180 സീറ്റുകൾ നേടാൻ യുപിഎയ്ക്ക് കഴിഞ്ഞാൽ തൃണമൂൽ-എസ് പി-ബി എസ് പി പിന്തുണയോടെ രാഹുൽ തന്നെ സർക്കാർ ഉണ്ടാക്കും; കോൺഗ്രസിനോട് ക്ഷമിച്ച ജഗ്മോഹന്റെ പിന്തുണ കൂടി ഉറപ്പിച്ചതോടെ സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉയർന്നു; ഒറ്റയ്ക്ക് 200 കടക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ഉണ്ടാക്കാതെ മാറി നിന്ന് ക്രിയാത്മക പ്രതിപക്ഷം ആവാൻ ഉറച്ച് മോദിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആത്മവിശ്വാസത്തിലാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. യുപിഎയുടെ കരുത്തിൽ 180 സീറ്റുകൾ നേടാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നതാണ് പ്രധാന പ്രതീക്ഷ. ഇതിനൊപ്പം ആന്ധ്രയിൽ വി എസ് ആർ കോൺഗ്രസിനെ അടുപ്പിക്കാനായതും ഗുണം ചെയ്യും. കോൺഗ്രസിനോട് ക്ഷമിച്ചുവെന്ന് ജഗ്മോഹൻ റെഡ്ഡി പറഞ്ഞതിലാണ് പ്രതീക്ഷ. ജഗ്മോഹൻ യുപിഎയിൽ അംഗമാകുന്നതോടെ എല്ലാം അനുകൂലമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇത്തരത്തിലൊരു സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയും. ഭരണ സ്ഥിരതയ്ക്ക് വേണ്ടി തൃണമൂൽ-എസ് പി-ബി എസ് പി പിന്തുണ കോൺഗ്രസിന് ഉറപ്പാവുകയും ചെയ്യും. യുപിഎയുടെ പ്രകടനം ഏറെ പിന്നിലായാൽ മാത്രമേ പ്രതിപക്ഷത്ത് മൂന്നാം ബദലിന് സാധ്യത ഉണ്ടാകൂ.
അതിനിടെ തെരഞ്ഞെടുപ്പിൽ 200 സീറ്റിൽ താഴെ മാത്രമേ ബിജെപിക്ക് കിട്ടുന്ന സാഹചര്യമുണ്ടായാൽ ഭരണമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കില്ല. പരാജയം സമ്മതിച്ച് ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറും. യുപിഎയിലേയും മൂന്നാം മുന്നണിയിലേയും പാർട്ടികളെ അടർത്തിയെടുത്ത് അധികാരം പിടിക്കാൻ ശ്രമിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നു. ഇതിനുള്ള സാധ്യതയില്ലെന്ന് ബിജെപി തിരിച്ചറിയുന്നു. എൻഡിഎ മുന്നണിക്ക് മുൻതൂക്കം കിട്ടുമോ എന്നതാണ് അവർ ഇപ്പോൾ നോക്കുന്നത്. അതും നടക്കാത്ത സാഹചര്യത്തിൽ അധികാരത്തിലെത്താൻ മോദി കരുനീക്കം നടത്തില്ല. ഈ സന്ദേശം ബിജെപി നേതാക്കൾക്കും മോദി നൽകി കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി സർക്കാരിന്റെ പ്രവർത്തനങ്ങളെ തുറന്ന് കാട്ടാനാകും മോദി ശ്രമിക്കുക.
യുപിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് കോൺഗ്രസിന് അറിയാം. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൽ ഭരണമുറപ്പാക്കുന്നതിനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാൻ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ സജീവമാക്കുന്നതും. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ലഭിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് 'അസാധ്യമായി ഒന്നുമില്ല' എന്നായിരുന്നു കോൺഗ്രസ് നേതാക്കളിലൊരാളുടെ മറുപടി. ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു തുറന്ന സമീപനമാണുള്ളത്. കോൺഗ്രസിനോട് ക്ഷമിക്കാൻ ഒരുക്കമാണെന്ന് ജഗൻ നടത്തിയ പരാമർശം, സഖ്യ സാധ്യത തുറന്നിടുന്നുവെന്നു കോൺഗ്രസ് വിലയിരുത്തുന്നു. േ
യുപിഎയ്ക്ക് 180 - 190 സീറ്റ് ലഭിച്ചാൽ, എസ്പി, ബിഎസ്പി, തൃണമൂൽ, ടിഡിപി എന്നിവയുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 272ന് അടുത്തെത്താമെന്നും ബാക്കിയുള്ള സീറ്റുകളിലേക്കുള്ള പിന്തുണ ജഗനിൽനിന്നു തേടാമെന്നുമാണു കോൺഗസിന്റെ പ്രതീക്ഷ. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ പിന്തുണയ്ക്കണമെന്ന സന്ദേശം ജഗനു കൈമാറുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ ഇതിനായി നിയോഗിക്കും. ഇതേസമയം, ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും കോൺഗ്രസും തമ്മിലുള്ള അടുപ്പം ജഗനുമായുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന വാഗ്ദാനവും ജഗനു നൽകും.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അടുപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ നിരയിലെ മുതിർന്ന നേതാക്കളായ ശരദ് പവാർ (എൻസിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്) എന്നിവർ മുഖേനയാണു റാവുവിനെ അടുപ്പിക്കാനുള്ള നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് കബഡി മത്സരമാണെന്നും, നരേന്ദ്ര മോദി കോൺഗ്രസിനോട് പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി പറയുന്നു. ഹിമാചൽ പ്രദേശിലെ ഉനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ റാം ലാൽ താക്കൂറിനെ പിന്തുണച്ചുള്ള തെരഞ്ഞെടുപ്പ് റാലിയിൽ വച്ചായിരുന്നു രാഹുലിന്റെ പരാമർശം.
'താൻ ഒരു അന്താരാഷ്ട്ര കബഡി താരമായിരുന്നെന്ന് റാം ലാൽ താക്കൂർജി എന്നോടു പറഞ്ഞിരുന്നു. അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിന്റെ ക്യാപ്റ്റനായിരുന്നു'- ഗാന്ധി പറഞ്ഞു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഒരു കബഡി മത്സരമാണെന്നും, അതിൽ ഒരു വശത്ത് മോദിയും മറുവശത്ത് കോൺഗ്രസ് ആണെന്നും രാഹുൽ കൂട്ടിച്ചേർത്തു. 'മോദി തന്റെ പരിശീലകന്(അദ്വാനി) രണ്ടടി കൊടുത്തു . കോൺഗ്രസിന്റെ കളത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം അംഗങ്ങളായ ഗഡ്കരിജിയും, അരുൺ ജെയ്റ്റ്ലിജിയും, സുഷമ സ്വരാജ് ജിയും മുന്നറിയിപ്പ് നൽകിയപ്പോൾ മോദി അത് വകവെച്ചില്ല. മോദി കോൺഗ്രസിന്റെ കളത്തിലേക്ക് വരികയും ഞങ്ങൾ അദ്ദേഹത്തെ പിടികൂടുകയും ചെയ്തു. 10-15 സെക്കന്റുകൾ വേണമെങ്കിൽ അദ്ദേഹം കബഡി കബഡി എന്ന് പറഞ്ഞ് പിടിച്ചു നിന്നേക്കാം, എന്നാൽ അതിന് ശേഷം അദ്ദേഹത്തിന് ശ്വാസം നഷ്ടപ്പെടും. അതോടെ കളി തീരും'- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
'തന്റെ 56 ഇഞ്ചിന്റെ പൊങ്ങച്ചം പറയുന്ന നരേന്ദ്ര മോദിയെന്ന ബോക്സർ തൊഴിലില്ലായ്മയ്ക്കെതിരെയും കർഷകപ്രശ്നങ്ങൾക്കെതിരേയും അഴിമതിക്കെതിരേയുമൊക്കെ പോരാടാനാണ് ബോക്സിങ് റിങ്ങിൽക്കയറിയത്. അദ്വാനിയെ പ്രഹരിച്ചശേഷം അദ്ദേഹം നോട്ടസാധുവാക്കലിൽക്കൂടിയും ജി.എസ്.ടിയിൽക്കൂടിയും ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും പുറത്താക്കി.'- എന്നായിരുന്നു ഹരിയാനയിലെ ഭിവാനിയിൽ വെച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞത്. ഇതെല്ലാം ്അധികാരത്തിൽ എത്താനാകുമെന്ന രാഹുലിന്റെ പ്രതീക്ഷയുടെ പ്രതിഫലനമാണ്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