ദോശ ചുടുന്ന ഉപമ യുക്തിസഹമായെങ്കിലും സ്പീക്കറെ ചൊടിപ്പിച്ചു; ശക്തനെ പ്രകോപിപ്പിച്ചതു ചെന്നിത്തലയുടെ ബഹുമാനമില്ലാത്ത സംസാര രീതി; സഭയിലെത്തിയത് ആഭ്യന്തര മന്ത്രിയുടെ ഫോൺ വന്നതിനു ശേഷം: സ്പീക്കർ-സർക്കാർ തർക്കത്തിനു കാരണം നായർ-നാടാർ പോരു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലീഡർ കെ കരുണാകരന്റെ മനസ്സിലിടം നേടിയാണ് എൻ ശക്തൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായത്. കേരളാ കോൺഗ്രസുകാരനായി പൊതു പ്രവർത്തനം തുടങ്ങിയ ശക്തനെ കോൺഗ്രസിലെത്തിച്ചത് തിരുവനന്തപുരത്തെ ജാതി രാഷ്ട്രീയം അനുകൂലമാക്കാനാണ്. ഐ ഗ്രൂപ്പിലും നാടാർ നേതാവ് വേണമെന്ന ചിന്തയായിരുന്നു അതിന് കാരണം. കണക്ക് കൂട്ടലൊന്നും തെറ്റിയില്ല. ശക്തൻ നിയമസഭയിലെ സ്ഥിരം സാന്നിധ്യമായി. ഗതാഗതമന്ത്രിയാക്കിയും ശക്തനെ കരുണാകൻ മാറ്റി. എന്നാൽ ഇന്ന് ഗ്രൂപ്പിന് അതീതമായാണ് ശക്തന്റെ നീക്കങ്ങൾ. ഗ്രൂപ്പുകാരുടെ ആരുടേയും പിന്തുണയില്ലാതെ സ്പീക്കർ പദവിയിലുമെത്തി. ഇത് ഐ ഗ്രൂപ്പിന് തീരെ പിടിച്ചിരുന്നില്ല. പക്ഷേ എതിർക്കാനുമാവില്ല. ഇതു തന്നെയാണ് നിയമസഭയിൽ സ്പീക്കറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമിടയിൽ ഉണ്ടായ വിവാദത്തിന് തീപിടിപ്പിച്ചതും.
ചൊവ്വാഴ്ച ഹിന്ദു പിന്തുടർച്ച അവകാശ ബിൽ പരിഗണിക്കവെ തന്നെ അംഗങ്ങൾ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേൽ എൻ.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോൾ ചുരുക്കിപ്പറയണമെന്ന് സ്പീക്കർ വീണ്ടും നിർദ്ദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബിൽ പാസാക്കാനാകില്ലെന്ന് പറഞ്ഞത്. വളരെ പൗരുഷമായായിരുന്നു ആഭ്യന്തരമന്ത്രിയുടെ സംസാരം. തനിക്ക് വേണ്ടിയല്ല നടപടികൾ വേഗത്തിലാക്കുന്നതെന്നും നിങ്ങൾക്ക് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനായിട്ടാണെന്ന് സ്പീക്കർ മറുപടി നൽകി.
എങ്കിൽ ബിൽ മാറ്റിവെക്കണമെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി സഭയുടെ സംരക്ഷകനായ അങ്ങ് ഇങ്ങനെ പെരുമാറരുതെന്നും പറയുകയുണ്ടായി. അതോടെ ഇഷ്ടം പോലെ അംഗങ്ങൾ സംസാരിക്കട്ടെ എന്ന നിലപാടെടുത്ത സ്പീക്കർ പിന്നീട് ചർച്ചയിൽ ഇടപെടാതെ നിശബ്ദനായിരിക്കുകയായിരുന്നു. തീർച്ചയായും ചട്ട പ്രകാരം ബിൽ പരിഗണനാ വേളയിൽ സ്പീക്കർ ഇടപെടുന്നതിൽ ചില അനൗചിത്യങ്ങളുണ്ട്. അതാണ് രമേശ് ചെന്നിത്തല ഉയർത്തിയതും. എന്നാൽ ബഹുമാനമില്ലാതെ പൗരുഷമായിട്ടായിരുന്നു പ്രതികരണങ്ങൾ. ഇത് തന്നോടുള്ള താൽപ്പര്യക്കുറവിന്റെ ഭാഗമായി ശക്തൻ വിലയിരുത്തി. ഐ ഗ്രൂപ്പിലെ സമുദായ പോര് തന്നെയാണ് ഇതിന് കാരണവും.
