വീരനും പിണറായിയും ഒരുമിക്കുന്നു; ആശങ്കയോടെ ഉമ്മൻ ചാണ്ടിയും; പുതുവർഷ ദിനത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്ക് തുടക്കമാകുമോ? ചിന്തയുടെ പുസ്തക പ്രകാശനത്തിലെ ചർച്ചകൾ ചൂടുപിടിക്കുന്നു; ഇടതു മുന്നണിക്ക് കൈകൊടുക്കാൻ ഉറച്ച് ജെഡിയു; കെപി മോഹനനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ കരുനീക്കം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ഒരു പുസ്തക പ്രകാശന ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉറക്കം കെടുത്തുകയാണ്. നേതൃമാറ്റ ചർച്ചകൾ സജീവമാക്കി കോൺഗ്രസിലെ ഐ വിഭാഗം നടത്തുന്ന അട്ടിമറി നീക്കങ്ങൾക്കിടെയാണ് പുസ്തക പ്രകാശനവും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ നൽകി എത്തുന്നത്. നിലവിൽ 73 അംഗങ്ങളുടെ പിന്തുണയിലാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ പോക്ക്. അതുകൊണ്ട് തന്നെ കണക്കിലെ കളികളിൽ മാറ്റമുണ്ടാക്കാൻ ഈ പുസ്തക പ്രകാശന ചടങ്ങിന് കഴിയില്ല. എന്നാൽ ഭരണതുടർച്ചെയന്ന മുദ്രാവാക്യം വിലപ്പോവാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞാൽ അതും ഉമ്മൻ ചാണ്ടി സർക്കാരിന് കടുത്ത വെല്ലുവിളിയാകും.
ചിന്ത പ്രസിദ്ധീകരിക്കുന്ന എം പി വീരേന്ദ്രകുമാർ രചിച്ച 'ഇരുൾ പരക്കുന്ന കാലം' സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശനം ചെയ്യുന്നുവെന്ന വാർത്തകളാണ് യുഡിഎഫിലെ പുതിയ ചർച്ചാ വിഷയം. രാഷ്ട്രീയമായി രണ്ട് ധ്രവുങ്ങളിലായിരുന്നു ഏറെക്കാലമായി പിണറായിയും വീരനും. ഇത് തന്നെയാണ് ഇടതു പക്ഷത്ത് നിന്ന് വീരനെ യുഡിഎഫിൽ എത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് ജനതാദൾ യൂണൈറ്റഡെന്ന വീരന്റെ പഴയ സോഷ്യലിസ്റ്റ് ജനതയ്ക്ക് മടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാൻ ഇടതു പക്ഷമാണ് നല്ലതെന്ന പൊതു വിലയിരുത്തലും പാർട്ടിയിൽ ഉയർന്നു. ഇതിനിടെയാണ് പിണറായിയുമായി മഞ്ഞുരുകലിന്റെ ചിത്രം വ്യക്തമാക്കുന്ന പുസ്തക പ്രകാശനം.
സിപിഐ(എം) നിയന്ത്രണത്തിലുള്ള പുസ്തക പ്രസാദ ഗ്രൂപ്പാണ് ചിന്ത. വീരേന്ദ്രകുമാറിന്റെ ലേഖനങ്ങൾ ചിന്ത പ്രസിദ്ധീകരിക്കുന്നതിൽ തന്നെ രാഷ്ട്രീയമുണ്ട്. വർഗീയ ഫാസിസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ എം പി വീരേന്ദ്രകുമാറിന്റെ ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം. 2016 ജനുവരി ഒന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്കഌിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. അതായത് പുതുവർഷ ദിനത്തിൽ പിണറായിയും വീരനും ഒരേ വേദിയിലെത്തും. പരസ്പരം സംസാരിക്കും. ഇതോടെ ഇവർ തമ്മിലെ ഭിന്നതയെല്ലാം മാറും. ജനതാദൾ യുണൈറ്റഡിന് ഇടതു പക്ഷത്തേക്കുള്ള പ്രവേശനം എളുപ്പത്തിലാകും. ഇടതു പക്ഷത്ത് സിപിഎമ്മും സിപിഐയും ഒരുമിച്ചാണ് വീരനെ സ്വാഗതം ചെയ്യുന്നത്. മാത്യു ടി തോമസിന്റെ ജനതാദള്ളിന് അതുകൊണ്ട് തന്നെ കാര്യമായ ഇടപെടലിനും കഴിയില്ല.
