ഭരണം മികച്ചതെന്ന് 43 ശതമാനം പേർ; വളരെ മോശമെന്ന് പറയുന്നത് 20 ശതമാനം മാത്രം; അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയ സർക്കാറെന്ന് 46 ശതമാനം; മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണത്തെ അനുകൂലിച്ചു 61 ശതമാനം; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 46 ശതമാനം പേരും എൽഡിഎഫിനു തന്നെ വോട്ടു ചെയ്യും: പിണറായി വിജയൻ സർക്കാറിന്റെ രണ്ടു വർഷത്തെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാറിന്റെ പ്രവർത്തനം മികച്ചതെന്ന് മറുനാടൻ സർവേ ഫലം. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാറിന്റെ പ്രവർത്തനങ്ങളും വിമർശനങ്ങളും കോർത്തിണക്കി കൊണ്ട് മറുനാടൻ നടത്തിയ സർവേയിലാണ് വിമർശനങ്ങൾക്കിടയിലും ജനങ്ങൾ പാസ് മാർക്ക് നൽകിയിരിക്കുന്നത്. വൻകിട പദ്ധതികൾ നേട്ടത്തിന്റെ പട്ടികയിൽ ഇല്ലെങ്കിലും സാധാരണക്കാരന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്ത സർക്കാരാണ് എൽഡിഎഫിന്റേതെന്നാണ് മറുനാടൻ സർവേയിൽ ഉയർന്ന പൊതു അഭിപ്രായം. പൊലീസ് വകുപ്പിനെതിരെ കടുത്ത വിമർശനം ഉയരുന്ന വേളയിലും പൊതുവായെടുത്താൽ സർക്കാറിന്റെ പ്രവർത്തനം മികച്ചതെന്ന് പറയുന്ന സർവേയിൽ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടമുണ്ടായാൽ പോലും ജനങ്ങൾ വീണ്ടും പിണറായി സർക്കാറിനെ അധികാരത്തിൽ എത്തിക്കുമെന്നാണ് സർവേ ഫലം. രണ്ടു വർഷത്തെ സർക്കാറിന്റെ നേട്ടങ്ങളെ അംഗീകരിച്ചു കൊണ്ടാണ് മറുനാടൻ വായനക്കാർ വോട്ടു ചെയ്തത്.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷവും സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയും ചെയ്യുന്ന വേളയിലുമാണ് മറുനാടൻ സർവേ സംഘടിപ്പിച്ചത്. 27 ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടു നടത്തിയ സർവേയിൽ ഇടതു തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോലെ എന്തെല്ലാം കാര്യങ്ങൾ ശരിയായി എന്ന അഭിപ്രായം തേടുകയാണ് ചെയ്തത്. പ്രതിപക്ഷത്തെ കൂടി വിലയിരുത്തുന്ന വിധത്തിലായിരുന്നു സർവേ സംഘടിപ്പിച്ചത്. സർവേയുടെ ആദ്യ ഫലമെന്ന നിലയിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരം ഇന്നലെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു ഫലങ്ങളും ഇന്ന് പുറത്തുവിടുന്നത്.
ഭരണം മികച്ചത്, മുഖ്യമന്ത്രിയുടെ പ്രകടനത്തിനും പാസ് മാർക്ക്
ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന പിണറായി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു ആദ്യ ചോദ്യം. വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നിങ്ങനെ അഞ്ച് ഉത്തരങ്ങളുമാണ് നൽകിയത്. ഈ ചോദ്യത്തിൽ സർക്കാറിന് അനുകൂലമായ ഉത്തരമാണ് പ്രധാനമായും ലഭിച്ചത്. 43 ശതമാനം പേർ പിണറായി സർക്കാർ മികച്ചതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. 26.6 ശതമാനം പേർ വളരെ മികച്ചതെന്നും 16.4 ശതമാനം പേർ മികച്ചതെന്നും അഭിപ്രായപ്പെട്ടു. അതേസമയം ശരാശരിയെന്ന് 20.9 ശതമാനം പേരും മോശമെന്ന് 16.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. വളരെ മോശമാണ് പിണറായി സർക്കാറിന്റെ ഭരണമെന്ന് അഭിപ്രായപ്പെട്ടത് 19.9 ശതമാനം പേർ മാത്രമാണ്.
