ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ല; ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല; ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളി; ആകെ സംഭവിച്ചത് എട്ട് സീറ്റുകൾ ബിജെപിക്ക് സമ്മാനിച്ചത് മാത്രം; പ്രിയങ്കാ ഗാന്ധി വീണ്ടും വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ പുനരവതാരമായാണ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസുകാർ കണ്ടത്. രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കയെ മനസ്സിൽ കണ്ടവരുമുണ്ട്. ഇന്ദിരയുടെ മുഖവും അതേ പുഞ്ചിരിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മധുരമെത്തിക്കുമെന്ന് കരുതി. ഉത്തർ പ്രദേശിൽ മനസ്സിൽ കണ്ടത് അഞ്ചിൽ അധികം സീറ്റും. ഉത്തരേന്ത്യയിലെ മോദി പ്രഭാവത്തെ തകർത്ത് രാഹുൽ ഗാന്ധിയെ പ്രിയങ്ക അധികാര കസേരയിൽ ഇരുത്തുമെന്നും കുരതി. കോൺഗ്രസ് ഹൈക്കമാണ്ടിലെ നിർണ്ണായക സ്വാധീന ശക്തി പ്രിയങ്കയായി മാറുമെന്നും ഏവരും കരുതി. എന്നാൽ ഇന്ദിരയുടെ മുഖത്തെ ആത്മവിശ്വാസം പ്രിയങ്കയിലേക്ക് എത്തിയിട്ടും അത് വോട്ടായി മാറിയില്ല. കോൺഗ്രസ് തകർന്നടിഞ്ഞു. ദേശീയ തലത്തിൽ കൂട്ടാനായത് എട്ട് സീറ്റ് മാത്രമാണ്. അതും നൽകിയത് കേരളത്തിൽ ആഞ്ഞു വീശിയ ശബരിമലക്കാറ്റും പഞ്ചാബിലെ അമരീന്ദർ സിംഗിന്റെ മുഖവും.
ഉത്തർപ്രദേശിൽ ബിജെപി സ്വന്തമാക്കിയത് 80ൽ 61 സീറ്റ്. കോൺഗ്രസിന് ആകെയുണ്ടായിരുന്ന രണ്ടിൽ ഒരു സീറ്റ് നഷ്ടമായി. അതും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി. കോൺഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രം. അമേഠിയും റായ്ബറേലിയുമുൾപ്പെടെ 41 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയോഗിക്കുമ്പോഴും സ്വപ്നത്തിൽ പോലും കോൺഗ്രസ് നേതൃത്വം കരുതിയിരിക്കില്ല ഇത്തരമൊരു തിരിച്ചടി. 41ൽ ആറിടത്ത് പാർട്ടി മത്സരിച്ചില്ല. ശേഷിച്ച 35ൽ ഒരിടത്ത് ജയം. അമേഠിയിൽ രണ്ടാം സ്ഥാനം. കിഴക്കൻ യുപിയിലെ ബാക്കി 33 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇതും പ്രിയങ്കയുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക വെല്ലുവിളിയാണ്. ഭർത്താവ് റോബർട്ട് വാദ്ര നിരവധി കേസുകളിൽ സംശയ നിഴലിലാണ്. ഏത് സമയവും വാദ്രയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
കോൺഗ്രസിനെ കൈപ്പിടിയിൽ ഒതുക്കാനാണ് പ്രിയങ്കയെ വാദ്ര രംഗത്തിറക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. പ്രിയങ്കയുടെ വരവോടെ രണ്ട് ്അധികാര കേന്ദ്രങ്ങൾ കോൺഗ്രസിൽ രൂപപ്പെടുകയും ചെയ്തു. എന്നാൽ പരസ്യമായ ഏറ്റുമുട്ടലുകൾ രാഹുലും പ്രിയങ്കയും നടത്തിയില്ല. അമേഠിയിൽ രാഹുലിനെ ജയിപ്പിക്കുകയായിരുന്നു പ്രിയങ്കയുടെ പ്രധാന ദൗത്യം. ഇതിനിടെയാണ് തോൽവിക്കുള്ള സാധ്യത രാഹുൽ തിരിച്ചറിഞ്ഞ് വയനാട്ടിൽ എത്തിയത്. വയനാട്ടിൽ ജയിച്ചതു കൊണ്ട് മാത്രം രാഹുൽ എംപിയായി തുടരുന്നു. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് തിളക്കം കുറയുകയും ചെയ്തു. യുപിയെ ഇളക്കിമറിക്കാൻ പ്രിയങ്കയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഫലങ്ങൾ. കോൺഗ്രസിന്റെ ഉറച്ച കോട്ട നഷ്ടമായതാണ് ഇതിന് പ്രധാന കാരണം.
ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ലെന്നതിന് തെളിവാണ് രാഹുലിന്റെ അമേഠിയിലെ തോൽവി. ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ലെന്നും എസ് പി-ബിഎസ് പി സഖ്യത്തിന് എട്ട് സീറ്റുകൾ കുറച്ചതാണ് പ്രിയങ്കയുടെ ആകെ ഗുണമെന്നും വിലയിരുത്തലുകളുണ്ട്. പ്രിയങ്ക പ്രചരണത്തിന് പോയ മണ്ഡലങ്ങളിൽ ഒരു ലക്ഷം വോട്ട് പോലും പിടിക്കാനായില്ല. ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളിയെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. അതുകൊണ്ട് ഇനി പ്രിയങ്കയ്ക്ക് വീട്ടിൽ ഇരിക്കേണ്ടി വരും. ഭർത്താവ് റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പ്രിയങ്കയെ അലട്ടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ് പ്രിയങ്ക
20 വർഷം മുൻപ് 1999ലാണ് പ്രിയങ്ക ആദ്യമായി ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നത്. അമേഠിയിൽ അമ്മ സോണിയ ഗാന്ധിക്കു വേണ്ടിയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിക്ക് അമേഠി വിട്ടുനൽകി സോണിയ ഗാന്ധി റായ്ബറേലിയിലേക്കു മാറി. ഈ സീറ്റാണ് നഷ്ടമാകുന്നത്. പ്രിയങ്കയിലൂടെ കോൺഗ്രസിന്റെ ഹൈന്ദവമുഖം ഉയർത്തിക്കാട്ടി വോട്ടുപിടിക്കുകയെന്ന തന്ത്രം തന്നെയാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രയോഗിച്ചത്. അഞ്ചു വർഷം മുൻപ് നഷ്ടപ്പെട്ട സവർണ വോട്ട്ബാങ്ക് തിരിച്ചു പിടിക്കാമെന്നും അതുവഴി പ്രതീക്ഷിച്ചു. 2009ൽ ജയിച്ച ഖുഷിനഗർ, മഹാരാജ്ഗഞ്ച്, ഡുമരിയഗഞ്ച് എന്നിവിടങ്ങളിലും നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു പാർട്ടിക്ക്. എന്നാൽ ഭാദോഹിയിൽ ആകെ ലഭിച്ചത് 25,604 വോട്ടാണ്. മിർസാപുരിൽ 91,392ഉം. മത്സരിച്ച 33 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായിരുന്നു.
2014ൽ ബിജെപി ജയിച്ച 36 മണ്ഡലങ്ങളിൽ ഇരുപതിലേറെ ഇടങ്ങളിൽ എസ്പി, ബിഎസ്പി സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് കൂട്ടിയപ്പോൾ അതു ബിജെപി സ്ഥാനാർത്ഥിയേക്കാൾ കൂടുതലായിരുന്നു. ശത്രുത മറന്ന് മായാവതിയും അഖിലേഷ് യാദവും ഒന്നാകുന്നതിന് ഈ കണക്കും ഒരു പ്രധാന കാരണമായി. ബിഎസ്പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ജനസംഖ്യയുടെ 12% വരുന്ന ജാതവ സമൂഹത്തിലായിരുന്നു. എസ്പി, ബിഎസ്പി സഖ്യത്തിന് മുന്നാക്ക വിഭാഗക്കാരിൽ നിന്ന് 12% വോട്ടു ലഭിക്കാൻ മാത്രമേ സാധ്യതയുള്ളൂവെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ എസ്സി-എസ്ടി വിഭാഗത്തിൽ നിന്ന് 60 ശതമാനവും ഒബിസിയിൽ നിന്ന് 40ഉം മുസ്ലിം വിഭാഗത്തിൽ നിന്ന് 80% വോട്ടും തങ്ങൾക്കു ലഭിക്കുമെന്നു വിശാലസഖ്യത്തിനു പ്രതീക്ഷയുണ്ടായിരുന്നു. ഇത്തരമൊരു തിരഞ്ഞെടുപ്പുഗോദയിലാണ് പ്രിയങ്ക എ്ത്തിയത്. എന്നാൽ ബിജെപിയുടെ വോട്ട് ബാങ്കിൽ ഇതൊരു ചലനവും ഉണ്ടാക്കിയില്ല.
