'പെരുന്ന നായരായി' പത്തനംതിട്ടയിൽ നിറഞ്ഞപ്പോൾ പ്രശ്നം തുടങ്ങി; സുകുമാരൻ നായരുടെ 'താക്കോൽ സ്ഥാനത്തിന്' പിന്നിലെ ബുദ്ധി കേന്ദ്രമായപ്പോൾ കൂടുതൽ അകന്നു; ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതോടെ ശത്രുത ഇരട്ടിച്ചു; സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതും രാജ്യസഭാ ഉപാധ്യക്ഷന്റെ ബുദ്ധി; നേതാവ് കളിക്കളം ഡൽഹിയിലേക്ക് മാറ്റുമ്പോൾ മുഖ്യ ശത്രുവിന്റെ കിടപ്പാടം ഇല്ലാതാക്കിയ പ്രതികാരം; രാജ്യസഭാ സീറ്റിലെ വിട്ടുവീഴ്ചയ്ക്ക് പിന്നിൽ പിജെ കുര്യനും ഉമ്മൻ ചാണ്ടിയും തമ്മിലെ വൈരാഗ്യമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൈമാറിയ കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ പകതീർക്കലോ? കെ കരുണാകരനെ ചാരക്കേസിൽ കുടുക്കി പുറത്താക്കിയ അതേ ബുദ്ധിയാണ് തനിക്കെതിരേയും പ്രവർത്തിച്ചതെന്നാണ് പിജെ കുര്യൻ വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ നീക്കം തകർക്കുന്നത് കോൺഗ്രസിനെയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ മുന്നിൽ നിന്ന് പടവെട്ടാൻ കുര്യൻ കേരളത്തിൽ തന്നെയുണ്ടാകും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില ഇടപെടലുകളാണ് കുര്യനെ ഉമ്മൻ ചാണ്ടിയുടെ ശത്രുസ്ഥാനത്ത് നിർത്തുന്നത്.
എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.
71 സീറ്റുമായി ഉമ്മൻ ചാണ്ടി അധികാരത്തിലെത്തുമ്പോഴും കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു. ഇതിനിടെയാണ് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ നീക്കമെത്തുന്നത്. താക്കോൽ സ്ഥാനത്ത് നായരില്ലെന്ന സുകുമാരൻ നായരുടെ പരാമർശം കുര്യന്റെ അറിവോടെയായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. അതി വിദഗ്ധമായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയാക്കി. അപ്പോഴും സുകുമാരൻ നായർ തൃപ്തനായില്ല. ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയാലോ പ്രശ്ന പരിഹാരമുണ്ടാകൂവെന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ധരിപ്പിച്ചത് കുര്യനായിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾക്ക് ഡൽഹിയിൽ ചരടു വലിച്ചത് കുര്യനായിരുന്നു. ഇത് ഉമ്മൻ ചാണ്ടിക്ക് ഏറെ നഷ്ടമുണ്ടാക്കി. സോളാറും അന്വേഷണവുമെല്ലാം അതിന്റെ തുടക്കമായിരുന്നു. ഇത് ഉമ്മൻ ചാണ്ടിയും കുരന്യും തമ്മിലുള്ള ശത്രുത കൂട്ടി.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി.
പത്ത് വർഷമായി ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ പ്രവർത്തിക്കുകയായിരുന്നു കുര്യൻ എന്നാണ് എ ഗ്രൂപ്പ് വിലയിരുത്തിയിരുന്നത്. ഇത് മൂലം രാഹുലുമായി പോലും ഉമ്മൻ ചാണ്ടി തെറ്റി. ഒടുവിൽ ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോകുന്നു. താൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്. ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി. ഇനി ഡൽഹിയിൽ കരുക്കൾ നീക്കാൻ കുര്യനുണ്ടാകില്ല. ഇത് ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന്റെ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെ.എം. മാണിക്കു മധ്യസ്ഥർ നൽകിയ ഉറപ്പാണു രാജ്യസഭാ സീറ്റിന്റെ രൂപത്തിൽ നൽകുന്നത്. അന്നു പാലായിൽ ചർച്ചയ്ക്കെത്തിയ യു.ഡി.എഫ്. നേതാക്കൾക്കു മുന്നിൽ മാണി ഉന്നയിച്ച പ്രധാന ഉപാധികളിലൊന്ന് രാജ്യസഭാ സീറ്റായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കൈയോടെ സമയം നിശ്ചയിക്കുകയും ചെയ്തു. കേരളാ കോൺഗ്രസി(എം)നു രാജ്യസഭയിലേക്കു വഴിതെളിക്കാനാണു പി.ജെ. കുര്യനെതിരേ യുവ എംഎൽഎമാരെക്കൊണ്ടു ചുടുചോറു വാരിച്ചത്. ഇതിന് പിന്നിലും ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയായിരുന്നു. വിഷ്ണുനാഥിന് സീറ്റ് വാങ്ങി നൽകുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാൽ ചെങ്ങന്നൂർ പാക്കേജി'ന്റെ ഉപജ്ഞാതാവെന്ന നിലയിലാണു രാജ്യസഭാ സീറ്റിനു മാണിക്ക് അവകാശമുണ്ടെന്ന വാദമുയർത്തി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു.
