Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐയുടെ മാണി പേടിയും വിഎസിന്റെ പിണറായി പേടിയും മാണിക്ക് പാരയായി; പരസ്യം റദ്ദാക്കിയതിന് പകരം വീട്ടാൻ ചാനലുകളും ഒരുമിച്ചതോടെ എല്ലാം പൂർത്തിയായി: ബാർ കോഴ വിവാദത്തിന്റെ അണിയറക്കഥകളുടെ അവസാന ഭാഗം

ഷാജൻ സ്‌കറിയ

ജോർജിന്റെ വൈര്യ നിര്യാതനബുദ്ധിയും ചെന്നിത്തലയുടെ അതിമോഹവും ഒരുമിച്ച് ചേർന്നപ്പോൾ ആരും പിടിക്കപ്പെടില്ലെന്ന് വിശ്വസിച്ച് മോഷ്ടിച്ച കെഎം മാണി കുടുങ്ങിയ കഥയുടെ അണിയറക്കഥകളാണ് കഴിഞ്ഞ മൂന്നു ദിവസമായി പറഞ്ഞത്. ഈ കഥ അവസാനിക്കുമ്പോൾ സ്പർശിച്ച് പോകേണ്ട ചില വസ്തുതകൾ കൂടിയുണ്ട്.

പതിവുപോലെ ഇടത് വലത് ഒത്തുതീർപ്പിന് ഇടം നൽകാതെ ബാർ കോഴ വിവാദം വളർന്നതിന്റെ പിന്നിലെ രാഷ്ട്രീയം. അതാരംഭിക്കുന്നത് സിപിഐയുടെ മാണി പേടിയിൽ നിന്നും വിഎസിന്റെ പിണറായി പേടിയിൽ നിന്നുമാണ്. ഇടത് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന സിപിഐ പേടിയും പിണറായി മുഖ്യമന്ത്രി ആകുമോ എന്ന വി എസ് പേടിയുമായിരുന്നു ഇത്. മാണിയോട് മൃദു സമീപനം കൈക്കൊള്ളാൻ സിപിഐ(എം) തത്വത്തിൽ തീരുമാനിച്ചിട്ടും സജീവമായി എടുത്ത് ചാടേണ്ടി വന്നത് ഇതുകൊണ്ട് മാത്രമാണ്.

സിപിഐയുടെ മാണി പേടിയും വിഎസിന്റെ പിണറായി പേടിയും

മാണി ഇടത് മുന്നണിയിലേക്ക് വന്നാൽ തങ്ങൾക്ക് പ്രാമുഖ്യം നഷ്ടമാകും എന്ന സിപിഐയുടെ പേടി ആദ്യം മുതലേ ഉണ്ടായിരുന്നു. ഇടത് മുന്നണിയുമായി മാണി ചർച്ച നടത്തുമ്പോൾ ഒക്കെ സിപിഐ മാണിക്കെതിരെ മുമ്പും ആഞ്ഞടച്ചിട്ടുണ്ട്. ബാർ കോഴ എത്തിയതോടെ അതിന്റെ മൂർച്ച കൂടിയെന്ന് മാത്രം. ആദ്യ കാലത്ത് സിപിഐ(എം) പിന്നോട്ട് മാറി നിൽക്കുക ആയിരുന്നു. മാണിയെ എങ്ങനെയും ഇടത് മുന്നണിയിൽ എത്തിക്കണം എന്ന് ഉറപ്പിച്ചിരുന്ന സിപിഎമ്മിന് മാണിക്ക് പരിക്കേൽപ്പിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കി പന്ന്യൻ രവീന്ദ്രൻ ആഞ്ഞ് വെട്ടാൻ തുടങ്ങിയതോടെ അണികൾക്കിടയിൽ ആശയക്കുഴപ്പം ആരംഭിച്ചു. മാത്രമല്ല പിണറായിയെ ഒരിക്കലും മുഖ്യമന്ത്രി ആക്കരുത് എന്ന വാശിയുള്ള വി എസ് ഇത് മുതലെടുക്കാൻ രംഗത്തിറങ്ങി. കേരള കോൺഗ്രസ്സുമായുള്ള സഖ്യം മധ്യ കേരളത്തിൽ എൽഡിഎഫിന് ഗുണം ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വലിയ മുന്നേറ്റമണ് സിപിഐ(എം) മാണിയുടെ പിന്തുണയോടെ പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് സിപിഐയും വിഎസും ആഞ്ഞ് നിന്നത്.മാണിയെ എങ്ങനെയും ഇടത് മുന്നണിയിൽ എത്തിക്കണം എന്ന് ഉറപ്പിച്ചിരുന്ന സിപിഎമ്മിന് മാണിക്ക് പരിക്കേൽപ്പിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കി പന്ന്യൻ രവീന്ദ്രൻ ആഞ്ഞ് വെട്ടാൻ തുടങ്ങിയതോടെ അണികൾക്കിടയിൽ ആശയക്കുഴപ്പം ആരംഭിച്ചു. മാത്രമല്ല പിണറായിയെ ഒരിക്കലും മുഖ്യമന്ത്രി ആക്കരുത് എന്ന വാശിയുള്ള വി എസ് ഇത് മുതലെടുക്കാൻ രംഗത്തിറങ്ങി. കേരള കോൺഗ്രസ്സുമായുള്ള സഖ്യം മധ്യ കേരളത്തിൽ എൽഡിഎഫിന് ഗുണം ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം.

