കെപിസിസി ഒന്നു പറയും.. എഐസിസി മറ്റൊന്നു പറയും..! ഭക്തർക്കൊപ്പം എന്നു പറയുമ്പോഴും ഒന്നും ചെയ്യാനുമില്ല; 'ഓർഡിനൻസ് രാജ്' എന്നു മോദിയെ കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി യുവതീ പ്രവേശനത്തിൽ ഓർഡിനൻസ് ആവശ്യപ്പെടില്ലെന്ന നിലപാടിൽ; നിയമ നിർമ്മാണം എന്ന ആവശ്യം കേരള നേതാക്കൾ പറയുമ്പോഴും ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും എതിർപ്പ്; സുകുമാരൻ നായരെ പേടിച്ച് എന്തു ചെയ്യണമെന്ന് അറിയാതെ ചെന്നിത്തലയും; ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയലാഭം കൊയ്യുമ്പോൾ കാഴ്ച്ചക്കാരായി കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും നടക്കായ അവസ്ഥ..! അതാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. ഒരു വശത്ത് രാഷ്ടീയ നേട്ടം കൊയ്യാനുള്ള അവസരമായി കണ്ട് ബിജെപി അക്രമ സമരങ്ങളിലൂടെ അടക്കം കളം പിടിക്കുന്നു. മറുവശത്ത് കോൺഗ്രസ് അല്ല എതിരാളികൾ ബിജെപി ആണെന്ന് പറഞ്ഞ് രാഷ്ട്രീയ നേട്ടം കൊയ്ത് സർക്കാറും സിപിഎമ്മും. രണ്ട് തീവ്ര നിലപാടുകാർ രണ്ട് വശത്തു നിന്നു ശബരിമല വിഷയത്തിൽ കളം പിടിക്കുമ്പോൾ കാഴ്ച്ചക്കാരായി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസുകാർ.
നിലവിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നതാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നിലപാട്. ഈ വിഷയത്തിൽ സർക്കാറുമായി തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കയാണ് എൻഎസ്എസ്. അതുകൊണ്ട് സുകുമാരൻ നായരെ പേടിച്ച് കൃത്യമായ നിലപാട് പോലും കൈക്കൊള്ളാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ല. ഭക്തർക്കൊപ്പമാണ് സർക്കാർ എന്നു പറയുമ്പോൾ തന്നെ കോടതി വിധിയെ മാനിക്കുന്നു എന്നും ചെന്നിത്തല പറയുന്നു. അതേസമയം സർക്കാർ അത്യുത്സാഹം കാണിക്കുന്നു എന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പറയുന്നു.
യുവതികൾക്ക് പ്രവേശിക്കാം എന്ന വിധി വന്ന വേളയിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ബിജെപിയും ആദ്യം സ്വാഗതം ചെയ്ത ശേഷം പിന്നീട് രാഷ്ട്രീയ സാധ്യത മുന്നിൽ കണ്ട് നിലപാട് തിരുത്തി. ഇതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി സംസ്ഥാനത്തെ കോൺഗ്രസുകാർ. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഈ വിഷയത്തിൽ 'വേണ്ട(ണം)' എന്ന നിലപാടിലാണ്. മതവിഷയം ആയതിനാൽ ഈ വിഷയത്തിൽ അധികം ഇടപെടാൻ ദേശീയ നേതാക്കൾക്ക് താൽപ്പ്ര്യമില്ല. ബിജെപി പാതയിൽ നീങ്ങിയാൽ അത് തിരിച്ചടിക്കുമെന്ന ഭയം ഒരു വശത്തുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളും മൗനത്തിലാണ്. ചെന്നിത്തലക്ക് പുറമേ ശിവകുമാർ, കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയവരാണ് യുവതി പ്രവേശനം വേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. മറ്റ് നേതാക്കൾ തന്ത്രപരമായി മൗനം പാലിക്കുന്നു. അത്രയ്ക്ക് ആശയക്കുഴപ്പം പാർട്ടിലുണ്ട്.
ഭക്തർക്കൊപ്പം എന്നു പറയുമ്പോൾ തന്നെ അവർക്ക് വേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് ഉത്തരമില്ല. അതേസമയം മൃദു സമീപനം ഈ വിഷയത്തിൽ സ്വീകരിക്കുമ്പോൾ തീവ്ര നിലപാടിലാണ് ബിജെപി. മറുവശത്ത് യുവതികളെ കയറ്റിയത് നേട്ടമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും ഉയർത്തിക്കാട്ടുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ പിന്തുണക്കണോ എന്ന കാര്യത്തിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
വിശ്വാസവും ആചാരവും മാറ്റി നിർത്താനാവില്ലെന്നും നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജ്ജേവാല ഏറ്റവും ഒടുവിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ ആചാരവും വികാരവും പരിഗണിക്കണം. കേരളത്തിലെ അക്രമങ്ങളിൽ ആശങ്കയുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സിപിഎമ്മും ബിജെപിയും ബോംബേറ് നടത്തുന്നു. ഇതിനെല്ലാം സർക്കാർ മൂകസാക്ഷിയാവുകയാണ്. പിണറായി സർക്കാർ മസിൽ പവർ കാണിക്കുകയാണ്. മോദി സർക്കാർ എരിതീയിൽ ഒഴിക്കുകയാണെന്നും സുർജ്ജേവാല പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരാണ് ദേശീയ നേതൃത്വം എന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ പ്രതിഷേധ സൂചകമായി ലോക്സഭയിൽ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചു എന്ന തരത്തിലും വാർത്തകളെത്തിയിരുന്നു. അതിനിടെ ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ യുവതികൾ കയറണമെന്ന് ആഗ്രഹിക്കുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറയുകയുകയുണ്ടായി.
