നായർക്ക് മറുപടി നൽകാൻ പിള്ള; മാതൃഭൂമിയേയും വടകരയേയും കോഴിക്കോടിനേയും ഇടത്തോട്ട് അടുപ്പിക്കാൻ വീരൻ; കാസർഗോഡ് കൈവിടാതിരിക്കാൻ ഐഎൻഎൽ; മധ്യകേരളത്തിൽ ക്രൈസ്തവരെ സൗഹൃദത്തിലാക്കാൻ ഫ്രാൻസിസ് ജോർജ്; ശബരിമലയിലെ വിവാദ ചുഴിയിൽ വീണ് തകരാതിരിക്കാൻ മുൻകരുതലായി മുന്നണി വിപുലീകരണം; നാല് പാർട്ടികളെ കൂടെ കൂട്ടി പിണറായിയും ഇടതുമുന്നണിയും ആഗ്രഹിക്കുന്നത് ലോക് സഭയിലെ കരുത്ത് കാട്ടൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇടതു മുന്നണി വിപുലീകരണത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ലോക്സഭയിലെ സീറ്റ് നേട്ടമാണ്. നിലവിൽ എട്ട് എംപിമാരാണ് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ളത്. ഈ എണ്ണത്തിൽ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് വിലുപീകരണത്തിന്റെ പ്രധാന ലക്ഷ്യം. മധ്യകേരളത്തിലും മലബാറിലും കരുത്ത് കൂട്ടുക. ഒപ്പം തെക്കൻ മേഖലയിലും കോട്ടമുണ്ടാകാതെ നോക്കുകയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയാണ് നാല് പാർട്ടികളെ മുന്നണിയുടെ ഭാഗമാക്കുന്നത്. ജാതിസമവാക്യങ്ങൾ എതിരാകാതിരിക്കാനും സിപിഎം കരുതലെടുക്കുന്നു. ഈ സാഹചര്യമാണ് ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിന് മുന്നണിയിൽ സ്ഥാനം നൽകുന്നത്. ശബരിമല വിവാദമുണ്ടാക്കിയ പ്രശ്ന ചുഴയിൽ വീഴാതിരിക്കാനുള്ള കരുതലും മുന്നണി വിപുലീകരണത്തിൽ കാണാം.
നിലവിൽ പാലക്കാടും ആലത്തൂരും ആറ്റിങ്ങലും മാത്രമാണ് ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകൾ. എട്ട് എംപിമാരാണ് ഇടുതപക്ഷത്തുള്ളത്. ഇതിൽ തൃശൂരും കണ്ണൂരും കാസർഗോഡും ചാലക്കുടിയും ഇടുക്കിയിലും കാര്യങ്ങൾ സുഖകരമല്ല. ചാലക്കുടി ഏതാണ്ട് കൈവിട്ട് പോകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് വടകരയും കോഴിക്കോടും മാവേലിക്കരയും കൊല്ലവും പടിച്ചെടുക്കുന്ന മറുതന്ത്രവുമായി മുന്നണി വിപുലീകരണമെത്തുന്നത്. കാസർഗോഡിനെ അടുപ്പിക്കാനുള്ള മുസ്ലിം വോട്ടുകൾ എഎൻഎല്ലും എത്തിക്കുമെന്നാണ് പ്രതീക്ഷ. ഇടുക്കിയിൽ ജയിക്കാനാണ് ഫ്രാൻസിസ് ജോർജ്. അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അനുകൂലമാക്കുകയാണ് മുന്നണി വിപുലീകരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്.
വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാ പാർട്ടിയെ മുന്നണിയിൽ എടുക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. വീരൻ ഇടതുപക്ഷത്ത് എത്തുമ്പോൾ മാതൃഭൂമിയുടെ പിണറായി അനുകൂല സമീപനത്തിലേക്ക് മാറുമെന്നാണ് സിപിഎം വിലയിരുത്തൽ. ശബരിമല വിഷയത്തിലും മറ്റും സർക്കാരിനെ കടന്നാക്രമിച്ച് വിശ്വാസികൾക്കൊപ്പമായിരുന്നു മാതൃഭൂമി. ഇതിന് മാറ്റം വരുത്തി വിശ്വാസികളെ സർക്കാരിലേക്ക് കൂടുതൽ അടുപ്പിക്കുന്ന നിലയിലേക്ക് മാതൃഭൂമി മാറുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് എംഎൽഎമാരൊന്നും ഇല്ലാത്ത പാർട്ടിക്ക് പ്രഥമ പരിഗണന നൽകി ഇടതുപക്ഷത്ത് എത്തിച്ചത്. ഇതോടെ മാത്യു ടി തോമസും കൃഷ്ണൻ കുട്ടിയുടേയും ജനാതാദള്ളിനൊപ്പം വീരന്റെ സോഷ്യലിസ്റ്റ് പാർട്ടിയും ഇടതു പക്ഷത്താകുന്നു. വടകരയിലും വയനാട്ടിലും കോഴിക്കോടും വേരുകളുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വോട്ടുകൾ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്താനാണ് നീക്കം. ലോക്സഭയിൽ വടകരയും കോഴിക്കോടും പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിൽ.