ഈ ജില്ലകളിൽ കേരളാ കോൺഗ്രസിന കോൺഗ്രസിനേക്കാൾ നിർണ്ണായകമായ സ്വാധീനം ആണുള്ളത്. ഇടുക്കിയിൽ ജോസഫും കോട്ടയത്ത് മാണിയും എറണാകുളത്തും പത്തനംതിട്ടയിലും ക്രിസ്ത്യൻ വോട്ടുകളും നിർണ്ണായകമാണെന്ന് സിപിഎമ്മിന് നന്നായി അറിയാം. യുഡിഎഫിന് ഭരണം എന്നും ഉറപ്പിക്കുന്നത് ഇവിടങ്ങളിലെ സാരഥികളാണ്. പാല. കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ, തൊടുപുഴ, ഇടുക്കി തുടങ്ങിയ മണ്ഡലങ്ങളിൽ മാണിക്കാണ് കോൺഗ്രസിനേക്കാൾ സ്വാധീനം. ഇവിടങ്ങളിൽ കോൺഗ്രസിന്റെ വോട്ട് പലപ്പോഴും ചോരുകയാണ് പതിവ്. ഈ പശ്ചാത്തലത്തിൽ മാണിയും ഇടത് മുന്നണിയും ചേർന്നാൽ കുറേ സീറ്റുകൾ ഉറപ്പിക്കാം എന്നാണ് പിണറായി എക്കാലവും കണക്ക് കൂട്ടിയിട്ടുള്ളത്. കോട്ടയത്തേയോ ഇടുക്കിയിലേയോ സിപിഐ(എം) നേതാക്കൾക്ക് ഇതിനോട് വിയോജിപ്പുമില്ല. മാണിയുമായി ഇവർ മികച്ച ബന്ധമാണ് പുലർത്തിയിരുന്നത്. മാണി എൽഡിഎഫിൽ വരണം എന്ന് അതിയായി മോഹിക്കുന്നവരാണ് ഇവിടങ്ങളിലെ സിപിഐ(എം) പ്രാദേശിക നേതാക്കൾ.

