ് അടുത്തിടെ കാണുന്നത്. എല്ലാവരും താൻ പറയുന്നതാണു ശരിയെന്ന മട്ടിൽ വീറോടെ വാദിക്കുമ്പോൾ ഏതാണു ശരി, ഇനി എന്താണു ചെയ്യേണ്ടത് എന്നറിയാതെ കുഴങ്ങുന്നത് പാവം കേരള ജനതയാണ്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