ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാർട്ടി നോട്ടയ്ക്കും പിന്നിൽ; ആർകെ നഗറിൽ തോറ്റ് തുന്നംപാടി നാണം കെട്ട് മോദിയുടെ സ്വന്തം ബിജെപി; കരു നാഗരാജന് കെട്ടിവച്ച കാശും മാനവും പോയി; പാർട്ടിക്കുള്ളിൽ കലാപത്തിനൊരുങ്ങി സുബ്രഹ്മണ്യം സ്വാമി; തമിഴകത്ത് ബിജെപി പ്രതീക്ഷകൾക്ക് ഇനി അസ്തമയ കാലം; ഡിഎംകെയേയും ഫലം തളർത്തും; സ്റ്റൈൽമന്നന്റെ അവതാരപ്പിറവിക്കായി കാതോർത്ത് ദ്രാവിഡ രാഷ്ട്രീയം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം പൊളിച്ചെഴുതാനാണ് ബിജെപി ശ്രമിച്ചത്. ഇതിന് പല തന്ത്രങ്ങൾ മുന്നിൽ കണ്ടു. രജനികാന്തിനെ രംഗത്തിറക്കുകയായിരുന്നു അതിലൊന്ന്. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും രജനി തങ്ങൾക്കൊപ്പം വരുമോ എന്ന സംശയം ബിജെപിക്കുണ്ട്. ഈ ആശങ്ക അതിശക്തമാക്കുന്നതാണ് ആർ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഇവിടെ ടിടിവി ദിനകരൻ ജയിക്കുന്നു. ബിജെപിക്ക് നോട്ടയ്ക്കും പ്രാദേശിക കക്ഷികൾക്കും പിന്നിലാണ് സ്ഥാനം. ഇതോടെ തമിഴകത്ത് ബിജെപിയുടെ പ്രതീക്ഷകൾ തെറ്റുകയാണ്.
കരു നാഗരാജനെ പോലെ അറിയപ്പെടുന്ന വ്യക്തിയെ സ്ഥാനാർത്ഥിയായി കിട്ടിയിട്ടും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെ ഇറക്കിയിട്ടും ബിജെപി നോട്ടക്കും പിന്നിലായി. 1417 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നോട്ടക്കാകട്ടെ 2373 വോട്ടുകൾ ലഭിക്കുകയും ചെയതു.
ജയലളിതയുടെ മരണത്തിന് ശേഷം ശശികലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ കരു നാഗരാജൻ ഉന്നയിച്ചിരുന്നു. രജനികാന്തിന്റെ പിന്തുണ തനിക്കാണെന്ന് പോലും പ്രചരിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് രജനി തന്നെ ഇത് തിരുത്തി. അത്തരത്തിലെ തന്ത്രങ്ങൾ പോലും വോട്ട് കൂട്ടാൻ ബിജെപി മുന്നോട്ട് വച്ചു. എങ്ങനേയും തമിഴ്നാട്ടിലെ മൂന്നാം ബദലാവുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ ഡിഎംകെയേയോ എഐഡിഎംകെയേയോ ദേശീയ തലത്തിൽ സഖ്യക്ഷിയാക്കുക. അല്ലാത്ത പക്ഷം രജനിയുടെ പാർട്ടി. അങ്ങനെ തമിഴ്നാട്ടിലും എൻഡിഎ ഭരണമെത്തിക്കുക. ഇതായിരുന്നു മോദിയുടെ ലക്ഷ്യം.
തമിഴ്നാട്ടിൽ എംജിആർ യുഗം തുടങ്ങിയ ശേഷം ദ്രാവിഡ രാഷ്ട്രീയത്തിനാണ് മേൽകോയ്്മ. കോൺഗ്രസിന് പോലും കാര്യമായൊന്നും ചെയ്യാനായില്ല. മൂപ്പനാർ ഉയർത്തിയ ദേശീയ രാഷ്ട്രീയം മാത്രമാണ് അൽപ്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ജയലളിത മരിച്ചതോടെ ദ്രാവിഡ മുന്നേറ്റത്തിന് കരുത്തനായ നേതാവില്ലാത്ത അവസ്ഥയായി. കരുണാനിധി രോഗക്കിടക്കിയിലായതും ഡിഎംകെയിലെ മക്കൾ പോരും എല്ലാം മുതലാക്കാമെന്ന് മോദിയും അമിത് ഷായും കരുതി. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് തന്ത്രങ്ങൾ മെനയാനായിരുന്നു അമിത് ഷായുടെ തീരുമാനം. ആർകെ നഗറിലെ തോൽവി ഈ നീക്കമെല്ലാം പൊളിക്കും. ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാർട്ടിക്ക് നോട്ടയ്ക്ക് പിന്നിലാണ് സ്ഥാനം-സുബ്രഹ്മണ്യം സ്വാമിയുടെ കളിയാക്കൽ എത്തിക്കഴിഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻ ജയിച്ചിരുന്നു. രാധാകൃഷ്ണൻ കേന്ദ്രമന്ത്രിയാവുകയും ചെയ്തു. മോദിയുമായി അടുക്കാൻ അഗ്രഹിച്ച സുബ്രഹ്മണ്യം സ്വാമിക്ക് ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. രാജ്യസഭാ എംപിയായുള്ള നോമിനേഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. തമിഴ്നാട്ടിലെ ബിജെപിയിൽ പോലും സ്വാമിയെ ആരും അടുപ്പിച്ചില്ല. ശശികലയോടും ദിനകരനോടും അടുപ്പം കാട്ടി സ്വാമി പ്രസ്താവനകളും ഇറക്കി. എന്നാൽ ഇതൊന്നും ആരും കാര്യമായെടുത്തില്ല. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യം സ്വാമി എതിർ ശബ്ദം കൂടുതൽ ശക്തമാക്കുന്നത്. ഈ മുതിർന്ന നേതാവ് ബിജെപി വിടാനും സാധ്യത ഏറെയാണ്.
