സുധീരൻ ഇനി ഉമ്മൻ ചാണ്ടിക്ക് വഴങ്ങും; സർക്കാരിനെതിരെ ഒന്നും പറയരുതെന്ന് കെപിസിസി അധ്യക്ഷന്‍ സോണിയാ ഗാന്ധിയുടെ നിർദ്ദേശം; പാർട്ടി പുനഃസംഘടനയും തദ്ദേശത്തിന് മുമ്പില്ല; കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകളുടെ സംയുക്തനീക്കം ഫലം കണ്ടു; ഇനിയെല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കെപിസിസി പുനഃസംഘടന, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വേണമെന്നുള്ള വി എം സുധീരന്റെ ആവശ്യം കോൺഗ്രസ് ഹൈക്കമാണ്ട് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഹൈക്കമാണ്ട് കേരള നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ ഡൽഹിയിൽ ചർച്ച നടക്കില്ല. എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കമാണ് സുധീരന് തിരിച്ചടിയാകുന്നത്. സർക്കാരിനെ കെപിസിസി വിമർശിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനോടും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുകൂലമാണ്. സർക്കാരിനെ കുറ്റപ്പെടുത്തുന്ന പരസ്യ വിചാരണ തൽകാലത്തേക്ക് സുധീരൻ നിർത്തേണ്ടി വരും. മുതിർന്ന നേതാവ് എകെ ആന്റണിയുമായി കൂടിയാലോചിച്ചാണ് സോണിയാ കേരളാ കാര്യങ്ങളിൽ അന്തിമ നിലപാട് എടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ പുനഃസംഘടനാ ചർച്ചകൾ നടക്കും. ഹൈക്കമാണ്ടിന്റെ നിലപാട് തന്നെയാകും നിർണ്ണായകം. ഗ്രൂപ്പിന് അതീതമായി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുമ്പോൾ ഇത്തരം തീരുമാനം എടുക്കുന്നത് വിഭാഗീയത ശക്തമാക്കും. തദ്ദേശത്തിൽ വിമത ശല്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ കോൺഗ്രസിന് നേട്ടമുണ്ടാകും. ബിജെപിയുടെ പെട്ടിയിലേക്ക് വീഴുന്ന അധിക വോട്ടുകൾ ഇടതു പക്ഷത്ത് നിന്നാകും. ഈ സാഹചര്യത്തിൽ മുൻതൂക്കം ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ നിലപാടാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ സുധീരന്റെ വാദങ്ങൾ സോണിയ തള്ളി. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും യോജിച്ച് പ്രവർത്തിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഫലത്തിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസമാണ് സോണിയയുടെ നിലപാട്.
ടോമിൻ തച്ചങ്കരിയുടെ സ്ഥലം മാറ്റത്തിൽ സർക്കാരിനെ സുധീരൻ വിമർശിച്ചിരുന്നു. കൺസ്യൂമർ ഫെഡ് ചെയർമാൻ സ്ഥാനത്ത് ജോയ് തോമസിനെ മാറ്റാനും സമ്മർദ്ദം ചെലുത്തി. പ്രതിപക്ഷം പോലും പ്രതികരിക്കാത്ത തരത്തിലായിരുന്നു സുധീരന്റെ ഇടപെടൽ. ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നുള്ള ജേക്കബ് തോമസിന്റെ മാറ്റത്തിലും വിമർശനമെത്തി. ഉടൻ തന്നെ മുഖ്യമന്ത്രി നേരിട്ട് പത്ര സമ്മേളനം നടത്തുകയും നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. സുധീരന്റെ ഒറ്റയാൻ നീക്കങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിക്കാനും എ-ഐ ഗ്രൂപ്പുകൾക്കായി ഇതോടെയാണ് സുധീരനെ ഹൈക്കമാണ്ട് കൈവിട്ടത്. കൂട്ടായ ചർച്ചകളിലൂടെ തീരുമാനം എടുത്ത് മുന്നോട്ട് പോകാനാണ് നൽകിയിരിക്കുന്ന വിശദീകരണം.
ഹൈക്കമാണ്ട് തീരുമാനങ്ങൾക്ക് അനുസരിച്ച് വഴങ്ങലിന്റെ വാക്കുകളാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരനും നടത്തിയത്. കെപിസിസിയിൽ പ്രശ്നങ്ങളൊന്നുമില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ കേരളത്തിലെ നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കും. പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. പാർട്ടിയും സർക്കാരും എല്ലാ കാര്യത്തിലും ഒന്നിച്ച് പോകും. തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങളെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ പൂർണ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്നും സുധീരൻ വിശദീകരിക്കുന്നു. സുധീരന്റെ നിലപാടിലുള്ള വിയോജിപ്പ് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം രംഗത്തത്തെിയിരുന്നു. ഇതിനു പിന്നാലെയാണ് സുധീരൻ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് നിലപാട് സുധീരന് തിരിച്ചടിയാണ്.
എ-ഐ ഗ്രൂപ്പുകൾ സംയുക്തമായി ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് രൂപം നൽകിയിരുന്നു. എന്നാൽ ഈ പട്ടികയിൽ സ്വന്തക്കാരെ സുധീരൻ തിരുകി കയറ്റിയെന്ന ആക്ഷേപവുമായാണ് എ-ഐ ഗ്രൂപ്പുകൾ കെപിസിസി പ്രസിഡന്റിനെതിരെ രംഗത്ത് വന്നത്. ഇതിനിടെയിൽ തൃശൂരിലെ ഗ്രൂപ്പ് കൊലപാതകവും ചർച്ചയിലെത്തി. ഇതോടെ എ-ഐ ഗ്രൂപ്പുകളിൽ ഭിന്നതയുണ്ടാക്കി സ്വന്തം ഗ്രൂപ്പ് വളർത്താൻ സുധീരൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. ഇതോടെ ഭിന്നതകൾ മറന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒന്നിച്ചു. തൃശൂരിലെ പ്രശ്നങ്ങൾ ഗ്രൂപ്പുകൾ തമ്മിൽ പറഞ്ഞു തീർത്തു. കൺസ്യൂമർ ഫെഡ് വിഷയത്തിലും ജോയ് തോമസിനെതിരെ എ ഗ്രൂപ്പ് പോരാട്ടം നിറുത്തി. കൺസ്യൂമർ ഫെഡ് ചെയർമാനെ മാറ്റണമെന്ന കെപിസിസി അധ്യക്ഷന്റെ കത്തിന് വേണ്ട പരിഗണനയും നൽകിയില്ല. സർക്കാരിന് ചെയർമാനെ മാറ്റാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. ബാർ കോഴ വിഷയങ്ങളുടെ സമയത്തും സമാനമായ തർക്കും കെപിസിസിയും സർക്കാരും തമ്മിലുണ്ടായിരുന്നു. അന്നും സർക്കാരുമായി യോജിച്ച് പോകാനായിരുന്നു സുധീരന് ഹൈക്കമാണ്ട് നൽകിയ നിർദ്ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടന്നാൽ അധ്യക്ഷ സ്ഥാനത്ത് വീണ്ടുമെത്താമെന്നാണ് സുധീരന്റെ കണക്ക് കൂട്ടൽ. തെരഞ്ഞെടുപ്പ് കാലത്ത് മാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറികല്ല. ഇതിനെയാണ് എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് വെട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പുകൾ മുന്നോട്ട് വയ്ക്കുന്ന പൊതു നേതാവിനെ കെപിസിസി അധ്യക്ഷനാക്കാനാണ് നീക്കം. കെ മുരളീധരൻ അടക്കമുള്ളവരെ കെപിസിസിയിലേക്ക് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി തുടരുന്നതിനാൽ കെപിസിസി അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് വേണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. കെ സുധാകരനും കെപിസിസി അധ്യക്ഷനാകാൻ നീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ മനസ്സിൽ കയറുന്നവർക്കേ ഈ പദവിയിൽ എത്താൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ ഒഴിവാക്കി പൊതു സമ്മതനെ കണ്ടെത്താൻ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്.
നേരത്തെ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇതേ ഗ്രൂപ്പുകൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ എ കെ ആന്റണിയുടെ പിന്തുണയോടെ കാർത്തികേയന്റെ പേരിനെ വെട്ടി സുധീരൻ പാർട്ടി അധ്യക്ഷനായി. ഇനി അത്തരമൊരു അവസ്ഥയുണ്ടാകരുതെന്നാണ് എ-ഐ വിഭാഗങ്ങളുടെ കൂട്ടായ തീരുമാനം. ഈ സാഹചര്യത്തിലാണ് സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ കൂട്ടായ നീക്കങ്ങൾ സജീവമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