കടുത്ത കെജ്രിവാൾ വിരോധിയായ ഷീലാ ദീക്ഷിത്ത് സമ്മതം മൂളിയിട്ടും ഒടുവിൽ സഖ്യശ്രമം പൊളിഞ്ഞത് റോബർട് വാദ്രയുടെ ഇടപെടൽ മൂലം; പ്രിയങ്കയുടെ ഭർത്താവിന്റെ അഴിമതി തുറന്നു കാട്ടിയതിനുള്ള വിരോധം മൂലം പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയറങ്ങിയ രാഹുലിന്റെ അളിയൻ ബിജെപിക്ക് സമ്മാനിക്കുന്നത് ഏഴ് സീറ്റുകൾ; ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മോദിക്കെതിരായ പോരാട്ടത്തിൽ ഓരോ സീറ്റും നിർണ്ണായകമാണ്. ഇതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നു. ഡൽഹിയിൽ ഏഴിൽ ഏഴ് സീറ്റും ബിജെപിക്ക് നഷ്ടമാക്കുക. ഒപ്പം അവിടെ നിന്ന് പരമാവധി നേടുകയായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഡൽഹിയിൽ കോൺഗ്രസിന്റെ അടിത്തറ തകർത്താണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയോട് മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് താൽപ്പര്യവുമില്ല. എന്നിട്ടും രാഹുലിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കെജ്രിവാളുമായി സീറ്റ് പങ്കിടാൻ ഷീലാ ദീക്ഷിത്തും തയ്യാറായി. എന്നിട്ടും ആ നീക്കം പൊളിച്ചു. കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ എതിർപ്പ് അതിരൂക്ഷമായതോടെയായിരുന്നു ഇത്. ഷീലാ ദീ്ക്ഷിത് വഴങ്ങിയിട്ടും സഖ്യ തന്ത്രം പൊളിച്ചതിന് പിന്നിൽ റോബർട്ട് വാദ്രയാണെന്നാണ് പുതിയ റിപ്പോർട്ട്. രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ വാദ്രയ്ക്ക് താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം. ഇതോടെ ഡൽഹിയിൽ ഏഴിൽ ഏഴിലും ജയിക്കാൻ ബിജെപിക്ക് അവസരവും ഒരുങ്ങുകയാണ്.
മോദി വിരുദ്ധ വോട്ടുകൾ ഒരുമിച്ചാലെ ഉത്തരേന്ത്യയിൽ ബിജെപിയെ പിടിച്ചു കെട്ടാനാകൂ. ബീഹാറിൽ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഇത് തെളിയിച്ചതാണ്. പിന്നീട് നിതീഷ് ബിജെപി പാളയത്തിൽ എത്തിയെന്നത് മറ്റൊരു വസ്തുത. യുപിയിൽ എതിർപ്പുകളെല്ലാം മറന്ന് മായവതിയും അഖിലേഷ് യാദവും ഒരുമിച്ചതും ബിജെപിയെ തറപറ്റിക്കാൻ. അങ്ങനെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഡൽഹിയിലെ അട്ടിമറി. കോൺഗ്രസും ആംആദ്മിയും ഒരുമിച്ചാൽ ഏഴ് സീറ്റിലും ബിജെപിക്ക് വോട്ട് കുറയുമായിരുന്നു. ഇത് ബിജെപിയുടെ പരാജയത്തിനും കാരണമാകുമായിരുന്നു. ഏഴിൽ മൂന്ന് മൂന്ന് സീറ്റ് വീതം ആംആദ്മിയും കോൺഗ്രസും മത്സരിക്കും. ഒരു സീറ്റിൽ സർവ്വ സമ്മതനായ സ്വതന്ത്രൻ ഇതായിരുന്നു രാഹുലും കെജ്രിവാളും തമ്മിലുണ്ടാക്കിയ ഫോർമുല. ഇത് ഷീലാ ദീക്ഷിത്തും അംഗീകരിച്ചു. അപ്പോഴാണ് പാരയുമായി റോബർട്ട് വാദ്ര എത്തിയത്. ഡൽഹി കോൺഗ്രസിലെ വിശ്വസ്തരെ ഉപയോഗിച്ച് കരുക്കൾ നീക്കി. ഇതോടെ ആംആദ്മിക്കെതിരെ കോൺഗ്രസിൽ വികാരം ആളിക്കത്തി. അങ്ങനെ രാഹുലിന്റെ ഡൽഹി സഖ്യ പ്രതീക്ഷ പൊളിഞ്ഞു.
