മുഖ്യ ശത്രു ബിജെപി എന്ന് പറയുമ്പോഴും കോൺഗ്രസ് ബാന്ധവം തള്ളിക്കളഞ്ഞ സിപിഎം നിലപാട് മനസ്സിലാകാതെ രാജ്യം എമ്പാടുമുള്ള ഇടത് ബുദ്ധിജീവികൾ; നിലപാടിന് പിന്നിൽ ലാവ്‌ലിൻ-ടിപി-എൻഡിടിവി കേസുകൾ എന്ന ആരോപണം ഉന്നയിച്ച് യെച്ചൂരി പക്ഷക്കാർ; യെച്ചൂരി ഇന്ത്യക്ക് വേണ്ടി നിലപാട് എടുത്തപ്പോൾ കാരാട്ട് എടുത്തത് കേരളത്തിന് വേണ്ടി മാത്രം; കേരളത്തിൽ സിപിഎമ്മിന് ഗുണം ചെയ്‌തേക്കുമെങ്കിലും മോദി വിരുദ്ധ സഖ്യത്തിന് കനത്ത തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് 19 സംസ്ഥാനത്താണ് ബിജെപി ഭരണമുള്ളത്. മോദി പ്രഭാവം തീരെ ഏൽക്കാതെ പോയത് ഡൽഹിയിലാണ്. ഒരുമിച്ച് നിന്നാൽ ഹൈന്ദവ രാഷ്ട്രീയത്തെ ചെറുക്കാനാകുമെന്ന് ബീഹാറിൽ നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും കാണിച്ച് തരികയും ചെയ്തു. പിന്നീട് ലാലുവും നിതീഷും രണ്ട് വഴിക്കായി. ഇപ്പോൾ ബിജെപി പിന്തുണയോടെയാണ് നിതീഷിന്റെ ഭരണം. അപ്പോഴും ബിജെപിയെ അകറ്റാൻ മറ്റുള്ളവരെല്ലാം ഒരുമിക്കുകയെന്ന ഫോർമുലയുടെ സാധ്യത ബീഹാർ തുറന്നുകാട്ടി. ഗുജറാത്തിലും ബിജെപി കിതച്ചത് ഈ ഒരുമയുടെ ഫലമായിരുന്നു. ഇത്തരത്തിലൊരു ഇടപെടൽ ഉണ്ടായാൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും പുറത്താക്കാമെന്ന് ഏവരും പ്രതീക്ഷിച്ചു. ഇതിനാണ് സിപിഎം തന്നെ തടയിട്ടത്.
കോൺഗ്രസുമായി തിരഞ്ഞെടുപ്പുധാരണ വേണ്ടെന്ന വാചകം സിപിഎം കരടു രാഷ്ട്രീയ പ്രമേയത്തിൽ വേണമെന്നു കാരാട്ടുപക്ഷം ശാഠ്യംപിടിക്കുന്നതാണ് എല്ലാത്തിനും കാരണം. ഇതിന് പിന്നിലെ 'അജൻഡ' ആർക്കും മനസ്സിലാകുന്നില്ല. കാരാട്ടിന്റെ നിലപാട് പാർട്ടി അംഗീകരിക്കുമ്പോൾ തളരുന്നത് മോദിയെ അതിശക്തമായി എതിർക്കുന്ന ഇടത് ബുദ്ധിജീവി സംഘമാണ്. കാരാട്ടിന്റെ രാഷ്ട്രീയം ആർക്കും മനസ്സിലാകുന്നില്ല. കാരാട്ടുപക്ഷ നിലപാട് ഉൾപ്പെടുത്തിയ കരടു രാഷ്ട്രീയ പ്രമേയം കൊൽക്കത്തയിൽ സമാപിച്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെ അംഗീകരിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യമായിരുന്നു കാരാട്ടിന്റെ തീരുമാനത്തിന് പിന്നിൽ. പക്ഷേ ഇന്ത്യയെന്ന നിലയിൽ ചിന്തിക്കുമ്പോൾ കനത്ത തിരിച്ചടിയാണ് മോദി വിരുദ്ധ ക്യാമ്പിന് ഇത് നൽകുന്നത്.
