ഇടത് പക്ഷം സീറ്റുകൾ പ്രഖ്യാപിക്കും വരെ കാത്തിരുന്നു; ഡെയ്സിയുടെ മധ്യസ്ഥതയിൽ ആന്റണി രക്ഷകനായി എത്തുമെന്ന പ്രതീക്ഷയും വെറുതെയായി; പിസി ജോർജിനും പിള്ളയ്ക്കും ഗൗരിയമ്മയ്ക്കും പിന്നാലെ ജോണി നെല്ലൂരും പെരുവഴിയിലായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ കോൺഗ്രസ് ജേക്കബിന് അങ്കമാലി സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വലിയ ചതിയാണ് തനിക്കെതിരെ നടന്നതെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തൽ. സീറ്റ് ചർച്ചകളുടെ തുടക്കത്തിൽ തന്നെ അങ്കമാലി ജോണി നെല്ലൂരിന് നൽകില്ലെന്ന് കോൺഗ്രസ് സൂചന നൽകി. ഇതോടെ മുന്നണിയുമായി ജോണി നെല്ലൂർ തെറ്റി. ഇതിനിടെ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസും ഉണ്ടായി. ജേക്കബ് ഗ്രൂപ്പ് വിട്ട് ഫ്രാൻസിസ് ജോർജുമായി കൈകോർക്കുന്നതിനെ കുറിച്ചും ജോണി നെല്ലൂർ ആലോചിച്ചു. അനുകൂല പ്രസ്താവനയുമായി ഫ്രാൻസിസ് ജോർജുമെത്തി. ഇതിനിടെ യുഡിഎഫ് അനുനയവുമായെത്തി. ജോണി നെല്ലൂർ അതിൽ വീണു. അങ്കമാലി തന്നേക്കാമെന്ന് പോലും വാക്കുകളിലൂടെ കോൺഗ്രസ് നേതാക്കൾ സൂചന നൽകി. ഇതോടെ ജോണി നെല്ലൂർ ശുഭപ്രതീക്ഷയോടെ കാത്തിരുന്നു.
അങ്കമാലി പോയാലും മറ്റേതെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വെറുതെയായിരുന്നു. ഇടതു മുന്നണി ഫ്രാൻസിസ് ജോർജിന് അനുവദിച്ചത് നാല് സീറ്റ്. അതിൽ നാലിടത്തും സ്ഥാനാർത്ഥികളായി. കേരളത്തിലെ പത്ത് സീറ്റിലൊഴികെ എല്ലായിടത്തും ഇടതുപക്ഷം സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. ജോണി നെല്ലൂരിന് നൽകാൻ ഇടതുപക്ഷത്തിന്റെ കൈയിൽ ഒന്നുമില്ലെന്ന് വ്യക്തമായതോടെ പിപി തങ്കച്ചൻ ജോണി നെല്ലൂരിനെ വിളിച്ചു. അങ്കമാലിയും ഇല്ല, ഒരു സീറ്റും ഇല്ലെന്ന് പ്രഖ്യാപിച്ചു. ഇതിലാണ് ജോണി നെല്ലൂർ പ്രകോപിതനാകുന്നത്. ഇടതു പക്ഷ സ്ഥാനാർത്ഥിയായി താൻ മത്സരിക്കുന്നതിനെ ഇല്ലായ്മ ചെയ്ത ശേഷമുള്ള ചതി. അതുകൊണ്ട് തന്നെ കടുത്ത നിലപാട് വേണമെന്ന് ജോണി നെല്ലൂർ പറയുന്നു. എന്നാൽ മന്ത്രി അനൂപ് ജേക്കബ് പിറവം കൊണ്ട് തൃപ്തനാണ്. അതുകൊണ്ട് തന്നെ ജേക്കബ് ഗ്രൂപ്പ് യുഡിഎഫിൽ ഉറച്ചു നിൽക്കും. അങ്ങനെ ജോണി നെല്ലൂർ പെരുവഴിയിലായി.
പിസി ജോർജിനേയും ഗൗരിയമ്മയേയും ബാലകൃഷ്ണ പിള്ളയേയും മോഹം കൊടുത്ത് പറ്റിച്ചത് ഇടതുപക്ഷമാണ്. ഇവിടെ ജോണി നെല്ലൂരിനോട് ക്രൂരത കാട്ടിയത് യുഡിഎഫും എന്നത് മാത്രമാണ് വ്യത്യാസം. ചതിക്ക് തിരിച്ചടി കൊടുക്കാൻ പൂഞ്ഞാറിൽ ജോർജ് മത്സരിക്കുന്നു. ഗൗരിയമ്മ ബിജെപി പാളയം ലക്ഷ്യമിടുന്നു. ബാലകൃഷ്ണ പിള്ളയാകട്ടെ ആരും എന്നെ ചതിച്ചില്ലെന്നും ഞാൻ സ്വയം മത്സരത്തിൽ നിന്ന് പിന്മാറിയതാണെന്നും പറഞ്ഞ് സമാധാനിക്കുന്നു. ഇതിൽ ഒരു തീരുമാനവും എടുക്കാനാവാത്ത അവസ്ഥയിലാണ് ജോണി നെല്ലൂർ. എന്നാൽ എല്ലാ സാധ്യതയും തേടുന്നുമുണ്ട്. ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇനി അവസരമില്ലെന്ന് ജോണി നെല്ലൂർ തിരിച്ചറിഞ്ഞിട്ടുണ്ട്. ജേക്കബ് ഗ്രൂപ്പിലെ മന്ത്രി അനൂപ് ജേക്കബും അമ്മയും തന്നെ ചതിച്ചുവെന്ന വിലയിരുത്തലും ജോണി നെല്ലൂരിനുണ്ട്.
