തങ്ങളുടെ ആശ്രിതവത്സലനായി നഗരസഭാ ചെയർമാനായി തുടക്കം; കരുണാകരനിൽ നിന്ന് ആന്റണിയിലേക്ക് അധികാരമെത്തിച്ച് കരുത്തനായി; തോഴനായ ഉമ്മൻ ചാണ്ടിയെ മുഖ്യനാക്കിയ കേരള രാഷ്ട്രീയത്തിലെ ചാണക്യൻ; ഐസ്ക്രീമിൽ തണുത്തുറയാതെ കരുത്തു കാട്ടി; തീവ്രവാദത്തിലേക്ക് അണികളെ നയിക്കാതെ മതേതരത്വത്തിന്റെ കാവൽക്കാരനായി; ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്ന മുഖമായി ഇനി കുഞ്ഞാലിക്കുട്ടി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഇനി കുഞ്ഞാപ്പ ഡൽഹിയിലേക്ക്.... കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തിലെ ക്രൈസിസ് മാനേജറായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. ഏവർക്കും പ്രിയങ്കരൻ. ലീഗ് രാഷ്ട്രീയത്തിൽ പാണക്കാട് കുടുംബം കഴിഞ്ഞാൽ രണ്ടാം സ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. പാണക്കാട് കുടുംബത്തെ നിയന്ത്രിക്കുന്നത് പോലും കുഞ്ഞാലിക്കുട്ടിയാണെന്ന് കരുതുന്നവരുമുണ്ട്. മലബാറിനെ പച്ചയിൽ മുക്കിയ തന്ത്രങ്ങളൊരുക്കുന്നതിന് പിന്നലെ പ്രധാനിയും കുഞ്ഞാലിക്കുട്ടി തന്നെ. ഈ വിശേഷണങ്ങളുമായണ് ന്യൂഡൽഹയിലേക്ക് കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗമായി തട്ടകം മാറ്റുന്നത്. നരേന്ദ്ര മോദിയുടെ കാലത്ത് ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി പാർലമെന്റിൽ ഉയർത്തിക്കാട്ടുക. ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തി പുതിയ രാഷ്ട്രീയ സംസ്കാരം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കുക. ഇതാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ ലീഗ് നൽകുന്ന ഉത്തരവാദിത്തങ്ങൾ
ഔദ്യോഗിക പേര് പി.കെ.കുഞ്ഞാലിക്കുട്ടി. നാട്ടുകാർക്കും വീട്ടുകാർക്കും കുഞ്ഞാപ്പ. കുഞ്ഞാലിക്കുട്ടിക്ക് എങ്ങനെ കുഞ്ഞാപ്പയെന്നു പേരുകിട്ടി? ആരാണ് കുഞ്ഞാപ്പയെന്ന് ആദ്യം വിളിച്ചത്? അമ്മ ഫാത്തിമക്കുട്ടിയാണ് ആദ്യമായി കുഞ്ഞാപ്പയെന്നു വിളിച്ചത്. ജേഷ്ഠൻ പി.കെ.ഹൈദ്രുഹാജിയുടെ വിളിപ്പേര് ബാപ്പുട്ടി. അനുജൻ പി.കെ.കുഞ്ഞീതു നാട്ടിൽ അറിയപ്പെടുന്നത് കുഞ്ഞുവെന്നപേരിൽ. ഈ വിളിപ്പേരുകളുമായി കേരള രാഷ്ട്രീയത്തിലെത്തിയ കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിലെ പ്രധാനിയായി. ഇതിനിടെ ഐസ് ക്രീംപാർലർ വിവാദവും കരിനിഴലായെത്തി. എന്നാൽ നീതി പീഠത്തിന്റെ കരുത്തിൽ കുറ്റവിമുക്തനായി തിരിച്ചെത്തിയ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ ഒന്നാംപേരുകാരനായി പിന്നേയും മാറി. വമ്പൻ വിവാദത്തിൽ പെട്ടിട്ടും ഉയർത്തെഴുന്നേറ്റ് വീണ്ടും രാഷ്ട്രീയ കരുത്തനായി മാറിയ കേരള രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമാണ് കുഞ്ഞാലിക്കുട്ടി.
