രാഹുൽജി എന്ന നിലയ്ക്കാത്ത കൊച്ചു ശബ്ദം കേട്ട് വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ഫാത്തിമയെ എടുത്തുയർത്തി; സോനയെ ചേർത്ത് നിർത്തി പിടിച്ചു; ഇളകിയാർന്ന ജനക്കൂട്ടത്തിന്റെ ആവേശചൂടിൽ എല്ലാം മറന്ന് രാഹുലും പ്രിയങ്കയും; ഷുക്കൂറിനും ഷുഹൈബിനും കൃപേഷിനും ജയ് വിളിക്കാൻ മറക്കാതെ യൂത്ത് കോൺഗ്രസുകാർ; ജനക്കൂട്ടത്തെ മറികടക്കാൻ റോ ഷോ പോയത് സുരക്ഷാ പരിശോധന ഒരുക്കാത്ത പാതയിലൂടെ; വയനാടിന് ഒരിക്കലും മറക്കാനാവാതെ വ്യാഴാഴ്ച കടന്നു പോയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൽപറ്റ: എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചാണ് ജനക്കൂട്ടം ഒഴുകിയെത്തിയത്. ഇതോടെ എന്ത് ചെയ്യണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. സ്വീകരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അക്ഷരാർത്ഥത്തിൽ എല്ലാം മറന്നു. അവരും ജനക്കൂട്ടത്തിന്റെ ഭാഗമായി. ഇതിനിടെ മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ വൻ സുരക്ഷാവീഴ്ചയും ഉണ്ടായി. കളക്ടറേറ്റിലെ പത്രിക സമർപ്പണത്തിനു ശേഷം പുറത്തിറങ്ങിയ രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹത്തെ കടത്തിവിട്ടത് വയനാട്ടിലെ വനമേഖലയോടു ചേർന്ന കൽപറ്റ ബൈപാസ് റോഡിലൂടെ. നേരത്തെ നിശ്ചയിച്ചിട്ടില്ലാതിരുന്നതിനാൽ ബൈപാസിൽ പൊലീസ് പരിശോധനയോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായില്ല. ജനക്കൂട്ടത്തെ മറികടക്കാൻ ഇങ്ങനെ ചിലത് വേണ്ടി വരികയായിരുന്നു. അല്ലെങ്കിൽ ജനക്കൂട്ടം രാഹുലിനെ മടങ്ങാൻ അനുവദിക്കില്ലായിരുന്നു. അത്രയേറെയായിരുന്നു വയനാട്ടുകാർ പ്രകടിപ്പിച്ച സ്നേഹം
കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു കലക്ടറേറ്റ് വരെ റോഡ് ഷോ നടത്തി പത്രിക സമർപ്പിച്ച ശേഷം രാഹുൽ മടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പതിനായിരക്കണക്കിനു വരുന്ന ജനക്കൂട്ടം തിങ്ങിനിറഞ്ഞെത്തിയതോടെ, ഈ പദ്ധതി പൊളിഞ്ഞു. തുടർന്ന് യുഡിഎഫ് നേതാക്കളുടെ നിർദ്ദേശപ്രകാരം വാഹനവ്യൂഹം എതിരെയുള്ള വഴിയിലൂടെ ബൈപാസ് റോഡിൽ കയറി ഒരു കിലോമീറ്ററോളം അധികം കറങ്ങി കൽപറ്റ നഗരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. പിന്നീട് കൽപറ്റ പഴയ സ്റ്റാൻഡ് പരിസരത്തുനിന്നു വീണ്ടും റോഡ് ഷോ തുടങ്ങി. അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു. രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്ന് തിരിച്ചു മടങ്ങി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ വയനാട്ടിലേക്കുള്ള വരവ് പ്രചരണത്തേയും ചൂട് പിടിപ്പിച്ചു. ചരിത്ര ഭൂരിപക്ഷം രാഹുലിനൊരുക്കാൻ യുഡിഎഫ് കൈയും മെയ്യും മറന്ന് ഒന്നിക്കുകയാണ്.
നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ വ്യാഴാഴ്ച്ച രാവിലെ പ്രിയങ്കയോടൊപ്പം വയനാട് എത്തിയ രാഹുൽ, സ്വീകരണ ജാഥയുടെ അകമ്പടിയോടെയാണ് കൽപ്പറ്റയിലെ സർക്കാർ ഓഫീസിലേക്ക് എത്തിയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു ശേഷം തന്റെ സന്തോഷം പങ്കുവെക്കാനും രാഹുൽ ഗാന്ധി മറന്നില്ല. 'വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ കീഴടങ്ങി' എന്ന സന്ദേശമാണ് രാഹുൽ ട്വിറ്ററിൽ രേഖപ്പെടുത്തിയത്. കൂടാതെ വയനാട്ടിൽ നടന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. നേരത്തെ, ജാഥ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ സഹായിക്കുന്ന പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കൽപറ്റയിൽ നിന്നു കരിപ്പൂരിലേക്കു ഹെലികോപ്റ്ററിൽ തിരിക്കും മുൻപേ സംസ്ഥാനത്തെ ഉന്നത നേതാക്കളോടായി രാഹുൽഗാന്ധി പറഞ്ഞു: അപ്പോൾ ട്വന്റി ട്വന്റി! കേരളത്തിലെ 20 സീറ്റിലും ജയിച്ചിരിക്കണമെന്നു രാഹുൽ പങ്കുവച്ച ആവേശത്തിലും ആത്മവിശ്വാസത്തിലുമാണു കോൺഗ്രസ്. ഇന്നലെ ഇളകിമറിഞ്ഞ കൽപറ്റ കോൺഗ്രസ് നേതൃത്വത്തെയും അമ്പരപ്പിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം അവിടെയുണ്ടായി. പഴയ പ്രതാപം കോൺഗ്രസ് തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായി ആ റോഡ് ഷോയെ ദേശീയമാധ്യമങ്ങൾ വിശേഷിപ്പിച്ചു.
കോളടിച്ചത് ഫാത്തിമയ്ക്കും സോയയ്ക്കും
'രാഹുൽ ജീ...' എന്ന് നീട്ടിവിളിച്ചപ്പോൾ ഒരു ചിരിയോടു കൂടിയുള്ള 'ടാറ്റ' മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ ഹാത്തിമിനും സോയയ്ക്കും രാഹുൽ ഗാന്ധി സമ്മാനിച്ചത് എക്കാലവും ഓർമയിൽ സൂക്ഷിക്കുവാനുള്ള സുന്ദര നിമിഷമായിരുന്നു. പത്രത്താളുകളിലും ടിവിയിലും മാത്രം കണ്ടു പരിചയമുള്ള രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അകലെനിന്നെങ്കിലും ഒരുനോക്ക് കാണുവാൻ രാവിലെ 7ന് അമ്മ ജസ്ന മുബീറിനൊപ്പം കോഴിക്കോട്ടെ ഗവ.ഗെസ്റ്റ് ഹൗസിന് മുൻപിലെത്തിയതാണ് ഇരട്ടകളായ ഹാത്തിമും സോയയും. സുരക്ഷാ ഉദ്യോഗസഥരുടെ സമീപത്തായി മണിക്കൂറുകൾ കാത്തുനിന്നു. ഒടുവിൽ നിരനിരയായി വാഹനങ്ങൾ ഗേറ്റ് കടന്നവരുന്നതു കണ്ടതോടെ ആവേശമായി. ആ വെള്ള വാഹനത്തിനുള്ളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടെന്നു പറഞ്ഞതോടെ ഇരുവരും 'രാഹുൽ ജീ...' എന്ന് നീട്ടി വിളിക്കുവാൻ തുടങ്ങി.
വിളികേട്ട് ആദ്യം ഒരു 'ടാറ്റ' നൽകിയെങ്കിലും കുരുന്നുകളുടെയൊപ്പം പ്രവർത്തകരുടെയും നിർത്താതെയുള്ള വിളി കേട്ട് രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ രാഹുൽ ഹാത്തിമിനെ എടുത്തുയർത്തുകയും സോയയ്ക്ക് ഷേക്ക് ഹാൻഡ് നൽകി.
