ജയരാജന്റെ റിമാൻഡിൽ രാഷ്ട്രീയ പകപോക്കൽ വാദം ഉയർത്തി സഹതാപം സൃഷ്ടിക്കാനാവില്ല; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത് സിപിഐ(എം) നേതൃത്വത്തിന് ഏറ്റ തിരിച്ചടി; ഡിവിഷൻ ബഞ്ച് പരാമർശം സിപിഎമ്മിന്റെ പ്രതിരോധത്തിന്റെ കരുത്ത് കുറച്ചു
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് മോഹൻഭഗവത്തിനെ കൊണ്ടു വന്ന് നടത്തിയ ബൈഠക്കിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലക്കുകയാണ് സിബിഐ ചെയ്യുന്നത്. സിപിഎമ്മിനെ ഒരു ഭീകര പാർട്ടിയായി ചിത്രികരിക്കാനാണ് ആർ.എസ.എസിന്റെ ശ്രമം. ഇതിനെ നിയമപരമായി തന്നെ നേരിടും. ഇത്തരമൊരു കള്ളക്കേസ് ഉണ്ടാക്കി സിപിഎമ്മിനെ ഒതുക്കാൻ കഴിയില്ല- തലശ്ശേരി കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പ് ജയരാജന്റെ വാക്കുകളായിരുന്നു ഇവ. എന്നാൽ ഇത്തരമൊരു പ്രതിരോധമൊരുക്കാൻ സിപിഎമ്മിന് കഴിയാത്ത സാഹചര്യമാണുള്ളത്. അക്രമ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന വിമർശകർക്ക് കടന്നാക്രമണത്തിന് ഒരുപാട് ആയുധങ്ങൾ കിട്ടിയിരിക്കുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി കൊടുത്തതാണ് സിപിഎമ്മിന് വിനയാകുന്നത്.
കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ നിയമം ചുമത്തിയതാണ് വിനയായത്. ഇത്തരം കേസുകളിൽ കോടതികൾ മുൻകൂർ ജാമ്യം അനുവദിക്കാറില്ല. തലശ്ശേരി സെഷൻസ് കോടതി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ഗൂഢാലോചനാ വാദവുമായി സിപിഐ(എം) ഹൈക്കോടതിയിൽ എത്തി. ആർഎസ്എസ്-കോൺഗ്രസ് ഗൂഢാലോചനയാണെന്നും വാദിച്ചു. എന്നാൽ എല്ല രേഖകളും പരിശോധിച്ച് കേസിന്റെ മെരിറ്റ് പ്രാഥമികമായി വിലയിരുത്തിയാണ് കോടതി തീരുമാനം എടുത്തത്. ഇവിടെ കോടതിയുടെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ജയരാജിന്റെ അറസ്റ്റുണ്ടായാൽ അതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനായിരുന്നു സിപിഐ(എം) ശ്രമം. എന്നാൽ കോടതി വിധിയോടെ ഇതിനുള്ള സാധ്യത കുറഞ്ഞു. കേസിൽ ജയരാജനെ പ്രതിയാക്കാനുള്ള പ്രാഥമിക തെളിവുകളുണ്ടെന്ന വാദം ഹൈക്കോടതി അംഗീകരിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.
ജാമ്യഹർജി പരിഗണിച്ചത് ഡിവിഷൻ ബഞ്ചാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു അഭിഭാഷകനെ കടന്നാക്രമിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമും നടക്കാതെ പോയി. എല്ലാ അർത്ഥത്തിലും ഈ കേസിൽ യുഎപിഎ ആകാമെന്ന് കോടതി പറഞ്ഞിരിക്കുന്നു. അതു തന്നെയാണ് സിപഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതും. യുഎപിഎ ചുമത്തിയതിനാൽ ജാമ്യം നിഷേധിക്കുകയല്ലെ കോടതി ചെയ്തത്. മറിച്ച് യുഎപിഎ ചുമത്താൻ എല്ലാ സാഹചര്യങ്ങളും ഉള്ളതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്നാണ് കോടതി വിധി. സോളാറിലും മറ്റും കോടതി വിധകളുയർത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കടന്നാക്രമിക്കുന്ന രാഷ്ട്രീയ സമീപനമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ കതിരൂർ മനോജ് വധക്കേസിൽ ഹൈക്കോടതിയുടെ പരാമർശത്തെ രാഷ്ട്രീയമായി ചോദ്യം ചെയ്യാനാകില്ല. പിന്നെങ്ങനെ ആർഎസ്എസിനേയും സിബിഐയേയും ചോദ്യം ചെയ്യുമെന്നതാണ് പ്രശ്നം.
