വാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച ആലത്തൂർ എംപി രമ്യാ ഹരിദാസ് തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് കാർ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് ഇത്. എംപിയെന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആലത്തൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മാറ്റി വയ്ക്കുമെന്ന് എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാടക കാറിൽ യാത്ര തുടങ്ങാനാണ് ആലോചന. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാർ വാങ്ങുകയുമില്ല. സ്വന്തമായി കാർ വാങ്ങുന്നതിൽ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.
അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാർ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതിൽ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. ഗ്രൂപ്പുകൾക്ക് അതീതമായ കൂട്ടായ്മ ആലത്തൂരിൽ രൂപപ്പെട്ടിരുന്നു. സിപിഎം കോട്ടയിൽ രമ്യാ ഹരിദാസിന് വിജയമൊരുക്കിയത് ഈ പ്രവർത്തനമാണ്. രമ്യ ജയിക്കുമെന്ന് കെപിസിസി നേതൃത്വം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ജയിക്കാനാകില്ലെന്ന് കരുതിയാണ് രമ്യയെ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ പെങ്ങളൂട്ടി അപ്രതീക്ഷിതമായി ജയിച്ചു. ദേശീയ തലത്തിൽ പോലും ചർച്ചയായി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം രമ്യയെ പ്രകീർത്തിച്ചു. പുതിയ രാഷ്ട്രീയത്തിന് കേരളത്തിലെ കോൺഗ്രസിൽ രമ്യയുടെ വിജയം കളമൊരുക്കുമെന്നും സൂചനയെത്തി. കടൽ കിഴവന്മാരെ പുറത്ത് നിർത്തി യുവരക്തങ്ങളെ രംഗത്തിറക്കിയുള്ള പരീക്ഷണം വിജയം നൽകുമെന്ന പാഠമാണ് രമ്യയുടെ വിജയം നൽകിയത്. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കൾ അങ്കലാപ്പിലായത്.
അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകർക്കാൻ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോൺഗ്രസുകാരുടെ വിലയിരുത്തൽ. പാലക്കാട് വിടി ബൽറാമും തൃശൂരിൽ നിന്നുള്ള അനിൽ അക്കരയും വേറിട്ട വഴിയിലൂടെ മുന്നേറുന്നവരാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു തൃത്താല. അവിടേക്ക് രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ് തൃത്താലയിൽ മത്സരിക്കാനെത്തിയത്. അവിടെ അട്ടിമറി വിജയവും നേടി. വടക്കാഞ്ചേരിയും സിപിഎം കോട്ടയായി മാറിയിരുന്നു. അവിടേയും ആരേയും ഞെട്ടിക്കുന്ന വിജയമാണ് അനിൽ അക്കര നേടിയത്. ഇവർ രണ്ട് പേരും ഗ്രൂപ്പുകളിൽ ഇല്ലാത്ത നേതാക്കളാണ്. പാലക്കാടും തൃശൂരുമായി കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് ആലത്തൂർ. അവിടെ രമ്യ ജയിച്ചതും ഗ്രൂപ്പുകളുടെ തണലിൽ അല്ല. ഇത് നേതാക്കളെ അങ്കലാക്കിപാക്കുന്നുണ്ട്. ഇത്തരം മാതൃകകൾ ഉയർന്നു വന്നാൽ ഗ്രൂപ്പിന് പ്രസക്തി പോകും. ഇത് മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയയുടെ വികാരം രമ്യയ്ക്ക് അനുകൂലമായിട്ടും കാർ വിവാദത്തിൽ കെപിസിസി മറിച്ചൊരു തീരുമാനം എടുത്തത്.
അതുകൊണ്ട് തന്നെ ഗ്രൂപ്പ് അറിയാതെ ഇനിയൊന്നും കേരളത്തിൽ നേതാക്കൾ അനുവദിക്കില്ല. നിഷ്പക്ഷരെ നിശബ്ദമാക്കാൻ എന്തും ചെയ്യും. ഇത് ആലത്തൂരിലെ കോൺഗ്രസുകാർക്കും അറിയാം. എങ്കിലും കെപിസിസി അധ്യക്ഷനെ ധിക്കരിക്കാൻ നിന്നാൽ അത് ബാധിക്കുക രമ്യാ ഹരിദാസിനെയാകും. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ കെപിസിസിയുടെ ആവശ്യം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാരും അംഗീകരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങൾ തൽകാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ എടുക്കും. രമ്യയുടെ പ്രവർത്തനങ്ങൾക്ക് അവർ എല്ലാ പിന്തുണയും നൽകും. രമ്യയുടെ ഓഫീസും ഉടൻ ഉദ്ഘാടനം ചെയ്യും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും തുടരും.