സിപിഐയും വിഎസും ഒഴിച്ചുള്ള സംവിധാനങ്ങൾ ഇപ്പോഴും മാണിയെ കൈവിട്ടില്ലെന്നതാണ് സത്യം. പിണറായിയും കോടിയേരിയും മാണിയെ ഇപ്പോഴും ആക്രമിക്കുന്നത് കരുതലോടെയാണ്. ബാർ കോഴയിൽ കുറ്റ വിമുക്തനാക്കപ്പെട്ടാൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകി കൂടെ കൂട്ടാൻ ഇപ്പോഴും സിപിഐ(എം) തയ്യാറാണ്. അത്തരത്തിലുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നു. അത് തന്നെയാണ് മാണിയെ കുറ്റ വിമുക്തനാക്കാൻ യുഡിഎഫ് സർക്കാർ മടിക്കുന്നതിന്റെ പ്രധാന കാരണവും. കോൺഗ്രസ്സുമായി അത്രമേൽ അകന്നു കഴിഞ്ഞ മാണി കേസ് തീർന്നാൽ മുന്നണി വിടുമെന്ന വിശ്വാസം യുഡിഎഫ് നേതൃത്വത്തിന് ശക്തമായുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ മനസ്സ് തുറക്കാൻ മാണി തയ്യാറായിട്ടില്ല.

വാഴക്കൻ മുതൽ കല്ലാനി വരെ ചിരിക്കുന്ന സമയം

കേരളത്തിലെ ക്രിസ്ത്യൻ കോൺഗ്രസ് നേതാക്കളിൽ ഒട്ടുമിക്കവരും വരുന്നത് കോട്ടയത്ത് നിന്നാണ്. ക്രിസ്ത്യൻ അല്ലാതെ കേരള രാഷ്ട്രീയത്തിൽ ഇടംപിടിച്ച ഒരേ ഒരു കോട്ടയം നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. ഉമ്മൻ ചാണ്ടിയും കെസി ജോസഫും ജോസഫ് വാഴയ്ക്കനും ഒക്കെ ഇങ്ങനെ കോട്ടയത്ത് നിന്നും ക്ലെച്ച് പിടിച്ച നേതാക്കാളാണ്. ഇവരുടെയെല്ലാം എക്കാലത്തേയും വലിയ ശത്രു കെഎം മാണിയാണ്. മന്ത്രി സ്ഥാന നിർണ്ണയത്തിലും മറ്റും ക്രിസ്ത്യൻ സമുദായ ക്വാട്ടയുമായി മാണി പോകുന്നതുകൊണ്ട് ഇവരുടെ അവസരം കുറയുന്നു എന്നതാണ് പ്രധാന കാരണം. കെസി ജോസഫും ജോസഫ് വാഴയ്ക്കനും ഒക്കെ കോട്ടയം വിട്ടാണ് എംഎൽഎ സ്ഥാനം നേടിയത്. തിരുവഞ്ചൂരിന് പോലും എത്രയോ കാലം വേണ്ടി വന്നു കോട്ടയത്തേക്ക് തിരിച്ച് വരാൻ. കോട്ടയത്തെ ഭൂരിപക്ഷം മണ്ഡലങ്ങളും കേരളാകോൺഗ്രസിനു കൊടുക്കേണ്ടി വരുന്നതിന്റെ ഇച്ഛാഭംഗം ഇവർ പങ്കുവയ്ക്കാറുണ്ട്.കേരളത്തിലെ ക്രിസ്ത്യൻ കോൺഗ്രസ് നേതാക്കളിൽ ഒട്ടുമിക്കവരും വരുന്നത് കോട്ടയത്ത് നിന്നാണ്. ക്രിസ്ത്യൻ അല്ലാതെ കേരള രാഷ്ട്രീയത്തിൽ ഇടംപിടിച്ച ഒരേ ഒരു കോട്ടയം നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. ഉമ്മൻ ചാണ്ടിയും കെസി ജോസഫും ജോസഫ് വാഴയ്ക്കനും ഒക്കെ ഇങ്ങനെ കോട്ടയത്ത് നിന്നും ക്ലെച്ച് പിടിച്ച നേതാക്കാളാണ്. ഇവരുടെയെല്ലാം എക്കാലത്തേയും വലിയ ശത്രു കെഎം മാണിയാണ്. മന്ത്രി സ്ഥാന നിർണ്ണയത്തിലും മറ്റും ക്രിസ്ത്യൻ സമുദായ ക്വാട്ടയുമായി മാണി പോകുന്നതുകൊണ്ട് ഇവരുടെ അവസരം കുറയുന്നു വാസ്തവത്തിൽ നല്ല കോൺഗ്രസുകാർ ഒന്നും രണ്ടിലയ്‌ക്കോ നല്ല കേരള കോൺഗ്രസുകാർ ഒന്നും കൈപ്പത്തിക്കോ വോട്ട് ചെയ്യാറില്ല എന്നതാണ് സത്യം. ഈ മണ്ഡലങ്ങളിൽ ഇടയ്ക്കിടെ ഇടത് സ്ഥാനാർത്ഥികൾ ജയിക്കുന്നത് ഇരു പാർട്ടികളും തമ്മിലുള്ള ചേരിതിരിവ് മൂലമാണ്. ഇവരുടെയൊക്കെ സ്വപ്‌നമാണ് കേരള കോൺഗ്രസിന്റെ തകർച്ച. അതുകൊണ്ട് തന്നെ ടിവി ചാനലുകളിലും മറ്റും വന്നു മാണിക്ക് വേണ്ടി സംസാരിച്ച ഈ നേതാക്കളിൽ പലരും പിന്നാമ്പുറത്ത് ബാർ കോഴ വിവാദം വഷളാക്കി. ഇക്കാര്യത്തിൽ മുമ്പിൽ നിന്നിരുന്നത് മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴയ്ക്കൻ ആയിരുന്നു. മാണിയുടെ തകർച്ചയിൽ കോട്ടയത്തെ ഏക ഐ ഗ്രൂപ്പ് നേതാവായി മാറാൻ വാഴക്കന് കഴിയും എന്നത് തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. എങ്ങനെയും കോട്ടയത്തേക്ക് വരാൻ കച്ചകെട്ടിയിരിക്കുന്ന വാഴക്കൻ പരമാവധി മുതലെടുത്തു എന്നാണ് മാണിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും ഇക്കാര്യത്തിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്നാണ് സൂചനകൾ.