സിപിഎം മുൻകൈയെടുത്ത് പ്രതിപക്ഷ ബദൽ പലരും സ്വപ്‌നം കണ്ടു. കോൺഗ്രസും ഇടതു പക്ഷവും സോഷ്യലിസറ്റും മറ്റ് ചെറു പാർട്ടികളും ഉൾപ്പെടുന്ന കൂട്ടുമുന്നണി. ഇതിലൂടെ മാത്രമേ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂവെന്ന് ചിന്ത സജീവമായിരുന്നു. കാരാട്ട് പാര വച്ചത് ഈ നീക്കത്തിനാണ്. അതുകൊണ്ട് തന്നെ ഇടത് മതേതര വാദികൾ ആകെ വേദനയിലും. ലാവ്ലിൻ, ടിപി കേസുകളുടെയും കാരാട്ട് ദമ്പതികളുടെ ബന്ധുവിന്റെ ടിവി ചാനൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണു ബിജെപിയെ പ്രീണിപ്പിക്കുന്ന, കോൺഗ്രസ് വിരുദ്ധ നിലപാടിനു കാരാട്ടുപക്ഷം വാശിപിടിച്ചതെന്നാണ് യച്ചൂരിയെ അനുകൂലിക്കുന്നവരുടെ ആരോപണം.
ഇരുപക്ഷത്തിന്റെയും ബലപരീക്ഷണംതീർന്നില്ലെന്നും ഹൈദരാബാദിലെ പാർട്ടി കോൺഗ്രസാണ് അടുത്ത വേദിയെന്നുമുള്ള സൂചനയാണു ലഭിക്കുന്നത്. യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച പിബി - സിസി അംഗങ്ങൾക്കെല്ലാം പാർട്ടി കോൺഗ്രസിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നു കൊൽക്കത്ത സിസിയിൽ അധ്യക്ഷനായ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞതും തർക്കം ഉടനെ തീരില്ലെന്നു വ്യക്തമാക്കുന്നു. ഇന്നലെ അംഗീകരിച്ച കരടു പ്രമേയം അടുത്ത മാസം പകുതിയോടെ പരസ്യപ്പെടുത്തും. വിഷയത്തിൽ ത്രിപുരയുടെ മനസ്സും യെച്ചൂരിക്ക് അനുകൂലമാണ്. കാരണം അവിടേയും ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന വെല്ലുവിളി. എന്നാൽ കേരളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇവിടെ ബിജെപിക്ക് ശക്തി കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിന് വേണ്ടി ഇന്ത്യയെ മറക്കുന്ന തീരുമാനം കാരാട്ട് എടുപ്പിച്ചുവെന്നാണ് ആരോപണം.
എൻഡിടിവിയും പ്രകാശ് കാരാട്ടും
പ്രകാശ് കാരാട്ടും ഭാര്യ വൃന്ദാ കാരാട്ടും പോളിറ്റ് ബ്യൂറോ അംഗങ്ങളാണ്. വൃന്ദയുടെ സഹോദരിയാണ് രാധിക റോയ്. എൻഡിടിവി പ്രമോട്ടറും പ്രമുഖ മാധ്യമപ്രവർത്തകനുമായ പ്രണോയ് റോയുടെ ഭാര്യയാണ് രാധിക റോയ്. ഇവവടെ വീടുകളിലും ടിവി ചാനലിന്റെ ഓഫിസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന് 48 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും വായ്പയ്ക്കായി ഓഹരികൾ പണയംവച്ചതു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചില്ലെന്നുമുള്ള പരാതിയിലായിരുന്നു റെയ്ഡ്. പക്ഷേ പെട്ടെന്ന് പൊലീസ് നിശബ്ദരായി. ഇതിനും സിപിഎമ്മിന്റെ കോൺഗ്രസ് എതിർപ്പുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