ഈ മാസം അവസാനം രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിക്കും. ഈ പാർട്ടിയും ബിജെപിയുമായി അകലം പാലിക്കാനാണ് സാധ്യത. സ്വന്തമായി തമിഴകത്ത് കാലുറപ്പിക്കാൻ രജനിക്ക് കഴിയുമെന്നതിന്റെ തെളിവ് കൂടിയാണ് ആർകെ നഗറിലെ ഫലം. ഡിഎംകെ തകർന്നത് ഇതിന് കരുത്ത് കൂട്ടുന്നു. മികച്ച പ്രതിപക്ഷമായി മാറാൻ ഡിഎംകെയ്ക്ക് ആയില്ലെന്നതിന്റെ തെളിവായി ഈ പരാജയത്തെ കരുണാനിധിയുടെ മകൾ കൂടിയായ കനിമൊഴി വിലയിരുത്തും. 2ജിയിൽ കുറ്റവിമുക്തയായ കനിമൊഴി സഹോദരൻ കൂടിയായ സ്റ്റാലിനെതിരെ രംഗത്ത് വരാനും സാധ്യതയുണ്ട്. ഇത് ഡിഎംകെയെ കൂടുതൽ ദുർബലനാക്കും. ഇവിടെയാണ് രജനിക്ക് തമിഴക രാഷ്ട്രീയത്തിൽ സാധ്യതകൾ തുറന്നിടുന്നത്.
ദിനകരൻ ആർകെ നഗറിൽ ജയിച്ചു. പക്ഷേ തമിഴ്നാട്ടിൽ ഉടനീളം ദിനകരന് സ്വാധീനമില്ല. ആർ കെ നഗറിലേത് പണ സ്വാധീനത്തിന്റേയും വിജയമാണ്. ഇവിടെയാണ് രജനിയുടെ സാധ്യതകൾ. ആരാധക പിന്തുണയിൽ ഒന്നാമതുള്ള സൂപ്പർതാരം അവതാരപ്പിറവിയെടുത്താൽ തമിഴ്നാട്ടിലെ രാഷ്ട്രീയം രജനിയുടെ വഴിക്ക് വരുമെന്നാണ് വിലയിരുത്തൽ. ആർകെ നഗറിൽ എന്തു സംഭവിക്കുമെന്ന് രജനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് കരു നാഗരാജന്റെ ചതിയിൽ വീഴാതിരിക്കാൻ പരസ്യമായി രജനി പ്രതികരിച്ചത്. തന്റെ പിന്തുണ ആർകെ നഗറിൽ ആർക്കുമില്ലെന്ന് തന്നെ രജനി തുറന്നു പറഞ്ഞിരുന്നു. ബിജെപി നോട്ടയ്ക്ക് പിന്നിൽ പോകുമ്പോൾ ഈ പരസ്യ നിലപാട് പ്രഖ്യാപനം രജനിക്ക് തുണയാകും.
യുദ്ധം വരുമ്പോൾ നമ്മുക്ക് ഒരുമ്മിക്കാം.. എന്നു പറഞ്ഞായിരുന്നു രജനീകാന്ത് തന്റെ ആരാധകരുമായുള്ള അവസാന സംഗമം പിരിഞ്ഞത്. ഇതിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്ക് ചുവടുകൾ വെയ്ക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമായത്. രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നത്. ഡിസംബർ 26 മുതൽ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നുവരെയാണ് താര-ആരാധക കൂടിക്കാഴ്ച നടക്കുന്നത്.
കഴിഞ്ഞ മേയിൽ നടന്ന ആരാധക സംഗമത്തിൽ ദൈവഹിതമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലെത്തുമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നമാണ് രജനികാന്ത് വ്യക്തമാക്കിയത്. എന്നാൽ അതിനു പിന്നാലെ ഡിസംബർ 12 ന് തന്റെ പിറന്നാൾ ദിനത്തിൽ താരം ആരാധകരെ കാണാൻ തയാറായിരുന്നില്ല. ഇനി വരുന്ന കൂടിക്കാഴ്ചയിൽ രജനിയുടെ രാഷ്ട്രീയപ്രവേശന നിലപാട് വ്യക്തമാക്കുമോ എന്നാണ് സിനിമാ-രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് രജനിയുടെ മനസ്സിനെ സ്വാധീനിക്കാൻ ആർകെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഫലമെത്തുന്നത്. ശശികലയാണ് ഇവിടെ വിജയെങ്കിലും തമിഴകത്താകെ അവർക്കെതിരായ വികാരം സജീവമാണ്. ഇത്് രജനിക്ക് തുണയാകുമെന്നാണ് വിലയിരുത്തൽ.
Stories you may Like
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- സംഘി എന്ന വാക്ക് മോശമാണെന്ന് മകൾ പറഞ്ഞിട്ടില്ല: രജനികാന്ത്
- തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് ഭയമാണ്; രജനികാന്ത്
- രജനികാന്ത് ലക്നൗവിൽ; യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണും
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