'കോൺഗ്രസ് ദേശീയ പാർട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോൾ താഴേത്തട്ടിലെ യാഥാർത്ഥ്യമുൾക്കൊള്ളണം;' ഖേര പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവർത്തനം ഹൈക്കമാന്റിന് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്.ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ യുവതികൾ കയറണമെന്നാണ് ആഗ്രഹിക്കുന്നത്. അവർക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.
അതേസമയം ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് കാരണം പ്രധാനമായും കോൺഗ്രസ് ആവശ്യപ്പെടേണ്ടത് മോദി സർക്കാറിനോടാണ്. രാഹുൽ ഗാന്ധി തന്നെ ഓർഡിനൻസ് രാജ് എന്നു പറഞ്ഞ് മോദിയെയും കേന്ദ്രത്തെയും പരിഹസിച്ചിട്ടുണ്ട്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത് എന്നതിനാൽ ഓർഡിനൻസ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ഈ വിഷയത്തിൽ നിയമ നിർമ്മാണം എന്ന ആആവശ്യത്തിലേക്ക് കോൺഗ്രസ് കടന്നത്.
അതേസയം ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം ശക്തമായിരുന്നു. കോൺഗ്രസോ യു.ഡി.എഫോ തീരുമാനമെടുക്കാതെയാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള എംപിമാർ ഓർഡിനൻസിനായി പ്രധാനമന്ത്രിയെ കാണുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. നാളത്തെ യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചക്ക് വരും. ശബരിമല വിഷയം പരിഹരിക്കാനുള്ള വഴി കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുക മാത്രമാണെന്ന നിലപാടാണ് യു.ഡി.എഫിന് നേരത്തെ തന്നെയുള്ളത്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ കോൺഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിരുന്നില്ല. ഇതിനിടയിലാണ് യു.ഡി.എഫ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തില്ലെന്ന് അറിയിച്ചതോടെ ആശയക്കുഴപ്പം പുറത്തുവന്നു. ഓർഡിനൻസിന്റെ കാര്യം ചർച്ചയിലില്ലെന്ന് ഇന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി.
അതേസമയം ഈവിഷയം പരമാവധി നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള റിവ്യൂ ഹർജി സുപ്രീംകോടതി തള്ളിയാൽ കേന്ദ്ര സർക്കാർ ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുമെന്ന് സൂചന. ഇക്കാര്യത്തിൽ കേരളത്തിലെ സംഘപരിവാർ നേതാക്കൾ ബിജെപി - ആർ.എസ്. എസ് കേന്ദ്രനേതൃത്വം വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി അറിയുന്നു. തുടർന്നാണ് വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതത്രേ. 22നാണ് സുപ്രീംകോടി റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്.
യുവതീ പ്രവേശനത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരത്തെ പരോക്ഷമായി ന്യായീകരിച്ചുള്ളതായിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്താ ഏജൻസിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകിയ അഭിമുഖത്തിലെ അഭിപ്രായ പ്രകടനം. റിവ്യൂ ഹർജിയിൽ കോടതി വിധി അനുകൂലമാവും എന്ന പ്രതീക്ഷയാണ് കേരളത്തിലെ സംഘപരിവാർ നേതാക്കൾ വച്ചുപുലർത്തുന്നത്. വിധി എതിരാവുകയാണെങ്കിൽ ഓർഡിനൻസ് ഇറക്കാം എന്ന് കേന്ദ്രത്തിൽ നിന്ന് ഇവിടത്തെ നേതാക്കൾക്ക് ഉറപ്പുകിട്ടിയതായും സൂചനയുണ്ട്.
അതേസമയം സാങ്കേതികവും നിയമപരവുമായുള്ള ചില കടമ്പകൾ ഓർഡിനൻസിനുണ്ടാവുമെന്നാണ് ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അത് മറികടക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്നു എന്നാരോപിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ ഇടതുപക്ഷം പ്രചാരണം നടത്തുകയാണെങ്കിൽ അതിനെതിരെയും സംഘപരിവാർ രംഗത്തെത്തും. വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാൻ വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗിച്ചത് പ്രചരിപ്പിക്കാനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- കർണാടകയിൽ 40 ശതമാനം കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനം!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്