പരസ്യം റദ്ദാക്കിയതിന് ചാനലുകൾ ചെയ്ത ചതി

കേരളത്തിലെ യഥാർത്ഥ ശക്തികൾ രാഷ്ട്രീയക്കാരും പൊലീസുകാരും ഒന്നുമല്ല പരസ്യ ഏജൻസികൾ ആണ്. വളപ്പില പോലെ ഒരു പരസ്യ ഏജൻസിക്ക് മുഖ്യമന്ത്രി വിചാരിച്ചാൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നടത്താം എന്നതാണ് സ്ഥിതി. ഒരു പരസ്യ ഏജൻസി ഇടപെട്ടാൽ ഏത് വാർത്തയും നിമിഷ നേരം കൊണ്ട് മുങ്ങും. കരിക്കിനേത്തു കൊലപാതകവും മലബാർ ഗോൾഡിന്റെ സ്വർണ്ണക്കടത്തും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളും ഒക്കെ കേരളം അറിയാതെ പോകുന്നത് ഇത്തരം പരസ്യ ഏജൻസികളുടെ ഇടപെടൽ മൂലമാണ്. ശീമാട്ടിയുടെ ജനദ്രോഹവും കല്ല്യാൺ സിൽക്‌സിലെ സമരവും ഒന്നും പുറം ലോകം അറിയാതെ പോയത് ഇതുകൊണ്ട് മാത്രമാണ്.

