കാലംമാറി... കേരളത്തിലൂടെ പ്രളയകാലത്ത് വെള്ളം കുറേ ഒഴുകിപ്പോയി..; നാട്ടുകാർ എല്ലാം മറന്നുവെന്ന് കരുതിയ പിണറായിക്ക് തെറ്റി; നൗഷാദ് എന്ന് മുസ്ളീം യുവാവിന്റെ ജീവത്യാഗത്തെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയെ 'കേരളത്തിലെ തൊഗാഡിയ' എന്ന് വിളിച്ചത് മറന്ന് കണിച്ചുകുളങ്ങരയിൽ വീട്ടിലെത്തി ഈഴവ സംഘടനാ നേതാവിന്റെ ' അനുഗ്രഹം' തേടിയ മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് വിമർശിച്ച വെള്ളാപ്പള്ളിയുടേയും പത്നി പ്രീതി നടേശന്റേയും ആതിഥ്യം സ്വീകരിച്ച് പിണറായിയും മന്ത്രിമാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഒരു മുസ്ളീമായി മരിക്കാൻ കൊതിക്കുന്നു' എന്ന് പറഞ്ഞ വെള്ളാപ്പാള്ളി നടേശന്റെ പ്രസ്താവന ഓർമ്മയുണ്ടോ? സ്വന്തം ജീവൻപോലും പണയപ്പെടുത്തി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ കോഴിക്കോട് ഓടയിലെ മാൻഹോളിൽ ഇറങ്ങി ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവറെ.. നൗഷാദ് എന്ന ആ മനുഷ്യ സ്നേഹിയെ ഓർമ്മയുണ്ടോ? ഇന്ന് കണിച്ചുകുളങ്ങരയിൽ മറ്റു മന്ത്രിമാർക്കൊപ്പം വെള്ളാപ്പള്ളിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് സോഷ്യൽമീഡിയ ചോദിക്കുന്ന ചോദ്യമാണിത്.
നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവത്യാഗത്തെ അവഹേളിച്ച് പ്രസ്താവനയിറക്കിയ വെള്ളാപ്പള്ളിയെ അതിനിശിതമായി വിമർശിച്ച നേതാവാണ് പിണറായി വിജയൻ. കാരണം അന്ന് വെള്ളാപ്പള്ളി ബിജെപിയുമായി സഹകരണത്തിൽ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം എസ്എൻഡിപി യോഗം കൈകോർത്ത കാലം. കേരളം യുഡിഎഫ് ഭരണത്തിൽ ഇരിക്കുന്ന കാലം. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരിക്ക് കൈമാറിയ കാലത്താണ് പിണറായി നൗഷാദ് എന്ന മനുഷ്യസ്നേഹിയുടെ ജീവത്യാഗത്തെ അപമാനിച്ച വെള്ളാപ്പള്ളിക്കെതിരെ അന്ന് രംഗത്തെത്തിയത്.
അക്കാലത്ത് സമാനമായ രീതിയിൽ വലിയ വിമർശനങ്ങൾ വെള്ളാപ്പള്ളിക്കും മകൻ തുഷാറിനും എതിരെ ഉയർത്തിയിരുന്നു പിണറായി. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനും വെള്ളാപ്പള്ളിക്ക് എതിരെ ശക്തിയുക്തം നിലകൊണ്ട കാലം. അച്യുതാനന്ദന്റെ എതിർപ്പ് തുടങ്ങിയിട്ട് അന്ന് കുറേക്കാലം ആയിരുന്നു. മൈക്രോഫിനാൻസിന്റെ പേരിൽ ആയിരക്കണക്കിന് ശ്രീനാരായണീയരെ പറ്റിച്ചുവെന്ന ആക്ഷേപത്തിൽ അന്വേഷണം ശക്തമായ കാലത്താണ് കേസൊതുക്കാൻ ബിജെപിയുടെ പാളയത്തിൽ വെള്ളാപ്പള്ളി ചേക്കേറുന്നതെന്ന ആരോപണം ഉയർന്നു. കേസ് ശക്തമായി അന്വേഷിക്കണമെന്ന് വി എസ് ഇപ്പോഴും ആവശ്യപ്പെടുന്നു. പക്ഷേ, പാർട്ടി നിലപാട് മാറ്റി. വിഎസിനെ മൂലയ്ക്കിരുത്തി വെള്ളാപ്പള്ളിക്ക് എതിരെ ഉയർന്ന ആക്ഷേപങ്ങൾ എല്ലാം വിഴുങ്ങി. മൈക്രോഫിനാൻസ് കേസ് എന്തെന്നുപോലും പാർട്ടിക്ക് ഇപ്പോൾ 'അറിയില്ല'. അല്ലെങ്കിൽ ഓർമ്മയില്ല.. പണം നഷ്ടപ്പെട്ട പാവം ഈഴവ കുടുംബങ്ങൾ പെരുവഴിയിൽ...
