ജയിക്കണമെങ്കിൽ പിറവത്തു ഡെയ്സിയെ മത്സരിപ്പിക്കണമെന്നു യുഡിഎഫ് നേതൃത്വം; മത്സരിക്കണമെന്ന വാശിയിൽ മകൻ മന്ത്രി; സീറ്റില്ലെന്ന് ഉറപ്പായതോടെ ഫ്രാൻസിസ് ജോർജിനൊപ്പം ചേരാൻ ശ്രമിച്ച് ജോണി നെല്ലൂർ; മറ്റൊരു കേരളാ കോൺഗ്രസ് കൂടി അന്യം നിൽക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 2011ലെ തെരഞ്ഞെടുപ്പിൽ ശ്വാസമിടിപ്പോടെയാണ് പിറവത്തെ വോട്ടെണ്ണലിനെ ഏവരും വീക്ഷിച്ചത്. ഒടുവിൽ നേരിയ ഭൂരിപക്ഷത്തിന് ടിഎം ജേക്കബ് എന്ന കേരളാ കോൺഗ്രസുകാരൻ ജയിച്ചു കയറി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജേക്കബിന് കിട്ടി. കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായ ജേക്കബിന്റെ പ്രതീക്ഷിത വിയോഗത്തോടെ കേരളാ കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുടെ മുഖം തന്നെ നഷ്ടമായി. ഉപതെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബിനെ ജയിപ്പിച്ച് മന്ത്രിയാക്കിയ യുഡിഎഫിന് ഈ പാർട്ടിയുടെ കരുത്ത് ചോർന്നത് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ ഈ പാർട്ടിക്ക് ഒറ്റ സീറ്റ് നൽകിയാൽ മതിയെന്ന തീരുമാനം എടുത്തതും.
ടിഎം ജേക്കബ് ജീവിച്ചിരുന്നപ്പോൾ പാർട്ടിക്ക് പ്രസക്തിയുണ്ടായിരുന്നു. യാക്കോബായക്കാരുടെ പാർട്ടിയെ നയിക്കുന്ന ജോണി നെല്ലൂരിനോ മന്ത്രി അനൂപ് ജേക്കബിനോ വലിയ സ്വാധീനം ഉണ്ടാക്കാനായില്ല. പാർട്ടിയുടെ സിറ്റിങ് സീറ്റായ പിറവത്ത് പോലും അനൂപ് ജേക്കബ് ജയിക്കുമെന്ന് യുഡിഎഫ് കരുതുന്നില്ല. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് കരുതുന്നു. എന്നാൽ മകൻ അനൂപ് ജേക്കബ് വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. പിറവത്ത് മത്സരിച്ചേ മതിയാകൂവെന്ന നിർബന്ധത്തിലും. അതുകൊണ്ട് തന്നെ മകനെ പിണക്കാതിരിക്കാൻ മത്സരത്തിനില്ലെന്ന് ഡെയ്സി ജേക്കബ് ഉറച്ച നിലപാടും എടുത്തു. ഇതോടെ കേരളാ കോൺഗ്രസ ജേക്കബ് എന്ന പാർട്ടി തന്നെ അപ്രത്യക്ഷമാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. അതിന് ആക്കം കൂട്ടാനാണ് ജോണി നെല്ലൂരിനെ യുഡിഎഫിൽ നിന്ന് അകറ്റുന്നതും.
പിറവത്തും അങ്കമാലിയും തരൂരുമാണ് കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ജേക്കബ് മത്സരിച്ചത്. ഇതിൽ അങ്കമാലിയിലെ തോൽവി നേരിയ ഭൂരിപക്ഷത്തിനായിരുന്നു. ഇത്തവണ ജയിക്കാനായി ജോണി നെല്ലൂർ ആഞ്ഞു പിടിക്കുകയും ചെയ്തു. അതിനായി അങ്കമാലിയിൽ സജീവവുമായി. മൂവാറ്റുപുഴയിൽ നിന്ന് എംഎൽഎ ആയിരുന്ന ജോണി നെല്ലൂർ വിട്ടുവീഴ്ചയുടെ ഭാഗമായാണ് ഈ സീറ്റ് കോൺഗ്രസിന് നൽകിയത്. ഈ സ്നേഹം പോലും ഇത്തവണ ജോണി നെല്ലൂരിനോട് കോൺഗ്രസ് കാണിക്കുന്നില്ല. ഇതിന് പിന്നിൽ തന്നെ ഒഴിവാക്കാനുള്ള അനൂപ് ജേക്കബിന്റെ നീക്കമുണ്ടെന്നും ജോണി നെല്ലുർ കരുതുന്നു. രണ്ട് സീറ്റുകൾ കോൺഗ്രസിൽ നിന്ന് വാങ്ങി ഡെയ്സി ജേക്കബിനും അനൂപിനും മത്സരിക്കാനാണ് കള്ളക്കളികളെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തൽ.
