ഭരണത്തിലും തുടരുന്ന 'സെക്രട്ടറി' സ്വഭാവം പിണറായിക്ക് വിനയാകുമോ? പൊതുവികാരം മാനിക്കാതെ സ്വന്തം പിടിവാശികൾ വിജയിപ്പിക്കാനുള്ള ശ്രമം ഉലയ്ക്കുന്നത് പാർട്ടിയുടെ അടിത്തറ; ഒരു വർഷം തികയുന്ന എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; ഇതുവരെ സംരക്ഷിച്ച കാരാട്ടും കൈവിടുന്നു
ബി രഘുരാജ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിൽ മനം മടുത്ത കേരള ജനതയാണ് എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി എത്തിയ എൽഡിഎഫിനെ അധികാരത്തിൽ കയറ്റിയത്. പിണറായി വിജയനെന്ന കാർക്കശ്യക്കാരൻ മുഖ്യമന്ത്രിയാകുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ ഭരണത്തിൽ കയറി ഒരു വർഷം തികയും മുമ്പ് പ്രതീക്ഷയോടെ ഇടതിനെ അധികാരത്തിലേറ്റിയ ജനത കടുത്ത നിരാശയിലാണ്. രണ്ട് മന്ത്രിമാരുടെ രാജിയും പൊലീസ് വകുപ്പിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരും കൂടിയായപ്പോൾ പ്രതിപക്ഷത്തിന് വെറുതേ വടികൊടുക്കുന്ന അവസ്ഥയായി. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം കൂടിയായപ്പോൾ ഇടതു അനുഭാവം പുലർത്തുന്ന നല്ലൊരു ശതമാനം ആളുകൾക്കും സർക്കാറിൽ പ്രതീക്ഷ നശിച്ചിരുന്നു. വീഴ്ച്ചകളെ വീഴ്ച്ചകളായി കാണാതെ അതിനെ ന്യായീകരിക്കുന്ന സ്വഭാവം പിണറായി വിജയൻ തുടരുമ്പോൾ തന്നെ വിക്രമാകുന്നത് സർക്കാറിന്റെയും പാർട്ടിയുടെയും മുഖമാണ്. ഏറ്റവും ഒടുവിൽ ജിഷ്ണു വധകേസിൽ മുള്ളുകൊണ്ടു എടുക്കേണ്ട സംഭവം ജെസിബി കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചതിൽ പ്രധാനമായത് മുഖമന്ത്രിയുടെ പിടിവാശിയായിരുന്നു.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ കാർക്കശ്യക്കാരനായ പിണറായി മുഖ്യമന്ത്രയായപ്പോഴും ഈ കാർക്കശ്യം തുടരുന്നുണ്ട്. ഇത് ആദ്യം സർക്കാർ ഉദ്യോഗസ്ഥരെ എതിരാക്കി. പിന്നീട് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ച വിധത്തിൽ ഉയർന്നു വന്ന മൂന്ന് സമരങ്ങളിലും വിനയായത് മുഖ്യമന്ത്രിയുടെ കടുംപിടുത്തവും വാശിയുമായിരുന്നു. ഇതിൽ ഒന്നാമത്തെ സംഭവം സ്വാശ്രയ പ്രശ്നത്തിൽ പ്രതിപക്ഷ എംഎൽഎമാർ നിരാഹാരം കിടന്ന വേളയിൽ മുഖ്യമന്ത്രിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടായിരുന്നു. സ്വാശ്രയ മാനേജ്മെന്റുകൾക്ക് ഫീസ് കൊള്ളക്ക് വഴിയൊരുക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ സമരത്തോട് ചർച്ച പോലും നടത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. വിട്ടുവീഴ്ച്ചക്ക് തയ്യാറായി സ്വാശ്രയ മാനേജ്മെന്റുകൾ രംഗത്തെത്തിയപ്പോൾ അവസാന നിമിഷം ചർച്ചയിൽ നിന്നും കോപാകുലനായി പിന്മാറിയ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.
