എസ്ഡിപിഐ വോട്ടുകൾ മുസ്ലിം ലീഗിനും മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്കുമായി ചോർന്നു; പലയിടത്തും കെട്ടിവെച്ച കാശുപോലും നഷ്ടമായി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മലപ്പുറത്തും പൊന്നാനിയിലും അടക്കം വോട്ടുകൾ മറിഞ്ഞു; കഴിഞ്ഞതവണ ലഭിച്ച വോട്ടു വിഹിതം ഇത്തവണ എവിടേയുമില്ല; കുഞ്ഞാലിക്കുട്ടിയും ഇ.ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിയുടെ അനന്തരഫലമെന്ന് വിലയിരുത്തൽ
ജംഷാദ് മലപ്പുറം
മലപ്പുറം: വലിയ അവകാശ വാദങ്ങളുമായി ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ എസ്.ഡി.പി.ഐയുടെ വോട്ടുകൾ മുസ്ലിംലീഗിലേക്കും, മറ്റു യു.ഡി.എഫിലേക്കുംചോർന്നു, കഴിഞ്ഞ തവണനേടിയതിന്റെ മൂന്നിലൊന്നുവോട്ടുപോലും നേടാനാകാതെയാണു എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ നിരാശാജനകമായ പ്രകടനം കാഴ്ച്ചവെച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിംലീഗ് സ്ഥാനാർത്ഥികളായ കുഞ്ഞാലിക്കുട്ടിയുമായും, ഇ.ടി.മുഹമ്മദ് ബഷീറുമായ എസ്.ഡി.പി.ഐ നേതാക്കൾ നടത്തിയ രഹസ്യചർച്ച ഏറെ വിവാദമായിരുന്നു. കൊണ്ടോട്ടിയിൽവെച്ചു നടത്തിയ ചർച്ച എസ്.ഡി.പി.ഐ നേതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവിചാരിതമായ കണ്ടുമുട്ടലാണെന്നാണ് ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ എസ്.ഡി.പി.ഐയുമായ നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായി വോട്ടുകൾ ലീഗ് സ്ഥാനാർത്ഥികളിലേക്ക് നേതൃത്വത്തിന്റെ അറിവോടെ വോട്ട്മറിച്ചിട്ടുണ്ടെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ഇതിന് നിരധി കാരണങ്ങളാണ് ഇത്തരക്കാർ ചൂണ്ടിക്കാട്ടുന്നത്. 2014ൽ മലപ്പുറത്ത് 47853 വോട്ട് നേടി അന്നത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സ്റുദ്ദീൻ എളമരം മുൻനിര പാർട്ടികളെ ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ മലപ്പുറം മണ്ഡലത്തിൽ 19095 വോട്ട് മാത്രമാണ് നിലവിലെ എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷനായ അബ്ദുൽ മജീദ് ഫൈസി നേടിയത്. മലപ്പുറത്ത് ശക്തനായ സ്ഥാനാർത്ഥിവേണമെന്ന പൊതുവികാരം ഉയർന്നതുകൊണ്ടാണ് മജീദ് ഫൈസിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട്. ശക്തികേന്ദ്രങ്ങളെന്ന് സംഘടന അവകാശപ്പെടുന്ന മിക്കമണ്ഡലങ്ങളിലുംവോട്ട് കുത്തനെ ഇടിഞ്ഞു. പലയിടങ്ങളിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.
ഇത്തവണ 28758 വോട്ടാണ് മലപ്പുറം മണ്ഡലത്തിൽ മാത്രം എസ്ഡിപിഐക്ക് നഷ്ടപ്പെട്ടത്. നിലവിൽ അബ്ദുൽ മജീദ് ഫൈസിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥികളിൽ വോട്ട് നേടിയവരിൽ മുന്നിൽ. പൊന്നാന്നിയിൽ കൂടുതൽ വോട്ടുനേടുമെന്നായിരുന്നു എസ്ഡിപിഐയുടെ അവകാശവാദം. എന്നാൽ ഫലം വന്നപ്പോൾ പൊന്നാന്നിയിലും എസ്ഡിപിഐ ദുർബലമായി. എസ്ഡിപിഐ സ്ഥാനാർത്ഥി കെസി നസീർ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്. 2014ൽ 26,640 വോട്ട് നേടിയിരുന്നു.
കണ്ണൂർ, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങൽ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരിൽ അബ്ദുൽ ജബ്ബാർ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ 19,170 വോട്ടായിരുന്നു സ്വന്തമാക്കിയത്. വടകരയിൽ മുസ്തഫ കോമേരിയുടെ 5541 വോട്ട് മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ 15000ത്തിലധികം വോട്ടാണ് വടകരയിൽ എസ്ഡിപിഐ സ്വന്തമാക്കിയത്. 2014ൽ 10000ത്തിലധികം വോട്ട് നേടിയ വയനാട്ടിൽ ഇക്കുറി 5379 വോട്ടിലൊതുങ്ങി. പാലക്കാട് 5749 വോട്ട് നേടിയത്.
