വ്യാമോഹങ്ങൾ നൽകി ലിംഗായത്തുകളെ കോൺഗ്രസ് വഞ്ചിച്ചു: അവർ കരുനീക്കിയത് വൊക്കലിംഗക്കാരനായ കുമാരസ്വാമിയെ നേതാവാക്കാൻ; ബസവേശ്വരയുടെ മഹത്വം തിരിച്ചറിഞ്ഞത് മോദി മാത്രം; സമുദായംഗമായ യദ്യൂരപ്പയ്ക്കായി ബിജെപി ഇറക്കുന്നത് സിദ്ധരാമയ്യയുടെ അതേ തന്ത്രം; കൈപ്പത്തിയിൽ ജയിച്ച ലിംഗായത്തുകൾക്ക് വാഗ്ദാനപ്പെരുമഴ; 'ഓപ്പറേഷൻ താമരയിൽ' അമിത് ഷാ ഒളിപ്പിക്കുന്നത് പണമിറക്കിയുള്ള കളി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: ലിംഗായത്തുകൾക്ക് മതപദവി നൽകി ഒപ്പം നിർത്താനായിരുന്നു സിദ്ധരാമ്മയയുടെ ശ്രമം. ലിഗായത്തുകളുടെ നേതാക്കൾ പരസ്യമായി തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ബിജെപി 50 സീറ്റ് പോലും കടക്കില്ലെന്ന വിലയിരുത്തലെത്തി. ലണ്ടൻ സന്ദർശനത്തിനിടെ ലിംഗായത്തുകളുടെ ആത്മീയാചാര്യനായ ബസവേശ്വരയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി ഈ തന്ത്രം പൊളിച്ചു. ലിംഗായത്ത് മേഖലയിൽ എല്ലാം വലിയ മുന്നേറ്റം ബിജെപി സ്വന്താക്കുകയും ചെയ്തു. ഈ വികാരം തന്നെയാണ് അധികാരത്തിലെത്താനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രയോഗിക്കുന്നത്. കോൺഗ്രസുകാരായ ലിംഗായത്തുകളെ മുഴുവൻ മറുകണ്ടം ചാടിക്കാനുള്ള തന്ത്രം. വൊക്കിലംഗക്കാരനായ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണോ അതോ സ്വന്തം സമുദായ അംഗമായ യുദൂരിയപ്പയെ നേതാവായി കാണണമോ എന്ന നിർണ്ണായക ചോദ്യമാണ് അമിത് ഷാ ഉയർത്തുന്നത്. മറുകണ്ടം ചാടിയെത്തുന്നവർക്ക് എല്ലാ സംവിധാനങ്ങളും ബിജെപി ദേശീയ അധ്യക്ഷൻ ഉറപ്പു നൽകുന്നു.
ലിംഗായത്തുകളുമായി കോൺഗ്രസിനെ അടുപ്പിച്ച സിദ്ധരാമ്മയയുടെ ചാണക്യബുദ്ധി ഇപ്പോൾ അവർക്ക് വിനയാവുകയാണ്. ലിംഗായത്തുകളെ കൂടെ നിർത്താൻ അവരുടെ ആചാര്യന്മാർ പറഞ്ഞവർക്ക് പോലും മത്സരിക്കാൻ സീറ്റ് നൽകി. അവരിൽ പലരും ജയിച്ചിട്ടുണ്ട്. ഇവർക്ക് കൂറ് സിദ്ധരാമയ്യരോടും ലിംഗായത്ത് ആചാര്യന്മാരോടും മാത്രമാണ്. മതപദവിയിൽ മയങ്ങി വീണ ലിംഗായത്തുകൾക്ക് ഇനി അതൊരിക്കലും നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇനി അംഗീകാരം വേണമെങ്കിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയും വേണം. ഇത് നൽകാൻ ലിംഗായത്ത് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇവർ നിയമസഭയിലെത്തി ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്താൽ അയോഗ്യത വരും. അതിനാൽ നിയമസഭയിൽ ഇവരെ എത്തിക്കാതെ ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതായത് ഇവരെല്ലാം എംഎൽഎസ്ഥാനം രാജിവയ്ക്കും.
