നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചത് വിഎസിന്റെ തഴമ്പിൽ കയറിയിരുന്ന്; ഭൂരിപക്ഷം കിട്ടിയപ്പോൾ കപ്പിത്താനെ തള്ളി സ്വയം 'ക്യാപ്ടനായി'; പുകഴ്ത്തലുകളിൽ വീണ് വിഎസിനെ പുറന്തള്ളി ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ നായകനായി; പാർട്ടിയിലെ അതികായ പദവി ഉറപ്പിക്കാൻ പഴയ ഗുരുവിനെ പോസ്റ്ററിൽ നിന്നും ഔട്ടാക്കി; സിപിഎമ്മിനെ രക്ഷിക്കുന്ന 'വി എസ് മാജിക്' മായുമ്പോൾ ക്രൗഡ് പുള്ളറില്ലാതെ തകർന്നടിഞ്ഞ് ഇടതുമുന്നണി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കാൻ ഒരു ജനനായകൻ ഉണ്ടായിരുന്നു. വി എസ് എന്ന രണ്ടക്ഷരമായിരുന്നു അത്. വി എസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയായിരുന്നു നിഷ്പക്ഷ വോട്ടർമാരെ വീണ്ടും സിപിഎമ്മിലേക്ക് അടുപ്പിച്ചതും. ഇതോടെ വിഎസിനെ കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന പ്രചരണം നടത്തി. ഒടുവിൽ, വൻ വിജയം നേടിയപ്പോൾ കപ്പിത്താനിൽ നിന്നും സ്റ്റിയറിങ് പിണറായി വിജയൻ പിടിച്ചു വാങ്ങി. വിഎസിനെ വെറും കറിവേപ്പിലയാക്കി ഒതുക്കാനും ശ്രമിച്ചു. ഒടുവിൽ അപമാനിക്കുന്ന ഘട്ടം വന്നപ്പോഴാണ് അദ്ദേഹത്തിന് ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം ചോദിച്ചു വാങ്ങേണ്ട അവസ്ഥ വന്നതും.
കുറച്ചു കാലങ്ങളായി സിപിഎമ്മിനെ രക്ഷിച്ചത് വി എസ് അച്യുതാനന്ദനുള്ള ജനപ്രീതി ആയിരുന്നു. ഈ ജനപ്രീതി വോട്ടാക്കി മാറ്റാൻ സാധിച്ചതു കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചതു. വിഎസിന് കാര്യമായ റോൾ ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു ഈ ലോക്സഭയിലേക്ക് നടന്നത്. സിപിഎമ്മിന്റെ പ്രചരണം സജീവമായി നയിച്ചത് പിണറായി ആയിരുന്നു. സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ നിന്നും പോലും വിഎസിന് മാറ്റി നിർത്തി. പകരം ഫ്ളക്സുകളിൽ ഇടംപിടിച്ചത് കോടിയേരിയുടെയും പിണറായിയുടെയും ചിത്രങ്ങളായിരുന്നു.
താരപ്രചാരകൻ വി എസ് അച്യുതാനന്ദൻ മുന്നിൽ നിന്ന് നയിക്കാത്തൊരു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. വിഎസിന് പകരം മുഖ്യമന്ത്രിയും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽ.ഡി.എഫിനെ നയിച്ചത്. എൽ.ഡി.എഫ് പ്രവർത്തകർ ഇക്കുറി പിണറായി വിജയനെ വിളിച്ചിരുന്നത് 'ക്യാപ്റ്റൻ' എന്നായിരുന്നു. എന്നാൽ, ക്യാപ്ടൻ വേണ്ട വിധത്തിൽ ശോഭിക്കാതെ വന്നതോടെയും മർക്കട മുഷ്ടി നേരിടേണ്ടി വന്നതോടെയും വലിയ തോൽവിയാണ് ഇടതു മുന്നണിക്ക് നേരിടേണ്ടി വന്നത്.
വി എസ് മുന്നിൽ നിന്ന് നയിക്കാതിരുന്ന ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കാത്തിരുന്നത് വൻതോൽവി സിപിഎമ്മിന് ഒരു ക്രൗഡ് പുള്ളർ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചു. വി എസ് മാജിക്കിന് പകരമാകാൻ പിണറായി വിജയന് സാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതേതര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെല്ലാം അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് സിപിഐ.എമ്മിനോടൊപ്പം, ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിട്ടും തെരഞ്ഞെടുപ്പ് വിജയത്തിലേക്കെത്താൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല.
ശബരിമലയെ മുൻനിർത്തി ബിജെപി വലിയ പ്രചരണം സംസ്ഥാനത്ത് അഴിച്ചു വിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ, സിപിഐ.എമ്മിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ തന്നെ വീഴ്ചകൾ സംഭവിച്ചിരുന്നു. പൊന്നാനിയിൽ പി.വി അൻവറിനെയും വടകരയിൽ പി. ജയരാജനെയും ഇടുക്കിയിൽ ജോയ്സ് ജോർജിനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചപ്പോൾ തന്നെ സാമൂഹ്യ ഇടതുപക്ഷത്തെ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉയർന്ന ശബ്ദങ്ങളെയൊന്നും വിലക്കെടുക്കാതെ ഈ സ്ഥാനാർത്ഥികളുമായി പ്രചരണം ആരംഭിക്കുകയാണ് സിപിഐഎം ചെയ്തത്. ഇതോടെ ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന മതേതര-സാമൂഹ്യ ഇടതുപക്ഷം സിപിഐഎമ്മിനെ കയ്യൊഴിഞ്ഞിരുന്നു.
