അഴിമതിക്കാരനല്ലെന്ന് 55 ശതമാനം പേർ പറയുമ്പോഴും ജേക്കബ് തോമസിനെ മാറ്റിയത് അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിച്ചെന്ന് 73 ശതമാനം പേർ; മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുവെന്ന് 63 ശതമാനം പേർ; ഉപദേശകരെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് 74 ശതമാനം പേർ; മറുനാടൻ സർവേ വ്യക്തമാക്കുന്നത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടത്തിയ അഴിമതിയുടെ ബാക്കിപത്രമാണ് ഈ പിണറായി സർക്കാർ എന്നു പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. കഴിഞ്ഞ സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തന്നെയാണ് എൽഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കാൻ ഇടയാക്കിയ കാര്യവും. അഴിമതിവിരുദ്ധ നിലപാടായിരുന്നു പിണറായി വിജയനും ഉയർത്തിയത്. ഭരണത്തിന്റെ ആദ്യ നാളുകളിൽ ഈ അഴിമതി വിരുദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് സർക്കാർ പ്രവർത്തിച്ചത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ജേക്കബ്് തോമസിനെ നിയമിച്ചതെല്ലാം സർക്കാറിന് കൈയടി നേടിക്കൊടുത്ത സംഭവമാണ്. എന്നാൽ, അധികം കഴിയും മുമ്പ് മുഖ്യമന്ത്രി ജേക്കബ് തോമസിനുമായി ഉടക്കി. തുടർന്നങ്ങോട്ട് അഴിമതിക്കെതിരെ പോരാടിയ ഉദ്യോഗസ്ഥനെ വേട്ടയാടുന്ന കാഴ്ച്ചയാണ് സംസ്ഥാനം കണ്ടത്. ഭരണത്തിന്റെ മൂന്നാം വർഷത്തേക്ക് കടക്കുമ്പോൾ അഴിമതി വിരുദ്ധ സെൽ അടക്കം സ്തംഭിച്ച അവസ്ഥയിലാണ്. എങ്കിലും മുൻ സർക്കാറുമായി തട്ടിച്ചു നോക്കുമ്പോൾ പിണറായി ഭരണത്തിൽ അഴിമതി കുറവാണ്. ഇക്കാര്യം മറുനാടൻ സർവേയിലും വ്യക്തമായി.
പ്രഖ്യാപിത മുദ്രാവാക്യമായ അഴിമതി തടയാൻ ഈ സർക്കാറിന് സാധിച്ചു എന്നാണ് പൊതു അഭിപ്രായം. എല്ലാ അർത്ഥത്തിലും പിണറായിക്ക് അതിന് സാധിച്ചുവെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒരു പരിധിവരെയെന്ന് അഭിപ്രായം 27.4 ശതമാനം പേർ ഉന്നയിച്ചു. പൊതുവിൽ പിണറായി സർക്കാർ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളവരാണെന്ന അഭിപ്രായമാണ് ഉയർന്നത്. എന്നാൽ, അഴിമതി തടയാൻ പിണറായി സർക്കാറിന് സാധിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത് 25.3 ശതമാനം പേരുമാണ്. ഇക്കാര്യത്തിൽ തീർത്തും പരാജയം എന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇങ്ങനെ അഭിപ്രായപ്പെട്ടത് 21.4 ശതമാനം പേരാണ്.
ജേക്കബ് തോമസിനെ ബലിയാടാക്കി
പിണറായി വിജയൻ സർക്കാർ അധികാരിത്തലേറിയതിന്റെ ഏറ്റവും വലിയ ഇരയെന്ന് പറയാവുന്ന വ്യക്തി ജേക്കബ് തോമസ് ഐപിഎസാണ്. സത്യസന്ധനായ ആ ഉദ്യോഗസ്ഥനോട് പ്രതികാരം തീർക്കുകയാണ് സർക്കാർ ചെയ്തത്. ഈ വികാരം പൊതുജനങ്ങൽക്കിടെ ശക്തമാണ്. ബാർകോഴ കേസിൽ കെ എം മാണി അടക്കമുള്ളവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ രാഷ്ട്രീയ താൽപ്പര്യം വെച്ച് ജേക്കബ് തോമസിനെ ഒതുക്കുകയാണ് സർക്കാർ ചെയ്തത്. പിന്നീട് ഓഖി വിഷയത്തിൽ വിമർശന ഉന്നയിച്ചപ്പോൾ സസ്പെൻഡ് ചെയ്ത് പ്രതികാരം തീർക്കുന്നു. ഇക്കാര്യത്തിൽ സർക്കാറിനെതിരെയാണ് ജനവികാരമെന്ന തെളിവാണ് മറുനാടൻ സർവേഫലം.