എന്നാൽ ഇത് മനസ്സിലാക്കാനുള്ള വിവേകം ഇടയ്ക്ക് മാണിക്ക് നഷ്ടമായി. കെഎഫ്‌സി, കെഎസ്എഫ്ഇ, ലോട്ടറി എന്നീ വകുപ്പികളിൽ നിന്നു മാത്രം ഓരോ വർഷവും പരസ്യ ഇനത്തിൽ ചെലവാക്കിയിരുന്നത് 90 കോടിയോളം രൂപ ആയിരുന്നു. എന്നാൽ കാരുണ്യ ലോട്ടറി അടക്കമുള്ള ലോട്ടറികൾ എത്ര അടിച്ചാലും തികയാതെ വരുന്ന സാഹചര്യം ഉണ്ടാവുകയും കെഎസ്എഫ്ഇ ചിട്ടി ആവശ്യക്കാർക്ക് മൊത്തം കൊടുക്കാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യം ഉണ്ടായതോടെ ഇതിന്റെയൊക്കെ പരസ്യം നിർത്തി വയ്ക്കുകയായിരുന്നു. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ആയിരുന്നു ഇത്. അവരുടെ ഭാഗം ന്യായം. പരസ്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെങ്കിൽ എന്തിന് പരസ്യം ചെയ്യണം എന്ന ചോദ്യത്തിന് മുൻപിൽ മാണിക്ക് ഉത്തരമില്ലായിരുന്നു.ഈ പരസ്യ വരുമാനം നിലച്ചത് ചാനലുകളെ പ്രകോപിപ്പിച്ചു. നടത്തി കൊണ്ട് പോകാൻ കോടികൾ ഉണ്ടാക്കേണ്ട ഓട്ടത്തിലാണ് എല്ലാ ചാനലുകളും. മനോരമ ചാനൽ പോലും സ്വതന്ത്രമായി മനോരമയിൽ നിന്ന് വേറിട്ടാണ് പ്രവർത്തിക്കുന്നത്. അവരുടെ ബഡ്ജറ്റ് അവർ തന്നെ കണ്ടെത്തണം. റിപ്പോർട്ടറും ഇന്ത്യാവിഷനും പോലെയുള്ള ചെറുകിട ചാനലുകളുടെ കാര്യം പറയുകയേ വേണ്ട. ഇവർക്കൊക്കെ വലിയ അല്ലൽ ഇല്ലാതെ കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളിൽ പെട്ടിരുന്നു ഇവ. ഇത് നിലച്ചതോടെ തരം കിട്ടിയാൽ പണി കൊടുക്കണം എന്ന് ചാനലുകളും ഉറച്ചു.  ഈ പരസ്യ വരുമാനം നിലച്ചത് ചാനലുകളെ പ്രകോപിപ്പിച്ചു. നടത്തി കൊണ്ട് പോകാൻ കോടികൾ ഉണ്ടാക്കേണ്ട ഓട്ടത്തിലാണ് എല്ലാ ചാനലുകളും. മനോരമ ചാനൽ പോലും സ്വതന്ത്രമായി മനോരമയിൽ നിന്ന് വേറിട്ടാണ് പ്രവർത്തിക്കുന്നത്. അവരുടെ ബഡ്ജറ്റ് അവർ തന്നെ കണ്ടെത്തണം. റിപ്പോർട്ടറും ഇന്ത്യാവിഷനും പോലെയുള്ള ചെറുകിട ചാനലുകളുടെ കാര്യം പറയുകയേ വേണ്ട. ഇവർക്കൊക്കെ വലിയ അല്ലൽ ഇല്ലാതെ കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളിൽ പെട്ടിരുന്നു ഇവ. ഇത് നിലച്ചതോടെ തരം കിട്ടിയാൽ പണി കൊടുക്കണം എന്ന് ചാനലുകളും ഉറച്ചു. പലപ്പോഴും വാർത്ത മുക്കുന്നത് പരസ്യം മൂലമാണ് എന്ന സത്യം മാണി മറന്നു പോയതോടെ ചാനലുകൾ ആഞ്ഞ് പ്രഹരിക്കാൻ തുടങ്ങി. ഒരുപക്ഷേ, മറ്റൊരു വാർത്തയ്ക്കും ഇല്ലാത്ത പ്രാധാന്യം മാദ്ധ്യമങ്ങൾ ഇതിന് നൽകിയതിന് പിന്നിൽ ഇതും ഒരു കാരണമാകാം. ആർക്കറിയാം ധനകാര്യ വകുപ്പിനെ കൊണ്ട് ഇങ്ങനെ ഒരു ശുപാർശ കൊടുപ്പിച്ചതിന്റെ പിന്നിലും പിസി ജോർജ് ആണോ എന്ന്. ജോർജ് അതല്ല അതിന്റെ അപ്പുറവും ചെയ്യും. അത്രയ്ക്കും കാഞ്ഞ ബുദ്ധിയാണ് ഈ പൂഞ്ഞാറുകാരന്റേത്.