ഏതു സ്ഥലത്തായാലും രാവിലെയുള്ള നടത്തം കുഞ്ഞാലിക്കുട്ടി മുടക്കാറില്ല. മലപ്പുറത്തെ വീട്ടിലാണെങ്കിൽ വീടിനു ചുറ്റുമാണ് നടത്തം. കുറച്ചുവർഷങ്ങളായി യോഗ ചെയ്യുന്ന ശീലമുണ്ട്. പുസ്തകങ്ങൾ വായിച്ച് സ്വയം പഠിച്ചതാണ്. ഇപ്പോൾ പതിവായി യോഗചെയ്യുന്നു. കൃഷിയാണ് മറ്റൊരാവേശം. രണ്ടുവർഷമായി കൃഷിയിൽ സജീവമാണ്. വീടിനു തൊട്ടടുത്തുള്ള പറമ്പിൽ പച്ചക്കറികളും അലങ്കാരമീനും കൃഷിചെയ്യുന്നുണ്ട്. തിരക്കില്ലാത്ത ദിവസങ്ങളിൽ രാവിലെ മണിക്കൂറുകളോളം കൃഷിയിടത്തിൽ സജീവമാകും. തിരുവനന്തപുരത്തെ വാടകവീട്ടിലും പച്ചക്കറി കൃഷിയുണ്ട്. പുറത്തുനിന്ന് പച്ചക്കറി വാങ്ങുന്ന പതിവില്ല. അങ്ങനെ രാഷ്ട്രീയത്തിനപ്പുറം വീട്ടുകാര്യത്തിലും ശ്രദ്ധാലുവായ നേതാവ്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും കൃത്യസമയത്ത് ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുന്ന കണിശതയുടെ ജീവിത നിഷ്ഠ പുലർത്തുന്ന രാഷ്ട്രീക്കാരൻ.
കടലുണ്ടിപ്പുഴയോരത്തെ പാണ്ടിക്കടവത്ത് വീട്ടിൽനിന്ന് കുഞ്ഞാലിക്കുട്ടി കേരളത്തിൽ ലീഗിന്റെയും യു.ഡി.എഫിന്റെയും ചാണക്യസൂത്രങ്ങൾ നെയ്തു. കാൽ നൂറ്റാണ്ടായി ലീഗിന്റെയും യു.ഡി.എഫിന്റെയും നിർണായക നീക്കങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രവും കടിഞ്ഞാണും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. മലപ്പുറം നഗരസഭ ചെയർമാനായി തുടങ്ങിയ രാഷ്ട്രീയജീവിതം കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവിൽ ചെന്നെത്തി. യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമനായും ലീഗിലെ ഒന്നാമനായുമുണ്ടായി. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിലെ സൂപ്പർ പവറായി മാറിയ നേതാവ്. എന്നും എളിമയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുഖമുദ്ര. എത്ര ഉന്നമായ പദവിയിലിരിക്കുമ്പോൾ തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്താത്ത നേതാവ്. പാണാക്കാട് ശിബാഹലി തങ്ങളുമായുള്ള അടുപ്പം തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ ഈ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്.
1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു. കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്സും പൂർത്തിയാക്കി. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. 27ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.
1982-ലാണ് മലപ്പുറം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. 1987-ലും മലപ്പുറത്ത്നിന്ന് വീണ്ടും നിയമസഭയിലെത്തി. 1991, 1996, 2001 വർഷങ്ങളിൽ കുറ്റിപ്പുറത്ത്നിന്നായിരുന്നു നിയസഭയിലേക്ക് എത്തിയത്. 1991ൽ അധികാരത്തിലെത്തിയ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. മുതിർന്ന നേതാക്കളെ മാറ്റിനിർത്തി കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, സി.ടി അഹമ്മദലി, പി.കെ.കെ ബാവ എന്നിവർ മന്ത്രിമാരായത് ഈ സമയത്തായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ ഏറ്റവും കരുത്തനായ മന്ത്രിയായി മാറാൻ കുഞ്ഞാലിക്കുട്ടിക്ക് അധികസമയം വേണ്ടി വന്നില്ല. ഐ.എസ്.ആർ.ഒ ചാരക്കേസിനെ തുടർന്ന് കരുണാകരന് സ്ഥാനമൊഴിയേണ്ടി വന്നു. തുടർന്ന് ആന്റണി അധികാരത്തിലെത്തി. ഇതിന് പിന്നിൽ കോൺഗ്രസിലെ എ വിഭാഗത്തിനൊപ്പം അടിയറച്ചു നിന്നതും കരുണാകര യുഗത്തിന് അന്ത്യമിട്ടതുമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ നടന്ന രാഷ്ട്രീയ നീക്കങ്ങളായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായി കുഞ്ഞാലിക്കുട്ടി മാറി.