രണ്ടാം വർഷം മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ശോഭിച്ചോ എന്നതായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിലും പിണറായി മികച്ചു നിന്നുവെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. 43 ശതമാനം ആളുകൾ മുഖ്യമന്ത്രിയെ അനുകൂലിച്ചു. 26.4 ശതമാനം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ മികച്ചതെന്ന് 16.6 ശതമാനവും ശരാശരിയെന്ന് 18.8 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 15.4 ശതമാനം ആളുകൾ മോശമെന്നും 22.8 ശതമാനം പേർ മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്നുമാണ് അഭിപ്രായപ്പെട്ടത്. നിരവധി വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രിക്കും ഭരണത്തിനും കിട്ടിയ വോട്ടുകൾ സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നതാണ്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സർക്കാർ
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പിണറായി വിജയൻ സർക്കാറിന്റെ പദ്ധതിക്ക് കഴിയുന്നുണ്ട് എന്ന അഭിപ്രായമാണ് മറുനാടൻ സർവേയിൽ പൊതുവായി ഉയർന്നത്. 46 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ ലഭിച്ചില്ല. 31.7 ശതമാനം പേരാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാറിന് കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ടത്. ഒരു പരിധിവരെ എന്ന് 14.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇനിയും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 25.9 ശതമാനം പേരാണ്. എന്നാൽ സർക്കാർ പദ്ധതികൾ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് 27.7 ശതമാനം പേർ അഭിപ്രായപ്പെട്ടത്.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ അടക്കം ഇടതുമുന്നണിക്ക് അനുകൂലമായി മാറിയ ഒരു ഘടകം മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യംത്തിൽ പിണറായി സർക്കാറിന് അനുകൂലമായാണ് ഭൂരിപക്ഷം പേരും വോട്ടു ചെയത്ത്. 60.8 ശതമാനം പേർ മുന്നോക്ക സംവരണത്തിന് പച്ചക്കൊടി കാട്ടിയ സർക്കാറിനെ പിന്തുണച്ചു. വേണ്ട എന്ന അഭിപ്രായം 15.5 ശതമാനവും അഭിപ്രായം ഇല്ലെന്ന് 23.7 ശതമാനവും അഭിപ്രായപ്പെട്ടു.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫ് തന്നെ അധികാരത്തിൽ
പിണറായി വിജയൻ സർക്കാറിന് അനുകൂലമായി തന്നെയാണ് കേരളത്തിന്റെ മനസ് എന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ ഓൺലൈൻ സർവേഫലം. കേരളത്തിലെ പ്രബപമായി പാർട്ടി ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ വിജയം നേടുമെന്ന സൂചനയാണ് മറുനാടൻ സർവേ നൽകുന്നത്. കേരളത്തിലെ കലങ്ങിമറിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 46.4 ശതമാനം ആളുകളാണ്. അതേസമയം സൈബർ ലോകത്തെ വോട്ടമാർ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രവചിച്ചത് എൻഡിഎ മുന്നണിയാണ്. 28.8 ശതമാനം പേരാണ് ബിജെപി മുന്നണിക്ക് അനുകൂലമായി വോട്ടു ചെയ്തത്. ഇത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കരുതൽ എടുക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. 19.1 ശതമാനം ആളുകൾ മാത്രമാണ് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ചത്. പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരെ കടുത്ത ജനവികാരം നിലനിൽക്കുമ്പോൾ തന്നെയാണ് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന വിധത്തിൽ പ്രവചനങ്ങൾ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്.
കെഎസ്ആർടിസിയെ രക്ഷിക്കാൻ ഉൾപ്പെടെ സർക്കാർ നടത്തുന്ന നീക്കങ്ങളും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതും സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കിയതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതാണ്. സ്കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതിയായാണ് വിലയിരുത്തപ്പെട്ടത്. ദേശീയപാതാ വികസനം, എൽഎൻജി പൈപ്പ് ലൈൻ പദ്ധതി, കൂടംകുളം വൈദ്യുതി ലൈൻ പദ്ധതി തുടങ്ങിയവയിലെല്ലാം സർക്കാർ ശക്തമായി ഇടപെട്ടു. ഗെയിൽ പൈപ്പ് ലൈനിന്റെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. റെയിൽവെ, സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസന കുതിപ്പിന് തുടക്കമിട്ടു.
ഇതെല്ലാം പിണറായി വിജയൻ സർക്കാറിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെയാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് സർവേഫലങ്ങൾ സൂചിപ്പിക്കുന്നതും. മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ സർവേയിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 24030 പേർ വോട്ടെടുപ്പിൽ പങ്കാളികളായി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