ുകയും ചെയ്തു. പ്രവർത്തകർ രാഹുലിനെ വളഞ്ഞതോടെ അഭിവാദ്യ മുദ്രാവാക്യങ്ങളും ഉയർന്നു. വാഹനത്തിനുള്ളിൽ ഇരുന്നു പ്രിയങ്കയും പുഞ്ചിരിയോടെ കൈവീശി. പ്രവർത്തകരോടും കുട്ടികളോടും കുശലത്തിനു ശേഷം വാഹനത്തിലേക്ക് മടങ്ങിയെത്തിയ രാഹുൽ യാത്ര തുടർന്നു. ഈസ്റ്റ് ഹിൽ നേതാജി നഗറിൽ താമസിക്കുന്ന സി.എ. മുബീറിന്റെയും ജസ്ന മുബീറിന്റെയും മക്കളാണ് 5 വയസ്സുകാരായ ഹാത്തിമും സോയയും.
''രാ..ഗാ.. രാ..ഗാ..രാജകുമാരാ..രാജ്യത്തിന്റെ രാജകുമാരാ''
രക്തസാക്ഷികളെ ആരും മറന്നില്ല. രാഹുൽ എത്തുമ്പോഴും മുദ്രാവക്യങ്ങളിൽ അവരും നിറഞ്ഞു. '' മുത്തേ മുത്തേ കൃപേഷേ...മുത്തേ മുത്തേ ശരത്തേ... രാഹുൽ വന്നെടാ..രാഹുൽ വന്നെടാ..'' തൊണ്ട പൊട്ടുമാറുച്ചത്തിൽ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചു. മുഷ്ടികൾ ആകാശത്തേക്ക് ഉയരുന്നു.
കാസർകോടു നിന്നെത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രിയസ്ഥാനാർത്ഥി വരുന്നത് വോട്ടുകൾ കൊണ്ട് കണക്കു തീർക്കാനാണെന്ന ആവേശത്തിൽ മുദ്രാവാക്യം മുഴക്കുന്നത്. കാസർകോട് കല്ലുരവി, പെരിയ തുടങ്ങിയ മേഖലകളിൽനിന്ന് അനേകം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൽപറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ''മുത്തേ മുത്തേ ഷുക്കൂറേ.. മുത്തേ മുത്തേ ശുഹൈബേ...'' എന്നായിരുന്നു തുടർന്നുള്ള മുദ്രാവാക്യങ്ങൾ. രാഹുലിന്റെയും പ്രിയങ്കയുടെയും വരവിൽ നുരഞ്ഞുപൊന്തിയ ആവേശം മുദ്രാവാക്യങ്ങളിലേക്ക് നിറയ്ക്കാനും അനുയായികൾ ശ്രമിച്ചു. കൃപേഷിനേയും ശരത് ലാലിനേയും അവർ മറന്നില്ല. ധീര രക്ഷസാക്ഷികൾക്ക് വേണ്ടിയുള്ള അവതാര പിറവിയാണ് രാഹുൽ എന്ന തരത്തിലായിരുന്നു മുദ്രാവാക്യങ്ങൾ.
രാജീവ് ഗാന്ധിക്കു ജയ് വിളിച്ചാണ് പ്രായമായ പലരും ആവേശം പ്രകടിപ്പിച്ചത്. ''രാ..ഗാ.. രാ..ഗാ..രാജകുമാരാ..രാജ്യത്തിന്റെ രാജകുമാരാ'' വിളികളാണ് മുദ്രാവാക്യങ്ങളിൽ പുതുമതീർത്തത്. 'വർഗീയതയുടെ മതിലു പൊളിക്കാൻ, ചോരച്ചെങ്കൊടി കടലിൽ തള്ളാൻ, വരുന്നു ഞങ്ങടെ നേതാവ്...' തുടങ്ങിയ മുദ്രാവാക്യങ്ങളും അണികളിൽ ആവേശം വിരിയിച്ചു.
വയനാട്ടിന്റെ ആവേശമായി പ്രിയങ്ക
കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിലാണു 11 മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയത്. തൂവെള്ള കുർത്തയണിഞ്ഞ് രാഹുലും മെറൂണും മഞ്ഞയും സാരിയുടുത്ത് പ്രിയങ്കയും. തിങ്ങിനിറഞ്ഞു കാത്തുനിന്ന ജനങ്ങൾക്കിടയിലൂടെ തുറന്ന ട്രക്കിലാണ് ഇരുവരും കലക്ടറേറ്റിലേക്കു പോയത്. 11.30നു പത്രിക നൽകി. വരണാധികാരിയായ കലക്ടർ എ.ആർ. അജയകുമാറിനു മുൻപിൽ ദൈവനാമത്തിൽ രാഹുലിന്റെ പ്രതിജ്ഞ. നടപടിക്രമങ്ങൾ പൂർത്തിയാക്കി 20 മിനിറ്റിനു ശേഷം പുറത്തേക്ക്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൽപറ്റ ബൈപാസിലൂടെ രാഹുലും പ്രിയങ്കയും തിരികെ പിണങ്ങോട് ജംക്ഷനിലെത്തി. അവിടെനിന്നു 2.5 കിലോമീറ്ററോളം നീണ്ട റോഡ് ഷോയ്ക്കു തുടക്കം.
