രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കും; പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെ; സോണിയ എത്തും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽക്കാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാൻ നീക്കം; തൽക്കാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും ശക്തം; രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ പുതിയ അധ്യക്ഷയാകാൻ സാധ്യത ഏറി. നെഹ്റു കുടുംബാംഗം തന്നെ പാർട്ടിയെ നയിക്കണമെന്ന പൊതുവികാരം ശക്തമാണ്. ദുർബലനായ കോൺഗ്രസ് അധ്യക്ഷനെ അല്ല കരുത്തനായ നേതാവിനെയാണ് വേണ്ടതെന്ന വികാരം അതിശക്തമാണ്. നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷനായാലും രാഹുലിനേയും സോണിയേയും കാര്യങ്ങൾക്കായി ആളുകൾ സമീപിക്കും. ഇത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാക്കും. അതിലും നല്ലത് നെഹ്റു കുടുംബം തന്നെ നയിക്കുന്നതാണെന്ന ചർച്ചയാണ് കോൺഗ്രസിൽ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക പാർട്ടിയെ നയിക്കാനെത്തുന്നത്. തൽകാലം താൽകാലിക പ്രസിഡന്റിനെ നിയമിച്ചാൽ പോലും ഏറെ വൈകാതെ നേതൃത്വം പ്രിയങ്കയിലേക്ക് എത്തും.
രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കുമെന്ന് ഹൈക്കമാണ്ടിലെ നേതാക്കളും സമ്മതിക്കുന്നുണ്ട്. പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെയാണെന്നാണ് സൂചന. രാജീവ് ഗാന്ധിയുടെ മരണ ശേഷം സോണിയ ഗാന്ധി അധ്യക്ഷയാകും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽകാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാനാണ് നീക്കം. മുതിർന്ന നേതാക്കൾക്ക് താൽകാലിക ചുമതല നൽകുന്നത് ഇതിന് വേണ്ടിയാണ്. എന്നാൽ തൽകാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. സോണിയയിൽ നിന്ന് അധികാരം പ്രിയങ്കയിലേക്ക് എത്തുന്നതാണ് നല്ലതെന്ന ചർച്ചയാണ് ഈ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം എത്തുകയാണ്.
ബിജെപിയെ നേരിടണമെങ്കിൽ ഇന്നത്തെ നിലയിലുള്ള കോൺഗ്രസ് മതിയാവില്ല എന്ന സൂചനയാണു രാഹുലിന്റെ കത്തിൽ പ്രതിഫലിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റായി ഏതു നേതാവു വന്നാലും ഗാന്ധി കുടുംബത്തിൽ നിന്നു വേറിട്ട് ഒരു അധികാരകേന്ദ്രമാവുക എളുപ്പമല്ല. ഇക്കാര്യത്തിൽ ഏറ്റവും ധീരമായ പരീക്ഷണം നടത്തിയത് പി.വി. നരസിംഹറാവു ആയിരുന്നു. ഇത് പാർട്ടിയെ ദുർബ്ബലമാക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ കരുതലോടെയാകും തീരുമാനം. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല. പിൻഗാമിയായി ഉയർന്നു കേൾക്കുന്ന പേരുകളിൽ മല്ലികാർജുൻ ഖർഗെ, സുശീൽ കുമാർ ഷിൻഡെ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റവരാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാകട്ടെ, സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനാവാത്തതിന്റെ നാണക്കേടിലുമാണ്. ഇതും പ്രിയങ്കയിലേക്കാണ് ചർച്ചകളെ എത്തിക്കുന്നത്.
രാഹുൽ ഗാന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾക്കു പാർട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. എത്രയും വേഗം പ്രവർത്തക സമിതി യോഗം വിളിച്ച് പുതിയ പ്രസിഡന്റിനെ നിയോഗിക്കുകയാണു പാർട്ടിക്കു മുന്നിലുള്ള പ്രാഥമിക ദൗത്യം. താൽക്കാലിക പ്രസിഡന്റിനെ ശുപാർശ ചെയ്യാനുള്ള അധികാരം സമിതിക്കുണ്ട്. പിന്നീട് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നാണു പാർട്ടി ഭരണഘടന പറയുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഒഴിവാക്കി പൊതു ധാരണയിലൂടെ പ്രസിഡന്റിനെ തീരുമാനിക്കണമെന്ന വാദത്തിനാണു പാർട്ടിയിൽ മുൻതൂക്കം. ഈ സാഹചര്യത്തിൽ താൽകാലിക പ്രിസിഡന്റിനെ ചുമതലപ്പെടുത്തി പ്രിയങ്കയെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കൊണ്ടു വരാനാകും ശ്രമിക്കുക. മിതിയിലെ മുതിർന്ന അംഗങ്ങളായ സോണിയ ഗാന്ധി, എ.കെ. ആന്റണി, ഡോ. മന്മോഹൻ സിങ്, അഹമ്മദ് പട്ടേൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടൽ നിർണായകമാകും. ഇതിൽ ബഹുഭൂരിഭാഗവും പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന അഭിപ്രായക്കാരാണ്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതായി അറിയിച്ചു കൊണ്ടുള്ള കത്ത് പുറത്തുവിട്ട രാഹുൽ ഗാന്ധിക്കു പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തു വന്നിരുന്നു. ചുരുക്കം ചിലർക്ക് മാത്രമാണ് രാഹുൽ ചെയ്തതു പോലെ ചെയ്യാൻ ധൈര്യമുള്ളതെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. താങ്കളുടെ തീരുമാനത്തോട് അതിയായ ബഹുമാനമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ചയാണ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി രാഹുൽ ഗാന്ധി സ്വയം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മെയ് 25നു ചേർന്ന പ്രവർത്തകസമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം വഴങ്ങാത്ത സാഹചര്യത്തിലാണ് 4 പേജ് രാജിക്കത്ത് രാഹുൽ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ, 2019 തിരഞ്ഞെടുപ്പിലെ പരാജയത്തിനു താനാണ് ഉത്തരവാദിയെന്ന് രാഹുൽ കത്തിൽ തുറന്നു പറഞ്ഞു. പാർട്ടിയുടെ ഭാവി വളർച്ചയ്ക്ക് ഉത്തരവാദിത്തം നിർണായകമാണ്. ഇക്കാരണത്താലാണു കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നത്.