കോൺഗ്രസ്-ബിജെപി ബാന്ധവത്തിന്റെ തെളിവായി കതിരൂർ മനോജ് കേസിനെ ഉയർത്താനാണ് സിപിഐ(എം) ആഗ്രഹിച്ചത്. അതിനുള്ള ചേരുവയെല്ലാം ഉണ്ടായിരുന്നു താനും. രാഷ്ട്രീയ കൊലപാതകത്തെ ഭീകര വിരുദ്ധ നിയമത്തിന്റെ ഭാഗമാക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നടപടിയും ടി പി ചന്ദ്രശേഖരനെ കൊന്നപ്പോൾ ജയരാജനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ കതിരൂർ മനോജിനെ കൊലപ്പെടുത്തില്ലായിരുന്നുവെന്ന ആർഎസ്എസ് കത്തുമെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഇതിന്റെ രാഷ്ട്രീയവും ചർച്ചയായി. എന്നാൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോടെ മനോജിന്റെ കൊലക്കേസിൽ ജയരാജന് ബന്ധമുണ്ടെന്ന പൊതു അഭിപ്രായം സമൂഹത്തിലെത്തി. ഇതുകൊണ്ട് തന്നെ കതിരൂർ കേസിലെ കോൺഗ്രസ്-ബിജെപി ഗൂഢാലോചന നിലനിൽക്കാതെയും പോയി.
തലശ്ശേരി സെഷൻസ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജയരാജൻ ഹൈക്കോതിയെ സമീപിച്ചത്. മനോജ് വധത്തിന്റെ മുഖ്യആസൂത്രകൻ ജയരാജൻ ആണെന്നാണ് സിബിഐയുടെ വാദം. സിബിഐയുടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തി പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന വാദത്തിനൊടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയുടെ യോഗ്യത സംബന്ധിച്ച തർക്കമില്ലെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ പ്രത്യേക പരിഗണന നൽകാനാവില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് കെ.ടി. ശങ്കരൻ, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇത് സിപിഐ(എം) ചോദിച്ച് വാങ്ങിയതാണ്. തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയപ്പോൾ തന്നെ കീഴടങ്ങിയിരുന്നുവെങ്കിൽ ജയരാജന്റെ ജയിലിൽ പോകലിൽ രാഷ്ട്രീയം അനുകൂലമാക്കാമായിരുന്നു.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തിൽ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന ഹർജിയിലെ വാദം തള്ളിയാണു ഹൈക്കോടതിയുടെ തീരുമാനം. രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിലെ ജനങ്ങളിൽ ഭീതി പടർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തികൾ നിയമപ്രകാരം കുറ്റകരമാണ്. ഈ കേസിൽ നാടൻ ബോംബാണ് ഉപയോഗിച്ചതെന്നും ഇതു യുഎപിഎ ചുമത്താൻ കാരണമായ കുറ്റകൃത്യങ്ങളിൽ പറയുന്ന ബോംബിന്റെ ഗണത്തിൽ ഉൾപ്പെടില്ലെന്നും വാദമുണ്ടായി. എന്നാൽ, യുഎപിഎ പ്രകാരം കുറ്റം ചുമത്താൻ ബോംബിന്റെ പ്രഹരശേഷിയും മാനദണ്ഡവും നിർവചിക്കപ്പെട്ടിട്ടില്ലെന്നു ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. നാടൻ ബോംബായാലും ഫാക്ടറിയിലുണ്ടാക്കിയ ബോംബായാലും ബോംബ് ബോംബ് തന്നെയാണെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവോടെ ജയരാജനെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദം നടക്കാതെ പോയി. ഡിവിഷൻ ബഞ്ച് ഉത്തരവായതിനാൽ ഒരു ജഡ്ജിയുമായി ബന്ധപ്പെട്ട വിമർശനങ്ങളും നടക്കില്ല. സിബിഐ എല്ലാ രേഖയും കോടതിയിൽ ഹാജരാക്കി. ഇത് രണ്ട് ജഡ്ജിമാരും ചേർന്ന് പരിശോധിച്ചു. അതിന് ശേഷം സിബിഐ കാര്യങ്ങളും വിശദീകരിച്ചു. എല്ലാത്തിനും ഒടുവിലാണ് വിധി വന്നത്. അതും സിപിഎമ്മിന് തിരിച്ചടിയാണ്. രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദം ഹൈക്കോടതി തള്ളുമ്പോൾ പറഞ്ഞതെല്ലാം സിപിഎമ്മിന് തിരിച്ചടിയാണ്. നേരത്തെ തലശ്ശേരി കോടതി യുഎപിഎ ബാധകമായതിനാൽ ജാമ്യമില്ലെന്നായിരുന്നു പറഞ്ഞത്.
ഈ സമയം ഭീകര വിരുദ്ധ നിയമം ചുമത്തിയതായിരുന്നു സിപിഐ(എം) ഉയർത്തിയത്. എന്നാൽ യുഎപിഎ ചുമത്തേണ്ട സാഹചര്യം ഹൈക്കോടതി വിശദീകരിച്ചതോടെ ഈ പ്രതിരോധവും പൊളിഞ്ഞു. ഈ സാഹചര്യത്തിലാണ് ജയരാജൻ കീഴടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