പി.ജെ. കുര്യൻ അവകാശവാദം ഉയർത്താതിരിക്കാനായി കോൺഗ്രസിൽ യുവകലാപം ഉണ്ടാക്കിയതും ഇതിന്റെ ഭാഗമായാണ്. ഷാഫി പറമ്പിലാണു കുര്യന്റെ സ്ഥാനാർത്ഥിത്വത്തിനെതിരേ ആദ്യം രംഗത്തുവന്നത്. വി.ടി. ബൽറാം, ഹൈബി ഈഡൻ, അനിൽ അക്കര എന്നിവർ ഇത് ഏറ്റുപിടിച്ചു. ഒരു രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പതിവുള്ളതായിരുന്നില്ല ആ കലാപം. കുര്യനെപ്പോലെ ഹൈക്കമാൻഡിനു വേണ്ടപ്പെട്ട നേതാവിനെ മാറ്റണമെന്നു നേരിട്ടു പറയാൻ യുവ നേതാക്കൾക്ക് ധൈര്യം പകർന്നതും ഉമ്മൻ ചാണ്ടിയാണെന്ന വാദമാണ് കോൺഗ്രസിൽ സജീവമാകുന്നത്.
കോൺഗ്രസിൽ മധ്യകേരളത്തിലെ പ്രധാന നേതാവാണ് ഉമ്മൻ ചാണ്ടി. സഭകളും സമുദായങ്ങളുമായി അത്മബന്ധമുള്ള നേതാവ്. എന്നാൽ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടിയുടെ മേൽകോയ്മ കുര്യൻ അംഗീകരിച്ചിരുന്നില്ല. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസഫ് എം പുതുശ്ശേരിയെ നിശ്ചയിച്ചതിനെ കുര്യൻ തുറന്നെതിർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്കായി പുതുശ്ശേരി ശ്രമിച്ചുവെന്ന വാദമാണ് കുര്യൻ സജീവമാക്കിയത്. ഒടുവിൽ കുര്യന് മുമ്പിൽ മാപ്പു പറഞ്ഞാണ് മത്സരിക്കാൻ പുതുശ്ശേരി എത്തിയത്. എന്നിട്ടും പുതുശ്ശേരി ജയിച്ചില്ല. ഇതോടെ കേരളാ കോൺഗ്രസും കുര്യനും തമ്മിലും ഭിന്നത രൂക്ഷമായി. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് പത്തനംതിട്ടയിൽ പാർട്ടിയെ നിയന്ത്രിച്ച കുര്യൻ ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടുമായി.
കോട്ടയം പോലെ പത്തനംതിട്ടിയിലും ഉമ്മൻ ചാണ്ടിക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ആന്റോ ആന്റണിയെ മാറ്റി ചാണ്ടി ഉമ്മനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ പോലും ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ഇതിനേയും കുര്യൻ അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനാണെന്ന് വ്യക്തമായപ്പോൾ പരസ്യ പ്രതികരണവുമായി കുര്യൻ രംഗത്ത് വന്നത്. സമാനമായ സംഭവത്തിന് കോൺഗ്രസ് സാക്ഷ്യം വഹിച്ചത് 1994 ൽ കരുണാകരന്റെ കാലത്തായിരുന്നു. ഘടകകക്ഷിയായ മുസ്ലിംലീഗിന് സീറ്റ് നൽകിയതിന് എതിരേ അതിശക്തമായ പ്രതിരോധം ഉയർത്തി രംഗത്ത് വന്ന ഉമ്മൻ ചാണ്ടി അന്ന് മന്ത്രിസഭയിൽ നിന്നും രാജിവച്ചാണ് പ്രതിഷേധിച്ചത്. അനായാസം കിട്ടുമായിരുന്ന രണ്ടു സീറ്റുകൾ എ-ഐ ഗ്രൂപ്പുകളുടെ തമ്മിലടിയെ തുടർന്ന് കരുണാകരൻ സീറ്റുകൾ മുസ്ലിംലീഗിന് കൊടുത്തു.
ലീഗിന്റെ അബ്ദുസ്സമദ് സമദാനി രാജ്യസഭയിലെത്തി. ഉമ്മൻ ചാണ്ടി ഉൾപ്പെട്ട എ ഗ്രൂപ്പിന്റെ ഡോ. എം.എ. കുട്ടപ്പനായിരുന്നു പിന്മാറേണ്ടി വന്നത്. രാജ്യസഭാ സീറ്റ് ലീഗിന് വിട്ടുകൊടുത്ത കരുണാകരൻ പത്രിക നൽകിയ ശേഷമായിരുന്നു എംഎ കുട്ടപ്പനെ കൊണ്ടു പിൻ വലിപ്പിച്ചത്. തീരുമാനത്തോട് ധനമന്ത്രിസ്ഥാനം രാജിവച്ചായിരുന്നു ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ശക്തമായ ഗ്രൂപ്പിസത്തിനായിരുന്നു സംഭവം വഴി വെച്ചത്. കേരളത്തിൽ നിന്നും വയലാർ രവിക്കൊപ്പം സമദാനി സഭയിലെത്തി. സിപിഎമ്മിന്റെ ഇ. ബാലാനന്ദനായിരുന്നു ഇവർക്കൊപ്പം രാജ്യസഭയിലെത്തിയ മൂന്നാമൻ. അന്ന് മന്ത്രിസ്ഥാനം രാജിവെച്ച് ഹീറോ പരിവേഷം കിട്ടിയ ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ വില്ലന്റെ പരിവേഷമാണ്. 1994ലെ പ്രശ്നമുയർത്തി കരുണാകരനെ ഒതുക്കിയതും ഉമ്മൻ ചാണ്ടിയായിരുന്നു.
യുഡിഎഫിന്റെ പൊതുതാൽപ്പര്യം കണക്കിലെടുത്തുള്ള തീരുമാനം എന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയൂം ന്യയീകരിക്കുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പിജെ കുര്യന്റെ ആരോപണം. കോൺഗ്രസിലെ ഇപ്പോഴത്തെ യുവ കലാപത്തിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടിയാണെന്നും പിജെ കുര്യൻ പറഞ്ഞു. എല്ലാത്തിനും ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്താനും കുര്യൻ മടിക്കുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്