തമിഴ്നാട്ടിലോ കർണ്ണാടകയിലോ രാഹുലിനെ ഇറക്കി സാധ്യത വർദ്ധിപ്പിക്കാൻ ആദ്യം നിർദ്ദേശം വച്ചത് സീതാറാം യെച്ചൂരി; ജയസാധ്യത കണക്കിലെടുത്തപ്പോൾ ഏറ്റവും സുരക്ഷിതം വയനാട് ആണെന്ന് തിരിച്ചറിഞ്ഞ രാഹുൽ തീരുമാനം ഉറപ്പിച്ചപ്പോൾ ആദ്യം ഞെട്ടിയത് യെച്ചൂരി; ശരദ് പവാർ വഴിയുള്ള അവസാന നീക്കവും പൊളിഞ്ഞപ്പോൾ രാഹുലിനെതിരെ രംഗത്ത്; മോദിയെ ആണോ രാഹുലിനെ ആണോ പിന്തുണയക്കുന്നതെന്ന് എന്ന ചോദ്യത്തിന് മുമ്പിൽ പകച്ച് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആദ്യം നിർദ്ദേശിച്ചത് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് റിപ്പോർട്ട്. എന്നാൽ ഈ ഉപദേശം തിരിച്ചടിച്ചത് സിപിഎമ്മിനെ തന്നെയാണ്. സിപിഎമ്മിന് കേരളത്തിൽ മാത്രമാണ് ഏക പ്രതീക്ഷ. യെച്ചൂരിയുടെ വാക്കുകൾക്ക് ഡൽഹിയിൽ വില കിട്ടണമെങ്കിൽ കേരളത്തിൽ കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം. ത്രിപുരയും ബംഗാളും കൈവിട്ട സിപിഎമ്മിന് തിരിച്ചടിയാകുവുകയാണ് രാഹുലിന്റ പെുതിയ തീരുമാനം. ദക്ഷിണേന്ത്യയിൽ മത്സരിക്കാനുള്ള യെച്ചൂരിയുടെ തീരുമാനം രാഹുൽ അംഗീകരിച്ച് കേരളത്തിലെ വയനാട്ടിലെത്തുമ്പോൾ സിപിഎം നേരിടുന്നത് വലിയ പ്രതിസന്ധിയെയാണ്.
ദേശീയ പാർട്ടി പദവിക്ക് പോലും വെല്ലുവിളിയാണ് ഉയരുന്നത്. രാഹുലിനെ അതുകൊണ്ട് തന്നെ എതിർക്കാനാകും ഇനി യെച്ചൂരിയുടെ ശ്രമം. ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് യെച്ചൂരി നിർദ്ദേശിച്ചത് ബിജെപി.ക്കെതിരേയുള്ള പോരാട്ടത്തിനിത് ശക്തിപകരുമെന്നതു കൊണ്ടായിരുന്നു. യു.പി.എ.യിലെ മറ്റു ഘടകകക്ഷികളും നിർദ്ദേശത്തെ അനുകൂലിച്ചു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇത്തരമൊരാലോചന തുടങ്ങിയത്. എന്നാൽ എകെ ആന്റണിയുടെ ഇടപെടലുകൾ രാഹുലിനെ വയനാട്ടിൽ എത്തിച്ചു. കേരളത്തിൽ രാഹുലിന് സുരക്ഷിതത്വം കൂടുതലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ രാഹുലിന് ഇത്തവണ ജയിക്കാം. എന്നാൽ സീറ്റ് കുത്തകയാക്കി മാറ്റാൻ കഴിയില്ല. എന്നാൽ വയനാട്ടിലെ സീറ്റ് അങ്ങനെയല്ല. അമേഠിയെ വിട്ടൊരു സീറ്റ് സ്വന്തമാക്കാൻ രാഹുൽ ആഗ്രഹിച്ചാൽ എന്നും ജയിക്കാനാകുന്ന ലോക്സഭാ സീറ്റാണ് ഇത്. അതുകൊണ്ടായിരുന്നു രാഹുലും വയനാടിനെ പുണർന്നത്.
തമിഴ്നാട്ടിൽ മത്സരിക്കണമെന്ന നിർദ്ദേശം ഡി.എം.കെ. നേതാവ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ബിജെപി.യെ രാഷ്ട്രീയമായി എതിർക്കുന്നതിന് കർണാടകമാണ് നല്ലതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയടക്കം അഭിപ്രായപ്പെട്ടത്. വിഭാഗീയതമൂലമുള്ള അനിശ്ചിതത്വമുള്ളതിനാൽ രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കൾ ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാടിനെ പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. എകെ ആന്റണിക്കും കെ സി വേണുഗോപാലിനും ഹൈക്കമാണ്ടിലുള്ള സ്വാധീനവും ഇതിന് കാരണമായി. ഇക്കാര്യത്തിൽ മാർച്ച് 23-ന് കേരളനേതൃത്വത്തിന് രാഹുൽ സൂചന നൽകി. ഇതോടെയാണ് കേരളത്തിൽ ആഘോഷം തുടങ്ങിയത്. രാഹുൽ എത്തിയാൽ 20ൽ 20 സീറ്റും ജയിക്കാൻ യുഡിഎഫിന് കഴിയുമെന്നാണ് വിലയിരുത്തൽ. അങ്ങനെയുണ്ടായാൽ അത് സിപിഎമ്മിന്റെ സമ്പൂർണ്ണ നാശത്തിനും കാരണമാകും. ലോക്സഭയിലെ അംഗബലം അഞ്ചിൽ താഴെയാകാനും സാധ്യതയുണ്ട്. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തിയും ഇല്ലാതെയാകും.
വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻ.സി.പി. നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു. ദേശീയതലത്തിൽ മതേതര ബദലിന് ശ്രമിക്കുമ്പോൾ വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിക്കെതിരേ മത്സരിക്കരുതെന്നായിരുന്നു അഭ്യർത്ഥന. എങ്കിലും രാഹുലുമായി ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയിൽ, കേരളത്തിലെ പ്രചാരണപരിപാടികളിൽ വയനാട്ടിനെ ഉൾപ്പെടുത്താതിരിക്കാനും യെച്ചൂരി ശ്രദ്ധിച്ചു. അങ്ങനെ യെച്ചൂരി എല്ലാ അടവും പയറ്റിയെങ്കിലും രാഹുൽ കേരളത്തിലെത്തി. ഇതോടെ രാഹുലിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നതും ചർച്ചയായി. മോദിയാണോ രാഹുലാണോ മുഖ്യ ശത്രുവെന്ന ചോദ്യം സിപിഎമ്മിനെ വെട്ടിലാക്കുകയാണ്. കേരളത്തിൽ രാഹുലിനെ എതിർത്താൽ പിന്നെ എങ്ങനെ കേന്ദ്രത്തിൽ രാഹുലിനെ പിന്തുണയ്ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മതേതര ബദലിന് വേണ്ടി മായാവതിയെ ഉർത്തിക്കാട്ടാനാണ് സിപിഎം ശ്രമം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ആരും എവിടേയും പോകുമെന്നതിനാൽ നയരൂപീകരണത്തിൽ നിർണ്ണായക ശക്തിയാകാനുള്ള കരുത്ത് സിപിഎമ്മിന് ഉണ്ടാകുമോ എന്നതും സംശയമാണ്.
രാഹുലിന്റെ വയനാടൻ അങ്കത്തിൽ സിപിഎം തകർന്നടിഞ്ഞാൽ പിന്നെ മായാവതിയെ പ്രധാനമന്ത്രിയാക്കുകയെന്ന സ്വപ്നമെല്ലാം യെച്ചൂരിയുടെ വെറും ആഗ്രഹമായി മാറും. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരാണ് അധികാരത്തിൽ വരികയെന്ന് യെച്ചൂരി വ്യക്തമാക്കി കഴിഞ്ഞു. ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാനലക്ഷ്യം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോദിയും ചെയ്തുകൊണ്ടിരുന്നത്. ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. കോൺഗ്രസിനെ എന്തിനാണോ അധികാരത്തിൽനിന്ന് പുറത്താക്കിയത് അതേ കൊള്ളരുതായ്മകൾ തന്നെയാണ് ബിജെപി ഭരണത്തിലും ഉണ്ടായിരുന്നത്. മോദി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തു. ബഹിരാകാശത്തിൽവരെ ചൗക്കിദാറാണ് എന്നാണ് മോദിയുടെ വാദം. ഇങ്ങനെയൊക്കെ മോദിയെ കടന്നാക്രമിക്കുകായണ് ഈ ഘട്ടത്തിലും യെച്ചൂരി. കരുതലോടെയാണ് രാഹുലിന്റെ വയനാടൻ മത്സരത്തെ സിപിഎം കാണുന്നത്.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് ഈ ഘ്ട്ടത്തിൽ യെച്ചൂരി ചോദിക്കുന്നത്. സോണിയ ഗാന്ധി റായ്ബറേലിയിലും ബെല്ലാരിയിലും മത്സരിച്ചിട്ടുണ്ട്. തെക്കും വടക്കും തമ്മിലാണ് മത്സരം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭയം കൊണ്ടാണോ ഇത്തരത്തിൽ മത്സരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു. പ്രധാനപ്പെട്ട കാര്യം എന്താണ്. ബിജെപിയെ അധികാരത്തിൽ നിന്നും ഇല്ലാതാക്കുക. അതിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ രാജ്യം മുഴുവൻ മോദിയെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് എൽഡിഎഫിനെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ഇത് വിശദീകരിക്കേണ്ടതുണ്ട്. ബിജെപിക്കെതിരെ പരമാവധി വോട്ട് പോൾ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആര് ബിജെപിയെ തകർക്കുന്നു അവർക്കാണ് പിന്തുണ നൽകുക. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. സഖ്യങ്ങളെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണുണ്ടാവുക. 2004 ൽ ഇടതുപക്ഷം 61 സീറ്റ് നേടി. അതിൽ 57 ഉും കോൺഗ്രസിനെ പരാജയപ്പെടുത്തി നേടിയ വിജയമാണ്. എന്നിട്ടും കോൺഗ്രസിന് പിന്തുണ നൽകി. പ്രധാന അജണ്ട വർഗീയത ചെറുക്കുക എന്നത് തന്നെയാണെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യെച്ചൂരി പറയുന്നു. വർഗീയ, ബിജെപി.വിരുദ്ധ പോരാട്ടമെന്ന് ദേശീയതലത്തിലെ മതേതരപാർട്ടികൾ നിലപാടെടുത്തിട്ടുള്ള സാഹചര്യത്തിൽ ഇവിടെ ഇടതുമുന്നണിക്കെതിരെ രാഹുൽ മത്സരിക്കുമ്പോൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് ആലോചിക്കേണ്ടതാണ്. കേരളത്തിൽ രാഹുൽഗാന്ധിയുടെ സാന്നിധ്യം ഇടതുമുന്നണിയുടെ വിജയത്തിന് ഭീഷണിയാകില്ല. വയനാട്ടിൽ മത്സരിക്കുന്നതിനാൽ രാഹുൽ ഗാന്ധിയുടെ മറ്രൊരു മണ്ഡലമായ അമേഠിയിൽ ബിജെപി.ക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള സിപിഎം നിലപാടിൽ മാറ്റംവരുത്തില്ല. വയനാട്ടിൽ സിപിഎം ദേശീയ നേതാക്കൾ പ്രചരണം നടത്തണോയെന്നത് സംസ്ഥാന ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി പറയുന്നു. അങ്ങനെ രാഹുലിന്റെ കാര്യത്തിൽ സർവ്വത്ര ആശയക്കുഴപ്പത്തിലാണ് സിപിഎം.
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- ഹിമന്ദ-രാഹുൽ പോരിന്റെ ചരിത്രം
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്