2014ൽ പിടിച്ചത് ഒരു ലക്ഷത്തിലേറെ വോട്ട്; 2010ലെ തദ്ദേശത്തിൽ ജില്ലയിൽ 48 സീറ്റ് നേടിയ പാർട്ടി 2015ൽ 137 ആയി ഉയർത്തി; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിലും കൂടി കിട്ടിയത് രണ്ടേകാൽ ലക്ഷം വോട്ട്; ശക്തിന്റെ നാട്ടിൽ ഭക്തിയും വിശ്വാസവും ചർച്ച് ആക്ടും ചർച്ചയാക്കി നായരുടേയും ഈഴവരുടേയും ക്രൈസ്തവരുടേയും മനസ്സ് പിടിക്കാൻ സൂപ്പർതാരം; തൃശൂരിൽ സുരേഷ് ഗോപിയെ ഇറക്കി ബിജെപി ഉറപ്പിക്കുന്നത് നാലാമത്തെ ത്രികോണ മത്സരം; പൂരങ്ങളുടെ നാട്ടിൽ ഇനി വെടിക്കെട്ട് പ്രചരണം
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: സംസ്കാരികതയും ഭക്തിയും വിശ്വാസവും ചേരുന്നതാണ് തൃശൂർ. മത-ജാതി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുള്ള സ്ഥലം. ഇത്തവണ തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഉഷാറാക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായത് മണ്ഡലത്തിലെ പ്രത്യേകതകൾ തിരിച്ചറിഞ്ഞാണ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് എത്തിയപ്പോൾ തുഷാർ ചുരം കയറി വയനാട്ടിൽ സ്ഥാനാർത്ഥിയായി. ഇതോടെ ബിജെപിക്ക് പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നു. പിഎസ് ശ്രീധരൻ പിള്ള, എംടി രമേശ് ഇങ്ങനെ സീറ്റിന് വേണ്ടി ചരട് വലികൾ നടത്തിയത് അനവധി പേർ. ഒടുവിൽ നറുക്ക് വീണത് സുരേഷ് ഗോപിക്കും. മലയാളത്തിലെ സൂപ്പർതാരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുകയാണ്. കോൺഗ്രസിലെ ടി എൻ പ്രതാപനും സിപിഐയുടെ രാജാജി മാത്യു തോമസും ഏറെ പ്രചരണത്തിൽ മുന്നേറിയ മണ്ഡലം. ഇവിടെ വോട്ടർമാർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപി ശക്തമായ ത്രികോണ മത്സരത്തിനാണ് തൃശൂരിൽ അരങ്ങൊരുക്കുന്നത്. തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പാലക്കാടിനും പുറമേ സർവ്വ ശക്തിയുമെടുത്ത് ആർഎസ്എസ് സുരേഷ് ഗോപിക്ക് പിന്നിൽ അണിനിരക്കും. ദേശീയ ശ്രദ്ധയുള്ള പോരാട്ടം നടക്കുന്ന മണ്ഡലമായി സുരേഷ് ഗോപിയിലൂടെ തൃശൂർ മാറുകയാണ്. സിനിമയിലെ താരരാജാവിന് തൃശൂരിനെ ഇളക്കിമറിക്കാനാകുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രവചനാതീതമാണ് തൃശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുൻകൂട്ടിയുള്ള വിലയിരുത്തലുകൾക്കൊന്നും പൂർണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശൂരിന്. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വൻ അട്ടിമറികളിലൊന്നായിരുന്നു 96ലെ കരുണാകരന്റെ തോൽവി. മുഖ്യമന്ത്രിക്കസേര എ.കെ. ആന്റണിയെ ഏൽപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ കരുണാകരൻ നൂറു ശതമാനം വിജയമുറപ്പിച്ചാണ് സ്വന്തം തട്ടകമായ തൃശൂരിൽ മത്സരത്തിനിറങ്ങിയത്. പക്ഷേ ജനം വിധിയെഴുത്തിയത് മറ്റൊരു വിധത്തിലായിരുന്നു. ലീഡറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി. 96ൽ ഫലം വന്നപ്പോൾ സിപിഐയിലെ വി.വി. രാഘവൻ വിജയിച്ചു. മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ പ്രകടമായ മാറ്റം അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. തൃശൂരിൽ ആദ്യമായി ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയിലെ കെ.പി. ശ്രീശൻ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവിടെ നിന്ന് ബഹുദൂരം ബിജെപി മുന്നിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചില്ലെങ്കിലും മികച്ച രീതിയിൽ വോട്ട് പിടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി മൂന്നിരട്ടി മെച്ചപ്പെടുത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 48 സീറ്റ് നേടിയ ബിജെപി 2015ൽ 137 ആയി ഉയർത്തി. ഇത് മനസ്സിൽ വച്ചാണ് സുരേഷ് ഗോപിയെന്ന താര സ്ഥാനാർത്ഥിയെ ബിജെപി തൃശൂരിൽ സ്ഥാനാർത്ഥിയാകുന്നത്.