അറ്റവും വാലും വെട്ടി വളർത്തുന്ന നേതാക്കൾ

കേരള കോൺഗ്രസ്സിലെ നേതാക്കളെ എടുത്ത് പരിശോധിക്കുക. അറ്റവും തലയും വെട്ടിയാണ് ഇവിടെ നേതാക്കളെ വളർത്തുന്നത്. കഴിവല്ല ഇവിടെ മാനദണ്ഡം. ഉപജാപങ്ങൾക്കും വിശ്വസ്ഥതയ്ക്കും മാത്രമാണ് ഇവിടെ വിജയം. ഒരാൾ നേതാവിനെക്കാൾ വലുതാകുമെന്ന് ബോധ്യമായാൽ അയാളെ വെട്ടിക്കളയാൻ പലരും ധൃതി കാട്ടും. വിശ്വസ്തതയോടെ ഒപ്പം നിൽക്കുന്നവരും അവരുടെ ഉപജാപകരും സ്ഥാനമാനങ്ങൾ വീതം വച്ചെടുക്കും. എത്രയോ പദവികൾ ഇങ്ങനെ പലരും വീതിച്ചെടുത്തിരിക്കുന്നു. കെട്ടിപ്പിടിച്ച് പൊട്ടിക്കരയാനും നെഞ്ചത്ത് അടിച്ച് നിലവിളിക്കാനും ഒക്കെ ഒരു പാടുപേർ ഓടി വരാറുണ്ട്. എന്നാൽ കൃത്യമായ നിയമോപദേശം നൽകാനോ ബുദ്ധിപരമായ നീക്കങ്ങൾ നടത്താനോ ഒന്നും ആരുമില്ല.

നിയമമന്ത്രി എന്ന നിലയിൽ ഗവൺമെന്റ്‌ പ്ലീഡറുമാരും പബ്ലിക് പ്രൊസിക്യൂട്ടറുമാരും ഒക്കെ കേരള കോൺഗ്രസ്സിന്റെ അക്കൗണ്ടിൽ ഉണ്ട്. എന്നാൽ തലയിൽ ആൾതാമസം ഉള്ള ഒരാൾ പോലും ഇക്കൂട്ടത്തിൽ ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും വഷളാക്കാതെ മാണിയെ ഇതിൽ നിന്നും രക്ഷിക്കാൻ ഇവർക്ക് സാധിക്കുമായിരുന്നു. വിവാദം പൊട്ടി മുളയ്ക്കുകയും സിപിഎമ്മിന് സംരക്ഷിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോൾ എങ്കിലും രാജി വയ്ക്കാൻ മാണി വിവേകം കാണിക്കേണ്ടതായിരുന്നു. അന്ന് ജോസഫ് കൂടി രാജിവയ്ക്കട്ടെ എന്ന നിലപാടെടുത്തു. ജോസഫ് ആവട്ടെ മാണി ഉണ്ടാക്കിയ വിന മാണി തന്നെ അനുഭവിച്ചാൽ മതി എന്നു കരുതി മാറി നിന്നു. ജോസ് കെ. മാണി അടക്കമുള്ള നേതാക്കളോട് ഈ ലേഖകൻ തന്നെ പലതവണ ആവർത്തിച്ച് പറഞ്ഞതാണ് രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്. കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും ടിയു കുരുവിളയും നീല ലോഹിതദാസൻ നാടാരും മുതൽ ഗണേശൻ വരെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി. നാണം കെട്ട് രാജി വയ്‌ക്കേണ്ടി വരുന്നതിലും നല്ലത് അന്തസ്സായി രാജി വയ്ക്കുന്നതാണ് എന്ന പറഞ്ഞപ്പോൾ മാണിയുടെ വിശ്വസ്തർ അത്തരം മണ്ടത്തരം കാട്ടരുത് എന്ന് ഉപദേശിച്ചു മാറ്റി നിർത്തി.

