പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല സമ്പൂർണ പരാജയമെന്ന് കേരള ജനത; 83 ശതമാനം ജനങ്ങളും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തിനുമെതിരെ വോട്ടു ചെയ്തു; കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനെന്ന് 28 ശതമാനം പേർ, 23.2 ശതമാനം പേർ കെ സുധാകരനെ പിന്തുണച്ചപ്പോൾ 21.8 ശതമാനവുമായി വി എം സുധീരൻ മൂന്നാമത്ത്; ചെന്നിത്തലയെ പിന്തുണച്ചത് വെറും 3.3 ശതമാനം പേർ മാത്രം: മറുനാടൻ സർവേഫലം സൂചിപ്പിക്കുന്നത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല സമ്പൂർണ പരാജയയെന്ന് മറുനാടൻ സർവേ ഫലം. കേരളത്തിലെ കോൺഗ്രസിനെ ഇനി നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ ആണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. പാർട്ടിയെ ഇനി നയിക്കേണ്ടവരുടെ പട്ടികയിലും ചെന്നിത്തലയ്ക്ക് പിന്തുണ ഇല്ലെന്നത് അദ്ദേഹത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരം ശക്തമാണെന്നതിന്റെ തെളിവാണ്. ചെങ്ങന്നൂരിലെ തോൽവിയോടെ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവമായ അവസരത്തിലാണ് ചെന്നിത്തലയുടെ ജനസമ്മതി ഇടയുന്നു എന്ന് വ്യക്തമാക്കുന്ന സർവേഫലം പുറത്തുവരുന്നത്.
കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രവർത്തകരുടെ രോഷം സൈബർ ലോകത്ത് അണിപൊട്ടി ഒഴുകുന്നതിനെടയാണ് മറുനാടൻ സർവേ ഫലം പുറത്തുവിടുന്നത്. ജനങ്ങളുടെ മനസറിയാൻ വേണ്ടിയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെയും പിണറായി സർക്കാർ മൂന്നാം വർഷത്തേക്ക് കടക്കുന്ന സാഹചര്യത്തിലും മറുനാടൻ മലയാളി സർവേ നടത്തിയത്. സർവേയിൽ പ്രതിപക്ഷത്തെയും അവരുടെ നേതാക്കളെയും ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യവും ഉന്നയിക്കുകയുണ്ടായി.
സർവേയിൽ ചോദ്യത്തിന് ജനങ്ങൾ നൽകിയ ഉത്തരമാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനൊപ്പം കേരളത്തിലെ കോൺഗ്രസിനെ ഇനി ആരു നയിക്കണം എന്ന ചോദ്യവും സർവേയിൽ ഉയർത്തിയിരുന്നു. ഇപ്പോഴുള്ള നേതൃത്വത്തോടുള്ള അതൃപ്തി മുഴുവൻ വ്യക്തമാക്കുന്ന റിസർട്ടാണ് മറുനാടൻ സർവേയിൽ ലഭിച്ചത്.
കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളും അമ്പേ പരാജയമാണെന്നാണ് മറുനാടൻ ഓൺലൈൻ സർവേയിൽ വ്യക്തമായത്. സർവേയിൽ പങ്കെടുത്ത 82.5 ശതമാനം പേരും പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ മോശമെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 83.1 ശതമാനം പേർ ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ പരാജയമാണെന്നും വിലയിരുത്തി. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൽഡിഎഫ് ഭരണത്തിൽ നിരവധി വീഴ്ച്ചകൾ ഉണ്ടായിട്ടും അതൊന്നും മുതലെടുക്കാൻ കഴിയാത്ത നേതാവാണ് ചെന്നിത്തലയെന്നാണ് സർവേയിൽ ലഭിച്ച പൊതു ചിത്രം.
