ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മറുകണ്ടം ചാടി ബിജെപിയിലേക്കുള്ള ഒഴുക്ക് തുടങ്ങിവെച്ചത് കോൺഗ്രസ് പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു കാലത്തു പോലും ബിജെപിയിലേക്ക് പോയത് രണ്ടു ഡസനിലേറെ നേതാക്കൾ; ചടങ്ങിന് വന്ന് പോയതൊഴിച്ചാൽ രാഹുൽ ഗാന്ധി പോലും പ്രചാരണത്തിൽ സജീവമായില്ല; എൻഫോഴ്സമെന്റ് കേസിൽ കുടുക്കിയിട്ടും ഇളക്കിമറിച്ച് പ്രചാരണം നടത്തിയത് 80 കാരനായ ശരദ് പവാർ; തോൽക്കുമ്പോഴും മഹാരാഷ്ട്രയിൽ കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെത് തിളക്കുമാർന്ന പ്രകടനം
മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി - ശിവസേനാ സഖ്യം കേവല ഭൂരിപക്ഷം നേടുമ്പോഴും 90നുമുകളിൽ സീറ്റുകൾ നേടി കോൺഗ്രസ്-എൻസിപി സഖ്യം കാഴ്ചവെച്ചതും തിളക്കമാർന്ന പ്രകടനം. എല്ലാ എക്സിറ്റിപോളുകളും ഇവിടെ പ്രതീക്ഷിച്ചത് ബിജെപി- ശിവസേനാ സഖ്യം തരംഗം ഉണ്ടാക്കും എന്നായിരുന്നു. എന്നാൽ എൻസിപി 52ഉം, കോൺഗ്രസ് 34, തുടങ്ങി ഏതാനും സ്വതന്ത്രരെയും ചേർത്ത് സഖ്യം 90ന് മുകളിലേക്ക് മുന്നേറുന്നുണ്ട്. ബിജെപി മോദിയും അമിത്ഷായും അടക്കമുള്ള സകലനേതാക്കളെയും കൂട്ടി കാടിളക്കി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് ഒരു ലീഡ് കാമ്പയിനർ പോലും ഇല്ലായിരുന്നു. രാഹുൽ ഗാന്ധി ഒരു പേരിന് മാത്രം ചില തവണ വന്നുപോയതൊഴിച്ചാൽ തീർത്തും ദുർബലമായിരുന്നു കോൺഗ്രസ് സംഘടനാ സംവിധാനം. എന്നാൽ ഈ 80ാം വയസ്സിലും സടകുടഞ്ഞ് എഴുനേറ്റ് എൻസിപി നേതാവ് ശരദ്പവാർ നടത്തിയ ശക്തമായ പ്രചാരണമാണ് മുന്നണിയെ രക്ഷിച്ചത്.
കഴിഞ്ഞ തവണ വെവ്വേറെ മൽസരിച്ച ബിജെപിക്കും ശിവസേനയ്ക്കും കൂടി ആകെ 185 സീറ്റാണ് ലഭിച്ചത്. ഒരുമിച്ചു മത്സരിച്ചതിന്റെ ആനുകൂല്യം സഖ്യത്തെ 200 കടത്തുമെന്നാണ് പ്രവചനം.ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും ആഘാതങ്ങൾക്കു നടുവിൽ നിൽക്കുന്ന കോൺഗ്രസ് എൻസിപി സഖ്യത്തിനു പരമാവധി 81 സീറ്റുകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. നിലവിൽ ഇരുവർക്കും കൂടി 83 എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ഇപ്പോൾ അത് നിലനിർത്താനായി എന്നത് നേട്ടമായി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 60.46% പോളിങ്ങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. 2014ൽ ഇതു 63.38 ശതമാനമായിരുന്നു. ആകെയുള്ള 288 സീറ്റിൽ 164 സീറ്റിലാണ് ബിജെപി മത്സരിച്ചത്. 124 സീറ്റുകളിൽ ശിവസേനയും മത്സരിച്ചു. ബിജെപി- ശിവസേന സഖ്യം 200 സീറ്റിനു മുകളിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോൾ സർവേകളിലെയും പ്രവചനം.