പഴയ ഐ ഗ്രൂപ്പുകാർ എല്ലാം ഒന്നിച്ചപ്പോഴും ശക്തൻ മാത്രം ഐ പക്ഷത്തിനൊപ്പം ചേർന്നില്ല. ഡെപ്യൂട്ടി സ്പീക്കറായതും ജി കാർത്തികേയന്റെ മരണത്തിന് ശേഷം സ്പീക്കറായതുമെല്ലാം കാർഡിളക്കിയാണ്. കാർത്തികേയന് ശേഷം സ്പീക്കറാകണമെന്ന് ആഗ്രഹിച്ച ഒരു പിടി നായർ നേതാക്കൾ ഐ ഗ്രൂപ്പിലുണ്ടായിരുന്നു. കെ മുരളീധരൻ അടക്കമുള്ളവർ തയ്യാറുമായിരുന്നു. എ പക്ഷത്ത് വിഡി സതീശനെ പോലുള്ളവർ. എന്നാൽ അരുവിക്കരയിൽ ജയിക്കണമെങ്കിൽ നാടാർ പക്ഷം കനിയണം. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ചർച്ചകൾക്കൊന്നും ഇടനൽകാതെ ശക്തൻ കാർഡ് ഇറക്കി കളിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാത്രം പിന്തുണയോടെ സ്പീക്കറുമായി.
ഡെപ്യൂട്ടി സ്പീക്കറായി എ ഗ്രൂപ്പിലെ നായർ നേതാവ് പാലോട് രവിയുമെത്തി. ഈ അധികാരമാറ്റങ്ങളിൽ നഷ്ടമുണ്ടായത് ഐ ഗ്രൂപ്പിനാണ്. കാർത്തികേയനെ വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാക്കി സ്പീക്കർ പദവി തട്ടാനുള്ള നീക്കമാണ് പൊളിഞ്ഞത്. അന്നുമുതൽ സ്പീക്കർ ശക്തൻ ഐ ഗ്രൂപ്പിന് അതൃപ്തനായി. ഇത് സ്പീക്കർക്കും അറിയാം. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രകടനം ശക്തനെ ചൊടുപ്പിച്ചത്. തന്നെ വിലകുറച്ച് കാണിക്കാനുള്ള ശ്രമമാണ് ആഭ്യന്തരമന്ത്രി നടത്തിയതെന്നാണ് അദ്ദേഹം പലരോടും പറഞ്ഞത്. അതുകൊണ്ട് കൂടിയാണ് പ്രതിഷേധം കടുപ്പിച്ചതും ചെന്നിത്തലയെ കൊണ്ട് പരോക്ഷ മാപ്പപേക്ഷ നടത്തിയതും.
ഇന്നലത്തെ പ്രസ്താവനയോട് മാപ്പോ ഖേദമോ എന്നും ചെന്നിത്തല ഫോണിലൂടെ പറഞ്ഞില്ല. എന്നാൽ തെറ്റിധാരണയുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇത് പരോക്ഷമായി മാപ്പ് തന്നെയാണെന്ന് സ്പീക്കർ പറയുന്നു. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ശക്തന്റെ പ്രതിഷേധവും. തിരുവനന്തപുരത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നായർ-നാടാർ പോര് എന്നും ശക്തമാണ്. പാറശ്ശാല, നേമം, നെയ്യാറ്റിൻകര, കാട്ടക്കട, അരുവിക്കര മണ്ഡലങ്ങളിൽ നാടാർ വോട്ടുകളാണ് വിജയം നിശ്ചയിക്കുന്നത്. അതുകൊണ്ട് ഈ വിഭാഗത്തെ കൈവിടാനും കഴിയില്ല.
ഈ രാഷ്ട്രീയ സാഹചര്യം സമർത്ഥമായി ശക്തൻ ഉപോഗിക്കുന്നുവെന്നാണ് പരാതി. ഇതിലൂടെ നഷ്ടമുണ്ടാകുന്നത് തിരുവനന്തപുരത്തെ നായർ നേതാക്കൾക്കാണ്. അവരുടെ എംഎൽഎ മോഹത്തേയും മന്ത്രി പദത്തേയുമെല്ലാം നാടാർ അതിപ്രസരം ബാധിക്കുന്നു. കോൺഗ്രസ് മന്ത്രിസഭയിൽ നാടാർ പ്രാതിനിധ്യം ഉറപ്പാക്കാൻ കള്ളകളികളും സമ്മർദ്ദവും നടത്തും. ഫലത്തിൽ നായർ സമുദായത്തിന്റെ കോട്ടയായിട്ടും ഒരാൾക്ക് മാത്രമേ മന്ത്രിയാകാൻ കഴിയുന്നുള്ളൂ. തിരുവനന്തപുരത്ത് നിർണ്ണായക സ്വാധീനമുള്ള ഐ പക്ഷത്തിനാണ് ഈ നാടാർ രാഷ്ട്രീയം തിരിച്ചടി നൽുകന്നത്. നാടാർ വിഭാഗത്തിന്റെ നേതാവായി സ്വയം അതരിച്ച് സ്ഥാനമാനങ്ങൾ ശക്തൻ തട്ടുന്നുവെന്നതാണ് ഐ ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നത്.
Stories you may Like
- ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- എൻഎസ്എസ് ആവശ്യം തികച്ചും ന്യായം: വി മുരളീധരൻ
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