പ്രണോയ്, രാധിക എന്നിവർക്കും ബാങ്കിന്റെ ചില ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സിബിഐ വ്യക്തമാക്കിയിരുന്നു. എൻഡിടിവി കൺസൽട്ടന്റായിരുന്ന സഞ്ജയ് ദത്ത് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണത്രേ നടപടി. എന്നാൽ സർക്കാരിനെതിരെയുള്ള സ്വതന്ത്രവും നിർഭയവുമായ നിലപാടിന്റെ പേരിൽ തങ്ങളെ വേട്ടയാടുന്നതിന്റെ ഭാഗമാണു റെയ്ഡെന്ന് എൻഡിടിവി ചാനൽ കുറ്റപ്പെടുത്തി. വായ്പ ഏഴുവർഷം മുൻപ് തിരിച്ചടച്ചതാണെന്നും ചാനൽ വ്യക്തമാക്കുകയും ചെയ്തു. വൃന്ദയും പ്രകാശ് കാരാട്ടും രാധികയ്ക്കും പ്രണോയിക്കുമൊപ്പാണു താമസിക്കുന്നത്. ഈ ബന്ധം എൻഡിടിവിക്ക് ഗുണമായെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പ്രധാനമന്ത്രി മോദിയെ പ്രകാശ് കാരാട്ട് പിണക്കിയാൽ എൻഡിടിവിക്ക് പണം കൊടുക്കും. ഈ സാഹചര്യത്തിലാണ് കാരാട്ട് ബിജെപി വിരുദ്ധ ചേരിയെന്ന ആശയത്തെ പൊളിക്കുന്നതെന്നാണ് വിലയിരുത്തൽ.
ചാനലിലെ ഒരു ചർച്ചയ്ക്കിടയിൽ ബിജെപി വക്താവ് സമ്പിത് പാത്രയെ ഇറക്കിവിട്ടത് അടുത്തിടെ വിവാദമായിരുന്നു. പ്രണോയിയും രാധികയും ഉടമകളായ ആർആർപിആർ ഹോൾഡിങ്സ്, ഇന്ത്യ ബുൾസിൽനിന്നെടുത്ത 500 കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ ഐസിഐസിഐ ബാങ്കിൽനിന്ന് 19% പലിശയ്ക്ക് 375 കോടി വായ്പയെടുത്തു. ഇതിനായി എൻഡിടിവിയുടെ 61% ഓഹരി പണയംവച്ചെന്നും ഇത് ബാങ്കിങ് ചട്ടത്തിനു വിരുദ്ധമാണെന്നായിരുന്നു സിബിഐ വാദം. ഓഹരി പണയംവച്ചതു സെബിയെ അറിയിച്ചില്ലെന്നും ബാങ്ക് പിന്നീട് പലിശ പത്തുശതമാനമായി കുറച്ചെന്നും ആരോപണമുണ്ട്.
ലാവ്‌ലിനും ടിപിയും പിന്നെ പിണറായിയും
എസ് എൻ സി ലാവ്‌ലിന്റെ അഴിമതിയിൽ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി. സിബിഐ അതിന് ശേഷം അപ്പീൽ കൊടുക്കാൻ ഏറെ വൈകി. ലാവ്‌ലിൻ കേസിൽ സിബിഐയ്ക്ക് ഒരു താൽപ്പര്യവുമില്ല. ബീഹാറിൽ ലാലുവിനെ അഴിമതി കേസിൽ കുടുക്കിയവർക്ക് കേരളത്തിൽ മൃദു സമീപനം. മോദിയുമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ലാവ്‌ലിനിൽ സിബിഐയെ അനുകൂലമാക്കാൻ പിണറായി ശ്രമിക്കുന്നുവെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. എൻഡിടിവിക്കൊപ്പം ഇതും സിപിഎം രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആരോപണം.