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയത് തെറ്റായ തീരുമാനമാണെന്നാണ് പൊതുവേ ഉയർന്ന വികാരം. വിജിലൻസ് തലപ്പത്തു നിന്നും സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് സർക്കാറിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് 51.7 ശതമാനം പേർ അഭിപ്രായപ്പെട്ടത്. ഒരു പരിധി വരെ എന്ന അഭിപ്രായം 21.1 ശതമാനം ആളുകളും എന്നാൽ ഇതൊന്നും ബാധിച്ചേയില്ലെന്ന് 27.2 ശതമാനം പേരും വോട്ടു ചെയ്തു. ഭൂരിപക്ഷം പേരും ഈ വിഷയത്തിൽ സർക്കാറിന് പറ്റിയ തെറ്റാണ് ചൂണ്ടിക്കാട്ടിയത്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് എന്തോ ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ജനങ്ങൾ വിശ്വസിക്കുന്നു.
മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നു
കേരളത്തിൽ പിണറായി സർക്കാറിനെതിരെ പ്രതിപക്ഷത്തേക്കാൾ പ്രതികരിക്കുന്നത് മാധ്യമങ്ങളാണ് എന്ന ആക്ഷേപം സിപിഎം നേതാൾക്കുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ് താനും കേരളത്തിലെ മാധ്യമങ്ങൾ എല്ലാക്കാലത്തും ഭരിക്കുന്നവർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പൊതുവേ പിണറായിക്ക് മാധ്യമങ്ങളോട് താൽപ്പര്യം കുറവാണ്. അതുകൊണ്ട് തന്നെ മാധ്യമ വിമർശനങ്ങൾ കടുക്കുന്നു എന്നതാണ് വാസ്തവം.
അടുത്തിടെ നടന്ന കെവിൻ കേസിൽ അടക്കം മുഖ്യന്ത്രി വിമർശനം ഉന്നയിച്ചത് മാധ്യമങ്ങൾക്ക് നേരെയായിരുന്നു. തനിക്കെതിരെ ജനവികാരം ഉയർത്തിവിടാൻ മാധ്യമങ്ങൾ ശ്രമിച്ചത് എന്നതായിരുന്നു പിണറായി വിജയന്റെ വിമർശനം. ഇത് കൂടാതെ തന്നെ വിമർശിക്കുന്നത് സർക്കാറിന്റെ വികസന നേട്ടത്തെ വിമർശിക്കുന്നു എന്ന വികാരം പോലും പിണറായി ഉയർത്തുകയുണ്ടായി. ഇക്കാര്യമെല്ലാം വ്യക്തമാക്കുന്നതായിരുന്നു. വികസനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ശരിവെക്കുന്നത് 63 ശതമാനം പേരാണ്. തീർച്ഛയായും മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുന്നു എന്ന് പറയുന്നത് 37.1 ശതമാനം ആളുകളാണ് ഒരു പരിധിവരെ എന്ന അഭിപ്രായം പറഞ്ഞത് 18.4 ശതമാനം ആളുകളാണ്. ഒരിക്കലുമില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 44.5 ശതമാനം പേരുമാണ്.
യാതൊരു പ്രയോജനവും ഇല്ലാത്ത ഉപദേശകർ
മുൻപൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത വിധത്തിൽ ഉപദേശകരുണ്ട് പിണറായി വിജയന്. പൊലീസ് മേധാവി ഉണ്ടായിരിക്കേ തന്നെ ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നു. അദ്ദേഹം സൂപ്പർ ഡിജിപിയായി വിലസുന്നു എന്ന വികാരവും ശക്തമാണ്. ഇതിനിടെയാണ് പൊലീസ് വകുപ്പ് കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നതും. ഇത് കൂടാതെ ഗീതാ ഗോപിനാഥ്, ജോൺ ബ്രിട്ടാസ് തുടങ്ങി അരഡസണോളം പേരാണ് ഉപദേശകാരായി ഉള്ളത്. ഇവരെ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് മറുനാടൻ സർവേയിൽ ഉയർത്തിയത്. ഉപദേശകരെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെ അഭിപ്രായം 74 ശതമാനം പേർ ഈ അഭിപ്രായം ഉന്നയിച്ചു. ഒരു പ്രയോജനവുമില്ലെന്ന് 43.1 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ സമ്പൂർണ തിരിച്ചടിയായെന്ന് 31.1 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാൽ ഉപദേശകരെ കൊണ്ട് ഗുണമുണ്ടായെന്നാണ് 25.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