ആന്റണിയുടെ ഗ്ലാമറിൽ മദ്യ നിരോധനം നടപ്പാക്കിയിട്ടും യുഡിഎഫിന് അടുത്ത തെരഞ്ഞെടുപ്പിൽ പിഴച്ചു. 1996-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.കെ നായനാർ അധികാരത്തിലെത്തി. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ഐസ്ക്രീം പെൺവാണിഭ കേസ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന കാലം കൂടിയായിരുന്നു ഇത്. 2001-ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഈ മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു രണ്ടാമൻ. എന്നാൽ മൂന്നു വർഷത്തിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങി. മഞ്ചേരിയിലടക്കം യു.ഡി.എഫ് പരാജയപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത്നിന്ന് ആന്റണി രാജിവെച്ചു. എന്നാൽ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയായിരുന്നു ഈ അധികാരമാറ്റത്തിന് കാരണം. ആന്റണിയേ മാറ്റിയേ മതിയാകൂവെന്ന നിലപാട് ലീഗ് എടുത്തിരുന്നത്രേ. അങ്ങനെ ഇഷ്ടതോഴനായ ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിപദത്തിലുമെത്തിച്ചു. എന്നാൽ ഇന്ത്യാവിഷൻ ചാനൽ ഉയർത്തിയ ഐസ്ക്രീംപാർലർ കൊടുങ്കാറ്റ് കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി നേരെയുള്ള ആരോപണം ഉയർന്നത് ഇതേ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗവും ലീഗുകാരനുമായ ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാവിഷൻ ചാനൽ വഴിയായിരുന്നു. വി എസ് അച്യുതാനന്ദനും രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടി വന്നു. പകരം വി.കെ ഇബ്രാഹീം കുഞ്ഞ് മന്ത്രിയായി.
2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനും യുഡി.എഫിനും ഏൽക്കേണ്ടി വന്നത് കനത്ത പരാജയം. കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ പരാജയം രുചിച്ചു. ലീഗിൽനിന്ന് കലാപക്കൊടി ഉയർത്തി പുറത്തുപോയ ഡോ. കെ.ടി ജലീലിനോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തോൽവി. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അവസാനിച്ചെന്ന് ഏവരും വിധിയെഴുതി. എന്നാൽ തെറ്റുകൾ തിരുത്തി കൂടുതൽ കരുത്തനായി കുഞ്ഞാലിക്കുട്ടി തിരിച്ചെത്തി. ഐസ് ക്രീം കേസ് ആരോണങ്ങൾക്കപ്പുറം ഒന്നുമില്ലെന്ന് കോടതി വിധികളിലൂടെ തെളിയിച്ചു കുഞ്ഞാലിക്കുട്ടി. ഇതിനിടെ സ്വയം തിരുത്തലും വരുത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗ് തിരിച്ചുവരവ് നടത്തി. ഏഴ് അംഗങ്ങളുണ്ടായിരുന്ന ലീഗ് ഇരുപതിലെത്തി. രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ രൂപീകരിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് ഏറ്റെടുത്തു. ഈ സർക്കാരിന് ഭൂരിപക്ഷം തീരെ കുറവായതുകൊണ്ട് തന്നെ ലീഗ് തന്നെയായിരുന്നു സൂപ്പർ ശക്തി.
സരിതയും സോളാറും ഉയർന്നു കേട്ടപ്പോഴും ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി കൈവിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് കൊല്ലം ഉമ്മൻ ചാണ്ടി കേരളം ഭരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റപ്പോഴും ലീഗിന് വലുതായി അടി തെറ്റിയില്ല. കോട്ടകലിൽ വിള്ളൽ വരുത്താതെ ലീഗ് കാക്കാനുള്ള കാരണം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളായിരുന്നു. ഐസിസ് തീവ്രവാദത്തിന്റെ കാലത്ത് രാജ്യസ്നേഹത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ പ്രസക്തി മുസ്ലീങ്ങൾക്കിടയിൽ ലീഗ് വിശദീകരിച്ചു. ലീഗിന്റെ മതേതരമുഖം കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ കാലത്ത് ലീഗിനെ വേറിട്ടൊരു വഴിയിലൂടെ കൊണ്ട് പോയത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. ഇത് തന്നെയാണ് ലീഗിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കേരള രാഷ്ട്രീയത്തിലുണ്ടായത്. ഇതിനിടെയാണ് ഇ അഹമ്മദിന്റെ ആകസ്മിക വിയോഗമത്തെുന്നത്. ദേശീയ തലത്തിൽ ലീഗിനെ പതിറ്റാണ്ടുകളായി നയിച്ചത് അഹമ്മദാണ്. അതിന് പകരക്കാരനാവാൻ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതും പാണക്കാട് കുടുംബമാണ്.
എന്തിന് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകുന്നു? അവിടെ അദ്ദേഹത്തിന് എന്തു ചെയ്യാനുണ്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുന്നു. അപ്പോഴും ചിരിച്ച മുഖത്തോടെ കാത്തിരുന്ന് കാണാൻ കുഞ്ഞാലിക്കുട്ടി പറയുന്നു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്