ടിപി ചന്ദ്രശേഖരൻ കൊലക്കേസും സിബിഐ അന്വേഷിക്കും. ഇതിൽ പിണറായിയെ പ്രതിയാക്കണമെന്നാണ് ടിപിയുടെ ഭാര്യ കെകെ രമയുടെ ആവശ്യം. ടിപിയെ 51 വെട്ട് വെട്ടി കൊന്നതിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത തല ഗൂഢാലോചനയുണ്ടെന്നാണ് രമയുടെ ആക്ഷേപം. കണ്ണൂരിൽ സിബിഐ അന്വേഷിച്ച പല കേസിലും പിജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ പ്രതികളായി. ടിപിയിൽ അതുണ്ടാകരുതെന്ന് തന്നെയാണ് സിപിഎം കേരള ഘടകം ആഗ്രഹിക്കുന്നത്. ഇതിന് കേന്ദ്രത്തെ ഒപ്പം നിർത്തണം. അതിന് ബിജെപിയെ പ്രീണിപ്പിക്കുന്നു. മോദിയെ കൈയിലെടുത്ത് കേസുകളൊതുക്കാനുള്ള കേരളാ ഘടകത്തിന്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഎമ്മിലെ യെച്ചൂരി പക്ഷം സംശയിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിലെ അടവുനയം അതതു സമയത്തു തീരുമാനിക്കാമെന്നുകൂടി കരടു പ്രമേയത്തിൽ വ്യക്തമാക്കിയത്. അതിനുശേഷമാണ്, കോൺഗ്രസുമായി ധാരണയില്ലെന്ന പരാമർശം. ഇത് എങ്ങനെ ശരിയാകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. താൻ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ തള്ളപ്പെട്ടതിനാൽ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിലും (സിസി) സീതാറാം യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതു സിസി തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോയിലും (പിബി) താൻ രാജിതാൽപര്യം വ്യക്തമാക്കിയതാണെന്നും പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാകുമെന്ന കാരണം പറഞ്ഞു പിബി തന്നെ വിലക്കിയെന്നും യച്ചൂരി സിസിയിൽ പറഞ്ഞു. ആവശ്യം സിസി നിരസിച്ചപ്പോൾ, പാർട്ടിയുടെ ഐക്യം മാത്രം കണക്കിലെടുത്താണു തുടരുന്നതെന്ന് യച്ചൂരി പറഞ്ഞു. വോട്ടെടുപ്പിനു മുൻപാണ് യച്ചൂരി രാജിസന്നദ്ധത അറിയിച്ചത്.
ഇനി സിപിഎമ്മിൽ കേരള ആധീശത്വം
കോൺഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പുധാരണകളും വേണ്ടെന്ന് പ്രഖ്യാപിക്കുന്ന കരട് രാഷ്ട്രീയപ്രമേയം സിപിഎമ്മിലെ കേരളാ ഘടകത്തിന്റെ കരുത്തിന് തെളിവാണ്. രാഷ്ട്രീയ അടവുനയം സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലാണ് ബലപരീക്ഷണമെങ്കിലും കേരളഘടകത്തിന്റെ നിലപാടാണ് പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്രകമ്മിറ്റിയിലെയും ചർച്ചകളിലും വോട്ടെടുപ്പിലും നിർണായകമായത്.
വി എസ് അച്യൂതാന്ദൻ യെച്ചുരിക്കൊപ്പമായിരുന്നു. തോമസ് ഐസകും കോൺഗ്രസിന് അനുകൂലമായി. പക്ഷേ ബാക്കിയെല്ലാവരും ഒരുമിച്ചു. രാഷ്ട്രീയപ്രമേയത്തിന്റെ കരടാണ് കേന്ദ്രകമ്മിറ്റി തയ്യാറാക്കുകയെന്നും അന്തിമതീരുമാനം പാർട്ടികോൺഗ്രസിലായിരിക്കുമെന്നുമുള്ള യെച്ചൂരിയുടെ പ്രഖ്യാപനം വീണ്ടുമൊരു ബലപരീക്ഷണം പാർട്ടികോൺഗ്രസിലുമുണ്ടാകുമെന്നതിന്റെ സൂചനയാണ്. എന്നാൽ, ഇവിടേയും കാരട്ട് തന്നെ ജയിക്കും.