ബിജെപിയിൽ നിന്ന് ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗത്തിന്റെയും യാദവർ ഒഴിച്ചുള്ള പിന്നാക്ക വിഭാഗക്കാരുടെയും വോട്ടുകൾ കോൺഗ്രസിലേക്കു പോകുമെന്നായിരുന്നു ബിഎസ്പിയുടെ പ്രതീക്ഷ. കിഴക്കൻ യുപിയിലെ ബ്രാഹ്മണരും ഠാക്കൂർമാരും ഉൾപ്പെടെയുള്ള ഉയർന്ന ജാതിക്കാർ, യാദവർ ഒഴിച്ചുള്ള പിന്നാക്ക വർഗക്കാർ, ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗം എന്നിവരുടെ വോട്ടാണ് 2009ലും 2014ലും ബിജെപിയെ സഹായിച്ചത്. ഈ വോട്ടുബാങ്കിൽ പ്രിയങ്ക വിള്ളൽ വീഴ്ത്തുമെന്ന ഭയം ബിജെപിക്കുമുണ്ടായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10% തൊഴിൽ സംവരണമെന്ന തുറുപ്പുചീട്ടിറക്കി യുപി മോദി പിടിച്ചു. പ്രിയങ്കയുടെ തന്ത്രങ്ങൾ ഒന്നും ഇതിനിടെ വിലപോയില്ല. രാഹുലിനും ക്ഷീണമായി.
റായ്ബറേലിയിൽ സോണിയ ഗാന്ധിക്കു 2014ൽ ലഭിച്ചത് 5,26,434 വോട്ടായിരുന്നു. ഇത്തവണ 5,33,687 ആയി. നേരിയ വർധന മാത്രം. അമേഠിയിലാകട്ടെ രാഹുൽ ഗാന്ധിക്ക് 2014ൽ ലഭിച്ചത് 4,08,651 വോട്ട്. ഇത്തവണ അത് 4,12,867 ആയി ഉയർന്നിട്ടും കാര്യമുണ്ടായില്ല. സ്മൃതി ഇറാനി സ്വന്തമാക്കിയത് 4,68,514 വോട്ട്. 2014ൽ ബിജെപി സ്ഥാനാർത്ഥിക്ക് 3,00,748 വോട്ടു മാത്രം ലഭിച്ചിരുന്ന സ്ഥാനത്തു നിന്നാണ് ഇത്തവണ 1.67 ലക്ഷത്തിലേറെ വോട്ടിന്റെ വർധനയും ജയവും സ്മൃതി സ്വന്തമായത്.
പ്രിയങ്കയുടെ വരവോടെ യുപിയിൽ വൻവിജയം പ്രതീക്ഷിക്കുന്നില്ലെന്നു രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായി 2022ൽ ഉത്തർപ്രദേശിലെ ഭരണം പിടിച്ചെടുക്കുകയാരുന്നു. എങ്കിലും 2009ൽ ജയിച്ച 21 മണ്ഡലങ്ങളിൽ ചിലതെങ്കിലും ഇത്തവണ പ്രിയങ്കയിലൂടെ തിരിച്ചു പിടിക്കുകയെന്ന സ്വപ്നം മുന്നിലുണ്ടായിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള പ്രിയങ്കയുടെ കഴിവും അതിന്റെ പ്രതിഫലനമായി ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രകടനങ്ങളിൽ കണ്ട അണികളുടെ ആവേശവും പ്രതീക്ഷ കൂട്ടി. എന്നാൽ ഒന്നും വോട്ടായി മാറിയില്ല. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും കോൺഗ്രസിന് കിട്ടിയത് ഒരു സീറ്റ് മാത്രം. 62 സീറ്റുകൾ ബിജെപിയും നേടി. രണ്ടെണ്ണം എൻഡിഎയിലെ ഘടക കക്ഷിയും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്