ഉത്തർപ്രദേശിൽ അതിനിർണ്ണായക പദവിയിൽ വാദ്രയുടെ അടുപ്പക്കാരനെ ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാൽ ഇയാൾ അഴിമതികേസിൽ പ്രതിയാണെന്ന് കണ്ടെത്തി രാഹുൽ പുറത്താക്കി. ഉത്തർപ്രദേശിൽ ഇടപെടാനുള്ള വാദ്രയുടെ കളിയറിഞ്ഞായിരുന്നു രാഹുലിന്റെ നീക്കം. വിവിധ അഴിമതി കേസുകളിൽ പ്രതിയായ വാദ്ര കോൺഗ്രസുമായി അടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രദ്ധിച്ചു. പ്രിയങ്കാ ഗാന്ധിക്കും ചില മുന്നറിയിപ്പുകൾ നൽകി. ഗാന്ധി കുടുംബമെന്നാൽ വാദ്രയല്ലെന്ന സന്ദേശം അണികളിലും നേതാക്കളിലും നൽകാനും ശ്രമിച്ചു. ഇതെല്ലാം വാദ്രയെ നിരാശനാക്കിയിരുന്നുവെന്നാണ് കോൺഗ്രസിനുള്ളിലെ വൃത്തങ്ങൾ പറയുന്നത്. അതിന്റെ പ്രതിഫലനമാണ് കെജ്രിവാളുമായി കൈകോർക്കാൻ ഡൽഹി ഘടകത്തെ തയ്യാറാക്കാത്തത്. കോൺഗ്രസിന് എങ്ങനേയും സീറ്റ് കുറയ്ക്കാനാണ് വാദ്ര ശ്രമിക്കുന്നതെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രസക്തമായാൽ രാഹുലിന്റെ നേതൃപദവി ചോദ്യം ചെയ്യപ്പെടും. പകരം പ്രിയങ്ക ആ പദവിയിൽ എത്തുകയും ചെയ്യും. ഭാര്യയെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കാനുള്ള അട്ടിമറികളാണ് വാദ്ര നടത്തുന്നതെന്നാണ് കോൺഗ്രസുകാർ പോലും ഡൽഹി സംഭവവുമായി ബന്ധപ്പെട്ട് ആരോപിക്കുന്നത്.
