കണ്ണൂരിലെ കരുത്തരിൽ കരുത്തനായ പി ശശി വീണ്ടും നേതൃനിരയിലേക്ക്; പി ജയരാജന് പകരം ജില്ലാ സെക്രട്ടറിയാക്കാൻ എംവി ജയരാജൻ എത്തുമ്പോൾ നയനാരുടെ മുൻ പൊളിട്ടിക്കൽ സെക്രട്ടറി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്ത് പോവുമോ? അസാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനെ തന്നെ എത്തിക്കാൻ ഉറച്ച് പിണറായി; പി ജയരാജൻ മാറുന്നതോടെ കണ്ണൂരിൽ സിപിഎം സമവാക്യങ്ങളിലും പൊളിച്ചെഴുത്ത് വരും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പി. ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നതോടെ കണ്ണൂരിലെ പുതിയ സെക്രട്ടറിയെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമായി. പി ജയരാജന്റെ പിൻഗാമിയായി എംവി ജയരാജൻ സെക്രട്ടറിയാകാനാണ് സാധ്യത. കണ്ണരിൽ സിപിഎമ്മിന്റെ അവസാന വാക്കാണ് ഇപ്പോൾ ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന് മുകളിൽ പാർട്ടിയിൽ സ്വാധീനം പി ജയരാജനുണ്ട്. പാർട്ടി സമ്മേളനത്തിൽ പി ജയരാജനെ വെട്ടിമാറ്റാനുള്ള നീക്കം നടന്നിരുന്നില്ല. ഇതോടെയാണ് ലോക്സഭയിലേക്ക് ജയരാജനെ അയച്ച് പാർട്ടിയിൽ പിടിമുറുക്കാൻ പിണറായി തീരുമാനിച്ചത്. പി ശശിയെന്ന വിശ്വസ്തനേയും സജീമാക്കും. എംവി ജയരാജൻ നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. എംവി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങുമ്പോൾ പി ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഭരണം നിയന്ത്രിച്ചിരുന്ന പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു പി ശശി.
പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനാകുമെന്നാണ് സൂചന. പിണറായിയുടെ ഈ താൽപ്പര്യത്തിന് മുന്നിലുള്ള അവസാന തടസ്സവും മാറുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേ 2011ലാണ് ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജനെ കണ്ണൂരിൽ സജീവമാക്കി പാർട്ടിയിൽ നിയന്ത്രണം ശക്തമാക്കാനാണ് പിണറായിയുടെ ഉദ്ദേശം. ഇതിനൊപ്പമാണ് പി ശശിയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നീക്കവും സജീവമാക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയർന്നതിനെ തുടർന്നു 2011 ജൂലൈയിലാണു സിപിഎമ്മിൽ നിന്നു പുറത്താക്കുന്നത്. ടി.പി.നന്ദകുമാർ നൽകിയ ലൈംഗികപീഡന ആരോപണക്കേസിൽ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് ശശി സിപിഎം രാഷ്ട്രീയത്തിൽ സജീവമായത്.
വ്യക്തിപൂജാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാൻ കരുനീക്കം നടന്നിരുന്നു. എന്നാൽ, അണികളുടെ കരുത്തിന്റെ പിൻബലത്തിൽ ജയരാജൻ ഇതിനെ അതിജീവിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് ജില്ലാ സെക്രട്ടറി സ്ഥാനം പി ജയരാജന് ഒഴിയേണ്ടിവരും. പുതിയ സെക്രട്ടറിയെ നിയമിച്ചു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ പഴയ പദവി ലഭിക്കുകയുമില്ല. ജയിക്കുകയാണെങ്കിൽ പ്രവർത്തന മേഖല ഡൽഹിയായി മാറും. മണ്ഡലം വടകരയും. ഇതോടെ കണ്ണൂരിൽ നിന്ന് ജയരാജനെ ഒതുക്കാൻ പിണറായിക്ക് കഴിയും. എംവി ജയരാജൻ പാർട്ടിയെ നിയന്ത്രിക്കുമ്പോൾ പി ശശിക്കാകും കണ്ണൂരിലെ പാർട്ടിയിലെ നമ്പർ വൺ സ്ഥാനം. ഇതിന് വേണ്ടിയാണ് ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നത്.