രാഷ്ട്രീയമായി കേരളാ കോൺഗ്രസ് ജേക്കബ് ഇല്ലാതാകേണ്ടത് കോൺഗ്രസിന്റെ ആവശ്യകതയാണ്. ഇത്തരം ചെറുപാർട്ടികളെ പ്രധാന നേതാവിന്റെ വിടവാങ്ങലോടെ ഇല്ലായ്മ ചെയ്യാനാണ് ഉമ്മൻ ചാണ്ടിയുടേയും ആഗ്രഹം. അതു തന്നെയാണ് ജേക്കബ് ഗ്രൂപ്പിലെ പ്രശ്നങ്ങൾക്കും കാരണം. എ ഗ്രൂപ്പിലെ നേതാക്കൾക്ക് ഇതിലൂടെ മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. സമുദായിക സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ രൂപീകരിക്കുമ്പോൾ യാക്കോബായ വിഭാഗക്കാരായ കോൺഗ്രസുകാർക്ക് സ്ഥാനം ലഭിക്കുന്നില്ല. യാക്കോബായക്കാരുടെ പാർട്ടിയായ ജേക്കബ് ഗ്രൂപ്പിൽ നിന്ന് ഒരാളെ മന്ത്രിയാക്കുമ്പോൾ കോൺഗ്രസുകാർ നിരാശരാകുന്നു. എ ഗ്രൂപ്പിലെ പ്രമുഖന് മന്ത്രിസ്ഥാനം വേണമെങ്കിൽ പിറവത്ത് അനൂപ് ജേക്കബ് തറപറ്റണം. ഭാവിയിൽ ഡെയ്സിയും മത്സരിച്ച് ജയിക്കരുത്.
അതിനായി ഈ പാർട്ടിയെ അപ്രസക്തമാക്കാനായിരുന്നു തീരുമാനം. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നിഷേധിച്ച് പാർട്ടിയിൽ പിളർപ്പുണ്ടാക്കുക. അതിലൂടെ അശക്തരായ പാർട്ടിക്ക് ഒരു സീറ്റ് മാത്രം നൽകുക. അഞ്ച് കൊല്ലം കഴിഞ്ഞ് ഒന്നും നൽകാതിരിക്കുക. ഇതായിരുന്നു തന്ത്രം. ഇത് തിരിച്ചറിയാൻ ജേക്കബിന്റെ ഭാര്യയും ഫെഡറിൽ ബാങ്കിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് വിരമിക്കുകയും ചെയ്ത ഡെയ്സിക്ക് കഴിഞ്ഞു. തന്റെ സുഹൃത്തായ എലിസബത്തിന്റെ സഹായത്തോടെ സാക്ഷാൽ എകെ ആന്റണിയെ പ്രശ്നത്തിൽ ഇടപെടുവിക്കുകയും ചെയ്തു. ഇതോടെ ആന്റണി വിഷയത്തിൽ ഇടപെട്ടു. ജേക്കബ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുന്നതൊന്നും അനുവദിക്കില്ലെന്ന് ആന്റണി നിലപാട് എടുത്തു. ജോണി നെല്ലൂരിന് സീറ്റ് കൊടുത്തേ പറ്റൂവെന്നും കേരളാ കോൺഗ്രസ് ജേക്കബിൽ പിളർപ്പുണ്ടാകരുതെന്നും നിർദ്ദേശം നൽകി.
അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണ് പാർട്ടി സ്ഥാപകൻ ടി.എം ജേക്കബിന്റെ ഭാര്യ കൂടിയായ ഡെയ്സി ജേക്കബ് ഒത്തുതീർപ്പുമായി രംഗത്തെത്തിയത്. സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് പാർട്ടിയെ അവഗണിക്കുന്നത് ചർച്ച ചെയ്യാൻ ചേരുന്ന യോഗത്തിൽ ഒരു വിഭാഗം പിളർപ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നായിരുന്നു സൂചന. പാർട്ടിയിൽ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മിൽ മാസങ്ങളായി അനൈക്യത്തിലാണ്. ഉഭയകക്ഷി ചർച്ചകളിൽ അങ്കമാലി നൽകാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് ഭിന്നത പരസ്യമായത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂർ വ്യക്തമാക്കിയപ്പോൾ ഉഭയകക്ഷി ചർച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രികൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്. ഇതിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്ക് മാറാൻ ജോണി നെല്ലൂർ ശ്രമം നടത്തി. ഇത് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കഥ കഴിക്കുമെന്നും ഇതിനായാണ് അങ്കമാലിയിൽ കടുംപിടത്തമെന്നും വിലയിരുത്തലെത്തി.
ഇതോടെയാണ് യാക്കോബായ സഭയും ഡെയ്സി ജേക്കബും പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. ജോണി നെല്ലൂരൂമായി ഒത്തുതീർപ്പിൽ എത്തണമെന്ന് സഭ തന്നെ ഇടപെട്ട് നിർദ്ദേശിക്കുകയായിരുന്നു. എ കെ ആന്റണിയുടെ ഇടപെടൽ കൂടിയായപ്പോൾ ജോണി നെല്ലൂർ പലതും പ്രതീക്ഷിച്ചു. എന്നാൽ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആന്റണി സുധീരനൊപ്പം കൂടി. ഇതോടെ ജോണി നെല്ലൂരിനെ തഴയാൻ ഉമ്മൻ ചാണ്ടി തീരുമാനിക്കുകയായിരുന്നു. ഇതാണ് ഔഷധിയുടെ ചെർമാനായി യുഡിഎഫ് ഭരണകാലത്ത് സർക്കാർ കാറിൽ വിലസിയ ജോണി നെല്ലൂരിനെ പെരുവഴിയിലാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