വോട്ടുബാങ്ക് തന്നെ ശരണം എന്ന നിലയിൽ പിണറായിയും ചുവടുമാറ്റുന്ന കാഴ്ചകൾക്ക് ഇന്ന് കേരളം സാക്ഷ്യം വഹിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ അതി നിശിതമായ വിമർശനം ഉയർന്നിട്ടുള്ളത്. അതിൽ ഒരു കമന്റ് ഇങ്ങനെയാണ്: വർഗീയ വിഷം വമിപ്പിക്കുന്ന ഈ കേരള തൊഗാഡിയയെ അഴുക്കുചാൽ വൃത്തിയാക്കുന്ന കമ്പുകൊണ്ടുപോലും തൊടരുത്.. ഞാൻ അങ്ങയോട് പൂർണമായും യോജിക്കുന്നു..പ്രിയ മുഖ്യമന്ത്രി.. ഇങ്ങനെയാണ് പോസ്റ്റ്.. കൂടെയുണ്ട് പിണറായി 2005 നവംബർ 29ന് നൽകിയ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും..
പിണറായി അതിൽ പറയുന്നത് ഇങ്ങനെ:
അഴുക്കുചാൽ വൃത്തിയാക്കവെ മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തിൽ പെട്ടവരുടെ ജാതിയും മതവും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തുചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാൻ ഒരു വർഗീയ ഭ്രാന്തനും കഴിയില്ല.' - ഇതായിരുന്നു പിണറായിയുടെ പോസ്റ്റ്
പക്ഷേ ഇന്ന് അതെല്ലാം മറന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ വരുമ്പോൾ, പ്രത്യേകിച്ചും എൻഎസ്എസ് എന്ന, മുമ്പ് സമദൂര സിദ്ധാന്തം മുന്നിൽവച്ചിരുന്ന സാമുദായിക സംഘടന ഇപ്പോൾ ശക്തമായ എതിർപ്പുമായി തൊട്ടുകൂടായ്മ പ്രഖ്യാപിച്ച് അകലെ നിൽക്കുമ്പോൾ പിണറായിക്ക് മറ്റു മാർഗമില്ല.
പിണറായിയും മന്ത്രിവൃന്ദവും നേരിട്ടുചെന്നു ഇന്ന് കണിച്ചുകുളങ്ങരയിൽ. ആ കേരള തൊഗാഡിയയെ ... വർഗീയ വിഷം ചീറ്റുന്നയാൾ എന്ന് അധിക്ഷേപിച്ച അതേ സാമുദായിക നേതാവിന് നേരിട്ടുകാണാൻ.. അതും കേരള സർക്കാരിന്റെ ചെലവിൽ കണിച്ചുകുളങ്ങരയിൽ വലിയൊരു തുക ചെലവിട്ട് ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി അങ്ങോട്ടും തിരിച്ച് തിരുവനന്തപുരത്തേക്കും പിന്നെ വീണ്ടും ആലപ്പുഴയിലേക്കും പറന്നുകൊണ്ട്.
ചിലവുകളുടെ കാര്യമല്ല, മറിച്ച് സിപിഎം ഉയർത്തിപ്പിടിക്കുന്ന മതേതരത്വം അടിയറവുവയ്ക്കുന്ന സമീപനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടെ സിപിഎം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാതി-മത സംഘടനകളെ കൂട്ടുപിടിച്ചുതന്നെ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നുവെന്ന കാര്യം വ്യക്തമാവുന്നു.