രാഷ്ട്രീയ അടവുനയം സംബന്ധിച്ച് കാരാട്ടും എസ്. രാമചന്ദ്രൻപിള്ളയും ചേർന്നുതയ്യാറാക്കിയ രേഖയാണ് അടുത്ത പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, തുടക്കംമുതൽക്കെ ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നിലപാട് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എല്ലാ ജില്ലാസമ്മേളനങ്ങളിലും ഇരുവരും ഈ രാഷ്ട്രീയനിലപാട് വിശദീകരിക്കുകയുംചെയ്തു. മുമ്പ് സിപിഎമ്മിൽ ബംഗാൾ ഘടകത്തിനായിരുന്നു നിർണായകസ്വാധീനം. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ അതു ക്ഷയിച്ചു. ബംഗാളിൽ ഒരു തിരിച്ചുവരവ് സ്വപ്നംകണ്ടാണ് ബംഗാൾ ഘടകം കോൺഗ്രസ് സഹകരണത്തിനായി വാദിച്ചത്. എന്നാൽ, അത് കേരളത്തിലെ പാർട്ടിക്ക് ആത്മഹത്യാപരമാകുമെന്നാണ് കേരളഘടകത്തിന്റെ വാദം. ഇത് അംഗീകരിക്കപ്പെട്ടു. ബംഗാളിൽ സിപിഎമ്മിന് തിരിച്ചുവരവില്ലെന്ന് നേതാക്കൾ തിരിച്ചറിയുന്ന സാഹചര്യവും കേരളാ ഘടകത്തിന് തുണയായി.
സിപിഎമ്മിൽ മുമ്പ് ബംഗാൾ ഘടകത്തിനുണ്ടായിരുന്ന അധീശത്വം ഇപ്പോൾ കേരളഘടകം സ്വന്തമാക്കിയിരിക്കുന്നു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവരാണ് കേരളത്തിൽനിന്നുള്ള പി.ബി. അംഗങ്ങൾ. ഇവരെക്കൂടാതെ പ്രകാശ് കാരാട്ടും മലയാളിയാണ്. പി.ബി.യോഗത്തിൽ എം.എ. ബേബി എന്തുനിലപാടെടുത്തുവെന്ന് വ്യക്തമല്ല. എന്നാൽ, വി എസ്. അച്യുതാനന്ദൻ യെച്ചൂരിക്കൊപ്പമാണെന്ന് വ്യക്തമാണ്. കോൺഗ്രസ് സഹകരണത്തെ പിന്തുണച്ച് കേന്ദ്രകമ്മിറ്റിക്ക് വി എസ്. കത്തുനൽകിയതും അതിന് തെളിവാണ്. കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവാണ് വി എസ്.
സുന്ദരയ്യരുടെ പിൻഗാമിയാകാൻ യെച്ചൂരി ?
കോൺഗ്രസ് അനുകൂല രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സീതാറാം യെച്ചൂരിയുടെ ജനറൽസെക്രട്ടറി സ്ഥാനം പ്രതിസന്ധിയിലായി. ധാർമികമായി അദ്ദേഹത്തിന് പദവിയിൽ തുടരാനാവില്ല. കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസമുറപ്പിക്കാനാവാത്ത സ്ഥിതി വന്നതിനാൽ വരുന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരിക്ക് സ്ഥാനമൊഴിയേണ്ടിവരും. പാർട്ടി കോൺഗ്രസിൽ യെച്ചൂരി തന്റെ നിലപാട് വീണ്ടും അവതരിപ്പിക്കും. ബിജെപി ബദലിനായി വാദിക്കുകയും ചെയ്യും. ഇത് പാർട്ടി കോൺഗ്രസിനെ പൊട്ടിത്തെറിയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ രാജി വെച്ചത് ഇങ്ങനെയായിരുന്നു. ജനസംഘത്തെയും മറ്റുംകൂട്ടി അടിയന്തരാവസ്ഥയെ ചെറുക്കുന്നതിന് എതിരായിരുന്നു സുന്ദരയ്യ. അടിയന്തരാവസ്ഥ ദീർഘകാല പ്രതിഭാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതിനാൽ പാർട്ടി പൂർണമായും ഒളിവിൽ കഴിഞ്ഞുള്ള സംഘടനാ സംവിധാനത്തിനുവേണ്ടി അദ്ദേഹം വാദിച്ചു. ഇത്തരമൊരു രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സുന്ദരയ്യ സ്ഥാനമൊഴിഞ്ഞു.