ഈ പ്രശ്നത്തിന് ശേഷമാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ സമരം നടന്നത്. ലക്ഷ്മി നായരെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള സമരം സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തുടക്കത്തിൽ തീരുമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പോലും പരസ്യമായി ലക്ഷ്മി നായരെ പിന്തുണച്ച് രംഗത്തുവന്നതോടെ കോൺഗ്രസിനേക്കാൾ ഏറെ ബിജെപി ശരിക്കും മുതലെടുത്തു. ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ പിടിവാശി വിജയിപ്പിക്കാൻ വേണ്ടി പാർട്ടിയും സർക്കാറും അനാവശ്യമായി പഴി കേൾക്കേണ്ടി വന്നു. ഈ വിഷയത്തിന്റെ പേരിൽ സിപിഐയുമായി സി.പി.എം ഉടക്കേണ്ട അവസ്ഥയും ഉണ്ടായി. സർക്കാറിന് ഏറെ ക്ഷീണമുണ്ടാക്കിയ ലോ അക്കാദമി വിഷയത്തേക്കാൾ ജനരോഷം നേരിട്ട സംഭവമായിരുന്നു ജിഷ്ണു കേസിലെ സർക്കാർ ഇടപെടൽ.
ജിഷ്ണു കേസിൽ സർക്കാറിന് തൊട്ടതെല്ലാം പിഴക്കുകയും ന്യായീകരിക്കാൻ സ്വന്തം അണികൾ പോലും തയ്യാറായില്ല എന്നതുമാണ് എത്രത്തോളം ജനരോഷം ഉണ്ടായിരുന്നു എന്നറിയാൻ. ഒരു ഘട്ടത്തിൽ മുല്ലപ്പൂ വിപ്ലവത്തിന്റെ തുടക്കത്തിന് സമാനമായ സാഹചര്യം പോലും കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ പോലും പറയുകയുണ്ടായി. ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളെയും വിഷയത്തിൽ സമരവുമായി ഡിജിപി ഓഫീസിലേക്ക് എത്തിച്ചത് പോലും സർക്കാർ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. ഡിജിപി ഓഫീസിന് മുമ്പിൽ മഹിജയെ വലിച്ചിഴച്ച സംഭവം കൂടിയായപ്പോൾ ജനവികാരം ശക്തമായി സർക്കാറിന് എതിരായി. ഭരണ വിരുദ്ധ വികാരത്തെ മുതലെടുക്കാൻ പാർട്ടിയിലെ തന്ന ഒരു വിഭാഗം ശ്രമിക്കുന്നുണ്ട് എന്ന് ബോധ്യമാകേണ്ടി വന്നു പിണറായിക്ക് ഈ വിഷയത്തിൽ കടും പിടുത്തം ഉപേക്ഷിക്കാൻ.
മഹിജയെ കാണാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒടുവിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി നേരിട്ട ് ഇടപെട്ടിരുന്നെങ്കിൽ സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിക്കാൻ ഉപകരിക്കുമായിരുന്ന ഈ സംഭവം ചുരുക്കത്തിൽ മറിച്ചുള്ള അനുഭവമാണ് വരുത്തിവെച്ചത്. ഈ വിഷയത്തിലും ഒരു പരിധി വരെ സർക്കാറിനെ രക്ഷിച്ചത് കാനം രാജേന്ദ്രന്റെ ഇടപെടലായിരുന്നു. ഇടതു സർക്കാർ ഭരിക്കുമ്പോൾ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുന്ന എന്ന വിധത്തിൽ ആരോപണങ്ങൾ ഉയരുന്നു എന്നു മാത്രം മതി എത്രത്തോളം അതൃപ്തി സർക്കാറിനെതിരെ ഉണ്ടെന്ന് വ്യക്തമാകാൻ. മുൻകൂറായി ഒരു നിലപാടു സ്വീകരിക്കുകയും അതിനെ ന്യായീകരിക്കാൻ വേണ്ടി പാർട്ടിയെയും സർക്കാറിനെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു എന്ന ആരോപണമാണ് സി.പി.എം നേതാക്കൾക്കിടയിൽ തന്നെ പിണറായിക്കെതിരെ ഉയരുന്നത്.
പൊലീസ് വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണമെന്ന വിധത്തിൽ പോലും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ലാവലിൻ കേസിലെ കോടതി നടപടികൾ തുടങ്ങാനിരിക്കുന്നതുകൊണ്ടാണ് ബഹ്റയെ അദ്ദേഹം കൈവിടാതിരിക്കുന്നതെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. സിബിഐയിൽ ദ്വീർഘകാലം പ്രവർത്തിച്ചിരുന്ന ബഹ്റയിലൂടെ ചില നേട്ടങ്ങൾ അദ്ദേഹം ലക്ഷ്യമിടുന്നുണ്ടെന്ന കാര്യവും ഉറപ്പാണ്. അതുകൊണ്ടാണ് പല ഇതിനോടകം പൊലീസുമായി ബന്ധപ്പെട്ട പല വിവാദങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ബഹ്റയെ കൈവിടാത്തത്.