തൃശൂരിൽ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപിയുടെ ആത്മവിശ്വാസം കൂടുകയാണ്. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരുന്നുണ്ട്. ബിഡിജെഎസ്സിനായിരുന്നു തൃശൂർ സീറ്റ് ബിജെപി നൽകിയത്. എന്നാൽ അവിടെ മത്സരിക്കാൻ തയ്യാറെടുത്ത തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സിൽ നിന്ന് ബിജെപി തൃശൂർ സീറ്റ് എറ്റെടുത്തത്. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാർട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ സംസ്ഥാന നേതാക്കൾ പലരും മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂർ. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂർ. സുരേഷ് ഗോപിയെ പരിഗണിച്ചതിൽ സാമുദായിക സമവാക്യങ്ങളും ഘടകമായതായാണ് വിവരം.
തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും വിജയ പ്രതീക്ഷയുമായാണ് മുന്നേറുന്നത്. പാലക്കാട്ടെ പ്രാദേശിക വികാരം ചർച്ചയാക്കി എസ് കൃഷ്ണകുമാറും പ്രചരണത്തിൽ മുന്നേറി. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. ഇത് ബിഡിജെഎസിന് വിട്ടുകൊടുത്തതു തന്നെ സമൂദായിക വോട്ടുകളുടെ കണക്കെടുത്താണ്. തൃശൂരിൽ നായർ-ഈഴവ സമുദായങ്ങൾ അതിശക്തമാണ്. കരുണാകരൻ തൃശൂരിൽ നിന്ന് കളമൊഴിയുകയും കേരളാ രാഷ്ട്രീയത്തിന്റെ അമരത്ത് നിന്ന് മാറുകയും ചെയ്തതോടെയാണ് ബിജെപിക്ക് തൃശൂരിൽ വേരുകൾ ശക്തമായത്. ഗുരുവായൂരപ്പന്റെ ഭക്തനെന്ന മുഖവുമായി തൃശൂരിനെ അടക്കി വാണത് കരുണാകരനായിരുന്നു. ശക്തന്റെ നാട്ടിലെ നായർ വോട്ടുകൾ കരുണാകരന് പോയതിന് പിന്നാലെ ബിജെപിക്കൊപ്പമായി. ഈഴവ വോട്ടുകളെ അടുപ്പിക്കാൻ ബിഡിജെസിലൂടെയുമായി. ക്രൈസ്തവ വോട്ടുകളും തൃശൂരിൽ നിർണ്ണായകയം. ഈ മൂന്ന് സമുദായത്തിലും ഉണ്ടാകുന്ന പ്രതിഫലനമാകും വിജയത്തിൽ നിർണ്ണായക ഘടകം. തൃശൂരിലെ തീരമേഖലയിൽ പോലും ബിജെപിക്ക് നിർണ്ണായക സ്വാധീനമുണ്ട്. പഞ്ച് ഡയലോഗുമായി സുരേഷ് ഗോപി നിറയുമ്പോൾ വീറുറ്റ് മത്സരമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ സിപിഐയെ ഏറ്റവുമേറെ തവണ വരിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 2014-ൽ രാജ്യത്തെല്ലായിടത്തും മത്സരിച്ച സീറ്റുകളിൽ സിപിഐ തോറ്റപ്പോഴും തൃശൂർ അവരെ കൈവിട്ടില്ല. അങ്ങനെ ലോക്സഭയിലെ ഏക സിപിഐ പ്രതിനിധിയായി 2014 ൽ സി.