അന്ന് രാജി വയ്ക്കാൻ വിവേകം കാണിച്ചിരുന്നെങ്കിൽ മാണി ഇത്രയും നാൾ വിചാരണ ചെയ്യപ്പെടുമായിരുന്നില്ല. മാണി രാജി വച്ചാൽ പിസി ജോർജിനെ മന്ത്രിയാക്കേണ്ടി വരുമോ എന്ന ഭയം ആയിരുന്നു ഒരു കാരണം. മന്ത്രിയല്ലാത്ത മാണിക്ക് കേസ് കാര്യം അറിയാൻ സാധിക്കുമോ എന്ന ഭയം വേറെയും. നിർണ്ണായക സമയത്ത് ഉമ്മൻ ചാണ്ടിയെ അവിശ്വസിച്ചതിന്റെ ഫലമായിരുന്നു ഈ ആശങ്കകൾ. ചെന്നിത്തല സഹായിച്ചില്ലെന്ന് മാത്രമല്ല ഉമ്മൻ ചാണ്ടിക്ക് സഹായിക്കാനുള്ള ബാധ്യതയും രാജി ഒഴിവാക്കിയതിലൂടെ മാണി നഷ്ടപ്പെടുത്തി. രാജി വച്ച ശേഷം പുറമെ നിന്ന് പിന്തുണച്ചാൽ പോലും ഇതിനേക്കാൾ ഫലം ഉണ്ടാവുമായിരുന്നു എന്നതാണ് സത്യം.

ഒരു നേതാവ് ആക്രമിക്കപ്പെടുമ്പോൾ അവർക്ക് ആധുനിക ലോകത്തിൽ ആദ്യം രക്ഷകരാക്കേണ്ടത് സൈബർ ഭടന്മാരാണ്. സിപിഎമ്മിനും കോൺഗ്രസ്സിനും ലീഗിനും ബിജെപിക്കും ഇത്തരം സൈബർ ഭടന്മാർ ധാരാളം ഉണ്ട്. അവരുടെ നേതാക്കൾ എത്ര വലിയ തെമ്മാടിത്തരം കാട്ടിയാലും അവർ ന്യായങ്ങൾ നിരത്തി പോരാടും. പെട്രോൾ വില ഉയർത്തിയ മോദിയും പെണ്ണുകേസിൽ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിയും ഒളിവിൽ പോയ രാഹുലും ടിപിയെ വെട്ടിക്കൊന്ന സിപിഎമ്മും ഒക്കെ പരിക്കില്ലാതെ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്. എന്നാൽ മഷിയിട്ട് നോക്കിയാൽ പോലും കേരള കോൺഗ്രസ്സിന് വേണ്ടിയോ മാണിക്ക് വേണ്ടിയോ വാദിക്കാൻ ഒരാളെ പോലും നിങ്ങൾക്ക് സൈബർ ഇടത്തിൽ കണ്ടെത്താൻ കഴിയില്ല. അതിനുള്ള ഒരു ശ്രമവും മാണിയും കൂട്ടരും നടത്തിയിട്ടില്ല എന്നതാണ് സത്യം. ചെറുതായെങ്കിലും മാണിയെ പിന്തുണച്ചതിന്റെ പേരിൽ മറുനാടന് ഉണ്ടായ പേരുദോഷം ചില്ലറയല്ല.