ശബരിമലയിൽ സിപിഎമ്മിന് പ്രതീക്ഷിക്കാത്ത അടി കിട്ടിയത് എൻ എസ് എസിൽ നിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമാണ് എല്ലാത്തിനും കാരണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശിച്ചപ്പോൾ സിപിഎം പ്രതിരോധത്തിലായി. സുകുമാരൻ നായർക്ക് പരോക്ഷ മറുപടികൾ നൽകുകയാണ് സിപിഎം ചെയ്തത്. വനിതാ മതിലിനെ പരിഹസിച്ച സുകുമാരൻ നായരെ അടിക്കാനുള്ള വടിയാണ് ബാലകൃഷ്ണ പിള്ള. തെക്കൻ കേരളത്തിലെ നായർ വോട്ടുകളിൽ സ്വാധീനം ചെലുത്താനാകുന്ന നേതാവാണ് പിള്ള. സുകുമാരൻ നായർക്കെതിരെയുള്ള രാഷ്ട്രീയ മറുപടിയായാണ് പിള്ളയെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കം. കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന് പിള്ള ആവശ്യപ്പെടുകയുമില്ല. ഇത് കൂടി ഉറപ്പിച്ചാണ് പിള്ളയെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നത്. മുന്നോക്ക ക്ഷേമ കോർപ്പറേഷന്റെ ചെയർമാൻ പദവി ക്യാബിനെറ്റ് റാങ്കാണ്. ഈ പദവി പിള്ളയ്ക്കുള്ളതു കൊണ്ടാണ് ഗണേശിന് മന്ത്രിസ്ഥാനം നൽകാത്തതെന്നാണ് സിപിഎം നിലപാട്.
വനിതാ മതിലിൽ ബാലകൃഷ്ണ പിള്ള എത്തുമെന്നും ഇതോടെ ഉറപ്പായി. എൻ എസ് എസ് നേതൃത്വത്തിനെതിരായ ഇടതുപക്ഷ നീക്കങ്ങൾ ഇനി പിള്ളയാകും നയിക്കുക. പത്തനാപുരം യൂണിയന്റെ എല്ലാമെല്ലാമായ പിള്ളയെ സുകുമാരൻ നായർക്കുള്ള മറുപടിയായി ഉപയോഗിക്കാനാണ് നീക്കം. മാവേലിക്കര ലോക്സഭയിലും കൊല്ലം മണ്ഡലത്തിലും പിള്ളയുടെ നിലപാട് നിർണ്ണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്നു പിള്ള. കൊല്ലത്ത് എൻകെ പ്രേമചന്ദ്രന് വിജയമൊരുക്കിയതിൽ പിള്ളയുടെ നിലപാടും നിർണ്ണായകമായിരുന്നു. കൊല്ലവും മാവേലിക്കരയും ഇപ്പോൾ യുഡിഎഫിനൊപ്പമാണ്. ഈ സീറ്റുകളിൽ കേരളാ കോൺഗ്രസ് ബിക്ക് പാരമ്പര്യ വോട്ടുകൾ ഏറെയുണ്ട്. ഇത് സ്വന്തമാക്കുകയാണ് പിള്ളയെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തുക വഴി സിപിഎം ചെയ്യുന്നത്. തെക്കൻ കേരളത്തിൽ സീറ്റ് ഉയർത്താനുള്ള തന്ത്രം.
പിറവം-കോതമംഗലം പള്ളി പ്രശ്നങ്ങൾ സർക്കാരിന് തലവേദനയാണ്. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന ക്രൈസ്തവ വോട്ടുകൾ ആടി ഉലയുകയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ സ്വാധീനം ഏറെയുള്ള ഫ്രാൻസിസ് ജോർജിനെ ഇടതു മുന്നണിയുടെ ഭാഗമാക്കുന്നത്. മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ സിപിഎമ്മിന് അനുകൂലമാക്കാൻ ഫ്രാൻസിസ് ജോർജിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. മുമ്പ് ഇടുക്കിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള ഫ്രാൻസിസ് ജോർജ് കേരളാ കോൺഗ്രസ് വോട്ടുകളെ ആകർഷിച്ച് ജയിച്ച് ലോക്സഭയിലെത്തുമെന്നാണ് പ്രതീക്ഷ. കോട്ടയത്തും ഇത് ചലനമുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ഐ എൻ എല്ലിനെ എടുക്കുന്നത് മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിൽ കണ്ണുവച്ചാണ്. മലപ്പുറത്തെ രണ്ട് ലോക്സഭാ സീറ്റിലും കാസർഗോഡും ഐ എൻ എൽ നിർണ്ണായക ശക്തിയായി മാറുമെന്നാണ് പ്രതീക്ഷ.