ഏതായാലും ഇടതുപക്ഷവും വലതു പക്ഷവും തമ്മിലെ താരതമ്യം പുസ്തക പ്രകാശനത്തിൽ വീരേന്ദ്രകുമാർ നടത്തും. എൽഡിഎഫിലെ നല്ല ഓർമ്മകളും പങ്കുവയ്ക്കും. മുന്നണി വിടാനുള്ള സാഹചര്യം മറച്ചുവച്ചാകും ഇത്. ലാവ്ലിനിൽ കുറ്റ വിമുക്തനായ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ അംഗീകരിക്കുകയും ഇടതുപക്ഷത്തിന്റെ പ്രസക്തിയും വിവരിക്കും. വീരനും ജെഡിയുവും നല്ല സുഹൃത്തുക്കളാണെന്ന പിണറായിയുടെ പ്രഖ്യാപനം കൂടിയാകുമ്പോൾ എല്ലാം ശുഭം. അങ്ങനെ വീരൻ ഇടതു പക്ഷത്ത് എത്തുമെന്നാണ് വിലയിരുത്തൽ. കൃഷി മന്ത്രി കെപി മോഹൻ അധികാര സ്ഥാനം വിട്ട് ഈ നീക്കത്തെ പിന്തുണയ്ക്കുമോ എന്നതാണ് ശ്രദ്ധേയം. ഏതായാലും ശ്രേയംസ് കുമാർ എംഎൽഎ ഇടതു പക്ഷത്തോട് അടുപ്പമുള്ള നിലപാട് എടുത്തുകഴിഞ്ഞു.
ആർഎസ്പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാർട്ടികൾക്കും യുഡിഎഫിൽ നിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും വേഗം പുറത്ത് കടക്കുകയാണ് ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു. ജെഡിയുവും അർഎസ്പിയും തെറ്റ് ഏറ്റ് പറഞ്ഞ് യുഡിഎഫ് വിട്ടാൽ തിരികെ എൽഡിഎഫിൽ എടുക്കാമെന്നാണ് നേരത്തെ പിണറായി പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉപാധികളൊന്നും ഇല്ലാതെ ഇരു പാർട്ടികൾക്കും തിരികെ ഇടതു മുന്നണിയിലേക്ക് വരാമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീരനും പിണറായിയും വേദി പങ്കിടുന്നത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്നത്.
ഏറെ നാളായി ഇടതുപക്ഷത്തേക്ക് മടങ്ങുന്നത് വീരേന്ദ്ര കുമാറിന്റെ പരിഗണനയിലുണ്ടായിരുന്നു. വീരൻ എംഡിയായ മാതൃഭൂമിയിൽ സിപിഎമ്മിനേയും പിണറായിയും വിമർശിച്ച് നിരന്തര വാർത്തകളെത്തി. വീരനെ വി എസ് അച്യൂതാന്ദൻ പക്ഷക്കാരനായി പിണറായി കണ്ടു. ഇതേ തുടർന്നാണ് കോഴിക്കോട് ലോക്സഭാ സീറ്റ് പത്തിനൊന്ന് കൊല്ലം മുമ്പ് ജെഡിയുവിന് നിഷേധിച്ചത്. ഇതോടെ വീരൻ യുഡിഎഫിലെത്തി. അപ്പോഴും സിപിഎമ്മിന്റെ അമരത്തുണ്ടായിരുന്ന പിണറായിയുമായി നല്ല സൗഹൃദം സ്ഥാപിക്കാനായില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ തോൽവിയോടെ വീരന് യുഡിഎഫ് മടുത്തു. ഇതിനിടെയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെത്തി. വീരനുമായി കോടിയേരി സംസാരിച്ചു. സിപിഐ(എം) കേന്ദ്ര നേതൃത്വവും അനുകൂലമായി. വിഎസും പിണറായിയും വെടിനിർത്തലിന്റെ പാതയിലുമെത്തി.
ഇതോടെയാണ് വീരന്റെ പുസ്തക പ്രകാശനത്തിന് ചിന്ത എത്തുന്നത്. പ്രകാശനത്തിന് പിണറായി എത്തുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകൽ തന്നെയാണ്. ഇടതു മുന്നണി വിട്ടവരോട് മടങ്ങിയെത്താൻ സിപിഐ(എം) പാർട്ടി പ്ലീനവും നിർദ്ദേശിക്കും. ഇതോടെ പിണറായിയുടെ കൈപിടിച്ച് വീരൻ വീണ്ടും ഇടതു പാളയത്തിലെത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ കെപി മോഹനനെ അടർത്തിയെടുത്ത് വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തിന്റെ മാറ്റ് കുറയ്ക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശ്രമിക്കുന്നുണ്ട്. എന്നാൽ തന്റെ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയവും തദ്ദേശത്തിലെ യുഡിഎഫിന്റെ തോൽവിയും കെപി മോഹനനെ ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതിനോടാണ് മോഹനനും താൽപ്പര്യം.
ജെഡിയു കൂടുമാറിയാൽ ആർഎസ്പിയും ചുവടുമാറുമെന്ന വിലയിരുത്തലുണ്ട്. വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് പാലക്കാടും കോഴിക്കോടും സ്വാധീനമുണ്ട്. ആർഎസ്പിക്ക് കൊല്ലവും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് മുൻതൂക്കം നൽകാൻ പോന്ന കൂട്ടുകെട്ടായി മാറാൻ സാധ്യതയുള്ള കൂട്ടുകെട്ടാകും അത്. ഇത് തന്നെയാണ് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയെ വലയ്ക്കുന്നതും.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