പാർട്ടിയുടെ പുനർനിർമ്മാണത്തിനു കണിശമായ തീരുമാനങ്ങൾ ഉണ്ടാകണം. 2019 ലെ പരാജയത്തിന് ഒട്ടേറെ ആളുകൾ കണക്കു പറയേണ്ടതായി വരും. ഉത്തരവാദിത്തം മറ്റുള്ളവർക്കുമേൽ കെട്ടിവച്ച് പാർട്ടി അധ്യക്ഷനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവഗണിക്കുന്നത് അനീതിയാണെന്നു രാഹുൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായത്. തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നിരന്തര ആവശ്യം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാവാത്തതിലുള്ള അമർഷം രേഖപ്പെടുത്തിയാണ്, രാജിക്കത്ത് ട്വിറ്ററിലൂടെ രാഹുൽ പുറത്തുവിട്ടത്. ചികിൽസയിലുള്ള റോബർട്ട് വാധ്രയെ കാണാൻ സോണിയയ്ക്കൊപ്പം രാഹുൽ വരും ദിവസങ്ങളിൽ വിദേശത്തേക്കു പോകുമെന്നും സൂചനയുണ്ട്.
അധ്യക്ഷസ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ 5 മുഖ്യമന്ത്രിമാർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇന്നലെ പാർലമെന്റ് അങ്കണത്തിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ, താൻ കോൺഗ്രസ് പ്രസിഡന്റല്ലെന്നു രാഹുൽ തുറന്നടിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ രാഹുലിനു മേൽ സമ്മർദം ചെലുത്തില്ലെന്നു സോണിയ ഗാന്ധി നിലപാടെടുത്തപ്പോൾ, പാർട്ടിയെ അടിമുടി അഴിച്ചുപണിയാൻ തൽക്കാലത്തേക്കു പദവിയിൽ തുടരണമെന്ന് പ്രിയങ്ക ഗാന്ധി വാദിച്ചു. എന്നാൽ, തന്റെ തീരുമാനത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് രാഹുൽ തീർത്തു പറഞ്ഞു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ ഏതാനും നേതാക്കളെ മാത്രം അറിയിച്ചശേഷമാണ് അദ്ദേഹം രാജിക്കത്ത് പുറത്തുവിട്ടത്.
മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ അദ്ദേഹം ഇത് പാടേ നിഷേധിക്കുകയും രാഹുലിൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുമ്പോൾ പാർട്ടിയുടെ പ്രസിഡന്റായി തുടരാൻ ഞങ്ങൾ വീണ്ടും രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കും. രാഹുൽ എല്ലായ്പ്പോഴും ഞങ്ങളുടെ നേതാവായി തുടരുമെന്നാണ് മോത്തിലാൽ വോറ പറയുന്നത്. കാലാവധി തീരുംമുൻപ് അധ്യക്ഷൻ ഒഴിഞ്ഞാൽ മുതിർന്ന ജനറൽ സെക്രട്ടറിക്കായിരിക്കും ചുമതലയെന്നാണ് ഭരണഘടനയുടെ 18-ാം വകുപ്പ് വ്യക്തമാക്കുന്നത്.
വൈസ് പ്രസിഡന്റ് ഇല്ലാത്തതിനാലാണിത്. നിലവിൽ, ഗുലാം നബി ആസാദാണ് ജനറൽ സെക്രട്ടറിമാരിൽ സീനിയർ. താൽക്കാലിക പ്രസിഡന്റിനെ പ്രവർത്തക സമിതി നിയോഗിക്കും വരെയായിരിക്കും ജനറൽ സെക്രട്ടറിക്ക് ചുമതല. എന്നാൽ രാഹുൽ രാജി വെച്ച് ഒഴിയുമ്പോൾ ഇത്തരത്തിലൊരു മാറ്റത്തിന് ആരും സാധ്യത കൽപ്പിക്കുന്നില്ല.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്