നാല് കക്ഷികൾ കൂടി ചേർന്നാൽ മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ട് നേടാനാകുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. അതിൽ കൂടുതലല്ലാതെ കുറവ് വരില്ല. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിന് കാരണമാകുമെന്നും പിള്ള പറഞ്ഞു. എൻഎസ്എസ്സിന് വിരുദ്ധമായി മുമ്പും നിലപാടുകളെടുത്തിട്ടുണ്ട്. ഗണേശ്കുമാർ മുന്നണിയോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പാർട്ടി ആര് പങ്കെടുക്കണമെന്ന് പറയുന്നുവോ അവർ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിപദം ചോദിക്കില്ലെന്നും പിള്ള പറഞ്ഞു. ഈ ഉറപ്പ് വാങ്ങിയാണ് ഗണേശിനെ ഇടതുപക്ഷത്തേക്ക് സിപിഎം എടുത്തതെന്നും വ്യക്തം. എൻ എസ് എസിൽ നിന്ന് പിള്ളയെ അടർത്തി മാറ്റി ഇടതുപക്ഷത്തെ നായർ നേതാവാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ എൻ എസ് എസിനെ കൂടുതൽ പ്രകോപിപ്പിക്കും. എൻ എസ് എസും ആർ എസ് എസുമായുള്ള അടുപ്പത്തെ പിള്ളയിലൂടെ തുറന്നുകാണിക്കുകയാണ് സിപിഎം ഇതിലൂടെ ആഗ്രഹിക്കുന്നതും.
ഐഎൻഎലിനെ സംബന്ധിച്ച് 25 വർഷത്തെ കാത്തിരിപ്പിനാണ് ഒരു വിരാമമുണ്ടായത്. കാൽനൂറ്റാണ്ടായി എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു ഐ.എൻ.എൽ. ഇടക്കാലത്തിന് ശേഷം ലോക് താന്ത്രിക് ജനതാദളും ഇടതുമുന്നണിയിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട് ലോക്സഭാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാർ ഇടതു പക്ഷത്ത് എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് യുഡിഎഫ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ സ്ഥിതി തുടർന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് തിരിച്ചു പിടിക്കാൻ തന്ത്രപരമായ നീക്കം നടത്തുന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങൾ ഏറെയുണ്ടെങ്കിലും വടകരയിലും ജയം കോൺഗ്രസിനാണ്. വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തിലൂടെ ഇതും മാറുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഐഎൻഎല്ലിന്റെ സഹകരണം കാസർഗോഡ് കൈവിട്ടു പോകാതിരിക്കാനും സഹായിക്കുമെന്നും കരുതുന്നു.
2009ൽ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ നിന്ന് പോയ വീരേന്ദ്രകുമാർ പക്ഷം അടുത്തകാലത്താണ് മുന്നണിയുമായി വീണ്ടും അടുത്തതും രാജ്യസഭാ സീറ്റിൽ എൽ.ഡി.എഫ് പിന്തുണയോടെ വിജയിച്ചതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ജനനം. എൽ.ഡി.എഫ് പിന്തുണയോടെ കക്ഷി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് ഈ കക്ഷികളെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത്. നല്ല തീരുമാനമാണെന്ന് എൽ.ഡി.എഫിന്റെ തീരുമാനത്തോട് ബാലകൃഷ്ണപിള്ള പ്രതികരിച്ചു. മന്ത്രിയാകാനല്ല മുന്നണി പ്രവേശനം. തന്റെ തീരുമാനം ഇനി എൽ.ഡി.എഫിന്റെ തീരുമാനങ്ങളാണ്. ശബരിമല വിഷയത്തിൽ തന്റെ നിലപാട് എൽ.ഡി.എഫിനൊപ്പമാണ്. എൻ.എസ്.എസ് പാലിച്ചുവരുന്ന സമദൂര സിദ്ധാന്തം തുടരുമെന്നാണ് കരുതുന്നത്. എൻ.എസ്.എസ് എന്തു തീരുമാനം എടുത്താലും എൽ.ഡി.എഫിനൊപ്പമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്