പ്രതിപക്ഷത്തിന്റെ പ്രവർത്തനം തൃപ്തികരമോ എന്ന ചോദ്യത്തിൽ 14.4 ശതമാനം പേർ ഭേദപ്പെട്ടത് എന്ന അഭിപ്രായം രേഖപ്പെടുത്തി. നല്ലത് എന്ന് 2 ശതമാനം പേരും .1 ശതമാനം പേർ മാത്രമാണ് വളരെ നല്ലതെന്ന അഭിപ്രായവും രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല പരാജയമാണെന്നു സർവേ വ്യക്തമാക്കുന്നു. 83.1 ശതമാനം പേർ ചെന്നിത്തലയുടെ പ്രവർത്തനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടു. 13.6 ശതമാനം പേർ ഭേദപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടപ്പോൾ നല്ലതെന്ന് അഭിപ്രായപ്പെട്ടത് വെറും 2.2 ശതമാനം പേരാണ്. .1 ശതമാനം പേർ വളരെ മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തി.
കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല പരാജയമെന്ന് വ്യക്തമാക്കുന്ന സർവേയിൽ കേരളത്തിലെ കോൺഗ്രസിനെ ഇനി ആരു നയിക്കണം എന്ന ചോദ്യത്തിനും ഉത്തത്തിലേക്കും വിരൽ ചൂണ്ടുന്നത്. കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ ആകണമെന്നാണ് സർവേ വിരൽ ചൂണ്ടുന്നത്. നേതൃമാറ്റ ചർച്ചകളിൽ ഹൈക്കമാൻഡിന്റെ പട്ടികയിൽ ഇടംപിടിച്ചവരാണ് ഈ രണ്ട് പേരും. ഇതിൽ തന്നെ മറുനാടൻ സർവേയിൽ പങ്കെടുത്തവരുടെ ഏറ്റവും അധികം പിന്തുണ ലഭിച്ചത് വി ഡി സതീശനാണ്. സതീശനെ പിന്തുണച്ച് 28 ശതമാനം പേർ വോട്ടു ചെയ്തപ്പോൾ കണ്ണൂരിലെ കരുത്തനായ കെ സുധാകരന് വേണ്ടി 23.2 ശതമാനം പേർ വോട്ടു ചെയ്തു.
കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും മാറിയെങ്കിലും വി എം സുധീരന്റെ പിന്തുണ കുറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് സർവേ. ഒത്തു തീർപ്പുകൾക്ക് വഴങ്ങാത്ത അദ്ദേഹത്തെ പിന്തുണച്ചത് 21.8 ശതമാനം പേരാണ്. 20.6 ശതമാനം പേർ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വോട്ടു ചെയ്തപ്പോൾ രമേശ് ചെന്നിത്തലയെ പിന്തുണച്ചത് വെറും 3.3 ശതമാനം ഓൺലൈൻ വോട്ടർമാരായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് 3.2 ശതമാനം പേരുടെ പിന്തുണയും ലഭിച്ചു.
നിലവിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രതിപക്ഷത്തോടും എത്രത്തോളം എതിർപ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മരുനാടൻ സർവേ ഫലം. സൈബർ ലോകത്ത് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കടുത്ത അതൃപ്തിയിലാണ് പ്രവർത്തർ. മുന്നണി വിട്ടു പോയ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് താലത്തിൽ വെച്ചുനീട്ടി വീണ്ടു മുന്നണിയിലേക്ക് സ്വീകരിച്ച നടപടിയാണ് പ്രവർത്തകരെ രോഷം കൊള്ളിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയുള്ള ഈ തീരുമാനം കേരളത്തിലെ കോൺഗ്രസിന്റെ നാശത്തിന് വഴിവെക്കുമെന്ന വിമർശനങ്ങളാണ് നടക്കുന്നത്. കഴിവുകെട്ട പ്രതിപക്ഷമെന്ന ആക്ഷേപമാണ് സൈബർ ലോകത്ത് കോൺഗ്രസുകാർ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് മറുനാടൻ സർവേയും സൂചിപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ സർവേയിൽ വോട്ടെടുപ്പ് നടന്നത്. പിണറായിയുടെ സർക്കാറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സർവേ. 24,030 പേരാണ് സർവേയിൽ പങ്കെടുത്തത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സർവേ. ഈ സർവേയിലാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. മറ്റു ചോദ്യങ്ങളുടെ സർവേ ഫലം നാളെ മറുനാടൻ പ്രസിദ്ധീകരിക്കും. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സർവേഫലവും തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Stories you may Like
- നിലമ്പൂരിലെ 'നുണ ഫാക്ടറി' പൊളിയുമ്പോൾ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