ശശിക്കു കഴിഞ്ഞ ജൂലൈയിലാണു പാർട്ടി അംഗത്വം നൽകിയത്. രണ്ടു മാസം മുമ്പ് പാർട്ടി അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായി ശശി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഷുക്കൂർ വധക്കേസിൽ പി.ജയരാജൻ അറസ്റ്റിലായപ്പോൾ എം വി ജയരാജൻ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിക്ക് തൊട്ടുതാഴെയുള്ള അംഗമാണ് എം.വി ജയരാജൻ. കണ്ണൂരിൽനിന്നുള്ള മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിർത്തുകയായിരുന്നു. ഇത് ജില്ലാ സെക്രട്ടറിയാക്കാൻ കൂടി വേണ്ടിയായിരുന്നു. അച്ചടക്കനടപടിക്കുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തിയ പി. ശശി വീണ്ടും ജില്ലാ കമ്മറ്റിയിൽ എത്തും. തിങ്കളാഴ്ച ചേരുന്ന ജില്ലാകമ്മിറ്റിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ ജില്ലാനേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ആഴ്ചകൾക്കുമുമ്പ് അനുമതി തേടിയിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ഇതിനൊപ്പം പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയും. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം വി ജയരാജൻ ജില്ലാസെക്രട്ടറിയുടെ ചുമതലയേൽക്കും. പെരുമാറ്റദൂഷ്യ ആരോപണത്തിന്റെ പേരിൽ 2011-ലാണ് പി. ശശിയെ മാറ്റി പി. ജയരാജൻ ജില്ലാ സെക്രട്ടറിയാവുന്നത്. 2011 ജൂലായിൽ ശശിയെ പുറത്താക്കി. സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിന്ന സാഹചര്യം കൂടിയായിരുന്നു അത്. ശശിക്കെതിരേ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ കേസിൽ 2016-ൽ അദ്ദേഹം കുറ്റവിമുക്തനായി. തുടർന്ന് അദ്ദേഹത്തെ തലശ്ശേരി കോടതി അഭിഭാഷക ബ്രാഞ്ചിൽ ഉൾപ്പെടുത്തി. അഭിഭാഷകരുടെ സംഘടനയായ ഡെമോക്രാറ്റിക് ലോയേഴ്സ് യൂണിയന്റെ ജില്ലാ പ്രസിഡന്റുമായി.
പാർട്ടിയിൽനിന്ന് പുറത്തായശേഷം അഭിഭാഷകൻ എന്നനിലയിൽ പാർട്ടിയുടെ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിരുന്നു. ഗ്ലോബൽ ലോയേഴ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിനും നേതൃത്വം നൽകി. അതിനിടെ, വിദൂരവിദ്യാഭ്യാസത്തിലൂടെ എം.ബി.എ. ബിരുദമെടുത്തു. തുടർന്നു ജേണലിസത്തിൽ ബിരുദാനന്തരബിരുദവും നേടി. പുറത്താകുമ്പോൾ സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഈ പദവിയും ശശിക്ക് ഉടൻ തിരിച്ചു കിട്ടുമെന്നാണ് സൂചന. പാർട്ടിയിൽ നിന്നു പുറത്തായതിനു ശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയിൽ നിന്നു തലശ്ശേരിയിലേക്കു താമസം മാറ്റിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ശശിയെ മത്സരിപ്പിക്കാനും സാധ്യത ഏറെയാണ്. കണ്ണൂരിൽ പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ശശി. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇകെ നയനാരുടെ പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു ശശി. അന്ന് ഭരണം നിയന്ത്രിച്ചതും സംസ്ഥാന സമിതി അംഗം കൂടിയായിരുന്ന ശശിയായിരുന്നു. ഇതിന് ശേഷം പിണറായിയുടെ വിശ്വസ്തനായി മാറി. അങ്ങനെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്.
അച്ചടക്കനടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ശശിക്കു പാർട്ടിയുമായി ബന്ധപ്പെട്ട കേസുകളിൽ വക്കാലത്ത് ലഭിച്ചിരുന്നു. ടിപി വധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നിവയടക്കമുള്ള കേസുകളിൽ ശശി പാർട്ടിപ്രവർത്തകർക്കായി കോടതിയിൽ ഹാജരായി. 2015ൽ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലും ശശിയെ ഉൾപ്പെടുത്തിയിരുന്നു. പാർട്ടിയിൽ ശശിയെ തിരിച്ചെടുക്കുന്നതിന്റെ സൂചനയായിരുന്നു ഇത്. അതിനിടെ ശശിക്കെതിരെ പാർട്ടിക്കു പരാതി നൽകിയ രണ്ടുപേർക്കെതിരെയും പാർട്ടി നടപടിയെടുത്തു. ആദ്യം പരാതി നൽകിയ സി.കെ.പി.പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. പരാതി നൽകിയ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഇപ്പോൾ പാർട്ടിക്കു പുറത്താണ്.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പാർട്ടിക്ക് അതീതനായി വളരുന്നുവെന്നു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നുണ്ടായിരുന്നു. ഇക്കാര്യത്തിൽ പിണറായി സംതൃപ്തനുമല്ല. ഈ സാഹചര്യത്തിലാണ് ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. ശശി എംപിയാകുമ്പോൾ എംവി ജയരാജനെ പകരം സെക്രട്ടറിയാക്കും. ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവും ഒത്തിണങ്ങുന്ന ശശി കണ്ണൂരിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു. ഇതിനിടെയാണ് ശശിയെ കുഴക്കാൻ ലൈംഗിക വിവാദമെത്തിയത്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കർഷസംഘം ജില്ലാ സെക്രട്ടറി, സിപിഎം. ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ രാഷ്ട്രീയരംഗത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ചെയർമാൻ, റെയ്ഡ്കോ ചെയർമാൻ എന്നീ ഭരണപരമായ പദവികളും വഹിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