പൊളിഞ്ഞ നവോത്ഥാനം; ഇന്ന് നടന്നത് വെറും സോപ്പിടൽ
ഇന്നു നടന്നത് വലിയൊരു സോപ്പിടൽ ആണ്. ഒരു പാലം അങ്ങോട്ടും.. ഒരു പാലം ഇങ്ങോട്ടും എന്ന മട്ടിൽ. നവോത്്ഥാന മതിൽ എന്ന സങ്കൽപം അവതരിപ്പിച്ചപ്പോൾ സിപിഎമ്മിന് ഒപ്പം നിന്നതാണ് എസ്എൻഡിപിയും അതിലെ വനിതാ സംഘവും. പക്ഷേ, പുതുവർഷ സായന്തനത്തിൽ കെട്ടിപ്പടുത്ത മതിലിൽ അണിചേർന്ന ആയിരമായിരം സ്ത്രീകളെ ബോധിപ്പിച്ചത് ഇത് ശബരിമല സ്ത്രീപവേശനവുമായി ബന്ധപ്പെട്ട മതിൽ അല്ലെന്നായിരുന്നു. മതിൽകെട്ടിയതിന് പിന്നാലെ രാത്രിക്കുരാത്രി സ്ത്രീകളെ ശബരിമലയിൽ പിണറായി കയറ്റിയെന്ന വാർത്ത വന്നതോടെ പിണറായിക്ക് എതിരെ തിരിഞ്ഞു ജനം.
സാക്ഷാൽ വെള്ളാപ്പള്ളിയുടെ പത്നി പ്രീതി നടേശൻ തന്നെ പിണറായിക്കെതിരെ രംഗത്തുവന്നു. ഇതു ചതിയായി എന്ന് അവർ പച്ചയ്ക്കുപറഞ്ഞു. ആ വീട്ടിലേക്കാണ് ഇന്ന് പിണറായി മന്ത്രിമാരേയും കൂട്ടി കയറിച്ചെല്ലുന്നത്. വോട്ടു രാഷ്ട്രീയത്തിനായി ബിജെപി പയറ്റിയ അതേ തന്ത്രം തന്നെയല്ലേ പിണറായിയും പയറ്റുന്നത്. മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി വെറും ജാതിരാഷ്ട്രീയം കളിച്ച് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും മെ്ച്ചം കിട്ടുമോ എന്ന് പയറ്റുകയാണ് പിണറായി. അതിന്റെ ഏറ്റവും ഒടുവിലത്തെ തരംതാണ രാഷ്്ട്രീയ കളിയായി മാറുന്നു ഇന്ന് കണിച്ചുകുളങ്ങരയിൽ നടത്തിയ വെള്ളാപ്പള്ളി സന്ദർശനവും.
ആ കേസ് എന്തായി?
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തത് ആക്ഷേപം ശക്തമായതോടെയാണ്. അന്ന് പിണറായി പ്രതിപക്ഷത്തും കേരളത്തിൽ ഭരണം യുഡിഎഫും. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ് ചാർജ്ജ് ചെയ്തു.
ആലുവ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് .'
നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഭാര്യയ്ക്ക് ജോലി നൽകാനും സർക്കാർ തീരുമാനിച്ചതിന് കാരണം മുസ്ലിം ആയതാണെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഒരു മുസ്ലിം ആയി മരി്ക്കാൻ താൻ കൊതിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് വലിയ വിവാദമായി. വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയർന്നത്. പ്രസംഗത്തിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനനന്ദനും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആവശ്യപ്പെട്ടു.
കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ ടിഎൻ പ്രതാപൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ശക്തമായ പ്രതിഷേധവുമായി സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അന്ന് രംഗത്തെത്തി. പക്ഷേ, ഇന്ന് കാലം മാറി. വോട്ടുതന്നെ വിഷയം. ശബരിമല വിഷയത്തിൽ കൈവിട്ടുപോയ എൻഎസ്എസിനെ കൂടെ കൂട്ടാൻ കോടിയേരി എല്ലാം പയറ്റി. നടന്നില്ല. സുകുമാരൻ നായർ ഉറച്ച നിലപാടെടുത്തു. ഇതോടെ ഹിന്ദു വോട്ടിൽ രക്ഷ എസ്എൻഡിപി തന്നെ. അങ്ങനെയാണ് ഇന്ന് പിണറായി തന്നെ നേരിട്ട് കണിച്ചുകുളങ്ങരയിൽ ഹാജരാകുന്നത്. ഇതാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്