ഈ സ്ഥാനാർത്ഥികൾക്കെതിരെ ഉയർന്ന ചർച്ചകളിൽപ്പെട്ട് എന്തുകൊണ്ട് കോൺഗ്രസിനും ബിജെപിക്കും എതിരെ തങ്ങളെ എന്തുകൊണ്ട് തെരഞ്ഞെടുക്കണമെന്ന് പറയാൻ സിപിഐ.എമ്മിന് സാധിച്ചില്ല. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികളോടൊപ്പമാണെന്ന് വീണ ജോർജ് അടക്കമുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനിടെ പറയുന്ന സാഹചര്യമുണ്ടായി. ഇതോടെ ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് പൂർണ്ണമനസോടെ ആയിരുന്നില്ലെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവനയും എൽ.ഡി.എഫിന് വലിയ ക്ഷീണമാണ് സമ്മാനിച്ചത്.
ഈ സാഹചര്യങ്ങളെ മുൻകൂട്ടികണ്ട് മുന്നണിയെ നയിക്കാൻ എൽ.ഡി.എഫിനെ നയിച്ച പിണറായി വിജയന് കഴിഞ്ഞില്ല എന്നത് തന്നെയാവും വരും ദിവസങ്ങളിൽ ഉണ്ടാവാനിടയുള്ള ചർച്ച. കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുങ്ങിയത് സ്വാഭാവികമായും പാർട്ടി കമ്മറ്റികളിൽ ചർച്ചയാവും.അതേ സമയം ബിജെപിയെ തടഞ്ഞു നിർത്തുന്നതിന് വേണ്ടി കേരളം സ്വീകരിച്ച ജാഗ്രതയുടെ ഭാഗമായാണ് എൽ.ഡി.എഫിന് ക്ഷീണം സമ്മാനിച്ച ഫലം ഉണ്ടായതെന്നാവും പിണറായി ക്യാമ്പിന്റെ വാദം.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവും ഇടതു മുന്നണിക്ക് തിരിച്ചടിയായി. ശബരിമല പ്രശ്നത്തിൽ ഇടതുപക്ഷം പുലിവാലു പിടിച്ചതിനിടയിലാണ് രാഹുൽ ഈ അപ്രതീക്ഷിത നീക്കത്തിലൂടെ ഇടതുപക്ഷത്തിനെ ഞെട്ടിച്ചത്. ശബരിമല പ്രശ്നത്തിൽ സിപിഎമ്മിന്റെ വോട്ട് ബാങ്കിലുണ്ടുായ വിള്ളൽ, മോദി സർക്കാരിനെതിരെ കോൺഗ്രസ്സിനനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , പ്രളയം , രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്നീ ഘടകങ്ങളാണ് ഇടതുപക്ഷത്തിന്റെ ഈ വൻവീഴ്ചയ്ക്ക് പിന്നിൽ.
പാലക്കാട് എം ബി രാജേഷിനെതിരെ കോൺഗ്രസ്സിന്റെ വി കെ ശ്രികണ്ഠൻ നടത്തിയ വന്‍മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. വടകരയിൽ പി ജയരാജൻ പിന്നിലായതുപോലും പാലക്കാട്ടെ അട്ടിമറിക്ക് മുന്നിൽ ഒന്നുമല്ല. ഏതുറക്കത്തിലും സഖാവ് കോടിയേരിയോട് ചോദിച്ചാൽ അദ്ദേഹം ഉറപ്പിച്ചു പറയുമായിരുന്ന സീറ്റായിരുന്നു പാലക്കാട്. അവിടെ ശ്രികണ്ഠൻ രാജേഷിന് ഒത്തൊരു എതിരാളിയല്ലെന്ന് കോൺഗ്രസ്സുകാർ പോലും കരുതിയിരുന്നു. പാലക്കാട്ട് രാജേഷ് വീണതോടെ യുഡിഎഫ് തരംഗം പകൽ പോലെ വ്യക്തമാവുകയായിരുന്നു.
വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷത്തിന് തുടക്കത്തിൽ പ്രതീക്ഷകളേറെയായിരുന്നു. പൊതുവെ മികച്ച സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എന്തു വിലകൊടുത്തും യു ഡിഎഫിനെ നേരിടണമെന്ന പിണറായിയുടെ നിലപാടാണ് നാല് സിപിഎം എൽ എ മാരുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഫലിച്ചത്. വടകരയിൽ ജയരാജന് എതിരെ കോൺഗ്രസ്സിന് സ്ഥാനാർത്ഥികളില്ല എന്നൊരു നിലവരെ ആദ്യമുണ്ടായി. പക്ഷേ, കോൺഗ്രസ് ഇടതുപക്ഷത്തെ ഞെട്ടിച്ചു. വടകരയിൽ മുരളീധരൻ വന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് കളത്തിലിറങ്ങി .എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡൻ , കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ , കണ്ണൂരിൽ കെ സുധാകരൻ - കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികൾ എണ്ണം പറഞ്ഞവരായിരുന്നു. ഇവരെല്ലാം വിജയിച്ചു കയറുന്ന അവസ്ഥയും സംജാതമായപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- എടവണ്ണയിലെ ഫ്ളക്സ് യുദ്ധത്തിന് പിന്നിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