നിലവിൽ 222 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇനി രണ്ടിടത്ത് വോട്ടെടുപ്പ് നടക്കാനുണ്ട്. 104 അംഗങ്ങളുടെ വിജയം ഔദ്യോഗികമായി. ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തിൽ ഫലം തടഞ്ഞുവച്ചിരിക്കുന്നു. ഇതും ബിജെപിക്ക് അനുകൂലമാണ്. അങ്ങനെ 105 അംഗങ്ങൾ. രണ്ടിടത്ത് കൂടി ജയിച്ചാൽ അംഗബലം 107 ആകും. 224അംഗ സഭയിൽ 113 പേരുണ്ടെങ്കിൽ കേവല ഭൂരിപക്ഷമാകും. ഒ സ്വതന്ത്രന്റെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി വേണ്ടത് 5 അംഗങ്ങളുടെ പിന്തുണയാണ്. ഇതിന് വേണ്ടി 10 പേരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. 13 എംഎൽമാർ രാജിവച്ചാൽ എല്ലാം ബിജെപിക്ക് അനുകൂലമാകും. നിലവിൽ 221 പേരാണുള്ളത്. ഇതിൽ 13 പേർ നിയമസഭയിൽ എത്താതിരുന്നാൽ സഭയിലെ അംഗങ്ങളുടെ എണ്ണം 208 ആയി ചുരുങ്ങും. 104 എംഎൽഎമാർ കൈവശമുള്ളതിനാൽ 208 പേരാണ് നിയമസഭയിൽ എത്തുന്നതെങ്കിൽ യദൂരിയപ്പയ്ക്ക് മുഖ്യമന്ത്രി കസേര ഉറപ്പിക്കാം. ഇതാണ് കർണ്ണാടകയ്ക്ക് വേണ്ടി അമിത് ഷാ പ്രാഥമികമായി തയ്യാറാക്കിയ പട്ടിക.
കോൺഗ്രസുമായി ചേർന്ന് കുമാരസ്വാമി മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോൾ 20 എംഎൽഎമാർക്ക് കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനവും 16പേർക്ക് ജനതാദള്ളിൽ നിന്ന് മന്ത്രിസ്ഥാനവും നൽകുമെന്നാണ് ധാരണ. ജെഡിഎസിൽ കുമാരസ്വാമി പക്ഷവും ദേവഗൗഡയെ അനുകൂലിക്കുന്നവരുമുണ്ട്. 16 മന്ത്രിസ്ഥാനങ്ങളും കുമാരസ്വാമി അനുകൂലികൾക്കേ ലഭിക്കൂവെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പലരും അവിടെ അതൃപ്തരാണ്. ഈ സാഹചര്യത്തിൽ അവർ മുഖ്യശത്രുവായി കണ്ട കോൺഗ്രസിനൊപ്പം ചേരുന്നത് രാഷ്ട്രീയ തിരിച്ചടിയാകും. ലിംഗയാത്ത് വികാരത്തിനൊപ്പം തന്ത്രപരമായി ജെഡിഎസുകാരെ കൈയിലെടുക്കാൻ കുമാരസ്വാമി വിരുദ്ധതയാണ് ആയുധമാക്കുന്നത്. ഇതും വിജയം കാണുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി എംഎൽഎമാരൊന്നും കൂറുമാറില്ലെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം. എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള കരുത്ത് കോൺഗ്രസിനില്ലാത്തതാണ് ഇതിന് കാരണം.