പിന്നീട്, ഹർകിഷൻ സിങ് സുർജിത്തിനായിരുന്നു സമാനമായ സ്ഥിതി. ഐക്യമുന്നണിസർക്കാർ വേളയിൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അന്നു ജനറൽ സെക്രട്ടറിയായിരുന്ന സുർജിത്തിന്റെ വാദം കേന്ദ്രകമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടില്ല. പക്ഷേ രാജിയിലേക്ക് കാര്യങ്ങളെത്തിയില്ല. എന്നാൽ ഇവിടെ യെച്ചൂരിയുടെ രാജിക്കായി വേണ്ടിയാണ് കാരാട്ട് നിൽക്കുന്നത്.
പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്
എന്നാൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന മട്ടിലുള്ള സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം അന്തിമമാകില്ലെന്നു കോൺഗ്രസ് വിലയിരുത്തുന്നു. ആത്യന്തികമായി ദേശീയ പ്രതിപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിൽക്കാൻ സിപിഎം നിർബന്ധിതമാകുമെന്നാണു കണക്കുകൂട്ടൽ. ഇാരാവരുത്, മോദിയുടെ ബിജെപി സർക്കാർ തന്നെയാവണം എന്ന് അവർ ആഗ്രഹിക്കുന്നു. ജനാധിപത്യ - മതനിരപേക്ഷ ശക്തികളെ അവർ ഒറ്റിക്കൊടുക്കുകയാണ്.'' - ഇങ്ങനെയാണ് ആന്റണി സിപിഎം നീക്കതോട് പ്രതികരിച്ചത്. മതനിരപേക്ഷ കക്ഷികളുടെ പോരാട്ടത്തിൽ സിപിഎമ്മും ഇടതു പാർട്ടികളും കോൺഗ്രസിനൊപ്പം കൈകോർക്കണമെന്ന നിർദ്ദേശം കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യം മുന്നോട്ടുവച്ചത് ആന്റണിയാണ്. ഇതിനെയാണ് കാരാട്ട് അട്ടിമറിച്ചത്.
വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം കൂടുതൽ പഠിച്ചശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണമുണ്ടാകുമെന്നു വക്താവ് അജയ് മാക്കൻ പറഞ്ഞു. മികച്ച പാർലമെന്റേറിയനായ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പാർലമെന്റിൽ പ്രതിപക്ഷ ഏകോപനത്തിനു ചുക്കാൻ പിടിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവാണു യച്ചൂരി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. യെച്ചൂരിക്ക് കോൺഗ്രസിനോട് മൃദു സമീപനമാണെന്ന ആക്ഷേപവും ഉണ്ട്. എന്നാൽ ഇതൊക്കെ ബിജെപിയെ കെട്ടുകെട്ടിക്കാനാണെന്ന് യെച്ചുരി പറയുന്നു. സീതാറാം യച്ചൂരിയുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആന്റണിയും ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്കെല്ലാം നല്ല ബന്ധമാണ്. ഇത് കൂടി മനസ്സിൽ വച്ചായിരുന്നു കാരാട്ട് പാരയുമായി എത്തിയത്.
അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പിനു മുൻപു മറ്റ് ഇടതു പാർട്ടികൾക്കൊപ്പം സിപിഎമ്മും കൂടുതൽ ക്രിയാത്മകമായ അടവുനയത്തിലേക്കു ചുവടു മാറ്റാൻ നിർബന്ധിതമാകുമെന്നാണു കോൺഗ്രസ് കരുതുന്നത്. കോൺഗ്രസ് വിരുദ്ധതയെന്ന കാലഹരണപ്പെട്ട നയത്തിനു നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തിയില്ലെന്ന് എഐസിസി നേതാവ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു.
Stories you may Like
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