അതുകൊണ്ട് തന്നെയാണ് അങ്കമാലി കിട്ടില്ലെന്ന് ഉറപ്പായ ജോണി നെല്ലൂർ മറ്റ് വഴികൾ തേടുന്നത്. ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്കാണ് കണ്ണ്. അവിടെ പോയാലും അങ്കമാലിയിൽ മത്സരിക്കാൻ കഴിയില്ല. ഫ്രാൻസിസ് ജോർജിനും പിസി ജോസഫിനും കെസി ജോസഫിനും മാത്രമേ ഇടതുപക്ഷം ഉറപ്പായും സീറ്റ് നൽകൂ. ആന്റണിരാജുവിന് പോലും ഉറപ്പില്ല. അതിനാൽ കരുതലോടെ നീങ്ങാനാണ് ജോണി നെല്ലുരിന്റെ തീരുമാനം. എല്ലാവരും തഴഞ്ഞാൽ അങ്കമാലിയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് പോലും പദ്ധതിയിലുണ്ട്. ബിജെപി പിന്തുണ ഉറപ്പാക്കാനും ശ്രമിക്കും. ഫലത്തിൽ കേരളാ കോൺഗ്രസ് ജേക്കബിന്റേയും അന്ത്യത്തിലേക്ക് കാര്യങ്ങളെത്തും. അതു മനസ്സിലാക്കിയാണ് പിറവത്ത് ഡെയ്സിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ജേക്കബിനോട് അടുപ്പമുള്ളവർ ഉയർത്തുന്നത്. എന്നാൽ മകനെ പിണക്കാനില്ലെന്നും മത്സരിക്കില്ലെന്നും ഡെയ്സി ജേക്കബ് വ്യക്തമാക്കിയിട്ടുമുണ്ട്.
ഇത്തവണ ഒരു സീറ്റ് മാത്രമാണ് കിട്ടുന്നതെങ്കിൽ അനൂപ് ജേക്കബ് പിറവത്ത് മത്സരിക്കും. അങ്ങനെ വന്നാൽ തോൽവി ഉറപ്പാണെന്ന് പൊതുവേ വിലയിരുത്തലുണ്ട്. അനൂപ് തോറ്റാൽ അടുത്ത തെരഞ്ഞെടുപ്പിൽ പിറവവും കോൺഗ്രസ് ഏറ്റെടുക്കും. ഇതിന് വേണ്ടിയാണ് കേരളാ കോൺഗ്രസ് ജേക്കബിന്റെ ഒറ്റ സീറ്റിലേക്ക് ഒതുക്കുന്നത്. ഡെയ്സി ജേക്കബ് മത്സരിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ജോണി നെല്ലൂരിനെ തഴയാനുള്ള കോൺഗ്രസ് തീരുമാനം. 2021ൽ പിറവത്ത് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തന്ത്രമാണ് അണിയറയിൽ ഒരുക്കുന്നത്. ടിഎം ജേക്കബിന്റെ മരണത്തോടെ ഇനിയൊരു തിരിച്ചിവരവിന് കേരളാ കോൺഗ്രസ് ജേക്കബിന് ത്രാണിയില്ലെന്ന വിലയിരുത്തലിൽ കൂടിയാണ് ഇത്. യാക്കോബായക്കാർക്കിടയിൽ പോലും അനൂപ് ജേക്കബിന് സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അടുത്ത തെരഞ്ഞെടുപ്പോടെ കേരളാ കോൺഗ്രസ് ജേക്കബ് അപ്രത്യക്ഷമാകുമെന്ന കോൺഗ്രസിന്റെ വിലയിരുത്തലിൽ വസ്തുതകളുമുണ്ട്.