കെഎം മാണി ബാർ കോഴയ്ക്ക് മുൻപും പിൻപും

ബാർ കോഴയ്ക്ക് മുൻപുള്ള മാണിയും ബാർ കോഴയ്ക്ക് ശേഷമുള്ള മാണിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പ്രായത്തിന്റെ ക്ഷീണം മാണിയുടെ മുഖത്ത് ആറ് മാസം മുമ്പ് വരെ ഉണ്ടായിരുന്നില്ല. കൂർമ്മബുദ്ധിക്ക് ഒരിക്കലും തകരാറ് പറ്റിയിട്ടില്ല. എല്ലാവരുടയും അഭിപ്രായങ്ങൾ കേൾക്കുകയും എന്നാൽ അതൊന്നുമായി ബന്ധമില്ലാത്ത സ്വന്തം തീരുമാനം എടുക്കുകയും ചെയ്യുക മാണിയുടെ പ്രത്യേകത ആയിരുന്നു. ആ തീരുമാനം എന്താണെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിക്കുമായിരുന്നില്ല. എടുക്കുന്ന തീരുമാനത്തിൽ നിന്നും മാണിയെ മാറ്റാൻ ആർക്കും സാധിക്കുമായിരുന്നില്ല. എല്ലാ തീരുമാനങ്ങൾക്കും മാണി റിസൾട്ട് ഉണ്ടാക്കി. എന്നാൽ ബാർ കോഴക്ക് ശേഷം മാണി ആകെ മാറി. ഇത്രയും ദർബലനായ നേതാവായിരുന്നോ മാണി എന്ന് പലർക്കും സംശയം തോന്നുണ്ട്. തീരുമാനങ്ങളിൽ തെറ്റ് പറ്റുന്നു. ഉദ്യോഗസ്ഥ ഭരണം ധനകാര്യ വകുപ്പിൽ കൊടികുത്തി വാഴുന്നു. ഉദ്യോഗസ്ഥർ പറയുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ മാണിക്ക് ധൈര്യം നഷ്ടമായിരിക്കുന്നു. മുൻപ് സൂചിപ്പിച്ച പരസ്യങ്ങൾ റദ്ദു ചെയ്തതടക്കമുള്ള തീരുമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ ഉണ്ടായതാണ്.എന്നാൽ ബാർ കോഴക്ക് ശേഷം മാണി ആകെ മാറി. ഇത്രയും ദർബലനായ നേതാവായിരുന്നോ മാണി എന്ന് പലർക്കും സംശയം തോന്നുണ്ട്. തീരുമാനങ്ങളിൽ തെറ്റ് പറ്റുന്നു. ഉദ്യോഗസ്ഥ ഭരണം ധനകാര്യ വകുപ്പിൽ കൊടികുത്തി വാഴുന്നു. ഉദ്യോഗസ്ഥർ പറയുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ മാണിക്ക് ധൈര്യം നഷ്ടമായിരിക്കുന്നു. മുൻപ് സൂചിപ്പിച്ച പരസ്യങ്ങൾ റദ്ദു ചെയ്തതടക്കമുള്ള തീരുമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ ഉണ്ടായതാണ്.  

ഇനി എന്ത്?

ബാർ കോഴ വിവാദം ഈ ആഴ്ചകൊണ്ട് അവസാനിക്കാൻ ആണ് സാധ്യത. മാണിക്കെതിരെ തെളിവൊന്നുമില്ല എന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ആറ് മാസം നീണ്ടു നിന്ന നാടകങ്ങൾക്ക് പരിസമാപ്തിയാകും. ഉഴവൂർ വിജയനെപ്പോലെയുള്ള നേതാക്കൾ ഉള്ളിടത്തോളം കാലം കുറച്ചുനാൾ കൂടി വിഷയം സജീവമായി നിൽക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും മാണി ഇടത് മുന്നണിയുമായി ചർച്ചയ്ക്ക് ഇറങ്ങും. ഒരുപക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിൽ അത് സംഭവിച്ച് കൂടായ്കയില്ല. എന്നാൽ ജോസഫ് വിഭാഗം ഇക്കാര്യത്തിൽ മാണിക്കൊപ്പം അടിയുറച്ച് നിൽക്കുമോ എന്ന ഉറപ്പൊട്ടുമില്ല. ബാർ കോഴ വിഷയം കേരള കോൺഗ്രസിന് വലിയ മാനക്കേടുണ്ടാക്കി എന്നു വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ജോസഫ് നേതാക്കളും. ജോസഫും ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.

(ഈ പരമ്പര ഇവിടെ അവസാനിക്കുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP