വിപരീത ദിശയിൽ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാൻ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ? കാർഷിക കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തും? കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകും? ബിജെപിയെക്കാൾ വലിയ ഹിന്ദുത്വ പാർട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാൾ പിടിച്ചു നിൽക്കും? ശിവസേന സർക്കാരിന്റെ മുമ്പിൽ ഭയാനകമായ പ്രതിസന്ധികൾ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ : മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയിൽ നിൽകുന്ന ത്രികക്ഷി സഖ്യത്തിന്റെ നേതാവ്. കൈക്കരുത്തിൽ മഹാരാഷ്ട്രയെ ശിവസേന പിടിയിലൊതുക്കിയത് തീവ്ര ഹിന്ദുത്വം പറഞ്ഞാണ്. നാഥുറാം ഗോഡ്സെയെ പോലും തള്ളി പറയാത്ത പാർട്ടി. അയോധ്യയിൽ പള്ളി തകർത്തതിൽ പ്രശ്നം കാണാത്ത രാഷ്ട്രീയ പ്രസ്ഥാനം. എത്രയും വേഗം അയോധ്യയിൽ അമ്പലം പണിയണമെന്ന് വാശി പിടിച്ച രാഷ്ട്രീയം. ഈ രാഷ്ട്രീയത്തെയാണ് കോൺഗ്രസും എൻസിപിയും പിന്തുണയ്ക്കുന്നത്. സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധങ്ങളിൽ വേദിച്ച് എൻസിപിയുണ്ടാക്കിയ ശരത് പവാറിന് കോൺഗ്രസും ശിവസേനയുമായി യോജിക്കേണ്ടിയും വന്നു. ബിജെപിക്കെതിരായ ഈ പൊതു മുന്നണി എന്ത് ചലനം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുമെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല.
ബിജെപിക്കെതിരെ മതേതര മുന്നണിയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. അതിൽ നിന്ന് അവർ വ്യതിചലിച്ചതിന് തെളിവാണ് മഹാരാഷ്ട്രയിലെ സ്ഖ്യം. പാർട്ടികൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോൾ പിറന്നത് ചരിത്രമാണെന്ന് കരുതുന്നവരും ഉണ്ട്. എങ്കിലും ത്രികക്ഷി സർക്കാരിന്റെ ഭാവി എത്രത്തോളം ശോഭനമാണെന്ന കാര്യത്തിൽ ആശങ്കകൾ ബാക്കിയാണ്. മഹാരാഷ്ട്രയിൽ വീണ്ടുമൊരു 'കർണാടക' ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ മൂന്നു പാർട്ടികൾ അഞ്ച് വർഷവും നടത്തിക്കൊണ്ടേ ഇരിക്കേണ്ടി വരും. എന്നാൽ കർണ്ണാടകയുണ്ടാകില്ലെന്ന് പറയുന്നവരും ഉണ്ട്. പണക്കരുത്തിന് മസിൽ പവർ കൊണ്ട് ശിവസേന നേരിടും. ഈ ഭയം എംഎൽഎമാർക്കെല്ലാം ഉണ്ട്. ജീവനിൽ പേടിയുള്ള ആരും കൂറുമാറില്ലെന്ന വിലയിരുത്തലും സജീവം. അതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്നാവീസിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കം വിജയിക്കാത്തതെന്നും വിലയിരുത്തലുണ്ട്.
വിപരീത ദിശയിൽ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാൻ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ എന്തും പ്രധാനമാണ്. ജനപ്രിയ തീരുമാനങ്ങളുമായി മുമ്പോട്ട് പോകാനാണ് ഇത്. അതിന് വേണ്ടി കാർഷിക കടം എഴുതി തള്ളാനുള്ള തീരുമാനം എത്തി. എന്നാൽ കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകുമെന്നതും ഉയരുന്ന പ്രശ്നമാണ്. ബിജെപിയെക്കാൾ വലിയ ഹിന്ദുത്വ പാർട്ടിയാണ് ശിവസേന. അവരുടെ അടിത്തറയും ഹിന്ദുത്വത്തിൽ അധിഷ്ഠിതമാണ്. അങ്ങനെയൊരു പാർട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാൾ പിടിച്ചു നിൽക്കുമെന്ന ചോദ്യവും പ്രസക്തം. ശിവസേന സർക്കാരിന്റെ മുമ്പിലുള്ളത് ഭയാനകമായ പ്രതിസന്ധികളാണെന്നതാണ് വസ്തുത. ഭരണകാര്യങ്ങളിലോ പാർലമെന്ററി തലത്തിലോ ഒരു മുൻപരിചയവും ഇല്ലാതെയാണ് ഉദ്ധവ് താക്കറെ ത്രികക്ഷി സർക്കാരിനെ നയിക്കാൻ ചുമതലയേറ്റിരിക്കുന്നത്.
ഭാരിച്ച ഉത്തരവാദിത്വമാണ് ഉദ്ധവ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നു കക്ഷികളുടെയും നേതാക്കളെ പ്രീണിപ്പിക്കുക, സമവായ തീരുമാനം എടുക്കുക, മൂന്നു പാർട്ടികളിലെയും മന്ത്രിമാരെ നിലയ്ക്കു നിർത്തുക തുടങ്ങിയതൊക്കെ പ്രശ്നമാകും. ശിവസേനയുടെ രാഷ്ട്രീയത്തിന് യോജിച്ചതുമല്ല ഒത്തുതീർപ്പ് രാഷ്ട്രീയം. അതും ശിവസേനയ്ക്ക് വെല്ലുവിളിയാണ്. ഭരണകാര്യങ്ങളിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിക്കേണ്ടതും ഉദ്ധവിന് ആവശ്യമാണ്. എംഎൽഎ പോലും ആകാതെ നേരിട്ടു മുഖ്യമന്ത്രി പദവിയിലേറിയതിന്റെ പരിചയക്കുറവ് പരിഹരിക്കാൻ ഇതാവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാർഷിക കടം എഴുതിത്ത്ത്തള്ളുന്നതിനും അതിനു വേണ്ടി സർക്കാരിനെതിരെ പടപൊരുതാനും മുൻപന്തിയിൽ നിന്ന പാർട്ടിയാണ് ശിവസേന. അതുകൊണ്ടു തന്നെ ശിവസേന മുഖ്യമന്ത്രി അധികാരത്തിലേറുമ്പോൾ ആദ്യം ചെയ്യേണ്ട ചുമതലകളിൽ ഒന്നായി ഇതു മാറുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 30,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതു സർക്കാരിനു വരുത്തിവയ്ക്കുക. 4.71 ലക്ഷം കോടിയിലേറേ കടമുള്ള സംസ്ഥാനത്തെ സംബന്ധിച്ച് ഇതു നിസ്സാരകാര്യമാവില്ല.
അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും നഗര പുനർനിർമ്മാണത്തിനും വിപുലമായി പദ്ധതികളാണ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ തയാറാക്കിയിരുന്നത്. ആറ് മെട്രോ ഇടനാഴികൾ ഉൾപ്പെടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇപ്പോൾ പ്രാബല്യത്തിലുണ്ട്. ഇതു തുടർന്നു കൊണ്ടുപോകണമെങ്കിൽ കേന്ദ്ര സർക്കാർ കനിയണം. 2022ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പ് നടക്കാനിരിക്കെ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഉൾപ്പെടെയുള്ള നഗരസഭകളിൽ അധികാരം കയ്യാളുന്ന ശിവേസനയ്ക്ക് അതു നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യുകയായിരിക്കും ഉദ്ധവ് താക്കറെ സർക്കാരിന്റെ പ്രധാന വെല്ലുവിളികളിൽ ഒന്ന്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിന്ധിയിലാണ് മഹാരാഷ്ട്ര. വിദേശ സർക്കാരുകൾ നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിലാണു പല പദ്ധതികളും മുൻപോട്ടു പോകുന്നത്. 4.71 ലക്ഷം കോടി രൂപയുടെ കടമാണ് സംസ്ഥാന ഖജനാവിനുള്ളത്. കാർഷിക കടം എഴുതിത്ത്ത്തള്ളൽ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വന്നാൽ സർക്കാർ പ്രതിസന്ധിയിലാകും. താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയായി, മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയിൽ നിൽകുന്ന പാർട്ടികൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോൾ പിറന്നത് ചരിത്രം.
ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ(മഹാ വികാസ് അഖാഡി)ത്തിന്റ നേതാവായാണ് ഉദ്ദവ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയെ സംസ്കരിച്ച ശിവജി പാർക്കിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയരംഗത്തെ പ്രമുഖരായ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ്, കോൺഗ്രസ് നേതാക്കളായ അഹ് മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കപിൽ സിബൽ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എംഎൻഎസ് നേതാവും ഉദ്ദവിന്റെ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ എന്നിവർക്കൊപ്പം വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവർ പങ്കെടുത്തു. എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് എന്നിവർ ആശംസാ സന്ദേശമയച്ചു.
ഗവർണർ ഭഗത് സിങ് കോശിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടൊപ്പം ശിവസേനയിലെ ഏക് നാഥ് ഷിൻഡെ, സുഭാഷ് ദേശായ്, എൻ സിപിയിലെ ഛഗൻ ഭുജ്ബൽ, ജയന്ത് പാട്ടീൽ, കോൺഗ്രസിലെ ബാലാ സാഹെബ് തൊറാത്ത്, ഡോ. നിതിൻ റാവത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം ആദ്യ മന്ത്രിസഭയോഗവും നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് പൊതുമിനിമം പദ്ധതി ത്രികക്ഷി സഖ്യം നേതാക്കൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളും, സർക്കാർ ജോലികളിൽ നാട്ടുകാർക്ക് 80 ശതമാനം സംവരണം, വിള ഇൻഷുറൻസ്, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലുണ്ടായിരുന്നത്.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- ഷിൻഡെ പക്ഷത്തെ 22 എംഎൽഎമാരും ഒമ്പത് എംപിമാരും പാർട്ടി വിടുമെന്ന് സാമ്ന
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്