യുഡിഎഫ് പക്ഷത്ത് കേരളാ കോൺഗ്രസ് മാണി മാത്രമായി കേരളാ കോൺഗ്രസ് ചുരുങ്ങും. ബാലകൃഷ്ണ പിള്ളയേയും പിസി ജോർജിനേയും തന്ത്രപരമായി ഒഴിവാക്കിയത് ഇതിന് വേണ്ടിയാണ്. ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും ഈ ബുദ്ധിയുടെ ഭാഗമായാണ് കോൺഗ്രസ് യുഡിഎഫിൽ നിന്ന് ഒഴിവാക്കിയത്. കേരളാ കോൺഗ്രസുകളായി നിലവിൽ പത്തോളം ഗ്രൂപ്പുകളുണ്ട്. പിളരും തോറും വളരും വളരും തോറും പിളരും എന്നതാണ് മാണിയുടെ സിദ്ധാന്തം. ഇത് അനുസരിച്ച് മുപ്പതോളം കേരളാ കോൺഗ്രസുകാർ ഇത്തവണ മത്സരിക്കും. എന്നാൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ മാണിക്കും ജോസഫിനും മാത്രമേ കഴിയൂ. ഈ നേതാക്കളുടെ രാഷ്ട്രീയ വിരമിക്കലോടെ കേരളാ കോൺഗ്രസ് തന്നെ അപ്രസക്തമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് ജേക്കബ് വിഭാഗത്തേയും ഇല്ലായ്മ ചെയ്യാനുള്ള നീക്കം.
ക്രൈസ്തവരാണ് പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. ഈ വോട്ടുകളാണ് കേരളാ കോൺഗ്രസുകളുടേയും ശക്തി. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസുകളെ ഒഴിവാക്കിയാലും അത് കോൺഗ്രസിന് തന്നെ ലഭിക്കും. പിജെ ജോസഫിനെ യുഡിഎഫിലേക്ക് കൊണ്ടു വന്നതും ഇതിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷത്ത് നിൽക്കുമ്പോൾ പന്ത്രണ്ട് സീറ്റുകളിൽ വരെ ജോസഫ് വിഭാഗം മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ എത്തിയപ്പോൾ നാലായി ചുരുങ്ങി. മാണിയും ജോസഫും ജോർജും കൂടി പതിനഞ്ച്. ഇപ്പോൾ ജോർജും വഴിയാധാരമായി. പൂഞ്ഞാറിൽ ജോർജ് ഇത്തവണ തോൽക്കുമെന്നും അതോടെ സെക്യുലറിന്റെ വിലപേശൽ ശക്തി കുറയുമെന്നുമാണ് കണക്ക് കൂട്ടൽ. ബാലകൃഷ്ണ പിള്ളയേയും സീറ്റ് കുറച്ച് കുറച്ചാണ് ഒതുക്കിയത്. യുഡിഎഫ് കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. ഇതിലൊന്നിൽ പിള്ള തോറ്റു.
ഇത്തവണ ഇടത് ക്യാമ്പിലെത്തിയ പിള്ള ഗ്രൂപ്പിനും ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ഇരവിപുരത്ത് പിള്ളയ്ക്ക് സീറ്റ് കൊടുത്താൽ പോലും ജയിക്കാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണ്. അങ്ങനെ കേരളാ കോൺഗ്രസുകളുടെ കുത്തക സീറ്റുകളെന്ന പല്ലവി ഇല്ലാതാക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നതാണ് വസ്തുത. പാലായിൽ കെ എം മാണിക്കും തൊടുപുഴയിൽ പിജെ ജോസഫിനും മാത്രമേ കേരളാ കോൺഗ്രസ് നേതാക്കളിൽ സീറ്റുകളുടെ കുത്തക അവകാശപ്പെടാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. പത്തനാപുരത്ത് കെബി ഗണേശ് കുമാറിനെ തോൽപ്പിക്കാൻ നടൻ ജഗദീഷിനെ എത്തിക്കുന്നതു പോലും കുത്തക സീറ്റെന്ന ഗണേശിന്റെ അവകാശ വാദം പൊളിക്കാനാണ്.
പത്തനാപുരത്ത് ഗണേശും പിറവത്ത് അനൂപ് ജേക്കബും പൂഞ്ഞാറിൽ പിസി ജോർജും തോറ്റാൽ മൂന്ന് കേരളാ കോൺഗ്രസുകൾ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്