പൊന്നാനി മണ്ഡലത്തിൽ എസ്ഡിപിഐയുമായി മുസ്ലിം ലീഗ് ചർച്ച നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ആരോപണം ലീഗ് നിഷേധിച്ചു. മുൻ വർഷങ്ങളിൽ എസ്ഡിപിഐ വോട്ട് വർധന മുസ്ലിം ലീഗ് ക്യാമ്പിൽ ആശങ്കയുണർത്തിയിരുന്നു. അഭിമന്യുവധവും തുടർന്നുണ്ടായ ആരോപണങ്ങളുമാണ് എസ്ഡിപിഐക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തലുണ്ട്.
എന്നാൽ രാജ്യത്ത് യഥാർത്ഥ ബദലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. രാജ്യത്ത് ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും സംസ്ഥാനത്ത് എൻഡിഎ മുന്നേറ്റത്തെ പ്രതിരോധിക്കാൻ സാധിച്ചു. മോദിക്ക് ബദൽ രാഹുലും ബിജെപിക്ക് ബദൽ കോൺഗ്രസും അല്ലെന്നും മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയുമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാവുന്നത്. ബിജെപി ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള വികാരവും എൽഡിഎഫ് സർക്കാരിന് നേതൃത്വം നൽകുന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ധാർഷ്ട്യ മനോഭാവത്തിനെതിരായ പ്രതിഷേധവുമാണ് യുഡിഎഫിന് അനുകൂലമായത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്തെങ്കിലും വടക്കേ ഇന്ത്യയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അത് കാരണമായി. ബിജെപിയുടെ തേരോട്ടത്തെ തടഞ്ഞ് നിർത്താൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാർ യുഡിഎഫിന് പിന്തുണ നൽകിയത്. എന്നാൽ നേതാവിന്റെ പ്രതിഛായക്കപ്പുറം കോൺഗ്രസ്സിന്റെ അടിത്തറ ദുർബലമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടിങ് മെഷീനിൽ നടക്കുന്ന അട്ടിമറിയെ കുറിച്ച ആശങ്കയോടൊപ്പം ഹിന്ദി ഹൃദയ ഭൂമിയെ ബിജെപിയുടെ ദുഃസ്വാധീനത്തിൽ നിന്ന് മോചിപ്പിക്കാൻ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പരാജയപ്പെട്ടിരിക്കുന്നുവെന്നതിലേക്കുള്ള സൂചനയാണിത്. ആസൂത്രിതമായ ബിജെപി വിരുദ്ധ രാഷ്ട്രീയ സംവിധാനം കെട്ടിപ്പെടുക്കുന്നതിൽ മതേതര കക്ഷികൾ പരാജയപ്പെട്ടതാണ് എൻഡിഎ മുന്നേറ്റത്തിന് കളമൊരുക്കിയത്. ആശയാടിത്തറയുള്ള രാഷ്ട്രീയ മുന്നേറ്റത്തിന മാത്രമേ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവുകയുള്ളൂ.
നിലനിൽപ് ഭീഷണിയിലായ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ സ്വന്തം നിലക്ക് സംഘടിച്ച് രാഷ്ട്രീയ ശക്തി പ്രാപിക്കുക മാത്രമാണ് രക്ഷാമാർഗ്ഗമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിലും എസ്ഡിപിഐ മുന്നോട്ടുവച്ച യഥാർത്ഥ ബദലിനൊപ്പം നിന്ന വോട്ടർമാർക്ക് സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, പി ആർ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ സംസാരിച്ചു.
തെരഞ്ഞെടുപ്പ് ഫലം ആശങ്കയുളവാക്കുന്നത്: അബ്ദുൽ മജീദ് ഫൈസി
ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയാണ് യുഡിഎഫ് കേരളത്തിൽ വൻ നേട്ടമുണ്ടാക്കിയത്. മോദിയെ അധികാരത്തിൽ നിന്നിറക്കുവാൻ കോൺഗ്രസിന് വോട്ട് ചെയ്തവർ നിരാശരായിരിക്കുന്നു. ദേശീയ തലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കുന്ന ശക്തമായ അടിത്തറ കോൺഗ്രസിനില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. എസ്ഡിപിഐ അവതരിപ്പിച്ച ബദൽ രാഷ്ട്രീയ സന്ദേശത്തിന് പിന്തുണ നൽകിയ മുഴുവൻ വോട്ടർമാർക്കും മജീദ് ഫൈസി നന്ദി അറിയിച്ചു.
Stories you may Like
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- തലപ്പാടിയിൽ എസ്ഡിപിഐക്ക് ബിജെപി പിന്തുണ കിട്ടിയെന്ന പേരിൽ വിവാദം
- സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; നാസർ ഫൈസി കൂടത്തായി
- മുഈനലി തങ്ങളുടെ സംരക്ഷണത്തിന് തെരുവിലിറങ്ങി എസ് കെ എസ് എസ് എഫ്
- എസ്ഡിപിഐയുടെ പരസ്യ പിന്തുണ കോൺഗ്രസിന് ദേശീതലത്തിലും വിനയാകുന്നു
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