എൻ. ജയദേവൻ മാറി. തൃശൂരിലെ ജനകീയ മുഖമാണ് ടി എൻ പ്രതാപൻ. അഴിമതി വിരുദ്ധ വ്യക്തിത്വം. കോൺഗ്രസ് ടിഎൻ പ്രതാപനെ സ്ഥാനാർത്ഥിയാക്കിയത് മണ്ണിന്റെ മണമുള്ള നേതാവിലൂടെ വിജയം പിടിച്ചെടുക്കാനാണ്. ജയദേവനെ മാറ്റി സിപിഐ രാജാജി മാത്യു തോമസിനെ പരീക്ഷിക്കുന്നു. ഇതിൽ സിപിഐയിൽ ഭിന്നതയുമുണ്ട്. ഇതും തൃശൂരിലെ അടിയൊഴുക്കുകളെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ആർക്കും നേടാനാകുന്ന മണ്ഡലമാണ് തൃശൂർ. ഇവിടേക്കാണ് സുരേഷ് ഗോപിയെ അയച്ച് ബിജെപിയും പോര് ശക്തമാക്കുന്നത്. തൃശൂർ, ഒല്ലൂർ, പുതുക്കാട്, മണലൂർ, ഗുരുവായൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഏഴ് മണ്ഡലങ്ങളിലായി എൻഡിഎക്ക് രണ്ടേകാൽ ലക്ഷം വോട്ടുകൾ നേടാനായി. സുരേഷ് ഗോപി എത്തുന്നതോടെ ഇക്കുറി തൃശൂരിൽ വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.
സുരേഷ്ഗോപി കളത്തിലിറങ്ങുമ്പോൾ സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂർ മാറും. വിജയം അനായാസമെന്ന് കരുതിയ ഇടതുവലതുമുന്നണികൾക്ക് എൻ.ഡി.എയുടെ രാഷ്ട്രീയ ശക്തിക്ക് പുറമെ സുരേഷ് ഗോപിയുടെ താരപ്രഭാവവും മറികടക്കേണ്ടി വരും .ഇടതുവലതു മുന്നണികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയെങ്കിലും സ്ഥാനാർത്ഥി സുരേഷ് ഗോപിയായാൽ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എൻ.ഡി.എ ജില്ലാ നേതൃത്വത്തിനില്ല. കുടുംബയോഗങ്ങളും സദസുകളുമായി നേരത്തേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ രണ്ടുദിവസത്തെ പ്രചാരണം കൂടുതൽ ഓളമുണ്ടാക്കിയെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈഴവ, നായർ, ക്രൈസ്തവ വോട്ടുകൾ നിർണായക ശക്തിയായ തൃശൂരിൽ സുരേഷ്ഗോപിയുടെ സ്ഥാനാർത്ഥിത്വം സാമുദായിക സമവാക്യങ്ങൾക്ക് കൂടി അനുകൂലമാണെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ട് വർദ്ധന കണക്കാക്കി തങ്ങളുടെ കരുത്ത് ഇരട്ടിയായെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. പത്തുതവണ ഇടത്തോട്ടും അഞ്ചുതവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള എ കാറ്റഗറിയിലാണ് എൻ.ഡി.എ നേതൃത്വം ഉൾപ്പെടുത്തിയിട്ടുള്ളത്. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ വോട്ടു നേടിയ ജില്ലയാണ് തൃശൂർ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 38,227 വോട്ടിന്റേതായിരുന്നു എൽ.ഡി.എഫ്. ഭൂരിപക്ഷം. തുടർന്നുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഏഴുമണ്ഡലത്തിലും വിജയിച്ച് ഏഴിടത്തുംകൂടി 1,22,624 വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിലും മികച്ചവിജയം. ഇതൊക്കെ എൽ.