രഷ്ട്രീയപ്രവേശനത്തിന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി റോബർട് വാദ്ര ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു തൊട്ടു പിന്നാലെ സ്വാഗതം ആശംസിച്ച് ഉത്തർപ്രദേശിലെ മൊറാദാബാദിൽ പോസ്റ്ററുകൾ ഉയർന്നിരുന്നു. റോബർട്ട് വാദ്രയുടെ ജന്മനാടായ മൊറാദാബാദിലാണ് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ആശംസിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'റോബർട് വാദ്രാജി, മൊറാദാബാദ് ലോക് സഭാ സീറ്റിൽ നിന്ന് മത്സരിക്കാൻ താങ്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,' യു പിയിലെ മൊറാദാബാദിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ വ്യക്തമാക്കുന്നു. മൊറാദാബാദ് യൂത്ത് കോൺഗ്രസ് ആണ് റോബർട് വാദ്രയ്ക്ക് സ്വാഗതം ആശംസിച്ച് പോസ്റ്ററുകളുമായി രംഗത്തെത്തിയത്. വ്യവസായിയും കിഴക്കൻ ഉത്തർപ്രദേശിലെ കോൺഗ്രസ് ഇൻ-ചാർജ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട് വാദ്ര തനിക്ക് രാഷ്ട്രീയമോഹമുണ്ടെന്ന് ഫേസ്ബുക്കിലൂടൊണ് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് മൊറാദാബാദിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതും രാഹുലിന് തീരെ പിടിച്ചിരുന്നില്ല. ഇത്തരം അഭിപ്രായങ്ങൾ വാദ്ര നടത്തരുതെന്ന് കർശന നിർദ്ദേശവും നൽകി. ഇതോടെയാണ് വാദ്രയും രാഹുലും തമ്മിലെ പ്രശ്നങ്ങൾ പുതിയ തലത്തിലെത്തുന്നത്. മന്മോഹൻ സിങ് അധികാരത്തിലെത്തിയപ്പോൾ വാദ്ര നടത്തിയ പല വഴിവിട്ട നീക്കവും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ഭരണം നഷ്ടമാകാനും വാദ്ര ഫാക്ടർ കാരണമായി. ഇതെല്ലാം മനസ്സിലാക്കിയാണ് 'അളിയനെ' രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ ബോധപൂർവ്വം അകറ്റിയത്.
വാദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കേസുകളിലാണ് വാദ്ര അന്വേഷണം നേരിടുന്നത്. കോൺഗ്രസിനെ അടിക്കാൻ ഈ കേസ് ബിജെപി ഉപയോഗിക്കുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ അതിനിടെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വാദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. വാദ്രയെ രാഷ്ട്രീയ വിരോധം വെച്ച് മോദി സർക്കാർ വേട്ടയാടുകയാണ് എന്ന് വരുത്താനാണ് വാദ്ര അനുകൂലികളുടെ ശ്രമം. എന്നാൽ വാദ്രയെ കുറിച്ച് ചർച്ചയാകുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് രാഹുലിന്റെ നിലപാട്. റഫാലും മറ്റും ഉയർത്തി ബിജെപിയുടെ അഴിമതി മുഖത്തെ തുറന്ന് കാട്ടാൻ ശ്രമിക്കുമ്പോൾ വാദ്രയുടെ രാഷ്ട്രീയത്തിലെ സാന്നിധ്യം ഇതിന് ഘടകവിരുദ്ധമായ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ വാദ്രയെ കോൺഗ്രസിന് വേണ്ടെന്നാണ് രാഹുലിന്റെ നിലപാട്. ഇത് മനസ്സിലാക്കിയാണ് ഡൽഹിയിൽ വാദ്ര കള്ളക്കളികൾ നടത്തിയത്.