ആദ്യമായാണ് പ്രിയങ്ക ഉത്തരേന്ത്യയ്ക്കു പുറത്തു റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പ്രിയങ്കയെ കാണാൻ വേണ്ടിമാത്രം ആയിരക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും കാത്തുനിന്നു. ഓടിയെത്തിയ ചില പ്രവർത്തകരുടെ കൈപിടിച്ചു കുലുക്കുമ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിച്ചു. പത്രിക നൽകാനുള്ള യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സഖ്യകക്ഷി പ്രതിനിധികളായി പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി, അനൂപ് ജേക്കബ് തുടങ്ങിയവരും വാഹനത്തിലുണ്ടായിരുന്നു. കെ.പി.എ. മജീദ്, അബ്ദുൽ വഹാബ് എംപി, പി.കെ.ബഷീർ എംഎൽഎ, ടി. സിദ്ദിഖ് തുടങ്ങിയവർ പിന്നാലെ വാഹനവ്യൂഹത്തെ അനുഗമിച്ചു നടന്നു.
ആദ്യത്തെ ഹെലികോപ്റ്ററിൽ എത്തിയ എ.ഐ.സി.സി. ജനറൽസെക്രട്ടറിമാരായ മുകുൾവാസ്നിക്കും കെ.സി. വേണുഗോപാലും ഡി.സി.സി. ഓഫീസിലെത്തി റോഡ്ഷോയ്ക്ക് അന്തിമരൂപം നൽകി. 11 മണിയോടെ രാഹുലും പ്രിയങ്കയും സഞ്ചരിച്ച ഹെലികോപ്റ്റർ ഗ്രൗണ്ടിനുമുകളിൽ വട്ടമിട്ടു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനൊപ്പം എത്തി. ഹെലിപ്പാഡിനുസമീപം കാത്തുനിന്ന നേതാക്കളെ രമേശും മുല്ലപ്പള്ളിയും രാഹുലിനും പ്രിയങ്കയ്ക്കും പരിചയപ്പെടുത്തി.
ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണു വയനാട്ടിൽ നിന്നു മൽസരിക്കുന്നതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും സംസ്കാരത്തെയും ചരിത്രത്തെയും ഭാഷയെയും നാഗ്പൂരിൽ നിന്ന് ആർഎസ്എസ് തകർക്കാൻ ശ്രമിക്കുന്നു. അതിനു തടയിടാനും ഐക്യത്തിന്റെ സന്ദേശം നൽകാനുമാണ് ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ഞാൻ മൽസരിക്കുന്നത്. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ചിന്താധാരകളുമുള്ള നാടാണ് ഇന്ത്യ. ഇവയെല്ലാം രാജ്യത്ത് അത്യാവശ്യവുമാണ്. എന്നാൽ, രാജ്യത്തിന്റെ സംസ്കാരത്തിനെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും ആക്രമണം നടക്കുകയാണ്- രാഹുൽ പറഞ്ഞു.
കെ.വി തങ്കബാലു രാഹുലിന്റെ വയനാട് 'ഇൻ ചാർജ്'
മുൻ കേന്ദ്രമന്ത്രിയും തമിഴ്നാട് കോൺഗ്രസ് മുൻ പ്രസിഡന്റുമായ കെ.വി. തങ്കബാലുവിനെ വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഇൻ ചാർജായി എഐസിസി നിയമിച്ചു. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വയനാട്ടിൽ തങ്ങുന്ന തങ്കബാലു പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കും. ദേശീയ നേതാക്കളുടെ വൻപട വയനാട്ടിലെത്തുമെന്നാണു കരുതുന്നത്.
ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്ക ഗാന്ധി, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ കലക്ടറുടെ േചംബറിൽ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്