ഒരു വർഷം പോലും തികയാത്ത പിണറായി സർക്കാറിനെതിരെ ആരോപണങ്ങളുടെ പെരുമഴ തന്നെ ഉയരുമ്പോൾ മാധ്യമങ്ങളെല്ലാം പ്രതിപക്ഷത്താണ്. വിവരാവകാശ നിയമത്തെ പോലും അട്ടിമറിക്കാൻ പിണറായി തയ്യാറെടുക്കുന്നു എന്ന ആരോപണം ശക്തമാണ്. സുതാര്യമല്ലാത്ത ഭരണമാണെന്ന ആരോപണത്തെ ശക്തമാകുന്നതാണ് മാധ്യമങ്ങളോട് അദ്ദേഹം അകൽച്ച പാലിക്കുന്നത്. വാർത്താസമ്മേളനങ്ങൾ ഒഴിവാക്കിയതാണ് ഈ വിമർശനത്തിന് ശക്തി പകരുന്നത്. അതേസമയം മുഖ്യമന്ത്രിയായ പിണറായിക്ക് പാർട്ടിക്ക് മേലുള്ള അപ്രമാദിത്തവും ജിഷ്ണു പ്രണോയി വിഷയത്തോടെ നഷ്ടമായെന്ന വിലയിരുത്തലുണ്ട്. കേന്ദ്ര നേതൃത്വത്തിൽ സീതാറാം യെച്ചൂരിക്ക് പിണറായി ഇടതുഭരണത്തിലെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ട്. നിലപാട് തിരുത്തി ഇമേജുണ്ടാക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര നേതൃത്വത്തിൽ പ്രകാശ് കാരാട്ടായിരുന്നു പിണറായി വിജയനെ പിന്തുണച്ചിരുന്നത്. എന്നാൽ, ജിഷ്ണു വിഷയത്തിലെ ജനവികാരം പ്രതികൂലമായതോടെ കാരാട്ടിനും പിണറായിയെ പഴയതു പോലെ പിന്തുണക്കാൻ തയ്യാറല്ല. പിണറായിയുടെ ജനപ്രിയതയുടെ ഗ്രാഫ് ഇടിയുകയാണെന്ന് അണികൾക്കും നേതാക്കൾക്കും വ്യക്തമായ ബോധ്യമുണ്ട്. ഇതോടെ സിപിഎമ്മിനുള്ളിലും എതിർപ്പുകൾ സജീവമാകുന്നുണ്ട്. മിടുക്കന്മാരായ പലരേയും ഒഴിവാക്കിയായിരുന്നു തന്റെ ക്യാബിനറ്റിനെ നിശ്ചയിച്ചത്. തോമസ് ഐസക്കും എകെ ബാലനും മാത്രമായിരുന്നു പരിചയമ്പന്നരായ മന്ത്രിമാർ. വിവാദങ്ങളിലൂടെ നീങ്ങുമ്പോൾ തോമസ് ഐസക്കിന് പോലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. ഏതായാലും ഭരണത്തിന് ദിശാ ബോധം നഷ്ടമായെന്ന വിലയിരുത്തൽ മന്ത്രിമാർക്ക് പോലും ഉണ്ട്. തോമസ് ഐസക്കും എകെ ബാലനും ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കേന്ദ്ര കമറ്റിയിൽ ചർച്ച വന്നാൽ നിലപാട് അവിടേയും വിശദീകരിക്കും.
അച്യുതാനന്ദനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും അടക്കമുള്ളവർ ഭരണത്തിൽ അസംതൃപ്തരാണ്. സിപിഎമ്മിലെ കണ്ണൂർ ലോബി പോലും പിണറായിക്ക് അനുകൂലമല്ല. അതുകൊണ്ട് തന്നെ തിരുത്തൽ വേണമെന്ന് സിപിഎമ്മിലെ ബഹുഭൂരിഭാഗവും ആവശ്യപ്പെടുന്നു. ഉടൻ തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും സിപിഎമ്മിന് തിരിച്ചടികുമെന്നത് ഉറപ്പാണ്. അതുകൊണ്ട് രണ്ട് മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പ്രതിച്ഛായ വീണ്ടെടുക്കാനായില്ലെങ്കിൽ കടുത്ത നടപടിയെന്ന നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗം. ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പിണറായിയിൽ നിന്ന് ആഭ്യന്തര വകുപ്പെങ്കിലും മാറ്റിയേ മതിയാകൂവെന്ന നിഗമനത്തിലേക്ക് ഭൂരിപക്ഷം സി.പി.എം കേന്ദ്ര നേതാക്കളും എത്തുന്നത്.
Stories you may Like
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്