രാഹുൽ ഗാന്ധി ഇടപെട്ടിട്ടും ഡൽഹിയിൽ ആം ആദ്മി പാർട്ടി(ആപ്പ്)യുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന നിലപാടിലുറച്ച് പി.സി.സി. നേതൃത്വം നിന്നത് വാദ്രയുടെ ഇടപെടൽ കാരണമായിരുന്നു. ഇന്നലെ പ്രധാന നേതാക്കളുമായി ഇക്കാര്യത്തിൽ രാഹുൽ ചർച്ച നടത്തിയെങ്കിലും സഖ്യം വേണ്ടെന്ന നിലപാടാണ് കൂടുതൽ പേരും എടുത്തത്. കോമൺവെൽത്ത് ഗെയിംസ് അഴിമതിയിൽ ഉൾപ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അധികാരത്തിലെത്തിയ കെജ്രിവാളിനും ആപ്പിനും ഒപ്പം ചേരാനാകില്ലെന്ന് ഷീലാ ദീക്ഷിത്ത് നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാൽ പാർട്ടി നിലപാട് അനുസരിച്ച് മയപ്പെടുത്തുകയും ചെയ്തു. മുൻ പി.സി.സി. അധ്യക്ഷൻ അജയ് മാക്കന് സഖ്യത്തിനു താത്പര്യവുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാം ഭംഗിയാകുമെന്ന് രാഹുലും കെജ്രിവാളും കരുതി. സഖ്യത്തിൽ ഏർപ്പെടാനുള്ള എല്ലാ വാതിലുകളും കോൺഗ്രസ് അടച്ചു എന്നാരോപിച്ച് ആം ആദ്മി പാർട്ടി ആറു സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലും ആപ്പുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള സാധ്യതകൾ തേടി രാഹുൽ ഇന്നലെ വീണ്ടും ഇടപെടുകയായിരുന്നു. ഇതും വാദ്ര ഇടപെട്ട് പൊളിക്കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്--എഎപി സഹകരണത്തിനുള്ള ചർച്ച മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. രാഹുൽഗാന്ധി ഉൾപ്പെടെ എഎപിയുമായുള്ള സഹകരണത്തിനു പച്ചക്കൊടി കാട്ടി. ഡൽഹി നിയമസഭയിൽ കോൺഗ്രസിനെ പൂജ്യത്തിൽ ഒതുക്കിയ എഎപിയുമായി സഹകരിക്കുന്നത് പാർട്ടി പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡൽഹിയിലെ വാദ്ര അനുകൂലികളുടെ വാദം. ഇത് രാഹുലിന്റെ പ്രധാനമന്ത്രി പദ മോഹങ്ങളെ തടയിടാനുള്ള നീക്കമായി സോഷ്യൽ മീഡിയ വിലയിരുത്തുന്നു. ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയയിലെ മോദി വിരുദ്ധരും എത്തുന്നു. കോൺഗ്രസുമായി സീറ്റ് പങ്കിടലിനു ശ്രമിച്ച് താൻ ക്ഷീണിച്ചുവെന്നാണ് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. മോദിയെയും അമിത്ഷായെയും പരാജയപ്പെടുത്തണമെന്ന് രാജ്യം ആഗ്രഹിക്കുമ്പോൾ കോൺഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്രിവാൾ ആഞ്ഞടിച്ചു. ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസ്--ബിജെപി സഖ്യത്തെ പരാജയപ്പെടുത്താൻ ഡൽഹി സന്നദ്ധമാണ്. അവിശുദ്ധസഖ്യത്തെ ഡൽഹി ജനത പരാജയപ്പെടുത്തും--കെജ്രിവാൾ ട്വീറ്റ് ചെയ്തു. ബിജെപിയെ സഹായിക്കാൻ പ്രതിബദ്ധമാണെന്ന മട്ടിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് എഎപി നേതാവ് ഗോപാൽ റായ് ആരോപിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ അർത്ഥത്തിലും ഡൽഹിയിലെ നീക്കത്തിലൂടെ കോൺഗ്രസ് പ്രതിക്കൂട്ടിലാവുകയാണ്.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട് വാദ്രയെയും അമ്മയേയും ജയ്പൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വധേരയും കൂട്ടരും അമിത ലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വധേരക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തത്. ഇതിന് സമാനമായി നിരവധി ആരോപണങ്ങൾ വാദ്രയ്ക്കെതിരെ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് രാഹുൽ വാദ്രയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുന്നത്.
Stories you may Like
- അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- അമേഠിയിൽ മൽസരിക്കാൻ താൽപ്പര്യം അറിയിച്ചു റോബർട്ട് വാദ്ര
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- വാദ്ര തിരഞ്ഞെടുപ്പ് ഗോധയിലേക്ക്; എന്തിനും തയ്യാറെന്ന് വിശദീകരിച്ച് വാദ്ര
- വയനാട്ടിൽ ഭൂരിപക്ഷം കൂട്ടാൻ കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്