കാലുമാറി നേതാക്കൾ ഇല്ലാതായ കോൺഗ്രസ്
എടുത്തുപറയാനും ഉയർത്തിക്കാട്ടാനും കോൺഗ്രസിന് നേതാക്കൾ പോലും ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്ത് ബിജെപിയും ശിവസേനയും പ്രതിപക്ഷ നേതാക്കളെ ചാക്കിടുകയും ചെയ്തു. മുൻ മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകൾക്കിടെ പ്രതിപക്ഷത്തുനിന്നു ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയത്. ബീഡിൽ എൻസിപി സ്വന്തം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയാൾ വരെ രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി. ആറു മാസം മുൻപ് എൻസിപി സ്ഥാനാർത്ഥിയായി വിജയിച്ച ലോക്സഭാംഗം രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഏതാനും മാസം മുൻപ് പ്രതിപക്ഷ നേതാവ്, കോൺഗ്രസിന്റെ രാധാകൃഷ്ണ വിഖെ പാട്ടീൽ തുടക്കമിട്ട മറുകണ്ടംചാട്ടമാണ് മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിനെ തീർത്തും ദുർബലമാക്കിയത്. പാർട്ടിവിട്ട കുറേപ്പേർക്കു സീറ്റ് നൽകിയിട്ടുണ്ടെങ്കിലും വിലപേശലില്ലാതെ തന്നെ കോൺഗ്രസും എൻസിപിയും വിട്ട് ബിജെപിയോടും ശിവസേനയോടും കൂറു കാണിക്കുന്നവരുമേറെ.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്ത കേസ്, തളർന്നുകിടന്ന എൻസിപിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഊന്നുവടിയാക്കിയാണ് ശരദ് പവാർ തിരഞ്ഞടുപ്പിനെ നേരിട്ടത്. ബാങ്കുമായി നേരിട്ടു ബന്ധമില്ലാത്ത തനിക്കെതിരെ തിരഞ്ഞെടുപ്പുവേളയിൽ കേസെടുത്തതിലെ രാഷ്ട്രീയം തുറന്നുകാട്ടി 80ാം വയസ്സിൽ പാർട്ടിയുടെ പ്രചാരണച്ചുമതല സ്വന്തം ചുമലിലേറ്റിയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ വോട്ടു തേടിയത്. അതിന്റെ ഫലമായാണ് എൻസിപി 50 സീറ്റുകൾ കടക്കാൻ ഇടയാക്കിയതും.
ഫഡ്നാവിസിന്റെ ചിറകിലേറി ബിജെപി
മഹാരാഷ്ട്രയിൽ ഇപ്പോൾ ബിജെപിയെന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്. മന്ത്രിയായി പ്രവർത്തിച്ചുപോലും പരിചയമില്ലാതെ 2014ൽ മുഖ്യമന്ത്രിക്കസേരയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ സംശുദ്ധ പ്രതിച്ഛായയാണ് ബിജെപിക്ക് അവിടെ ഗുണം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തോളം മന്ത്രിമാർക്കെതിരെ അഴിമതി ആരോപണമുണ്ടെങ്കിലും അവയെ മറികടക്കുന്ന പ്രചാരണങ്ങളുമായി, അദ്ദേഹം ജാഗ്രതയോടെയാണ് കരുക്കൾ നീക്കിയത്. മറാഠാ പ്രക്ഷോഭവും കർഷകസമരവും നേരിട്ട് ഇടപ്പെട്ടു തീർപ്പാക്കിയത് പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള നിശ്ചയദാർഢ്യത്തിന്റെ തെളിവായി. സംസ്ഥാനത്ത് ഭരണത്തുടർച്ച നേടുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയെന്ന പട്ടം ഫഡ്നാവിസിന് ലഭിച്ചിരിക്കയാണ്.
ഒപ്പം പ്രതിപക്ഷത്തെ ദുർബലമാക്കാനും ഫഡ്നാവിസിനായി. അടുത്തകാലത്ത് ബിജെപിയിൽ ചേർന്നവരിൽ കോൺഗ്രസ് നേതാക്കളായ രാധാകൃഷ്ണ വിഖെ പാട്ടീലും ഹർഷവർധൻ പാട്ടീലും ഉൾപ്പെടും. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാരായ നിർമല ഗാവിറ്റ്, ഭാവ്സാഹിബ് കംബലെ, അബ്ദുൽ സത്താർ എന്നിവരാകട്ടെ ശിവസേനയിൽ ചേർന്നു. കാളിദാസ് കൊലംബ്കറും ജയകുമാർ ഗോരെയും ബിജെപിയിലേക്കു പോയി. മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷൻ കൃപാശങ്കർ സിങ്ങും പാർട്ടി വിട്ടു. അദ്ദേഹവും ബിജെപിയിൽ ചേർന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചതും മുഖ്യമന്ത്രിയാണെന്നത് പരസ്യമായ രഹസ്യമാണ്.
2014ൽ 288 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് ബിജെപി ൽ നേടിയത്. അന്ന തിരഞ്ഞെടുപ്പിന് മുൻപ് ശിവസേന- ബിജെപി, എൻസിപി -കോൺഗ്രസ് സഖ്യങ്ങൾ തകർന്നിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 63 സീറ്റുകൾ നേടി. കോൺഗ്രസ് 42, എൻസിപി 41 സീറ്റുകളും സ്വന്തമാക്കി. ശിവസേന പിന്നീട് ബിജെപിയോടൊപ്പം ചേർന്ന് സർക്കാരിന്റെ ഭാഗമായി. ഇതു മനസ്സിലാക്കി സഖ്യത്തിന് മുൻകൈ എടുത്തത് ഫഡ്നാവീസാണ്. ശിവസേനയും ചേരുന്ന 'മഹായുതി' സഖ്യം ഒരുമിച്ചു മൽസരിക്കുമെന്നും ആദ്യം പ്രഖ്യപിച്ചതും ഫഡ്നാവിസ് തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