ഡി.എഫിന് അമിതവിശ്വാസം നൽകുന്നു. ജില്ലയിൽ 45,000 കന്നി വോട്ടർമാരാണുള്ളത്. മത്സരരംഗത്തില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച ആം ആദ്മിക്കായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച എഴുത്തുകാരി സാറാ ജോസഫ് 44,638 വോട്ടുനേടിയിരുന്നു. ഈ വോട്ടുകൾ ഏതുപെട്ടിയിൽ വീഴുമെന്നതും ഇവിടെ ഫലത്തെ സ്വാധീനിക്കുന്നതാവും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ തൃശൂരിൽ ബിജെപി ഉണ്ടാക്കിയത് നൂറുശതമാനം നേട്ടം. വോട്ടിരട്ടിച്ചെന്ന് മാത്രമല്ല സംഘടനാതലത്തിലും അടിത്തറ ഉറപ്പിക്കാൻ പാർട്ടിക്കായി. ഇനി ശക്തനായൊരു സ്ഥാനാർത്ഥികൂടിയെത്തിയാൽ പോരാട്ടം കടുപ്പിക്കാമെന്ന് പാർട്ടിനേതൃത്വം കരുതിയിരിക്കുമ്പോഴാണ് സുരേഷ ഗോപി അരയും തലയും മുറുക്കി തൃശൂരിൽ എത്തുന്നത്. ബിഡിജെഎസിന്റെ സ്വാധീനം മണ്ഡത്തിൽ അനുകൂലമാകണം. ശബരിമലസജീവമാക്കി നിർത്തിയാൽ എൻഎസ്എസ് വോട്ടുകളും അനുകൂലമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ . മണ്ഡലത്തിൽ ക്രിസ്ത്യൻസമൂഹത്തിന്റെ പിന്തുണയുറപ്പിക്കാനും പാർട്ടി വഴിതേടുകയാണ്.
ക്രൈസ്തവജനവിഭാഗങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനായതിന്റെ പ്രതിഫലനം അനുകൂലമാകുമെന്നാണ് മൂന്നുമുന്നണികളുടെയും അവകാശവാദം. എന്നാൽ, ചർച്ച് ബിൽ, ന്യൂനപക്ഷ സ്ഥാപനങ്ങളോടുള്ള സർക്കാരുകളുടെ സമീപനം തുടങ്ങി വ്യത്യസ്തവിഷയങ്ങളിൽ സഭകൾക്കുള്ള നീരസം, കിട്ടുന്ന അവസരങ്ങളിൽ യു.ഡി.എഫ്. ആയുധമാക്കുന്നുണ്ട്. വിശ്വാസികളുടെ വികാരത്തിനൊപ്പമെന്ന എൻ.എസ്.എസ്. സമീപനവും തൃശൂരിൽ ചർച്ചയാകും. കേരളത്തിലെ മറ്റു മണ്ഡലങ്ങൾക്കില്ലാത്ത പല പ്രത്യേകതകളൂം തൃശൂരിനുണ്ട്. രണ്ടു പാർട്ടികൾ - സിപിഐയും കോൺഗ്രസും - മാത്രമേ തൃശൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ളൂ. ഒൻപതു തവണ സിപിഐയും, ആറു തവണ കോൺഗ്രസ്സും. കമ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പിന് ശേഷം സിപിഐ തങ്ങളുടെ ശക്തികേന്ദ്രമായി കരുതുന്ന ജില്ലയാണ് തൃശൂർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കയ്യിലാണ്. ഇതിനെ അതിജീവിക്കാൻ പ്രതാപനും നിലനിർത്താൻ രാജാജി മാത്യു തോമസും അട്ടിമറിക്ക് സുരേഷ് ഗോപിയും എത്തുമ്പോൾ മത്സരം പൊടിപൂരമാകും.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- 'കിരീടം സമർപ്പിച്ചത് എന്റെ ആചാരപ്രകാരം, അത് മാതാവ് സ്വീകരിക്കും': സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്