എന്നാൽ ബിജെപിയിൽ യദൂരിയപ്പയ്ക്കെതിരെ നിലകൊള്ളുന്ന നേതാവുണ്ട്. വി സതീഷ്. ബിജെപിയുടെ ദേശീയ സഹ സംഘടനാ ജനറൽ സെക്രട്ടറിയായ സതീഷ് കർണ്ണാടകയിലെ പ്രധാന നേതാവാണ്. ആർ എസ് എസുമായി ഏറെ ബന്ധമുള്ള നേതാവ്. യദൂരിയപ്പയുമായി ഏറെ പ്രശ്നങ്ങൾ സതീഷിനുണ്ട്. കർണ്ണാടകയിലെ മുഖ്യമന്ത്രി പദം സതീഷും സ്വപ്നം കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയിൽ ഭിന്നതയുണ്ടാക്കാൻ സതീഷ് ശ്രമിക്കുമോ എന്ന ആശങ്ക യദൂരിയപ്പയ്ക്കുണ്ട്. ഇക്കാര്യം അമിത് ഷായേയും യദൂരിയപ്പ അറിയിച്ചു കഴിഞ്ഞു. ബിജെപിയിൽ നിന്ന് കൂറുമാറ്റം ഉണ്ടായില്ലെങ്കിൽ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ഉറച്ച വിശ്വാസമാണ് യദൂരിയപ്പയ്ക്കുള്ളത്. ലിംഗായത്തുകളുടെ വിശ്വാസം തിരിച്ചു പിടിക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലാണ് ഇതിന് ആധാരം. ഈ പ്രതീക്ഷയിലാണ് മന്ത്രിസഭാ രൂപീകരണത്തിന് യദൂരിയപ്പ തയ്യാറെടുക്കുന്നത്. ഗവർണ്ണറോടും സത്യപ്രതിജ്ഞയെ കുറിച്ച് മാത്രമാണ് യദൂരിയപ്പ ഇന്ന് സംസാരിച്ചത്. നാളെ പോലും സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണെന്നാണ് യദൂരിയപ്പ അറിയിച്ചിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷവും തെളിയിക്കാമെന്ന് യുദൂരിയപ്പ അറിയിക്കുന്നു.
കോൺഗ്രസ് ക്യാമ്പിൽ ആശയക്കുഴപ്പമാണ്. 78 എംഎൽഎമാരിൽ പലരും ഗവർണ്ണർക്കുള്ള കത്തിൽ ഒപ്പിടാൻ തയ്യാറായിട്ടില്ല. 224 അംഗസഭയിൽ ജയിച്ചവരുടെ കണക്ക് അനുസരിച്ച് 115 എംഎൽഎമാരാണ് ജെഡിഎസിനും കോൺഗ്രസിനും ഉള്ളത്. ഇത്രയും എംഎൽഎമാരുടെ ഒപ്പില്ലാതെ കത്ത് ഗവർണ്ണർക്ക് കൈമാറിയിട്ട് കാര്യമില്ല. ഈ ആശയക്കുഴപ്പം മൂലം ഗവർണ്ണറെ കാണാനുള്ള കുമാരസ്വാമിയുടെ നീക്കം തടസ്സപ്പെടുമെന്നാണ് ബിജെപിയുടെ വിശ്വാസം. ഈ പഴുതുപയോഗിച്ച് ഗവർണ്ണർ യദൂരിയപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കും. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഭൂരിപക്ഷം തെളിയിക്കും. സ്വതന്ത്രനെ ഒപ്പം കൂട്ടാൻ അവരെ മന്ത്രിയാക്കാൻ ബിജെപി തയ്യാറാണ്. അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു. കെപിജെപിയുടെ നേതാവും ജയിച്ചെത്തിയിട്ടുണ്ട്. ഇദ്ദേഹത്തേയും ഒപ്പം നിർത്താനാണ് യദൂരിയപ്പയുടെ നീക്കം. അങ്ങനെ അംഗബലം 106 ആക്കാനാകും. അതായത് സഭയിൽ 212 പേർ എത്തിയാൽ പോലും ഭൂരിപക്ഷം ഉറപ്പിക്കാം.
ജെ ഡി എസ് എം എൽ എമാരുമായി പ്രകാശ് ജാവദേക്കർ രഹസ്യചർച്ച നടത്തിയെന്നാണ് സൂചന. കോൺഗ്രസിന്റെ 78 എം എൽ എമാരിൽ 66 പേർ പാർട്ടി പാലമെന്ററി യോഗത്തിനെത്തിയുള്ളൂവെന്നാണ് സൂചന. ഇതിനിടെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബെംഗളൂരിൽ ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. ജനങ്ങൾക്ക് ബിജെപി സർക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന്റെ പിൻവാതിൽ ശ്രമങ്ങളെ ജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.
ഇതിനിടെ കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നൽകിയെന്നും ബിജെപിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോൺഗ്രസ് എംഎൽഎ വെളിപ്പെടുത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്