രമ്യയുടെ ആവശ്യത്തിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന യൂത്ത് കോൺഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തൽകാലം വാടക കാറിൽ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന. മുതലാളിമാരിൽ നിന്ന് പണം വാങ്ങി ഇന്നോവാ കാർ വാങ്ങുന്ന ഇടപാടിന് രമ്യയെ കിട്ടില്ലെന്നാണ് സൂചന. മുമ്പ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധി പ്രവാസി വ്യവസായിയെ സ്വാധീനിച്ച് ഇന്നോവ വാങ്ങിയതും ഫാൻസി നമ്പറിന് കൂടുതൽ തുക മുതലാളിയിൽ നിന്ന് വാങ്ങിയതുമെല്ലാം കോൺഗ്രസിൽ വലിയ ചർച്ചയായിരുന്നു. ഈ നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും ചരട് വലികൾ നടക്കുന്നുണ്ട്. പ്രവാസി വ്യവസായി തന്നെയാണ് ഈ നീക്കത്തിനും പിന്നിൽ. അതുകൊണ്ട് തന്നെ എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ഈ നേതാവിനായി രംഗത്ത് വരാനും സാധ്യതയുണ്ട്. ഇങ്ങനെ മുതലാളിമാരുടെ സ്വാധീനത്തിൽ എന്തും ഏതും നടക്കുന്ന പാർട്ടിയിലാണ് യൂത്ത് കോൺഗ്രസുകാർ അവരുടെ പെങ്ങളൂട്ടിക്ക് കാർ സമ്മാനമായി നൽകാൻ ആഗ്രഹിച്ചപ്പോൾ അതിന് നേതാക്കൾ തടസ്സം നിൽക്കുന്നത്.
കൊല്ലത്ത് ഇന്നോവ വിവാദത്തിൽ കുടുങ്ങിയ നേതാവിന് കൂട്ടു നിൽക്കുന്നവരാണ് രമ്യയെ സഹായിക്കാൻ മുന്നോട്ട് വന്ന യൂത്ത് കോൺഗ്രസുകാരെ കുറ്റപ്പെടുത്തിയത്. ഇതിൽ ആലത്തൂരിലെ കോൺഗ്രസിൽ അമർഷം പുകയുകായാണ്. കൊല്ലത്ത് വിവാദം ആളിക്കത്തിയപ്പോൾ കാർ തിരിച്ചു നൽകാൻ ആരും നേതാവിനോട് ആവശ്യപ്പെട്ടില്ല. ഫാൻസി നമ്പറുമായി ഇപ്പോഴും ഈ കാറ് കേരളത്തിൽ നേതാവിനേയും കൊണ്ട് ചീറിപ്പായുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. ഇതിലൊന്നും ആർക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാൽ പുതു രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമ്പോൾ ആദർശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികൾക്ക് അമർഷം.
യൂത്ത് കോൺഗ്രസ് പിരിവെടുത്ത് തനിക്ക് കാർ വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ് ഫെയ്സ് ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് അറിയിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്. 'എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം'- രമ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.
രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയുടെ തീരുമാനമാണ് വിവാദത്തിലായത്. രമ്യയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നെങ്കിലും ഇതിനെ എതിർത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് രമ്യയുടെ പിന്മാറ്റത്തിന് പ്രധാന കാരണം. രമ്യയുടെ സ്ഥാനത്ത് താനാണെങ്കിൽ അത് സ്വീകരിക്കില്ലെന്നും എംപിമാർക്ക് കാർ വാങ്ങാനുള്ള വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. രമ്യയ്ക്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് പിരിവെടുക്കാൻ തീരുമാനിച്ചതെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര പറഞ്ഞിരുന്നു. മുമ്പ് ലോണിലും മറ്റും രമ്യയ്ക്ക് തിരിച്ചടവ് മുടങ്ങിയ സാഹചര്യമുണ്ട്. വീട്ടിലെ കഷ്ടതകൾ കാരണമായിരുന്നു ഇത്. അതുകൊണ്ട് തന്നെ കാർ ലോൺ കിട്ടാൻ പ്രയാസമുണ്ട്. ഇത് മനസ്സിലാക്കിയാണ് കാർ വാങ്ങി കൊടുക്കാൻ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്. അനിൽ അക്കരെയായിരുന്നു ഇത്തരമൊരു ന്യൂജെൻ രീതിക്ക് പിന്നിൽ.
രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി എന്ന പേരിലുള്ള ആയിരം രൂപയുടെ കൂപ്പൺ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്തോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. എംപിക്ക് പതിനാല് ലക്ഷം രൂപയുടെ വാഹനം വാങ്ങുന്നതിനായാണ് കൂപ്പൺ അച്ചടിച്ചത് എന്നും 1400 കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ട് എന്നുമായിരുന്നു ആദ്യം യൂത്ത് കോൺഗ്രസ്സ് പറഞ്ഞത്. എന്നാൽ പാർട്ടിക്കകത്ത് മാത്രമാണ് പിരിവ് നടത്തുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് പറഞ്ഞു. പിന്നാലെ ആലത്തൂർകാർ നൽകുന്ന സമ്മാനം സ്വീകരിക്കുമെന്നും അതിൽ ഒരു തെറ്റുമില്ലെന്നും രമ്യയും വ്യക്തമാക്കി. എന്നാൽ രമ്യയേയും യൂത്ത് കോൺഗ്രസ്സിനെയും തള്ളിക്കൊണ്ട് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ ആ പണം വാങ്ങില്ലെന്നും പ്രതികരിച്ചു. ഇതോടെ നിലപാട് മാറ്റി കൊണ്ട് രമ്യ കെപിസിസി. അധ്യക്ഷന്റെ അഭിപ്രായം അനുസരിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്